Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണു മുസ്ലിങ്ങൾ ചെയ്യുന്നത്; ഇസ്ലാമിക പാക്കിസ്ഥാൻ ആയി മലപ്പുറം മാറുന്നത് ഇങ്ങനെ; മതപ്രഭാഷകനും ശാസ്ത്രജ്ഞനുമായ ഡോ. ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണു മുസ്ലിങ്ങൾ ചെയ്യുന്നത്; ഇസ്ലാമിക പാക്കിസ്ഥാൻ ആയി മലപ്പുറം മാറുന്നത് ഇങ്ങനെ; മതപ്രഭാഷകനും ശാസ്ത്രജ്ഞനുമായ ഡോ. ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിം ജനവിഭാഗത്തെ പന്നികളോടുപമിച്ചു മതപ്രഭാഷകനും ശാസ്ത്രജ്ഞനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണു മുസ്ലിങ്ങൾ ചെയ്യുന്നതെന്നും ഇസ്ലാമിക പാക്കിസ്ഥാൻ ആയി മലപ്പുറം മാറുകയാണെന്നും ഗോപാലകൃഷ്ണൻ പ്രസംഗത്തിൽ പരാമർശിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടറായ ഡോ. ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിലൂടെയാണു വിവാദ പരാമർശം നടത്തിയത്. ഇതു ഷെയർ ചെയ്തു വിവിധ ഗ്രൂപ്പുകളും വ്യക്തികളും ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

'മലപ്പുറം ജില്ല മുസ്‌ളിങ്ങളുടെ പേരിൽ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതൽ എംഎൽഎമാർ അവിടെ ഉണ്ടാവാൻ കാരണം പന്നി പ്രസവിക്കുന്നമാതിരി ഓരോവീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട്. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച് പറയുന്നത്. അല്ലാണ്ട് അവിടെയുള്ള ഹിന്ദുക്കളെയോ മുസ്‌ളിങ്ങളെയോ അവഹേളിക്കാനല്ല. അവിടെയുള്ള മുസ്‌ളിങ്ങളുടെ എണ്ണം കൂടുന്നതും ഇസ്‌ളാമിക പാക്കിസ്ഥാൻ പോലെ ആയി തീരുന്നതുമെല്ലാം സംഭവിക്കുന്നതുകൊണ്ടാണ് മലപ്പുറം എന്ന ജില്ലയുടെ പേര് ഉപയോഗിച്ചത്' എന്ന രീതിയിലാണ് വിദ്വേഷം പരത്തുന്ന പ്രസംഗം.

വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിനു നേരത്തെ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ അഡ്വ. ഷൂക്കൂർ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ഗോപാലകൃഷ്ണന്റെയും പ്രസംഗം വ്യാപകമായി പ്രചരിക്കുന്നത്.

പിണറായിയുടെ പൊലീസ് ഇതൊക്കെ കേൾകുന്നുണ്ടോ എന്നു ചോദിച്ചാണു സോഷ്യൽ മീഡിയയിൽ ഗോപാലകൃഷ്ണന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ഷെയർ ചെയ്യുന്നത്. ശാസ്ത്രജ്ഞനും വിവിധ സർവകലാശാലാകളിൽ വിസിറ്റിങ് പ്രൊഫസറുടെ ജോലി ചെയ്യുന്നയാളുമായ ഇത്തരം ഒരു വ്യക്തി തരംതാണ നിലയിലുള്ള പരാമർശമാണു നടത്തിയതെന്നും സൈബർ ലോകം വിമർശിക്കുന്നു. ഒരു സമൂഹത്തെ മുഴുവനാണ് പന്നികളോട് ഉപമിച്ചിരിക്കുന്നത്. ഇയാൾക്കെതിരെയും പരാതി നൽകണമെന്നും കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇത്തരത്തിലുള്ളവരാണു സമൂഹത്തിൽ വർഗീയ വിത്തുകൾ പാകുന്നതെന്നും കടുത്ത നടപടി തന്നെ ഇത്തരക്കാർക്കെതിരെ എടുക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP