ജീവിതത്തിലേക്കു തിരികെ നടക്കാൻ ജിതേഷിനു വേണ്ടതു മറ്റൊരു ഹൃദയം; വിരലിൽ എണ്ണാവുന്ന ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കു വേണ്ടതു ദശലക്ഷങ്ങൾ; ജീവതാളം നിലച്ചിട്ടും മകനു വേണ്ടി പ്രതീക്ഷയോടെ കാക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൈകോർക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നു തവണ ഹൃദയാഘാതം. കൈയിലുള്ളതു മനോധൈര്യം മാത്രം. ജിതേഷ് എന്ന യുവ സോഫ്റ്റ്വെയർ എൻജിനിയറുടെ മനക്കരുത്ത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാക്കി മാറ്റാൻ ഒറ്റക്കെട്ടായി സുഹൃത്തുക്കളും.
തൃപ്പൂണിത്തുറ സ്വദേശിയും സോഫ്റ്റ്വെയർ എൻജിനിയറുമായ ജിതേഷിന്റെ കഥയാണിത്. മകന്റെ ഹൃദയം നിലച്ചിട്ടും പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുകയാണ് ജിതേഷിന്റെ കുടുംബം.
അതിഗുരുതരമായ ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖം ബാധിച്ച വ്യക്തിയാണു ജിതേഷ്. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയായി വൈദ്യ സമൂഹം നിർദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ജിതേഷ് ചികിത്സയിലാണ്. മൂന്നു തവണ ഹൃദയാഘാതമുണ്ടായി. ഇനി ഹൃദയം മാറ്റിവയ്ക്കൽ അല്ലാതെ മറ്റു നിവൃത്തിയില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. അസുഖം കൂടിയതോടെ കൊച്ചി ലിസി ഹോസ്പിറ്റലിൽ ഐസിയുവിൽ ഉപകരണങ്ങളുടെ സഹായത്തോടെ ജിതേഷിന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുകയാണ്. മൂന്ന് തവണ ഹൃദയാഘാതമുണ്ടായിട്ടും മനക്കരുത്തിന്റെ ബലത്തിൽ ജീവൻ വിട്ടുകൊടുക്കാതെ കാത്തിരിക്കുകയാണ് ജിതേഷ്. ജീവിതത്തിലേക്കു തിരികെ എത്തുമെന്ന ജിതേഷിന്റെ ഉറച്ച വിശ്വാസം തന്നെയാണു കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കരുത്ത്.
ആ മനസ്സിന്റെ ബലംകൊണ്ടും ജീവിക്കണമെന്ന ആഗ്രഹംകൊണ്ടുമാണ് അവൻ ആശുപത്രിക്കിടക്കയിൽ കാത്തിരിക്കുന്നത്. അതുതന്നെയാണ് ഐസിയുവിൽ അവൻ മരണത്തോട് പോരാടുമ്പോൾ പുറത്ത് ഞങ്ങൾ സുഹൃത്തുക്കളെ പിടിച്ചു നിർത്തുന്നതെന്നു ജിതേഷിന്റെ സുഹൃത്ത് രതീഷ് പറഞ്ഞു.
ആശുപത്രി അധികൃതരും സർക്കാരും സുഹൃത്തുക്കളുമെല്ലാം മാറ്റിവെക്കാൻ ഹൃദയത്തിനായി ശ്രമിച്ചു. ഒടുവിൽ ഹൃദയം ലഭിച്ചതാണ്. എന്നാൽ, അതിന് വേണ്ടത്ര ശേഷി ഇല്ലെന്ന് കണ്ടെത്തിയതോടെ ആ ഉദ്യമവും അവസാനിച്ചു. നിലവിൽ ഇവർക്ക് മുന്നിലുള്ള പോംവഴി കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കലാണ്. എന്നാൽ ഏത് നിമിഷവും ഹൃദയം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ഇവർ.
