വള്ളി അണ്ടർവെയറുമായി ഇവിടെ എത്തിയ നിങ്ങൾക്ക് കോടീശ്വരനാകാൻ എവിടുന്ന് പണം? ലോട്ടറി അടിച്ചതായോ സ്ത്രീധനം കിട്ടിയതായോ അറിവില്ല; ആൻണി ജോൺ എംഎൽഎയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എൻ.ബാലകൃഷ്ണനെ പൊളിച്ചടുക്കി സൈബർ സഖാക്കൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: സി പി എം എറണാകുളം ജില്ലാകമ്മറ്റിയംഗം പി എൻ ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പ്രതികരണത്തിനെതിരെ വാദപ്രതിവാദം മുറുകി.തന്തയ്ക്കുവിളിയും മറയില്ലാതെ അസഭ്യം വിളമ്പിയുമുള്ള കമന്റുകൾ പെരുകി.പാർട്ടിക്ക് നാണക്കേടായെന്ന് പരക്കെ വിമർശനം ഉയർന്നു. നേതൃത്വത്തിന്റെ തണുപ്പൻ സമീപനത്തിൽ അണികളിലും മുറുമുറുപ്പ് ശക്തമാണ്.
റോഡിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡിന്റെ ചിത്രം പാർട്ടി ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ.അബ്ബാസ് പോസ്റ്റുചെയ്തതാണ് ബാലകൃഷ്ണനെ ചൊടിപ്പിച്ചത്.എംഎൽഎയുടെ വീട്ടിൽ നിന്നാണോ സർക്കാരിന്റെതല്ലേ എന്നായിരുന്നു അബ്ബാസിന്റെ പോസ്റ്റിന് പിന്നാലെ ബാലകൃഷ്ണന്റെ ആദ്യപ്രതികരണം.ഇതിനെതിരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ സർക്കാരിന്റെ ഫണ്ട് നമ്മുടെ നികുതിപ്പണമാണ് ഇതെങ്ങനെ എം എൽ എയുടേതാവും, വൃത്തികെട്ട പണി നിർത്തിക്കൂടെ ,പടം വയ്ക്കണമെങ്കിൽ തറവാട്ടിൽ നിന്നും കൊണ്ടുവരണം എന്നിങ്ങനെയായി ഇദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
അബ്ബാസിന്റെ പോസ്റ്റിനെതിരെ വാളെടുത്ത ബാലകൃഷ്ണനെ വിമർശിച്ച് കമന്റിടുന്നവരുടെ എണ്ണം കൂടിവരികയാണ്.ഇതുവരെ 350 -തോളം കമന്റുകൾ പ്രത്യക്ഷപ്പെട്ടതിൽ കൂടുതലും പിഎൻബി എന്ന് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിനെതിരാണ്.വ്യക്തിപരമായും അല്ലാതെയുമുള്ള ആരോപണങ്ങളും ഉപദേശങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.സമയം 7 മണിയാകുന്നു,മൂത്ത സഖാവ് ചാർജ്ജാവും, പുതിയ ഡയലോഗിനായി കാത്തിരിക്കു എന്ന് കമന്റടിച്ച റഫീക്ക് മുളബേലിനെ തന്തയ്ക്ക് വിളിച്ചാണ് ബാലകൃണൻ കലിതീർത്തത്.'വാപ്പാടെ കാര്യമാണോ'എന്നായിരുന്നു റഫീക്കിന്റെ കമന്റിനടിയിൽ പിഎൻബിയുടെ പ്രതികരണം.
മേഖലയിലെ പാർട്ടിയുടെ മുതിർന്ന പ്രവർത്തകരിൽ ഒരാളായിട്ടാണ് ബാലകൃഷ്ണനെ പാർട്ടിനേതൃത്വം കാണുന്നത്.രണ്ടു വട്ടം കവളങ്ങാട് ഏരിയ സെക്രട്ടറിയായിരുന്നു.യുവാക്കളാണ് കുറിക്കു കൊള്ളുന്ന കമന്റുകളുമായി വാദപ്രതിവാദം കൊഴുപ്പിക്കുന്നത്.പി എൻ ബി യുടെ കമന്റിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും പരിമിതമാണ്.ചില കമന്റുകളിൽ പച്ചതെറി വിളിയുമുണ്ട്.ഏര്യസെക്രട്ടറിയായിരുന്നപ്പോൾ അവിഹിത ഇടപെടലുകൾ നടത്തി സമ്പന്നനായി എന്ന ആരോപണവും കമന്റുകളിൽ കാണുന്നുണ്ട്.
കുട്ടമ്പുഴയിൽ നിന്നും കേവലം വള്ളി അണ്ടർവയറുമായി പല്ലാരിമംഗലത്ത് എത്തിയപ്പോൾ ഇവിടുത്തെ സഖാക്കൾ ജനകീയ നേതാവാക്കി.എന്നാൽ മുതലാളിമാരെ കൂട്ടുപിടിച്ച് നിങ്ങൾ കോടീശ്വരനായി. പണം നിങ്ങൾക്കവിടുന്ന് കിട്ടി.ലോട്ടറി അടിച്ചതായോ സ്ത്രീധനം കിട്ടിയതായോ നാട്ടുകാർക്കറിയില്ല, കഴിവുള്ളവർ നാടിന് വേണ്ടി എന്തെങ്കിലും ചെയ്താൽ കുരുപൊട്ടിയിട്ട് കാര്യമില്ല. സനൂപ് കെ എം കമന്റ് ചെയ്തത് ഇങ്ങിനെയാണ്.പി എൻ ബി ക്ക് എതിരായി ഇടുന്ന കമന്റിന് വൻതോതിൽ ലൈക്കും ലഭിക്കുന്നുണ്ട്.
