Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരക്കടലാസ് കിട്ടിയത് ഓഫീസ് മുറി വൃത്തിയാക്കിയപ്പോൾ; വീട്ടിൽ എടുത്തുകൊണ്ടുപോയത് കോളേജ് ജീവനക്കാരിൽ ഒരാൾക്ക് 'പണി' കൊടുക്കാൻ; വ്യത്തിയാക്കൽ നടന്നത് നാക്കിന്റെ പരിശോധനയ്ക്ക് മുന്നോടിയായി;ഉത്തരക്കടലാസ് വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വിചിത്ര വാദം; അന്വേഷണം വഴി തിരിക്കാനുള്ള മൊഴി മുഖവിലയ്‌ക്കെടുക്കാതെ പൊലീസ്

ഉത്തരക്കടലാസ് കിട്ടിയത് ഓഫീസ് മുറി വൃത്തിയാക്കിയപ്പോൾ; വീട്ടിൽ എടുത്തുകൊണ്ടുപോയത് കോളേജ് ജീവനക്കാരിൽ ഒരാൾക്ക് 'പണി' കൊടുക്കാൻ; വ്യത്തിയാക്കൽ നടന്നത് നാക്കിന്റെ പരിശോധനയ്ക്ക് മുന്നോടിയായി;ഉത്തരക്കടലാസ് വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വിചിത്ര വാദം;  അന്വേഷണം വഴി തിരിക്കാനുള്ള മൊഴി മുഖവിലയ്‌ക്കെടുക്കാതെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിൽ പിടിയിലായ മുഖ്യപ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നതു പുരോഗമിക്കുകയാണ്. തിരുവനന്തപുരം കൺഡോൺമെന്റ് പൊലീസാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. മുഖ്യപ്രതികളിൽ ഒരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ സർവ്വകലാശാല പരീക്ഷ എഴുതാനുള്ള ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ചൂടു പിടിക്കുന്നതിനിടയിൽ കോളേജിലെ യൂണിറ്റ് റൂമിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെത്തി.

കോളേജ് ജീവനക്കാർ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അദ്ധ്യാപകന്റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സർവ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്.

വർഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്. സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിന്റെയും പിഎസ്‌സിയുടെ പ്രവർത്തനത്തിന്റെയും വിശ്വാസ്യത വരെ ചോദ്യം ചെയ്ത സംഭവത്തിൽ പക്ഷെ വിചിത്രമായ വിശദീകരണമാണ് ശിവരഞ്ജിത്ത് പൊലീസിന് നൽകിയതെന്നാണ് വിവരം.

യൂണിവേഴ്‌സിറ്റി കോളേജിലെ ഓഫീസ് മുറി വൃത്തിയാക്കിയപ്പോൾ കിട്ടിയ ഉത്തരക്കടലാസുകളാണ് വീട്ടിൽ കൊണ്ടുപോയതെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്. നാക്കിന്റെ പരിശോധനാ സംഘം എത്തുന്നതിന് മുന്നോടിയായി കോളേജിലെ ഓഫീസ് മുറി ഫർണിച്ചറുകൾ അടക്കം പുറത്തിട്ട് വൃത്തിയാക്കിയിരുന്നു. ഇതിനിടയ്ക്കാണ് ഉത്തരക്കടലാസുകൾ കണ്ണിൽ പെട്ടത്. ജീവനക്കാരിൽ ഒരാളോട് വലിയ പക മനസ്സിലുണ്ടായിരുന്നെന്നും ആ ജീവനക്കാരന് 'പണി' കൊടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ട് പോയതെന്നുമാണ് വിശദീകരണം. എന്നാലിത് മുഖവിലക്കെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ് .

എന്നാൽ കോപ്പിയടി ലക്ഷ്യമിട്ടാണ് ഉത്തരക്കടലാസുകൾ വീട്ടിലേക്ക് കടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് . പരീക്ഷ ചോദ്യപേപ്പർ പുറത്തേക്ക് കൊടുക്കും. ഈ ചോദ്യപേപ്പറിന്റെ ഫോട്ടോ മൊബൈലിലെടുത്ത ശേഷം ഉത്തരങ്ങൾ യൂണിയൻ ഓഫീസിൽ വച്ച് എഴുതി നൽകുമായിരുന്നുവെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP