സലിംരാജും സരിതയും സംസാരിച്ച 416 കാളുകളിൽ ഭൂരിപക്ഷവും ഉമ്മൻ ചാണ്ടിക്ക് സംസാരിക്കാനെന്ന മുൻഗൺമാന്റെ മൊഴി തിരിച്ചടിയാകുന്നത് സോളാർ കേസിൽ ഉമ്മൻ ചാണ്ടി വെറും പാവം ആയിരുന്നു എന്ന വാദങ്ങൾക്ക്; ജോപ്പന്റേയും ജിക്കുമോന്റേയും വിളികൾ കൂടി കണക്കിൽ എടുത്താലോ? കുടുംബത്തിന് പേരുദോഷം ഉണ്ടായിട്ട് കൂടി സംരക്ഷിച്ച വിശ്വസ്തന്റെ ചതിയിൽ മനംനൊന്ത് ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ അതി വിശ്വസ്തനായിരുന്നു ജോപ്പനും സലിംരാജും. അതുകൊണ്ട് തന്നെ ഏറെ പ്രതിസന്ധിയുണ്ടായിട്ടും ഇവരെ പരമാവധി ഉമ്മൻ ചാണ്ടി സംരക്ഷിച്ചു. കുടുംബത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും സലിംരാജിനെ കൈവിടാൻ ഉമ്മൻ ചാണ്ടിക്ക് മടിയായിരുന്നു. എന്നാൽ പ്രതിസന്ധി കൈവിട്ടുപോകുമെന്നായപ്പോൾ ഇരുവരേയും കേസിൽ പ്രതികളാക്കി. അപ്പോഴും ജോപ്പൻ ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല. ഒരിടത്തും ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. സലിംരാജും തനിക്കൊപ്പം നിൽക്കുമെന്ന് തന്നെ കരുതി. എന്നാൽ അപ്രതീക്ഷിതമായി ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി നേരിടുകയാണ്. സോളാർ കേസിൽ എല്ലാ അർത്ഥത്തിലും സലിംരാജ് ഉമ്മൻ ചാണ്ടിയെ കൈവിട്ടുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സോളാർ കമ്മീഷനിൽ ഉമ്മൻ ചാണ്ടിക്ക് ഏറെ തിരിച്ചടിയാകാനിടയുള്ള മൊഴിയാണ് സലിംരാജ് നൽകിയത്.
2012 ജൂലൈ മുതൽ 2013 മെയ് വരെ 416 കോളുകൾ അങ്ങോട്ടും ഇങ്ങോട്ടുമായി സരിത വിളിച്ചിട്ടുണ്ടെന്നും ഇതിൽ അധികവും ഉമ്മൻ ചാണ്ടിയെ ചോദിച്ചുള്ള കോളുകൾ ആയിരുന്നുവെന്നും സലിം രാജിന്റെ മൊഴിയിൽ പറയുന്നു. പലപ്പോഴും ഇത്തരം കോളുകൾ വന്നിരുന്നത് വിവിധ മീറ്റിങുകളിൽ പങ്കെടുക്കവേ ആയതിനാൽ എല്ലാ കോളുകളും ഉമ്മൻ ചാണ്ടിക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സരിത വിളിക്കാറുണ്ടായിരുന്നുവെങ്കിലും ആ കോളുകളൊന്നും മുഖ്യന്ത്രിക്ക് കൈമാറിയിരുന്നില്ല. എന്നാൽ, താൻ ഔദ്യോഗിക വസതിയിലെ ഫോണിലൂടെ താൻ സരിതയോട് സംസാരിച്ചിട്ടുണ്ട്. തനിക്ക് പുറമേ ജിക്കുമോൻ, ജോപ്പൻ, ആർ.കെ ബാലകൃഷ്ണൻ, ഡ്രൈവർ എന്നിവരെല്ലാം ഔദ്യോഗിക ഫോൺ ഉപയോഗിച്ചിരുന്നു എങ്കിലും താൻ മാത്രമാണ് ആ ഫോൺ ഉപയോഗിച്ചിരുന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സലിംരാജിന്റെ മൊഴിയും കാതൽ. അതായത് ഉമ്മൻ ചാണ്ടി തന്നെ ബലിയാടാക്കാൻ ശ്രമിച്ചെന്ന് സലിംരാജ് ആരോപിക്കുകയാണ്.
