മന്ത്രിയായപ്പോൾ വീട്ടുകാർ ഔദ്യോഗിക വസതിയിൽ താമസിക്കേണ്ടെന്ന് തീരുമാനമെടുത്തു; പേഴ്സണൽ സ്റ്റാഫിൽ ഒഴിവുണ്ടായിട്ടും അധികചെലവ് ഒഴിവാക്കാൻ നിയമനം നടത്തിയില്ല; ജോലിക്കു ശുപാർശ ചെയ്യാത്തതിനാൽ പിണങ്ങിയ ബന്ധുക്കൾ നിരവധി; കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്ക് സഖാവ് പാലൊളി മാതൃകയാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ബന്ധുക്കൾക്കു കുടുംബക്കാർക്കും വാരിക്കോരി സ്ഥാനമാനങ്ങളും ജോലികളും നൽകുന്നതാണോ കമ്മ്യൂണിസം? ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സഖാക്കൾ തന്നെ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. മന്ത്രിബന്ധുക്കളായ സുധീർ നമ്പ്യാരുടെയും ദീപ്തി നിഷാന്തിന്റെയും നിയമത്തിൽ അത്രകണ്ട് മനംമടുത്തു പോയിരിക്കുന്നു സിപിഐ(എം) അണികൾ. സോഷ്യൽ മീഡിയിൽ ആരും പ്രതിരോധിക്കാൻ ഇല്ലാത്തതു തന്നെയാണ് ഇപ്പോൾ ജയരാജന്റെ രാജിക്ക് അടുത്തു വരെ എത്തി നിൽക്കുന്നതും.
പാർട്ടിക്ക് വേണ്ടി വെട്ടിച്ചാകാൻ അണികളും നേട്ടം കൊയ്യാൻ നേതാക്കളുമാണെന്ന പൊതുവികാരമാണ് കണ്ണൂരിലെ പാർട്ടികോട്ടകളിൽ പോലും. ഇതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം ഒരു നേതാവിനെയും അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തെ കുറിച്ചും അണികൾ ഷെയർ ചെയ്യുന്നുണ്ട്. മറ്റാരെയും കുറിച്ചല്ല, മുസ്ലിംലീഗിന്റെ പൊന്നാപരം കോട്ടയായിരുന്ന മലപ്പുറത്ത് ചെങ്കൊടി പാറിച്ച് പാലോളി മുഹമ്മദ് കുട്ടിയെന്ന തലമുതിർന്ന സഖാവിന്റെ ലളിത ജീവിതമാണ് അണികൾ ഓർമ്മപ്പെടുത്തുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ സഖാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ അവസാന വാക്കാണ് ഇന്നും വയോധികനായ പാലോളി മുഹമ്മദ് കുട്ടിയെന്ന നേതാവ്.
ലാളിത്യം മുഖമുദ്രയാക്കിയ ഈ നേതാവ് ഇ പി ജയാജന്റെ നിയമന വിവാദം പുറത്തുവന്നപ്പോൾ ഈ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ഏതാനും ചില വ്യക്തികൾ കാണിക്കുന്ന വികൃതികൾ കൊണ്ടാണ് പ്രസ്ഥാനത്തെ ജനങ്ങൾ അടച്ചാക്ഷേപിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ബന്ധുനിയമന വിഷയത്തിൽ മന്ത്രിമാർ ജാഗ്രത പുലർത്തേണ്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങൾ തിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതി ആരോപിക്കപ്പെട്ടവരെ അഞ്ച് വർഷം പൂർത്തിയാക്കുന്നതുവരെ യുഡിഎഫ് സർക്കാർ പേറിയിരുന്നുവെങ്കിലും എൽഡിഎഫ് സർക്കാരിൽ നിന്നും ഇത്തരം നടപടികളുണ്ടാകില്ല. തെറ്റുകൾ അതാത് സമയങ്ങളിൽ കൃത്യമായി തിരുത്താനും എൽഎഡിഎഫ് സർക്കാർ തയ്യാറാണെന്നും പാലോളി പറഞ്ഞു.
