പദ്ധതിയിട്ടത് 10,000 കോടിയുടെ തട്ടിപ്പ്; സോളാർ നയം വരെ മാറ്റി സഹകരിക്കാൻ വേണ്ടി കമ്മീഷൻ ഉറപ്പിച്ചു; മുഖ്യ ഇടനിലക്കാരനായത് തോമസ് കുരുവിളയും ജിക്കുമോനും; കച്ചവടം തുടങ്ങും മുമ്പുള്ള ''മറ്റ് ബിസിനസ് താൽപ്പര്യം'' എല്ലാം അട്ടിമറിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിയുടെ പരിഹാരമായിരുന്നു സോളാർ. ഗുജറാത്തിലെ പദ്ധതി വിജയത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന മുഖത്തിന് കരുത്ത് നൽകി അഴിമതിയുടെ പുത്തൻ സാധ്യതകൾ തുറക്കുകയായിരുന്നു ലക്ഷ്യം. കമ്മീഷൻ വീതം വയ്പ്പിന്റെ ചർച്ചകളും അതിമോഹവും വിനിയായപ്പോൾ ഈ ലക്ഷ്യമെല്ലാം തകർന്നു. ഒന്നും നടന്നുമില്ല പേരു ദോഷവും. ഇടപാടുകാർക്ക് വാഗ്ദാനം ചെയ്ത് സരിത പിരിച്ചത് കോടികളാണ്. കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. അനർട്ടിന്റെ ഫണ്ട് അടിച്ചെടുക്കാനായിരുന്നു ഇതെല്ലാം. എന്നാൽ ആദ്യ ഇടപാടുകാരന് പോലും നേട്ടം എത്തും മുമ്പേ എല്ലാം പൊളിഞ്ഞതിനാൽ ഖജനാവ് കാലിയായില്ല.
സംസ്ഥാന സർക്കാറിന്റെ അന്വേഷണം ഏജൻസികളുടെ കണക്കിൽ സോളാർ തട്ടിപ്പ് പത്ത് കോടി രൂപയുടേതാണ്. എന്നാൽ, കള്ളപ്പണം നിക്ഷേപിച്ചവർക്കാണ് കൂടുതൽ പണം നഷ്ടമായത് എന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ തട്ടിപ്പ് കോടികളുടെ തുക ഇനിയും വലുതാകും. സംസ്ഥാനത്തെ വിവിധ കോടതികളിൽ 42 കേസുകളാണ് സരിതയ്ക്കും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പല കേസുകളും സരിത പണം നൽകി ഒത്തുതീർപ്പാക്കി. കൂടാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ നാല് കേസുകളും തീർപ്പാക്കി. ഇനി വിധി കാത്തിരിക്കുന്നത് 39 കേസുകളാണ്. ആദ്യകേസിൽ ആറ് വർഷം തടവിന് ശിക്ഷ ലഭിച്ചതോടെ തുടർന്നുള്ള കേസുകളിലെ വിധിയും അതീവ പ്രാധാന്യമുള്ളവയാകുമെന്ന കാര്യം ഉറപ്പാണ്.
