ശിവഗിരിയിൽ ഇന്നാരംഭിച്ചത് ഗുരുദേവൻ സമാധിയായതിന്റെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന ചടങ്ങ്; 90 വർഷം മുമ്പ് നടക്കേണ്ടിയിരുന്ന മഹായതി പൂജയ്ക്ക് ശിവഗിരിയിൽ എത്തിയത് ആയിരത്തോളം സന്യാസിമാർ; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞപ്പോൾ കോടതി കേസിനെ തുടർന്ന് പുഷ്പങ്ങളും പച്ചക്കറികളും കുഴിച്ച് മൂടിയതിന്റെ പരിഹാരം തേടി സ്വാമിമാർ ശിവഗിരിക്കുന്നിലേക്ക്; എസ് എൻ ഡി പിയും എസ് എൻ ട്രസ്റ്റും ഒരുമിച്ചപ്പോൾ ശ്രീനാരായണീയർക്ക് ആഹ്ലാദം
മറുനാടൻ മലയാളി ബ്യൂറോ
വർക്കല: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന മണ്ഡലമഹാപൂജ മഹായതി പൂജയോടെ ഇന്ന് സമാപിക്കുമ്പോൾ ശ്രീനാരായണിയർ ആഹ്ലാദത്തിലാണ്. ദൈവതുല്യരായ സന്യാസി ശ്രേഷ്ഠരുടെ പാദപൂജ ചെയ്ത്, ദക്ഷിണവച്ച് നമസ്കരിച്ച് സർവ അഹംഭാവങ്ങളെയും പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നതോടെ യതിപൂജ പൂർത്തിയാവുന്നത്. ശിവഗിരിയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അദ്ധ്യായമാണ് യതിപൂജ. ശ്രീനാരായാണീയരെ മുഴുവൻ ഒരുമിപ്പിക്കുന്ന തരത്തിലാണ് എല്ലാ ക്രമീകരണവും നടന്നത്.
1928 സെപ്റ്റംബർ 20ന് പരിനിർവ്വാണമടഞ്ഞ ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന യതിപൂജ അവിചാരിത കാരണങ്ങളാൽ മുടങ്ങിയിരുന്നു. അതാണ് 90 വർഷത്തിനു ശേഷം ഇപ്പോൾ നടത്തുന്നത്. പ്രധാന സമ്മേളന പന്തലിൽക്രമീകരിച്ചിട്ടുള്ള വേദിയിലാണ് യതിപൂജ നടക്കുന്നത്. ചടങ്ങി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. 90 വർഷം മുമ്പ് മഹാഗുരു സമാധി പ്രാപിച്ചപ്പോൾ നേർശിഷ്യർ തീരുമാനിച്ചതാണ് യതിപൂജ. ശരീരവും മനസും സമർപ്പിച്ച് ഒരുക്കങ്ങളിൽ മുഴുകിയ ശിഷ്യരെ അപ്രതീക്ഷിതമായെത്തിയ വിഘ്നം പ്രതിസന്ധിയിലാക്കി. അതാണ് വീണ്ടും നടക്കുന്നത്.
192 സെപ്റ്റംബറിലെ യതിപൂജയയ്ക്കായി എല്ലാ ഒരുക്കങ്ങളും നടന്നു. ശിവഗിരിയിൽ ജപവും പ്രാർത്ഥനയും അന്നദാനവും നടന്നു. സന്ന്യാസിമാർ ഒഴുകിയെത്തി. തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറിയും പൂക്കളുമെത്തിയത്. ഇതെല്ലാം കോടതിയുടെ ഇടപെടലോടെ വേദനയോടെ കുഴിച്ചു മൂടി. ശിവഗിരി ശോകമൂകമായി. അങ്ങനെ മുടങ്ങിയ പൂജകളാണ് ഇന്ന് രാവിലെ 4.30ന് ശാന്തിഹവനത്തോടെ തുടങ്ങിയത്. വിശേഷാൽ പൂജയ്ക്കും ഗുരുപൂജയ്ക്കും ശേഷം ആറിന് മണ്ഡല മഹായജ്ഞ സമർപ്പണം. ഏഴിന് മഹാആരതി. ഒമ്പതിന് മഹായതിപൂജ ആരംഭിക്കും.12ന് മംഗളാരതിയോടെ ചടങ്ങുകൾ സമാപിക്കും. ശ്രീനാരായണഗുരുദേവന്റെ സമാധിദിനമായ സെപ്റ്റംബർ 21നാണ് മണ്ഡലമഹാപൂജ തുടങ്ങിയത്. മറ്ര് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ഭക്തർ കഴിഞ്ഞ ദിവസങ്ങളിൽ ശിവഗിരിയിലെത്തി.