ഇപി ജയരാജനെയും പി കെ ശ്രീമതി ടീച്ചറെയും വിമർശിച്ചുള്ള പാലോളിയുടെ ഈ വാക്കുകൾ സിപിഐ(എം) അണികൾക്കും നേതാക്കൾക്കും ആശ്വാസം പകരുന്നതായിരുന്നു. തിരുത്തേണ്ടത് നേതൃത്വം തിരുത്തണം എന്ന സൂചന തന്നെയാണ് പാലോളിയുടെ വാക്കുകളിൾ അടങ്ങിയിരുന്നത്. പാലോളി മുഹമ്മദ് കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചതോടെയാണ് എ കെ ബാലനെ പോലുള്ള നേതാക്കൾ തിരുത്തൽ നടപടിയുണ്ടാകുമെന്ന് പരസ്യമായി പറയാൻ തയ്യാറായതും. പാലോളിയുടെ വിമർശന വാക്കുകൾ പുറത്തുവന്നതോട അതിനെ വിലവെക്കാൻ നേതാക്കൾ തയ്യാറാകുമെന്നാണ് സിപിഐ(എം) അണികളുടെ പ്രതീക്ഷയും. പാലൊളിയാണ് എന്തുകൊണ്ട് ഇ പി ജയരാജനെ വിമർശിക്കാൻ യോഗ്യതയുള്ള വ്യക്തിയെന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. അതിന് കാരണം പാർട്ടിക്ക് വേണ്ടി ജീവിതം അർപ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു.
പാർട്ടിക്ക് വേണ്ടി ജീവിച്ച പാലോളി എന്നും പാർട്ടിയെ അനുസരിച്ചേ ജീവിച്ചിട്ടുള്ളൂ. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും അദ്ദേഹത്തെ സിപിഐ(എം) പരിഗണിക്കുകയുണ്ടായി. ഇപ്പോൾ ബന്ധുക്കളെ സ്ഥാനങ്ങളിൽ തിരുകി കയറ്റാൻ പലരും ശ്രമിക്കുമ്പോൾ നേരെ മറിച്ചായിരുന്നു പാലൊളിയുടെ കാര്യം. 'ഉപ്പൂപ്പയുടെ ശുപാർശ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കോളേജ് അഡ്മിഷൻ പോലും ലഭിക്കുമായിരുന്നു'എന്ന് പറയുന്ന കൊച്ചുമക്കൾ പോലുമുണ്ട്. എന്നാൽ, സ്വന്തം ബന്ധുക്കൾക്ക് വേണ്ടി ശുപാർശ ചെയ്യുന്ന വ്യക്തിത്തമേ ആയിരുന്നില്ല പാലൊളി മുഹമ്മദ് കുട്ടിയുടേത്. എംഎൽഎ ആയിരുന്ന കാലം തൊട്ടേ പാലൊളിക്കുള്ള ശീലം ഇതാണ്.
പാലോളി മുഹമ്മദ്കുട്ടി അന്നു പെരിന്തൽമണ്ണ എംഎൽഎയായിരുന്ന കാലം. പാലോളിയുടെ അടുത്ത ബന്ധുവിനു കമ്യൂണിസ്റ്റ് പാർട്ടി ബന്ധംമൂലം സൈന്യത്തിലെ ജോലി നഷ്ടപ്പെട്ടു. തുടർന്ന് നാട്ടിലെത്തിയ അയാൾ സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലിതുടങ്ങി. കെഎസ്ആർടിസിയിൽ ജോലിക്കു ശുപാർശ ചെയ്യണമെന്ന ആവശ്യവുമായി ആ ബന്ധു, എംഎൽഎ പാലോളിയെ കാണാനെത്തി. ഇ. കെ. ഇമ്പിച്ചിബാവയാണ് അന്നു ഗതാഗതമന്ത്രി. പലൊളിയുമായി അടുത്ത ആത്മബന്ധമുള്ള വ്യക്തി. അന്ന് പാലൊളി ഒരു വാക്കുപറഞ്ഞാൽ ജോലി കിട്ടുമായിരുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ബന്ധുവിന് വേണ്ടി അദ്ദേഹം ശുപാർശ ചെയ്തില്ല, മറിച്ച് സ്നേഹത്തോടെ തിരിച്ചയച്ചു. ഈ സംഭവത്തോടെ ബന്ധുവിന് അദ്ദേഹത്തോട് ദേഷ്യവുമായി. ഇത്തരം നിരവധി സംഭവങ്ങളാണ് പാലൊളിയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്.
ഒരിക്കലും സ്വന്തം മക്കളുടെ ആവശ്യത്തിന് വേണ്ടിപ്പോലും അധികാരം ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സിപിഎമ്മിനെ കരുത്തനായ സമയത്തും അദ്ദേഹം അണികളുടെ ആവശ്യത്തിന് വേണ്ടിയാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. അദ്ദേഹം രണ്ടാം തവണ മന്ത്രിയായപ്പോൾ പഴ്സനൽ സ്റ്റാഫിൽ അഞ്ചുപേരുടെ കുറവുണ്ടായിരുന്നു. വേണമെങ്കിൽ ആളെവയ്ക്കാമായിരുന്നു. എന്നാൽ, അധികച്ചെലവാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട് ആ തസ്തികകൾ ഒഴിഞ്ഞു തന്നെ കിടന്നു.
