എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലെ പിആർ ചേംബറിലോ, എംഎൽഎയായിരിക്കുമ്പോൾ സാമാജികരുടെ മുറിയിലോ മാണി സാറിന്റെ വാർത്താസമ്മേളനത്തിന് പോയിട്ടുള്ള മാധ്യമപ്രവർത്തകർ ഓർത്തെടുക്കുന്ന ചില കൗതുകങ്ങളുണ്ട്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണെങ്കിൽ പൂമുഖത്തിന് അടുത്തുള്ള മുറിയിൽ മാണി സാർ ഇരിക്കുന്നത് കാണാം. ആദ്യമായി അദ്ദേഹത്തെ അങ്ങനെ കാണുന്നവർ ഒന്നമ്പരക്കും. വലിയ ജുബ്ബയ്ക്കുള്ളിലെ ആ ആകാരവലിപ്പം എവിടെ. വെള്ള ബനിയനും മുണ്ടുമുടുത്ത് താരതമ്യേന മെലിഞ്ഞ മനുഷ്യൻ. ചാനലുകളെല്ലാം വരാൻ കാക്കും. അവർക്ക് ബൈറ്റ് മിസ്സാകരുതല്ലോ. അല്ലെങ്കിൽ മിസ്സായവർക്കായി വീണ്ടും പറയേണ്ടി വരും. അതിൽ വിഷമമൊന്നുമില്ല. എന്നിരുന്നാലും മറ്റുതിരക്കുകൾ ഉണ്ടല്ലോ. എന്നാ പിന്നെ തുടങ്ങാം എന്ന ആമുഖത്തോടെ നടന്നുവരും. നിറഞ്ഞ ചിരിയോടെ. പരിചയമുള്ളവരോട് കുശലം പറഞ്ഞ്..എല്ലാവരും വന്നല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ച് പറയാനുള്ളത് വെടിപ്പായി പറയും.
ക്യാമറകൾ കണ്ടാൽ അൽപം റോസ് പൗഡർ കൂടി ഇടാൻ മാണി സാർ മറക്കില്ലെന്നാണ് പത്രക്കാരുടെ സ്വകാര്യ സംഭാഷണങ്ങളിലെ തമാശ. അല്ലെങ്കിലും മാണിസാർ വൃത്തിയുടെ കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും എന്നൊക്കയാണ് പിന്നാമ്പുറസംസാരം. അത്രയും ഇല്ലെങ്കിലും ദിവസം പലവട്ടം വസ്ത്രം മാറുമെന്ന കാര്യം മാണി സാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാം നല്ല വൃത്തിയും വെടിപ്പായും വേണമെന്ന് നിർബന്ധമായിരുന്നു അദ്ദേഹത്തിന്. ബജറ്റ് അവതരണവും ബഹുകേമം തന്നെ.
ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒരുമിച്ച് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഫിനാൻസ് ബിൽ സമ്പ്രദായം കേരളത്തിലാദ്യമായി കൊണ്ടുവന്നത് മാണിയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഭാര്യാപിതാവ് ഗിർധാരിലാൽ 20 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് കെ.എം.മാണിയാണ്. നിയമസഭാ ലൈബ്രറിയിലെ റഫറൻസ് സംവിധാനം ഏറ്റവും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചതും മാണി തന്നെ. ഓരോ വിഷയവും ആഴത്തിൽ പഠിച്ചായിരുന്നു പ്രസംഗം.
കെ.എം. മാണി. നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലിഷ് ഡിക്ഷ്ണറിയിൽ 'അഡീഷണാലിറ്റി' എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്തെന്ന് രാഷ്ട്രീയക്കാർക്കിടയിൽ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങൽ. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 1962 മുതൽ വിസ്കോൻസിനിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം ജനങ്ങളുമായുള്ള സഹവാസമാണെന്നായിരുന്നു മാണി സാർ പറയാറുള്ളത്. രാഷ്ട്രീയത്തിൽ വിരമിക്കലില്ലെന്നും, മരണം വരെ ജനസേവനമെന്നും പറഞ്ഞിരുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗങ്ങളാണ് പണ്ടുമുതലേ അലട്ടിയത്. ദീർഘകാലമായി ആസ്മ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭക്ഷണകാര്യങ്ങളിൽ കൃത്യമായ നിഷ്ഠയൊന്നും പുലർത്തിയിരുന്നില്ല. കിട്ടുന്നതെന്തും കഴിക്കും. അത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ.