ഒരു കാലത്ത് വി എസ് ഗ്രൂപ്പിന്റെ കവളങ്ങാട് ഏരിയയിലെ പ്രധാന നേതാവായിട്ടാണ് പി.എൻ.ബി അറിയപ്പെട്ടിരുന്നത്. പിന്നീട് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറുകയാണുണ്ടായതെന്നും ചില അണികൾ ഓർമ്മിപ്പിക്കുന്നു.ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്ന കാലത്തു സ്വന്തം കുടുംബത്തിൽ് പെട്ടവർക്ക് സഹകരണ സംഘത്തിൽ ജോലി നൽകിയതും,ബിജെപി പ്രവർത്തകന്റെ ഭാര്യക്ക് ജോലി നൽകിയതും എല്ലാം അണികൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ പല്ലാരിമംഗലം പഞ്ചായത്തിൽ ആദ്യമായി പാർട്ടിക്ക് ഭരണം കിട്ടിയപ്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കി മൂന്നു പേർക്ക് മാറി മാറി പ്രസിഡന്റ് സ്ഥാനം നൽകിയത് കൈക്കൂലിവാങ്ങിയാണെന്നും ചിലർ കമന്റുകളിൽ ചൂണ്ടിക്കാണിക്കുന്നു ഒരു കാലത്ത് എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിഭാഗീയത ഉണ്ടായിരുന്ന ഏരിയ കമ്മിറ്റി കവളങ്ങാട് ആയിരുന്നു.
സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പി എൻ ബി വിഭാഗീയത വളർത്തുക ആയിരുന്നെന്നും മറ്റുമുള്ള ആരോപണങ്ങളും കമന്റുകളിൽ ഉൾപ്പെടുന്നു.പൊതുവെ ഒരു സംഘപരിവാർ നിലപാടാണ് അദ്ദേഹത്തിനെന്നും അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്നും പുറത്തു പോകാൻ ഒരു കാരണം ഉണ്ടാക്കുകയാണെന്നും മറ്റും ചൂട്ടിക്കാട്ടി കമന്റിട്ടവരും ഉണ്ട്.
പാർട്ടി വേദികൾ ഉണ്ടായിരിക്കെ പൊതു മാധ്യമത്തിൽ ഇങ്ങനൊരു കാര്യം പങ്കു വെച്ചതിനാണ് അണികൾക്ക് ഏറ്റവും അമർഷം ഉള്ളത്.എം എൽ എ ക്കെതിരെ ഇങ്ങനെയൊരു ആക്ഷേപം ഉണ്ടെങ്കിൽ അത് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും അണികൾ ചൂണ്ടിക്കാണിക്കുന്നു.സിപിഎം പരിസ്ഥിതി സ്നേഹികളാണെന്നും അതുകൊണ്ട് തന്നെ ഫ്ളക്സ് രാഷ്ട്രീയം ശരിയല്ലെന്നും ഉള്ള വാദത്തിന് ഇതുവരെ ഇറക്കിയിട്ടുള്ള നിരവധി ഫ്ളെക്സിന്റെ ചിത്രങ്ങൾ ഇട്ടാണ് അണികൾ ചോദ്യം ചെയ്തത്.വ്യക്തി പൂജ എന്ന ആരോപണമുയർത്തി പ്രതിരോധിക്കാൻ ചില അനുകൂലികൾ നടത്തിയ നീക്കം പാർട്ടി പരിപാടികളിൽ പി എൻ ബി യുടെ ചിത്രമുള്ള ഫ്ളെക്സ് വെച്ചത് ചൂട്ടിക്കാട്ടി എതിർവിഭാഗം പൊളിച്ചു.
വ്യക്തി പൂജ എന്ന് പറയുമ്പോൾ തന്നെ ഇപ്പോഴത്തെ സർക്കാരിനെ ഇടതുപക്ഷ സർക്കാർ എന്ന് പറയാതെ പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിലെ വിരോധാഭാസവും അണികൾ പ്രതികരണത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്തു നടന്ന എല്ലാ സമ്മേളനങ്ങളിലും ജീവിച്ചിരിക്കുന്നതും മരണപ്പെട്ടിട്ടുള്ളതുമായ നേതാക്കളുടെ ചിത്രം വെച്ചതും ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിക്ക് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാകുന്നു എന്ന കാരണത്താൽ ഇട്ട പോസ്റ്റുകൾ ചില അണികൾ ഡിലീറ്റ് ചെയ്യാനും തയ്യറാകുന്നുണ്ട് .അതെ സമയം കമന്റ് പിൻവലിക്കാൻ പല അണികളും ആവശ്യപ്പെട്ടിട്ടും പി എൻ ബി തയ്യറായിട്ടില്ല എന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്.ഫ്ളെക്സിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ഒ.ഇ അബ്ബാസ് ഒരു വാക്ക് ഇതുവരെ പ്രതികരിക്കാനോ പോസ്റ്റ് നീക്കം ചെയ്യാനോ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