പശ്ചാത്താപത്തിന്റെ സ്പർശമുള്ള യതിപൂജയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്രും എസ്.എൻ.ഡി.പി യോഗവും കൈകോർത്താണ് പ്രവർത്തിച്ചത്. യതിപൂജ വീണ്ടും നടത്താനുള്ള മഠത്തിന്റെ തീരുമാനത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ പിന്തുണയും നൽകി. എസ് എൻ ട്രസ്റ്റും പിന്തുണയുമായി മുന്നിൽ നിന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ യൂണിയനുകളിൽ നിന്നും മുൻകൂട്ടി നിശ്ചിയച്ചാണ് ശ്രീനാരായണീയരെത്തിയത്. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നേരിട്ടാണ് ഓരോ ദിവസത്തെയും ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
മഹായതിപൂജയിൽ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും തപസ്വികളുമായ സന്യാസിമാർ ശിവഗിരിയിൽ എത്തി. ഹരിദ്വാർ, ഋഷികേശ്, കാശി, ബനാറസ്, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ സന്യാസിമാർക്ക് പുറമെ കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും മഠങ്ങളിലെയും സന്യാസി ശ്രേഷ്ഠരും സംബന്ധിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘം ട്രസ്റ്റും സംയുക്തമായാണ് ചടങ്ങുകൾ നടത്തുന്നത്. ശിവഗിരിയിലെ പ്രധാന സമ്മേളന പന്തലിൽക്രമീകരിച്ചിട്ടുള്ള വേദിയിലാണ് യതിപൂജ നടക്കുന്നത്. ചടങ്ങി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹദ് സന്ദേശം ലോകത്തിന് പകർന്നു നൽകിയ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതിയിലേക്കെത്തുമ്പോൾ ശിവഗിരിക്കുന്നുകൾ മന്ത്രധ്വനികളാൽ മുഖരിതമാണ്. മൈസൂറിലെ സുത്തൂർ മഠാധിപതി സ്വാമി ശിവരാത്രി ദേശീകേന്ദ്ര ഇന്നലെ രാവിലെ എത്തി മഹാസമാധി സന്ദർശിച്ചു. ആശ്രമത്തിലെ ഇരുപതോളം സന്യാസിമാരും സംഘത്തിലുണ്ട്. ഹരിദ്വാറിലെ അക്കാഡ മഠാധിപതി സ്വാമി ഗിരിധർ മഹാരാജിന്റെ നേതൃത്വത്തിൽ 25 അംഗ സന്യാസി സംഘവും ഉത്തരകാശിയിൽ നിന്ന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ ആചാര്യ, സ്വാമി സർവാനന്ദഗിരി ആചാര്യ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗസംഘവും ഹരിഹര കൈലാസ ആശ്രമ ആചാര്യൻ സ്വാമി പ്രേമാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘവും എത്തിച്ചേർന്നിട്ടുണ്ട്.
കർണാടകയിലെ ആദിചുഞ്ചിനഗിരി മഹാസംസ്ഥാന ആശ്രമം, കർണാടകയിലെ ഇഡിഗമഠം ശ്രീനാരായണഗുരു മഹാസംസ്ഥാന സന്ത് സ്വാമി രേണുകാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം സന്യാസിമാരും കർണാടകയിലെ വീരശൈവലിംഗായത്ത മഠം, ഒടിയൂർ മഹാസംസ്ഥാന സന്ത്, കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ശൈവപാരമ്പര്യ വിഭാഗത്തിലെ സന്യാസിമാർ, കർണാടകയിലെ സിദ്ധബസവ വീരശൈവ ലിംഗായ മഠം,ശിക്കാര്യപുര വിരക്തമഠം, ചന്നബസവ സ്വാമിജി, മുരുക രാജേന്ദ്ര എന്നിവരുടെ പങ്കാളിത്തവുമുണ്ട്. കേരളത്തിലെ പ്രധാന ആശ്രമങ്ങളിലെ സന്യാസിമാരേയും യതിപൂജയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗദാസ് സ്വാമിയുടെ (മലയാള സ്വാമി) ആന്ധ്രയിലെ വ്യാസാശ്രമ സന്യാസിമാരും ഇന്നലെ എത്തിയിട്ടുണ്ട്.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- പൊന്നമ്പലമേട് പൂജാ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