സലിംരാജും ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം പലതരത്തിൽ ചർച്ചയായിരുന്നു. കുടുംബവുമായി പോലും ബന്ധപ്പെടുത്തി കഥകളെത്തി. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ ഇതു സംബന്ധിച്ച ആരോപണങ്ങൾ ഉയർത്തി. എന്നിട്ടു പോലും സലിംരാജിനെ ഉമ്മൻ ചാണ്ടി ഒരിടത്തും പരസ്യമായി തള്ളിപ്പറഞ്ഞില്ല. കരുതലെടുത്ത് മാത്രമേ വിമർശനങ്ങൾ നടത്തിയൂള്ളൂ. കേസിൽ സലിംരാജ് കൂറുമാറില്ലെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സലിംരാജ് പൊലീസ് പിടിയിലായപ്പോഴും സർക്കാരിന്റെ സഹായമെല്ലാം സലിംരാജിന് കിട്ടിയെന്ന ആക്ഷേപവും എത്തി. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത് പ്രവർത്തിക്കാനും സലിംരാജിന് അവസരം കിട്ടി. സോളാർ കേസിലെ വിവാദം വരെ അതായിരുന്നു സ്ഥിതി. കുടുംബത്തിലെ കലഹം പോലും കണക്കിലെടുക്കാതെയായിരുന്നു സലിംരാജിനെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒപ്പം നിർത്തിയത്.
ബംഗളുരുവിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിധി വന്നിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യം വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന വിലയിരുത്തലെത്തി. അതിന് പിന്നാലെയാണ് സലിംരാജിന്റെ മൊഴി. സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന വാദമാണ് തള്ളപ്പെടുന്നത്. സരിതയുമായി നിരന്തരം ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചെന്ന വാദം ശരിയവയ്ക്കുന്ന മൊഴി. ഉമ്മൻ ചാണ്ടിയുമായി സലിംരാജ് പിണങ്ങിയതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. സലിംരാജ് മാപ്പ് സാക്ഷിയായി സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കുമോ എന്നതും ചർച്ചയാവുകയാണ്. അത്രയ്ക്ക് നിർണ്ണായകമാണ് ഈ കേസുകളിൽ സലിംരാജിന്റെ മൊഴി. ഇത്തരമൊരു ചതി ഉമ്മൻ ചാണ്ടി പ്രതീക്ഷിച്ചരുന്നില്ല. അതുകൊണ്ട് തന്നെ സോളാർ കമ്മീഷനിൽ നിന്ന് തിരിച്ചടിയുണ്ടാകമെന്ന ആശങ്ക കോൺഗ്രസിലെ എ ക്യാമ്പിൽ സജീവമാവുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സോളാർ തട്ടിപ്പുകേസിലെ പ്രധാനപ്രതി സരിത എസ്. നായരും തന്റെ മൊബൈൽ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് സോളാർ കമീഷനിൽ മൊഴി നൽകിയത്. തന്റെ രണ്ട് മൊബൈൽ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളിൽ ഇങ്ങോട്ടുവന്ന വിളികളിൽ ഭൂരിഭാഗവും ഉമ്മൻ ചാണ്ടിക്കുള്ളതായിരുന്നു. ഉമ്മൻ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു. ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പി എ. ഹേമചന്ദ്രനോടും മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനോടും പറഞ്ഞെങ്കിലും അവർ ഗൗനിച്ചില്ല. ഇക്കാര്യം രണ്ട് ഉദ്യോഗസ്ഥരും തന്നോട് ചോദിച്ചില്ളെന്നും താൻ പറഞ്ഞ വിവരങ്ങളല്ല അവർ മൊഴിയിൽ ഉൾപ്പെടുത്തിയതെന്നും സലിംരാജ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ പൊലീസ് തലത്തിൽ കള്ളകളി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് സലിംരാജിന്റെ മൊഴിയും. അതുകൊണ്ട് തന്നെ സെൻകുമാറും ഹേമചന്ദ്രനും സോളാർ കേസിൽ ഇനിയും വിവാദത്തിലാകാൻ ഇടയുണ്ട്. സലിംരാജിന്റെ മൊഴി മുഖവിലയ്ക്കെടുത്ത് സോളാർ കമ്മീഷൻ നിരീക്ഷണം നടത്തിയാൽ ഇരുവർക്കുമെതിരെ സർക്കാരിന് ക്രിമിനൽ നടപടി പോലും എടുക്കേണ്ടി വരും. എന്നാൽ മൊഴി കൂടുതൽ ബാധിക്കുക സോളാർ കേസിൽ ഉമ്മൻ ചാണ്ടി നടത്തിയ അവകാശ വാദങ്ങളെയാണ്. തന്റെ പേഴ്സണൽ സ്റ്റാഫുകളെ ഒറ്റികൊടുത്ത് രക്ഷപ്പെടാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്ന വാദമാണ് സലിംരാജ് ഉയർത്തുന്നത്.