കൃത്രിമ ഹൃദയം പിടിപ്പിക്കുക അത്ര എളുപ്പമല്ല. ശസ്ത്രക്രിയയ്ക്ക് മാത്രം 60 ലക്ഷം രൂപ വേണം. പിന്നീടുള്ള ചെലവിനും വേണം ലക്ഷങ്ങൾ. ഹൃദയം ലഭിക്കും വരെ ജീവൻ നിലനിൽക്കാനുള്ള സെൻട്രിമാഗ് ശസ്ത്രക്രിയ മാത്രമാണ് നിലവിൽ ജിതേഷിന് ചെയ്തിട്ടുള്ളത്. പ്രശസ്ത ഹൃദയ രോഗ വിദഗ്ധൻ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് ആയുസ്സ് കൂടിയാൽ 25 ദിവസം മാത്രമാണ്. സെപ്റ്റംബർ അവസാനവാരമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ ഒക്ടോബർ അവസാന വാരത്തിനുമുമ്പ് കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കണം.
ഇതിനായി നേരത്തേതന്നെ ഓഡർ ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ 60 ലക്ഷം രൂപ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ചുരുക്കം ചില കൃത്രിമ ഹൃദയ ശസ്ത്രക്രിയകൾ മാത്രമാണ് നടന്നിട്ടുള്ളത്, കേരളത്തിൽ ഇതുവരെയും നടന്നിട്ടില്ല. അതിനാൽ തന്നെ പണം നൽകി, ഹൃദയം ഓഡർ ചെയ്തതിനു ശേഷം ഡോക്ടർമാർക്കും നേഴ്സ്മാർക്കും പരിശീലനം നൽകേണ്ടതുണ്ട്. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകാനുള്ള ഡോക്ടർ സിങ്കപ്പൂരിൽനിന്ന് എത്തണം. ഇത്രയും തയ്യാറെടുപ്പുകൽ നടത്താൻ ആദ്യം പണം നൽകുകയും ഹൃദയം ഓർഡർ ചെയ്യുകയും വേണം.
എന്നാൽ മാരകമായ ഹൃദയരോഗം പിടിപ്പെട്ടതുപോലെ സാമ്പത്തിക പ്രതിസന്ധിയും ഈ അസുഖത്തോടെ ജിതേഷിന്റെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. മകന് ജീവൻ തിരിച്ച് ലഭിക്കണമെങ്കിൽ ഈ കുടുംബത്തിന് നേരെ സുമനസ്സുകൾ കനിയുക തന്നെ വേണം. കൂട്ടുകാർ സംഘടിപ്പിച്ച 30 ലക്ഷം രൂപ കയ്യിലുണ്ട്. ബാക്കി തുകയ്ക്കായുള്ള നെട്ടോട്ടത്തിലാണ് ഇവർ. നിലവിൽ 50,000ലേറെ രൂപയാണ് ഓരോ ദിവസത്തെയും ചെലവ്.
ഇത്രയും തുക കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഹൃദയസംഗമം എന്ന ചെറിയ കൂട്ടായ്മയിലൂടെ കൂട്ടുകാരനുവേണ്ടി പണം കണ്ടെത്താൻ സമൂഹത്തിന് മുന്നിലേക്ക് ഇറങ്ങിയിരിക്കുകയാണു ജിതേഷിന്റെ സുഹൃത്തുക്കൾ. സർക്കാരിൽ നിന്നടക്കം സഹായത്തിനായുള്ള ശ്രമം തുടരുന്നുണ്ട്. ഒരാഴ്ച മാത്രമാണ് അവർക്ക് മുന്നിൽ തങ്ങളുടെ പ്രിയ സുഹൃത്തിനെ രക്ഷിക്കാനായി ബാക്കിയുള്ളത്. ഇല്ലെങ്കിൽ ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും ജീവിതത്തെ ഏറെ സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നഷ്ടമാകും.
ജിതേഷിന് സഹായം നൽകാൻ ആഗ്രഹിക്കുന്ന സുമനസുകൾക്ക് സഹോദരൻ ജിനേഷിന്റെയും പിതൃസുഹൃത്ത് വൽസന്റെയും പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.
Acc Name: JITHESH CHIKILSA SAHAYANIDHI
NO:5654101001657
IFSC CODE CNRB0005654
CANARA BANK-KUREEKKAD
രതീഷ് (ജിതേഷിന്റെ സുഹൃത്ത്) : 9946265478, ജിനേഷ് : 9745746723, വത്സൻ : 9745804928 എന്നിവരുമായി ബന്ധപ്പെട്ടാൽ ജിതേഷിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