ഇനി ഇതും നാക്കുപിഴയെന്ന് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ തടിതപ്പുമോ? ഇടയ്ക്കിടെ ജാതി അധിക്ഷേപം നടത്തി പുലിവാലു പിടിച്ച പി സി ജോർജിന് ശ്രീനാരായണീയരെ തൊട്ടപ്പോൾ കിട്ടുന്നത് എട്ടിന്റെ പണി; ഈഴവർ ചെറ്റയെങ്കിൽ പിസി ജോർജ് പരമചെറ്റയെന്ന് ഈരാറ്റുപേട്ടയിൽ എംഎൽഎയുടെ വീട്ടിന് മുന്നിലെത്തി മുദ്രാവാക്യം വിളി; മേലിൽ ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്നും മുന്നറിയിപ്പ്; എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തനിക്ക് തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്നതാണ് പൂഞ്ഞാർ എംഎൽഎയായ പിസി ജോർജിന്റെ ഐഡന്റിറ്റി. എന്നാൽ അടുത്തകാലത്ത ജാതീയമായി അധിക്ഷേപിക്കുന്ന പ്രയോഗങ്ങളാണ് പിസി ജോർജിനെ വെട്ടിലാക്കുന്നത്. നാടാർ സമുദായത്തേയും അതിന് പിന്നാലെ ദളിത് സമുദായത്തേയും അപമാനിച്ചുവെന്ന ആക്ഷേപം വരികയും അതെല്ലാം നാക്കുപിഴയെന്ന മട്ടിൽ പറഞ്ഞും ക്ഷമ പറഞ്ഞും എഎൽഎ ഒതുക്കി തീർക്കുകയും ചെയ്തെങ്കിലും ഇപ്പോൾ ശ്രീനാരായണീയരെ അപമാനിക്കുന്ന തരത്തിൽ നടത്തിയ തെണ്ടി... ചെറ്റ പ്രയോഗം വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.
എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. ഇവിടെ കഴിഞ്ഞ ദിവസം ശ്രീനാരായണീയർക്ക് എതിരെ നടത്തിയ പരാമർശമാണ് എംഎൽഎയ്ക്ക് വിനയായത്. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് എംഎൽഎ. ഈ സംഭവത്തിന് പിന്നാലെ എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകമാണെന്നാണ് വിവരം.
എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. ഇവിടെ കഴിഞ്ഞ ദിവസം ശ്രീനാരായണീയർക്ക് എതിരെ നടത്തിയ പരാമർശമാണ് എംഎൽഎയ്ക്ക് വിനയായത്. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് എംഎൽഎ.
നാടാർ സമുദായാംഗങ്ങളേയും ദളിത് വിഭാഗത്തേയും അപമാനിച്ചെന്ന ആക്ഷേപത്തിൽ നിന്ന് കരകയറിയതിന് പിന്നാലെയാണ് എസ്എൻഡിപി യോഗത്തിനെ വേദനിപ്പിച്ച പ്രയോഗം പിസി നടത്തിയത്. കൂട്ടിക്കൽ ഒളയനാട് എസ്എംജി യു സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ച സ്കൂൾ അധികൃതരോട് പിസി ജോർജ് എംഎൽഎ പരുഷമായും വർഗീയപരമായും സംസാരിച്ചുവെന്നാരോപിച്ച് ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ രംഗത്തെത്തി. യോഗത്തിന്റെ എട്ട് യൂണിയനുകൾ ചേർന്ന് കഴിഞ്ഞ ദിവസം പിസി ജോർജിന്റെ വീട്ടിന് മുന്നിലേക്ക് മാർച്ച് നടത്തി. മേലിൽ ഇത്തരത്തിൽ ശ്രീനാരായണീയരെ അപമാനിച്ചാൽ ശക്തമായി.