അപ്പോഴെല്ലാം സരിത ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയേയും സർക്കാരിനേയും വെട്ടിലാക്കാതിരക്കാൻ പരമാവധി ശ്രദ്ധിച്ചു. ഇന്ന് സോളാർ കമ്മീഷനിൽ സരിത തെറ്റിച്ചത് ഈ പതിവാണ്. പലരും പറഞ്ഞിരുന്ന പലതും സരിത തുറന്നു പറഞ്ഞു. അതും ജ്യൂഡീഷ്യൽ കമ്മീഷന് മുന്നിൽ. അങ്ങനെ സോളാറിൽ സർക്കാർ വീണ്ടും പ്രതിസന്ധിയിലാകുന്നു. പത്തനംതിട്ടയിലെ കോൺഗ്രസുകാരൻ ശ്രീധരൻ നായരുടെ തുറന്നു പറച്ചിലോടെയാണ് സോളാർ കേസ് കേരള രാഷ്ട്രീയത്തിൽ ചർച്ചയായത്. ഇതേ തുടർന്ന് പല വെളിപ്പെടുത്തലമുണ്ടായി. എല്ലാം വിരൽ ചൂണ്ടിയത് മുഖ്യമന്ത്രിക്ക് നേരെ. അപ്പോഴും തനത് ശൈലിയിൽ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
പാലക്കാട്ട് കാറ്റാടി പാടവും സോളാർ പാനലുകളും സ്ഥാപിക്കാൻ സരിതയ്ക്ക് 40 ലക്ഷം കൈമാറിയെന്നും പിന്നീടു ചതിച്ചെന്നുമായിരുന്നു ശ്രീധരൻ നായരുടെ പരാതി. ഈ പരാതിയാണ് സംസ്ഥാന സർക്കാറിനെ നേരിട്ട് ബാധിക്കാൻ പോകുന്നത്. തനിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് സരിത പണം തട്ടിയത്. ഇതിനായി തന്നെ ഒപ്പം കൂട്ടി സരിത മുഖ്യമന്ത്രിയേയും പേഴ്സണൽ സ്റ്റാഫംഗം ടെനി ജോപ്പനെയും കണ്ടെന്നും ശ്രീധരൻ നായർ പറഞ്ഞിരുന്നു. ശ്രീധരൻ നായർ കോടതിയിലെത്തിയതിന് പിന്നാലെ , തട്ടിപ്പിന്റെ ഇരകൾ ഒന്നൊന്നായി രംഗത്ത് വന്നു.
സോളാർ തട്ടിപ്പു നടത്തിയവർ ലക്ഷ്യമിട്ടത് പതിനായിരത്തോളം കോടിയുടെ തട്ടിപ്പായിരുന്നു. കേന്ദ്ര സർക്കാരിന്റെ നയം മാറ്റം തിരിച്ചറിഞ്ഞ് തയ്യാറാക്കിയ തിരക്കഥ. കെ കരുണാകരന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പാവം പയ്യനാണ് ഇതിന്റെ സാധ്യതകൾ സർക്കാരിനെ അറിയിച്ചത്. അദ്ദേഹം നൽകിയ പ്രോജക്ട് റിപ്പോർട്ടിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞായിരുന്നു സോളാറിലേക്ക് പലരും കണ്ണെറിഞ്ഞത്. ഇതിന് ടീം സോളാറിനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ പദ്ധതിയുടെ സാധ്യതകൾ പലരേയും ഇതിലേക്ക് എത്തിച്ചു. അങ്ങനെ പദ്ധതി സ്വന്തമാക്കാൻ ഒരുമിച്ച് നിന്നവർ തന്നെ തമ്മിലടിച്ചു. ഇതോടെ ടീം സോളാർ പണം നൽകിയവർക്ക് അതിന്റെ ഗുണം ലഭിച്ചില്ല. ഇതോടെ പാരിതകളും പരിഭവങ്ങളും ഉയർന്നു. ഇതിൽ സർക്കാർ ആടിയുലഞ്ഞു.
സംസ്ഥാനത്തിന്റെ സോളാർ എനർജി പോളിസിയുടെ മറവിലാണ് സർക്കാർ പണം വൻതോതിൽ സബ്സിഡി ഇനത്തിൽ ചെലവിടുന്ന സോളാർ പദ്ധതി അഴിമതി നടത്താൻ പദ്ധതിയിട്ടത്. സംസ്ഥാനത്തെ പതിനായിരം മേൽക്കൂരകളിൽ സോളാർപദ്ധതിക്കുള്ള പാനലുകൾ സ്ഥാപിക്കുമെന്നാണ് സോളാർ എനർജി നയത്തിന്റെ കരടിൽ വ്യക്തമാക്കിയിരുന്നത്. ഈ നയം മാറ്റമായിരുന്നു തട്ടിപ്പിലേക്ക് സാധ്യതകളെത്തിച്ചത്. നയം അനുസരിച്ച് രണ്ടാം ഘട്ടത്തിൽ 25000 മേൽക്കൂരകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇതിനിരട്ടി സ്ഥലത്തും പാനലുകൾ സ്ഥാപിക്കും. ഇതിലൂടെ 2017 ആകുമ്പോഴേക്ക് 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക് 1500 മെഗാവാട്ട് സൗരോർജ്ജവും ഉൽപാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന പാനൽ തയ്യാറാക്കാൻ 39,000 രൂപ കേരള സർക്കാർ സബ്സിഡി നൽകും.
കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് സംസ്ഥാനം നൽകുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ പാനൽ സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോൾ 80,000 മാത്രമാണ് ഉപഭോക്താവിന് കയ്യിൽ നിന്ന് മുടക്കേണ്ടിവരുന്നത്. ഈ സബ്സിഡി പണത്തിൽ കണ്ണുവച്ചും കമ്പനികളിൽ നിന്നുലഭിക്കുന്ന കമ്മീഷനിൽ നോട്ടമിട്ടുമാണ് സോളാർ പാനൽ തട്ടിപ്പുകാർ പദ്ധതികളാവിഷ്കരിച്ചത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് സർക്കാർ നടത്തിയതെങ്കിൽ സോളാർ തട്ടിപ്പുകാർ ലക്ഷ്യമിട്ടത് ഇടനിലനിന്നുകൊണ്ട് നേടാവുന്ന കോടികളാണ്. പതിനഞ്ചോളം കമ്പനികളെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഏജൻസിയായി സർക്കാർ മുന്നിൽ കണ്ടിരുന്നത്. ഇതിലൊന്നാരുന്നു സരിതയുടെ ടീം സോളാർ കമ്പനിയും.
ശ്രീധരൻ നായരുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരായ വെളിപ്പെടുത്തൽ ഏറെ കോളിളക്കമുണ്ടാക്കി. ബിജു രാധാകൃഷ്ണന്റേയും സരിതാ എസ് നായരുടേയും അറസ്റ്റും ജയിൽ വാസവുമെല്ലാം ചർച്ചയായി. ഇതിനിടെയിൽ ആദ്യ ഭാര്യയെ കൊന്ന കേസിൽ ബിജു രാധാകൃഷ്ണൻ ജയിലിലുമായി. ഉമ്മൻ ചാണ്ടിയുടെ മകന് ഇതിലുള്ള താൽപ്പര്യവും ചർച്ചയായി. ഇതിനെല്ലാം കാരണം സോളാർ പദ്ധതിയുടെ നടത്തിപ്പ് ചുമതല ആർക്ക് നൽകണമെന്ന ഭിന്നതയായിരുന്നു. സരിതയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തു. ഇതോടെ സരിതയുടെ പദ്ധതികൾക്ക് അംഗീകരാം നൽകാതെയായി. ഈ കൂട്ടുകെട്ടിന്റെ വിശ്വാസ തകർച്ചയാണ് സോളാർ അഴിമതിയെ പുറം ലോകത്തുകൊണ്ടുവന്നത്.
സോളാറിലെ ഗുജറാത്ത് മോഡലിന്റെ വിജയത്തിൽ ഊർജ്ജ പ്രതിസന്ധി മറികടക്കുകയെന്ന വ്യാജേനയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. സരിതയുടെ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ എല്ലാം കൈവിട്ടു. ഉന്നതരുടെ പേരുകൾ ചർച്ചയായതോടെ സോളാറിൽ കോടികളുടെ നേട്ടം സ്വപ്നം കണ്ടവർ വിവാദപുരുഷന്മാരായി. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ബെന്നി ബെഹന്നാൻ, ആന്റോ ആന്റണി തുടങ്ങിയവരുടെ പേരുകളും പ്രതിസ്ഥാനത്ത് എത്തി. പിസി ജോർജ് ഇവരുടെയെല്ലാം ഇടപെടൽ പരസ്യമായി പറഞ്ഞു. ഇതൊക്കെ ശരിവയ്ക്കുന്ന തരത്തിലാണ് സോളാർ കമ്മീഷനിലെ സരിതയുടെ ഇന്നത്തെ ഇടപെടൽ.
സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകളുമായി പി സി ജോർജ്ജ് എംഎൽഎ രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് തട്ടിപ്പ് പൊളിഞ്ഞതെന്ന് ജോർജ് വിശദീകരിച്ചത് ശ്രദ്ധേയമായികുന്നു. സർക്കാറിൽ നിന്നുള്ള ഗ്രാൻഡ് തട്ടാൻ വേണ്ടി സരിതയെ മുൻനിർത്തി പ്രമുഖരാണ് സോളാർ ഇടപാട് നടത്തിയത്. സോളാർ സാമ്ബത്തിക ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. സരിതയുടെ സോളാർ കമ്ബനിക്ക് വേണ്ടി ആന്റോ ആന്റണി എം പിയും വേണ്ട സഹായം ചെയ്തു കൊടുത്തു. സോളാറിന്റെ പേരിൽ നടന്നത് വൻ സാമ്ബത്തിക തിരിമറിയാണെന്നും ജോർജ്ജ് പറഞ്ഞു. ബാലകൃഷ്ണപ്പിള്ള കമ്മീഷന് നൽകിയ മൊഴി ശരിയാണ്. സോളാർ കേസിൽ സരിത വെറും ഏജന്റ് മാത്രമായിരുന്നെന്നും 1,6 ലക്ഷം കോടി കോടി രൂപയുടെ ബിസിനസായിരുന്നു സോളാർ ഇടപാടെന്നും അതിൽ മുഖ്യമന്ത്രിക്കും ആന്റോആന്റണി എംപിക്കും പങ്കുണ്ടെന്നും ജോർജ് പറഞ്ഞിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ പി.സി ജോർജ് സോളാർ കമ്മീഷന് കൈമാറുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് എല്ലാ മേഖലകളിലേക്കും സോളാർ വ്യാപിപ്പിക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടതിന് തന്റെ കൈയിൽ തെളിവുണ്ട്. ഇടപാടിൽ മന്ത്രി ആര്യാടനും കെ ബാബുവിനും പങ്കുണ്ട്. ആന്റോ ആന്റണി എംപിയാണ് ഇതിലെ ബിസിനസ് സാധ്യത ഏറ്റവും കൂടുതൽ മനസിലാക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അതിൽ പങ്കുണ്ട്. സോളാർ ഇടപാടിൽ മന്ത്രിമാരായ ആര്യാടൻ മുഹമ്മദിനും കെ.ബാബുവിനും വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ചിലർ ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും പി.സി.ജോർജ് വെളിപ്പെടുത്തി.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായുള്ള ബന്ധത്തെ തുടർന്നാണ് ആന്റോ ആന്റണി എംപി ഈരാറ്റുപേട്ടയിൽ വലിയൊരു ഫാക്ടറി തന്നെ സ്ഥാപിച്ചു. പദ്ധതിക്കായി വഴിവിട്ട നടപടികളിലൂടെ സബ്സിഡി ലഭിക്കുന്നതിനാണ് ഇവർ ശ്രമിച്ചത്. പിന്നീട് ആന്റോ ആന്റണി ബിസിനസിൽ സജീവമായതോടെ സരിതയുടെ ബിസിനസ് നിലച്ചു. അങ്ങനെയാണ് നിലവിലെ സ്ഥിതിയിലേക്ക് സോളാർ ബിസിനസ് എത്തിയതെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന് ഇതിലെ പങ്ക് ആദ്യം മുതലേ ചർച്ചയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ തോമസ് കുരുവിളയും ജിക്കുമോനും തന്നെയായിരുന്നു ഇടപാടുകൾ ആദ്യ ഘട്ടത്തിൽ നടത്തിയത്. എല്ലാം ഭംഗിയായി കലാശിക്കുമെന്ന് മുഖ്യമന്ത്രിയും കരുതി. എന്നാൽ മറ്റ് ബിസിൻസ് താൽപ്പര്യങ്ങൾ വന്നതോടെ വൈദ്യുത വകുപ്പു പോലും സരിതയെ മറന്നു. ഇത് തന്നെയാണ് സോളാർ പദ്ധതിയെ താളം തെറ്റിയത്.
Stories you may Like
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- ഗ്രോസ് ബില്ലിങ് ഉടനില്ല; സോളറുകാർക്ക് താൽകാലിക ആശ്വാസം
- സൂര്യന്റെ കാന്തിക മണ്ഡലത്തെ മാറ്റി മറിക്കുന്ന സോളാർ മാക്സിമം 2024-ൽ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്