സോഷ്യൽ മീഡിയയും സീരിയലുകളും പ്രലോഭനം ആകുന്നുവോ? ഭർത്താവിനെയും മക്കളെയും വിട്ടു ഒളിച്ചോടി പോകുന്നത് അനേകം വീട്ടമ്മമാർ; കൊലപാതകങ്ങളിൽ ഏറെയും അവിഹിത ബന്ധത്തിന്റെ തുടർ ചലനങ്ങൾ: എന്ത് പറ്റി നമ്മുടെ വീട്ടമ്മമാർക്ക്?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൗമാരക്കാരായ പെൺകുട്ടികളുടെ ഒളിച്ചോട്ടം ആയിരുന്ന കേരളത്തിലെ കുടുംബങ്ങൾ ഒരു കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പ്രായവും പക്വതയും ആകും മുൻപ് ആരുടെയെങ്കിലും കെണിയിൽ വീണ് ഒളിച്ചോടി പോകുന്ന പല പെൺകുട്ടികളും ജീവിതം അവസാനിപ്പിച്ചത് ആത്മഹത്യയിൽ ആയിരുന്നു. എന്നാൽ കാലം ഒരുപാട് മാറിയതോടെ പ്രണയത്തിന്റെ പേരിലുള്ള ഒളിച്ചോട്ടം കുറഞ്ഞു. ഇഷ്ടം ഉള്ളവരെ കെട്ടിച്ചു തരണം എന്ന് പറയാൻ പെൺകുട്ടികൾക്ക് കരുത്ത് കൂടിയതാണോ അല്ലെങ്കിൽ ഇഷ്ടമുള്ളവരോടൊപ്പം കറങ്ങി നടക്കാൻ ലൈസൻസ് ആയതോ ഒക്കെയാവാം ഈ മാറ്റത്തിന് കാരണം. അതിന്റെയൊക്കെ പ്രതിഫലനം ഗുരുതരം ആണെങ്കിലും മുൻപത്തെ പോലെ മക്കൾ ഒളിച്ചോടി പോയതിന്റെ നാണക്കേടിലും അവരുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയിലും കഴിയുന്ന മാതാപിതാക്കൾ കുറഞ്ഞു.
എന്നാൽ പുതിയൊരു ട്രെന്റ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ് മക്കളെയും നോക്കി വീട്ടിൽ ഇരിക്കുന്ന യുവതികളായ വീട്ടമ്മമാർ അല്ലെങ്കിൽ ജോലിക്ക് പോകുന്ന വീട്ടമ്മമാർ ഒക്കെ ഒളിച്ചോട്ടവും അവിഹിത ബന്ധവും പതിവാക്കുന്നു. ഈ അടുത്ത കാലത്ത് സംഭവിച്ച കൊലപാതകങ്ങളും ആത്മഹത്യകളിലും ഒക്കെ എത്തി നിൽക്കുന്ന യുവതികളായ വീട്ടമ്മമാരുടെ വേലി ചാട്ടങ്ങൾ തന്നെയാണ്. ഒളിച്ചോടുകയും മറ്റും ചെയ്യുന്നവരേക്കാൾ ഏറെ പേർ അവിഹിത ബന്ധങ്ങളുടെ പിടിയിൽ ആണെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുടുംബങ്ങളിൽ അസ്വസ്ഥകളും കൂടുന്നു.
ഫേസ്ബുക്കും വാട്സ് ആപ്പും അടങ്ങിയ സോഷ്യൽ മീഡിയാകളുടെ വളർച്ചയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ടാൽ അടുത്ത വീട്ടിൽ പോയിരുന്ന് മാലോകരുടെ കുറ്റം പറഞ്ഞ് കഴിഞ്ഞിരുന്ന സാധാരണ വീട്ടമ്മമാരുടെ കാലം അവസാനിച്ചതാണ് പ്രശ്നം. അപരിചിതരെ കണ്ടെത്താനും ബന്ധങ്ങൽ വളർത്തി എടുക്കാനും അനേകം കമ്മ്യൂണിക്കേഷൻ മാർഗ്ഗങ്ങളാണ് ഇപ്പോൾ ഉള്ളത്. ഫേസ്ബുക്കിന്റെ മെസേഞ്ചർ, വാട്സ് ആപ്പ് ചാറ്റ്, ഗൂഗുൾ ടാൾക്ക് തുടങ്ങിയ ഒട്ടോറെ സൗജന്യ ചാറ്റിങ് സോഫ്റ്റ് വെയറുകൾ ലഭ്യമാണ്. പണം മുടക്കിയുള്ള ഏതാനും സെൽ റെക്കോർഡുകൾ ഡിലീറ്റ് ചെയ്തു സുരക്ഷിതമാക്കാം എന്നതുമാണ് ഈ വഴികളിലൂടെ ബന്ധങ്ങൾ വളരാൻ പ്രധാന കാരണം. അത്യാവശ്യം വാക്ക് ചാരുതിയുള്ളവർക്ക് പല വീട്ടമ്മമാരെയും വേഗത്തിൽ വലയിൽ വീഴ്ത്താം എന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