ഈ മാസം അഞ്ചിന് സ്കൂളിൽ നിശ്ചയിച്ച യോഗവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് എംഎൽഎയേയും ക്ഷണിച്ചിരുന്നു. പ്രോഗ്രാം ഓർമ്മിപ്പിക്കുവാൻ 5ന് രാവിലെ ഫോൺ വിളിച്ച സ്കൂൾ അധികൃതരോട് കഴിഞ്ഞ വർഷത്തെ സ്കൂൾ മാഗസിനിൽ തന്റെ ചിത്രം ഉൾപ്പെടുത്താതെ ഹിന്ദുവായ വിദ്യാഭ്യാസ മന്ത്രി പ്രെഫ. സി രവീന്ദ്രനാഥിന്റെ ഫോട്ടോ ഉൾപ്പെടുത്തിയതിനെ ചൊല്ലി കയർത്തു പിസി ജോർജ്ജ് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ പിസി ജോർജ്ജിന് ഈ ഭാഗത്തു നിന്നും വേണ്ടത്ര വോട്ടുകൾ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഈ മേഖലയെ പിസി ജോർജ്ജ് തഴയുന്നതെന്നും സ്കൂൾ അധികൃതർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഈഴവ സമുദായത്തെ ഒന്നടങ്കം പിസി ജോർജ്ജ് അപമാനിച്ചുവെന്ന ആക്ഷേപം ഉണ്ടായത്.
അതേസമയം, ഈഴവ സമുദായത്തെ അപമാനിച്ചുവെന്ന ആരോപണം പിസി ജോർജ് എംഎൽഎ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും, ബിജെപി സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആണ് പിസി ജോർജിന്റെ നിലപാട്. സ്കൂളിൽ ഇറക്കിയ വാർഷിക പതിപ്പിൽ എംഎൽഎ. പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങൾ ഒളയനാട് സ്കൂൾ അധികൃതർ മനഃപൂർവ്വം ഒഴിവാക്കിയെന്നാണ് എംഎൽഎയുടെ ആക്ഷേപം. സ്ഥലം എം.എൽഎയായ തന്റെ ഫോട്ടോ ഉൾപ്പെടുത്താനുള്ള മര്യാദയും കാണിച്ചില്ല.
ഈഴവ സമുദായത്തിന് ഇല്ലാത്ത മനപ്രയാസമാണ് ബിജെപിക്ക്. തന്നെ മര്യാദ പഠിപ്പിക്കാൻ ബിജെപി ശ്രമിക്കണ്ട. താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല. രാഷ്ട്രീയം നോക്കിയാണ് സ്കൂളധികൃതർ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പരിപാടിയിൽ നിന്നും ഒഴിവാക്കി. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലാണ് സ്കൂളിന് പേര് നൽകിയിരിക്കുന്നതെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു.
ഇത്തരത്തിൽ വിവാദം ശക്തമായതിന് പിന്നാലെയാണ് യോഗം പ്രവർത്തകർ പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഇപ്പോൾ വിഷയം ശക്തമായി ഉന്നയിക്കാനാണ് യോഗത്തിന്റെ തീരുമാനം. എല്ലാ ജാതിക്കാരേയും അപമാനിക്കുന്നത് ജോർജിന്റെ സ്ഥിരം സ്വഭാവമാണെന്നും ശ്രീനാരായണീയരോട് ഈ കളി ആവർത്തിച്ചാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വിടാതെ എംഎൽഎയെ ഉപരോധിക്കുമെന്നും താക്കീത് ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ മാർച്ച്. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പി.സി ജോർജ് ഈഴവ സമുദായത്തെ അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് എട്ട് യൂണിയനുകൾ ചേർന്നാണ് ശക്തി തെളിയിക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചത്.
ഈഴവ സമുദായം തെണ്ടികളാണെങ്കിൽ പി.സി ജോർജ് പരമതെണ്ടിയാണ് പി.സി ജോർജിനെ കടന്നാക്രമിച്ച് ആയിരുന്നു ഈരാറ്റുപേട്ടയിലെ സമ്മേളനം. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ഈ സമരം സൂചന മാത്രമാണെന്നും ഇനിയും ആവർത്തിച്ചാൽ എംഎൽഎ വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത വിധം സമരം ശക്തമാക്കുമെന്നും യോഗം ഭാരവാഹികൾ പറഞ്ഞു. ശക്തമായ ഭാഷയിൽ തന്നെയായിരുന്നു എംഎൽഎയ്ക്കെതിരെ മുന്നറിയിപ്പുമായി യോഗത്തിന്റെ പ്രതിഷേധം.
ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ, സെക്രട്ടറി പി.ജീരാജ്, മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം സന്തോഷ്കുമാർ, കൗൺസിലർ സി.എൻ.ബാബു, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് പി.ഡി.പ്രകാശ്, സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് രമണൻ, സെക്രട്ടറി പ്രസാദ്, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി എം.ശശി, സെക്രട്ടറി ആർ.രാജീവ്, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ്, സെക്രട്ടറി എൻ.പി.സെൻ, എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി, സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