എതിരാളികൾ എത്ര ചീത്ത പറഞ്ഞാലും അവരെ കുറിച്ച് മോശം പറയാതിരിക്കുക എന്ന മാന്യത മാണി സാർ എന്നും പുലർത്തി പോന്നു. പി.സി.ജോർജും മറ്റും എത്ര തെറി വിളിച്ചാലും പ്രതികരിച്ച് വഷളാക്കാതിരിക്കാനുള്ള ഔചിത്യബോധവും അദ്ദേഹം കാട്ടി.
ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തിൽനിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോർഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉടമയാണ് കെ.എം. മാണി. അതിന് കാരണം തേടി ഏറെ അലയേണ്ട. മണ്ഡലത്തിലെ മിക്കവാറും വ്യക്തികളെയെല്ലാം പേരുപറഞ്ഞ് വിളിക്കാനും ആവശ്യക്കാരെ സഹായിക്കാനും എന്നും ശ്രദ്ധിച്ചിരുന്നു. മരണമായാലും, വിവാഹമായാലും, മറ്റുചടങ്ങുകളായാലും മണ്ഡലത്തിൽ ഉണ്ടെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ മാണി സാർ അവിടെ ഹാജരുണ്ടാകും. പാലാക്കാർക്ക് കുഞ്ഞുമാണി അത്രയേറെ പ്രിയങ്കരനായതും ആ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചതുകൊണ്ട് തന്നെ.
പത്രപ്രവർത്തകനായ സുജിത് നായർ എഴുതിയ അനുഭവ കുറിപ്പ് കൂടി വായിക്കാം:
രണ്ടുപതിറ്റാണ്ടോളം മുമ്പു തിരുവനന്തപുരത്തു 'മലയാളമനോരമയിൽ ട്രെയിനിയായിരിക്കുമ്പോളാണ് രാവിലെ ആ ഫോൺ. മറുതലയ്ക്കൽ കെ.എം മാണിയാണ്. തുടക്കക്കാരനായ ഞാനൊന്നു പരുങ്ങി.
വിളിച്ച കാര്യം കേട്ടപ്പോൾ അതുമാറി. തലേ ദിവസത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതു വായിച്ച്, അതിന്റെ സന്തോഷം പറയാൻ വിളിച്ചതാണ്.
കെ.എം മാണി അന്നേ കേരളരാഷ്ട്രീയത്തിലെ അതികായരിലൊരാളാണ്. തന്റെ വാർത്താസമ്മേളനം മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചുവരാൻ പ്രത്യേകമായ ഒരു ഇടപെടലും അദ്ദേഹത്തിനു നടത്തേണ്ടതില്ല. അങ്ങനെയിരിക്കെ അതു റിപ്പോർട്ടു ചെയ്ത ട്രെയിനിയോടു വിളിച്ച് നന്ദി പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല.
അതു ചെയ്തുവെന്നതാണ് മാണിയെ കെ.എം മാണിയാക്കുന്നത്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ഈ രീതിയെക്കുറിച്ച് ഇതുപോലെ എത്രയോ കഥകൾ അടുത്തറിയാവുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും.
തന്റേതായ രാഷ്ട്രീയവൃത്തം വലുതാക്കാനും ആ വൃത്തത്തിലുള്ളവരെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകാനും അസാധാരണമായ കഴിവുണ്ടായിരുന്നു കെ.എം മാണിക്ക്.
കേരളകോൺഗ്രസ് അങ്ങനെയാണ് നിലനിന്നത്, വളർന്നത്. മാണിയുടെ വിയോഗത്തോടെ കേരളകോൺഗ്രസില്ലാതാകുമെന്നാണു വർഷങ്ങൾക്കു മുമ്പ് ഡി. ബാബുപോൾ കുറിച്ചുവച്ചിട്ടുള്ളത്.
അത് ആ ആ വേർപാട് പാർട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം മുന്നിൽ കണ്ടുള്ള പ്രവചനമാകാം. എന്തായാലും ആ വിയോഗം കേരളകോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുന്നിലുയർത്തുന്ന ചോദ്യങ്ങളാണ് ഇനി കേരളരാഷ്ട്രീയത്തിനു മുന്നിൽ.
അടുത്തിടപെട്ടിട്ടുള്ള ആ രാഷ്ട്രീയനേതാവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.
Stories you may Like
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ ചർച്ച തുടരുമ്പോൾ
- സമുദായത്തെ അന്യവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് പെട്രോൾ ഒഴിച്ചു കൊടുക്കരുത്: ഷുക്കൂർ വക്കീൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