മിസ്ഡ് കോൾ പ്രണയത്തിൽപെട്ട് വീട്ടിൽ നിന്നും കാമുകന്റെയൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മമാരുടെ എണ്ണം 575ൽ അധികമാണെന്ന് കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ഇത്തരത്തിലുള്ള എത്ര എത്ര ഉദാഹരണങ്ങളാണ് സമീപകാലത്തായി നാം കണ്ടത്. ആദ്യം അറിയേണ്ടത് തോപ്പുംപടിയിൽ ലോറിക്കടിയിൽ കൊന്നു തള്ളപ്പെട്ട സന്ധ്യയെന്ന വീട്ടമ്മയുടെ കഥയാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്ധ്യയുടെ കാമുകൻ എറണാകുളത്തെ ഒരു ബസ് കണ്ടക്ടറായിരുന്ന അൻവർ എന്ന യുവാവായിരുന്നു. ഇയാൾക്കാകട്ടെ ബസിലെ യാത്രക്കാരികളിലേറെയുമായി ബന്ധമുണ്ടായിരുന്നു താനും! ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്രയിലാണ് സന്ധ്യ അൻവറുമായി അടുക്കുന്നത്. പരിചയം പ്രണയമായി മാറിയതും ഫോണിൽ സല്ലാപം നീണ്ടതുമൊന്നും ഭർത്താവ് അറിഞ്ഞിരുന്നില്ലെന്ന് മാത്രം. പിന്നീട്, ചേർത്തലയിലേക്ക് ജോലി മാറിയപ്പോഴും പ്രണയം സന്ധ്യ തുടർന്നു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനിറങ്ങിയ നാളാണ് സന്ധ്യയുടെ അവസാന ദിനമായി മാറിയത്.
ജോലി സ്ഥലത്ത് നിന്ന് നേരത്തെ ഇറങ്ങി കാമുകനൊപ്പം കൂട്ടുകാരന്റെ കാറിൽ കറങ്ങിയ സന്ധ്യ താൻ വൈകിട്ടോടെ തോപ്പുംപടിയിൽ എത്തുമെന്നായിരുന്നു ഭർത്താവിനെ അറിയിച്ചത്. അത്രയും സമയം തന്നെ അന്വേഷിക്കാതിരിക്കാൻ സന്ധ്യ തന്നെയിട്ട പഌനായിരുന്നു ആ സമയം പറച്ചിൽ. കറക്കത്തിനൊടുവിൽ തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട സന്ധ്യയെ അൻവർ കഴുത്ത് ഞെരിച്ച് കൊന്ന് ലോറിക്കടിയിൽ തള്ളുകയായിരുന്നു. സന്ധ്യയുടെ ആഭരണങ്ങളും ലാപ് ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൈക്കലാക്കാനും അയാൾ മറന്നില്ല. അൻവറിനൊപ്പം പലപ്പോഴും സന്ധ്യയെ കണ്ടിരുന്ന മറ്റു ചില ബസ് തൊഴിലാളികളാണ് ഇരുവരും തമ്മിലുള്ള ബന്ധം പൊലീസിനെ അറിയിച്ചതും അൻവറിനെ പിടികൂടാൻ സഹായിച്ചതും. അൻവറിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസിന് ലഭിച്ചത് ഇരുന്നൂറിലധികം യുവതികളുടെ നമ്പറുകളാണ് അതിലേറെയും വീട്ടമ്മമാരുടേത്! ഇവരെല്ലാം അൻവർ ജോലി ചെയ്തിരുന്ന ബസിലെ യാത്രക്കാരായിരുന്നു. ഓരോ ട്രിപ്പിലും ഒരു കാമുകി വച്ച് അൻവറിനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണിലൂടെയായിരുന്നു പ്രണയം ഊട്ടിയുറപ്പിച്ചിരുന്നത്. കുടുംബത്തിലെ പ്രശ്നങ്ങൾ സംസാരിച്ച് ഇവരെ കയ്യിലെടുക്കുന്നതായിരുന്നു അൻവറിന്റെ രീതി. അങ്ങനെയാണ് സന്ധ്യയേയും ഇയാൾ വലയിലാക്കിയത
പറവൂരിൽ തന്നേക്കാൾ ഏഴു വയസ് ഇളയതായ കാമുകനൊപ്പം പോയ വീട്ടമ്മ അയാൾക്ക് കാഴ്ച വച്ചത് പ്രായപൂർത്തിയാകാത്ത മകളെ! ഭർത്താവിനൊപ്പം വാടക വീട്ടിൽ താമസിക്കുമ്പോഴാണ് സരിത ഓട്ടോ ഡ്രൈവറായ ജിബിനെ കാണുന്നത്. ഡാൻസറായ ഇയാളെ വീട്ടിൽ വിളിച്ചു വരുത്തുന്നത് പതിവായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ഈ ബന്ധം ഭർത്താവറിയുന്നത്. തുടർന്ന്, സരിത മൂത്ത മകളെയും കൂട്ടി ജിബിനൊപ്പം പോവുകയായിരുന്നു. ആറുമാസക്കാലം ഇവർ ഒരുമിച്ച് താമസിച്ചു. ഒരേ മുറിയിൽ കിടക്കവെ, തന്റെ കൺമുന്നിൽ വച്ചു തന്നെയാണ് അമ്മ മകളെ കാമുകന് ഇട്ടുകൊടുത്തത്. പിന്നീട്, സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സരിത ഭർത്താവിനോടും വീട്ടുകാരോടും മാപ്പ് പറഞ്ഞ് തിരികെ വീട്ടിലെത്തി. അപ്പോഴാണ് മകൾ ഗർഭിണിയാണെന്ന സത്യം അച്ഛൻ അറിയുന്നത്.