മക്കളോടും അദ്ദേഹം പറഞ്ഞിരുന്നത് സ്വന്തം നിലയിൽ പ്രയത്ന്നിക്കാനാണ്്. അല്ലാതെ തന്റെ അധികാരം ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഗൾഫിലായിരുന്ന രണ്ട് മക്കൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴും തന്റെ ശുപാർശയിൽ ജോലി വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇതോടെ അന്ന് മലപ്പുറത്തിനടുത്ത് ചട്ടിപ്പറമ്പിലെ വീടും സ്ഥലവും പാലോളി വിറ്റു. പാലക്കാടു ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത്ത് കുലുക്കിലിയാട് ഭൂമി വാങ്ങി. അവിടെ കൃഷി ചെയ്തു ജീവിക്കാനാണ് അദ്ദേഹം മക്കളോടു പറഞ്ഞത്.
പാലോളി മന്ത്രിയായ സമയത്തൊക്കെ ഭാര്യയും മക്കളും താമസിച്ചിരുന്നത് സ്വന്തം നാട്ടിലെ വീട്ടിൽ തന്നെയായിരുന്നു. മന്ത്രിമന്ദിരത്തിൽ വീട്ടുകാർ വേണ്ടെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. രണ്ടുതവണ മന്ത്രിയായപ്പോഴും ഭാര്യ കദീജയ്ക്ക് അപൂർവമായേ മന്ത്രിമന്ദിരത്തിൽ താമസിക്കാൻ കഴിഞ്ഞുള്ളൂ. ഒടുവിലത്തെ തവണ തിരഞ്ഞെടുപ്പിൽ മൽസരിച്ച 2006ൽ അദ്ദേഹം സമർപ്പിച്ച കണക്കുപ്രകാരം സ്വന്തമായി ഉണ്ടായിരുന്നതു രണ്ടര സെന്റ് ഭൂമി മാത്രമാണ്.
മലപ്പുറം ജില്ലയിലെ മുസ്ളിം പ്രമാണിമാർ ലീഗുകാരും ഹിന്ദുപ്രമാണിമാർ കോൺഗ്രസുമായിരുന്ന കാലത്താണ് പാലോളി ചെങ്കൊടിയേന്തിയത്. ജന്മിത്വം അവസാനിപ്പിക്കണമെന്ന് പറയുന്നതുപോലും ദൈവനിന്ദയാണെന്ന് മതപണ്ഡിതന്മാർ പൊതുവേദികളിൽ പ്രസംഗിക്കും. മതമില്ലാത്ത പാർട്ടി, സ്ത്രീകളെ പൊതുസ്വത്താക്കും, 60വയസ് കഴിഞ്ഞവരെ വെടിവച്ചുകൊല്ലും, അക്രമികൾ എന്നിങ്ങനെ കമ്യുണിസ്റ്റുകാരെ കുറിച്ചു പറയാത്തകാര്യങ്ങളില്ല. ഇതിനെയൊക്കെ അതിജീവിച്ചാണ് പാലോളി മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്.
1964ൽ പുഴക്കാട്ടിരി പഞ്ചായത്തിലേക്ക് കടുങ്ങപുരംവാർഡിൽ നിന്നാണ് പാലോളി ആദ്യമായി മത്സരിച്ചത്. കോഡൂരിൽനിന്ന് അവിടെ എത്തിയിട്ട് മാസങ്ങൾ മാത്രമായിരുന്നു. മത്സരിച്ചു ജയിച്ചു തുടർന്ന് പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റുമായി. മങ്കട നിയമസഭയിൽ മത്സരിക്കേണ്ടിവന്നതും യാദൃഛികമായാണണ്. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ കുലുക്കിലിയാട് മകൾ നബീസയോടൊപ്പമാണ് പാലോളി വിശ്രമജീവിതം നയിക്കുന്നത്. രോഗവും പ്രായവുമൊന്നും വകവയ്ക്കാതെ സജീവ രാഷ്ട്രീയത്തിലുണ്ട് അദ്ദേഹം. സിപിഐ(എം) ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, എൽഡിഎഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചു. ഇപ്പോൾ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. ഇപ്പോഴത്തെ നിയമന വിവാദങ്ങളിൽ നേതൃത്വത്തെ തിരുത്തുന്ന വിധത്തിലാണ്് പാലോളിയുടെ വാക്കുകൾ. മലപ്പുറത്തെ പ്രിയസഖാവിന്റെ ജീവിതം എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമർക്ക് മാതൃക ആകുന്നില്ലെന്നാണ് അണികളുടെ ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്