സരിതയും താനും തമ്മിലെ 416 വിളികളിൽ ഭൂരിഭാഗവും ഉമ്മൻ ചാണ്ടിക്കുള്ളതായിരുന്നുവെന്നാണ് സലിംരാജിന്റെ മൊഴി. ഉമ്മൻ ചാണ്ടി തിരക്കിലായതിനാൽ പലപ്പോഴും ഫോൺ കൊടുക്കാൻ കഴിയാറില്ല. നിരവധി തവണ തന്റെ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന ജിക്കുവിന്റെ ഫോണിലേക്കും സരിത വിളിക്കാറുണ്ടെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസിലെ ലാൻഡ് ഫോണിൽനിന്ന് താൻ സരിതയുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പ് സരിത ക്ളിഫ്ഹൗസിലേക്ക് വിളിച്ചിരുന്നു. അപ്പോൾ ഫോണെടുത്തത് താനാണ്. ഒരു ഫോൺ നമ്പർ ആരുടേതാണെന്ന് സരിത ചോദിച്ചപ്പോൾ എഴുകോൺ സി.ഐയുടെ നമ്പറാണെന്ന് അന്വേഷിച്ചശേഷം മറുപടിയും നൽകി. ക്ളിഫ് ഹൗസിലെ ഫോൺ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്. ജിക്കുമോൻ, ആർ.കെ. ബാലകൃഷ്ണൻ എന്നിവരും ഈ ഫോണിൽനിന്ന് സരിതയെ വിളിച്ചിട്ടുണ്ടെന്നും സലിംരാജ് പറയുന്നു.
ക്ളിഫ്ഹൗസിൽനിന്ന് സരിതക്ക് പോയ ഫോൺവിളികൾ മുഴുവൻ തന്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്ന് സിലംരാജ് പറയുന്നതാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കാണികൾക്കിടയിൽ സരിതയെ കണ്ടിട്ടുണ്ടെന്ന് കൂടി മൊഴി നൽകുമ്പോൾ എല്ലാം പൂർണ്ണമാകുന്നു. കടപ്ളാമറ്റത്തെ പരിപാടിയിലാണ് ആദ്യം കണ്ടത്. എന്നാൽ, അന്ന് സരിത സ്റ്റേജിലേക്ക് കയറിയോ എന്നറിയില്ല. ഉമ്മൻ ചാണ്ടി സരിതയെ ഓഫിസിലോ ഔദ്യോഗിക വസതിയിലോ നേരിൽ കണ്ടതായറിയില്ല. ഇരുവരും ഫോണിൽ എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും സലിംരാജ് പറഞ്ഞു. ഇതെല്ലാം ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ്. ജിക്കുവിന്റേയും ജോപ്പന്റേയും ഫോണുകളിലെ വിളിയും ഉമ്മൻ ചാണ്ടി തന്നെ നടത്തിയതാണെന്ന് പറയാതെ പറയുകയാണ് സലിംരാജ്.
കമീഷനിൽ സരിത ഹാജരാക്കിയ സലിംരാജിന്റെ ഫോൺ സംഭാഷണം സിറ്റിങ്ങിനിടെ കേൾപ്പിച്ചു. തനിക്കെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിന് മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്നും സലിംരാജ് സമ്മതിച്ചു. 2013 മെയ് 25ന് ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ എറണാകുളം ഗെസ്റ്റ് ഹൗസിൽ കാണുമ്പോൾ ഡ്യൂട്ടിയിൽ താനുണ്ടായിരുന്നുവെന്നും ടീം സോളാറുമായി ബന്ധപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് തന്നോട് സരിത അന്വേഷിച്ചുവെന്നും സലിംരാജ് മൊഴി നൽകി.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്