പൊലീസിൽ പരാതി നൽകിയപ്പോഴും ജിബിന്‍ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു സരിത. വീട്ടിലെത്തിയ ജിബിനെ പിടികൂടാൻ ർത്താവ് ശ്രമിക്കുമ്പോൾ ഭർത്താവിനെ തടഞ്ഞു വച്ച് കാമുകന് രക്ഷപ്പെടാൻ സരിത സൗകര്യമൊരുക്കി. ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിന് നൽകിയത്. കാക്കനാട് ഗർഭിണിയായ യുവതിയെ ഫ്ളാറ്റിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ പ്രതിയുടെ അമ്മയ്ക്കും കാമുകനുണ്ടായിരുന്നുവെന്നതാണ് പൊലീസിനെയും ഞെട്ടിച്ച സത്യം. അമ്പതിലേറെ പ്രായമുള്ള ഇവരുടെ കാമുകന്റെ വയസ്സ് 26!. കരുനാഗപ്പള്ളിയിലെ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച കമിതാക്കളിൽ യുവാവ് തൂങ്ങിമരിച്ചതായിരുന്നു മറ്റൊരു സംഭവം. ആലപ്പുഴ സ്വദേശി സജീവൻ (32) ആണ് മരിച്ചത്. വൈപ്പിൻ സ്വദേശിനിയായ വിവാഹിതയായ യുവതിക്കൊപ്പമായിരുന്നു ഇയാൾ റിസോർട്ടിൽ മുറിയെടുത്തത്. ഇവർ ഇതിന് മുമ്പും റിസോർട്ടിൽ ചെന്നിട്ടുള്ളതായി മൊഴിയുണ്ട്.
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് അണുകുടുംബങ്ങളിലെ പ്രധാന പ്രശ്നം. ഭർത്താവിനോടുള്ള പ്രശ്നങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ സ്ത്രീകൾ മറ്റ് സൗഹൃദങ്ങൾ തേടുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് നീങ്ങുന്നു. പിന്നീട്, കാമുകനെ സന്തോഷിപ്പിക്കാൻ പല വിട്ടുവീഴ്ചകൾക്കും വീട്ടമ്മമാർ തയ്യാറാകുന്നു. ഈ ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ അത് ചെന്നെത്തി നിൽക്കുന്നത് കുറ്റകൃത്യങ്ങളിലും ആത്മഹത്യകളിലും. വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നവരുടെ വിളനിലമാണ് ഫേസ്ബുക്ക്. ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ പരിചയമുള്ളവരുടേതാണെന്ന്പോലും ഉറപ്പ് വരുത്താതെയയുള്ള എടുത്തുചാട്ടം ചെന്നവസാനിക്കുന്നത് ദുരന്തങ്ങളിലേക്കാണ്.
ചില മുൻകരുതലുകളും ശ്രദ്ധയും മാത്രമാണ് ഇത്തരം പ്രശനങ്ങളിൽ നിന്നും ഒഴിവാകാനായി സ്ത്രീകൾ ചെയ്യേണ്ടത്. അപരിചിതരുമായി സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം ഒഴിവാക്കുക എല്ലാവർക്കും ഫോൺ നമ്പർ നൽകുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നവമാദ്ധ്യമങ്ങളുടെ കടന്നുവരവും സ്ത്രീകളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നുണ്ട്. നവമാദ്ധ്യമങ്ങളെ ഒഴിവാക്കണമെന്നല്ല അതിനർത്ഥം. അവ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം എന്നാണ്.സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവച്ച്് തങ്ങളെ കുടുക്കാനും സ്വാര്‍ഥ ലാഭം കൊയ്യാനും വരുന്നവരെ വീട്ടമ്മമാർ തിരിച്ചറിയുക സ്വയം സുരക്ഷിതരാവുക എന്നത് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