നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് തന്നെയെന്ന് വെളിപ്പെടുത്തൽ. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതി രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്ന ഇന്ത്യയുടെ ചാരസംഘടനയായ റോ യുടെ മുൻ ഓഫീസർ എൻ കെ സൂദാണ് നമ്പി നാരായണനെ കുടുക്കിയതിന് പിന്നലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ചിരംജീവി ഭട്ട് എന്ന ജേർണലിസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സൂദ് ഇക്കാര്യം പറയുന്നത്.
ഐബി ഉദ്യോഗസ്ഥനായിരുന്ന രത്തൻ സെയ്ഗാൾ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. നമ്പി നാരായണനെ കേസിൽ ഉൾപ്പെടുത്തിയത് സെയ്ഗാളാണ്. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മോശമാക്കാനായിരുന്നു ഇത്. പിന്നീട് സെയ്ഗാൾ സി ഐ എ യുടെ ചാരൻ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാൻ കോൺഗ്രസ് സർക്കാർ അനുവദിച്ചുവെന്നും സൂദ് ആരോപിക്കുന്നു. നമ്പി നാരായണനെ കുടുക്കിയ കഥ പറയുന്ന അഭിമുഖത്തിൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇറാനിൽ സ്ഥാനപതി ആയിരുന്നപ്പോൾ അൻസാരി ഇറാനിലെ റോ ഏജന്റുമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇറാന് കൈമാറി. രണ്ട് ഇന്ത്യൻ ചാരന്മാരെ ഇറാൻ ചാരസംഘടന തട്ടിക്കൊണ്ടുപോയി.ക്രൂരമായി പീഡിപ്പിച്ചു. ഇതെല്ലാം അൻസാരിയുടെ മൗനാനുവാദത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.
നമ്പി നാരായണനെ ചതിയിൽ വീഴ്ത്തിയ സെയ്ഗാളിനും അൻസാരിക്കും അടുത്ത ബന്ധമുണ്ടെന്നും സൂദ് പറയുന്നു. ഇറാനിലെ റോ ഏജന്റുമാരെ മോചിപ്പിച്ചതിന് പിന്നിലെ ഇടപെടലും സൂദ് വിശദീകരിക്കുന്നുണ്ട്. ഈ വിവരം ഇന്ത്യയിലെ ഓഫീസർ വഴി സൂദ് വാജ്പേയിക്ക് എത്തിച്ചു .അദ്ദേഹം പി വി നരസിംഹറാവുവിനെ ബന്ധപ്പെട്ടു കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതോടെയാണ് ഇന്ത്യൻ ഏജന്റുമാർ രക്ഷപെട്ടത് . അൻസാരി രാജ്യത്തിനു വേണ്ടിയല്ല പ്രവർത്തിച്ചത് .മറ്റാർക്കോ വേണ്ടിയാണ് . അൻസാരിയുടെ വലം കൈ ആയ ഐബി ഉദ്യോഗസ്ഥനായിരുന്നു രത്തൻ സെയ്ഗാൾ. ഇയാൾ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. സെയ്ഗാൾ സി ഐ എ യുടെ ചാരൻ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാൻ കോൺഗ്രസ് സർക്കാർ അനുവദിച്ചുവെന്നും പറയുന്നു.
സൂദിന്റെ ഗുരുതരമായ മറ്റൊരു ആരോപണം ഇങ്ങനെയാണ്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രിയപ്പെട്ട സെക്രട്ടറി കെ സി വർമ്മ ഒരു സുപ്രഭാതത്തിൽ റോ ചീഫ് ആയി .ഒരു മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനോ സെക്രട്ടറിക്കോ പെട്ടെന്ന് കയറി ഇരിക്കാവുന്ന ഒരു കസേര ആണോ റോ ചീഫിന്റേത് ? ഇവിടെയും അൻസാരിയുടെ കണക്ഷനുകൾ നീളുന്നതായി എൻ കെ സൂദ് പറയുന്നു. അൻസാരിക്കെതിരെ സൂദ് നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നമ്പി നാരായണനെ കുടുക്കിയതിൽ വെളിപ്പെടുത്തൽ ഇത് ആദ്യമാണ്. ചാരക്കേസിൽ കുടുങ്ങിയ നമ്പി നാരായണനെ സുപ്രീംകോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സൂദിന്റെ വെളിപ്പെടുത്തൽ നമ്പി നാരായണന്റെ നിരപരാധിത്വത്തിന് കൂടുതൽ കരുത്താകുകയാണ്. അന്തർദേശീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന നമ്പി നാരായണന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സൂദിന്റെ പുതിയ വെളിപ്പെടുത്തലുകളും.
1990 മുതൽ 92 വരെ ഇറാനിൽ അംബാസഡറായിരിക്കെ ഹമീദ് അൻസാരി അവിടുണ്ടായിരുന്ന റോ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നും തെഹ്റാനിലെ റോയുടെ രഹസ്യ സ്വഭാവമുള്ള നീക്കം വെളിച്ചത്താക്കിയെന്നുമാണ് ആരോപണം നേരത്തെയും ഉയർന്നിരുന്നു. ദി സൺഡേ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം റോയുടെ ഓപ്പറേഷനുകൾ തകിടം മറിച്ച അൻസാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻ റോ ഉദ്യോഗസ്ഥർ കത്തെഴുതിയെന്നും നേരത്തെ വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടു. ഇറാനിയൻ സർക്കാരുമായും അവരുടെ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായും സഹകരിക്കുക വഴി റോയുടെ ഓപ്പറേഷനുകള ബാധിക്കും വിധം പ്രവർത്തിച്ചു. ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും സവക് കിഡ്നാപ്പ് ചെയ്ത നാലുപ്രധാന സംഭവങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടുവെന്നായിരുന്നു അത്. ഇത് ശരിവയ്ക്കും വിധമാണ് സൂദ് വീണ്ടും രംഗത്ത് വരുന്നത്.
1991 മെയിലാണ് സംഭവം. സവക് ഇന്ത്യൻ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ തെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. അപ്പോൾ തെഹ്റാനിലുണ്ടായിരുന്ന ഹമീദ് അൻസാരിയെ ഇക്കാര്യം അറിയിച്ചെങ്കിലും നിസ്സാരമായി തള്ളിക്കളഞ്ഞു. കപൂറിനെ കണ്ടുപിടിക്കാൻ അൻസാരി ഒരുനടപടിയും എടുത്തില്ലെന്ന് മാത്രമല്ല, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച രഹസ്യ റിപ്പോർട്ടിൽ സവക്കിന്റെ പങ്കാളിത്തം മൂടി വയ്ക്കുകയും ചെയ്തു. സ്ഥലത്തെ ഒരു യുവതിയുമായുള്ള കപൂറിന്റെ ബന്ധത്തെ ചൊല്ലി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നാണ് അൻസാരി എഴുതിയത്. കപൂറിനെ കാണാതായി മൂന്നുദിവസത്തിന് ശേഷം ഇന്ത്യൻ ഏംബസിയിൽ ഒരുഅജ്ഞാത ഫോൺ സന്ദേശം എത്തി. കപൂർ വഴിയരികിൽ ബോധമില്ലാതെ കിടക്കുന്നു. സവക്ക് അയാൾക്ക് ഉയർന്ന തോതിൽ മയക്കുമരുന്നുനൽകി വശം കെടുത്തിയിരുന്നു. അതിന്റെ പ്രത്യാഘാതം വർഷങ്ങളോളം നീണ്ടുനിന്നു.
1991 ഓഗസ്റ്റ്. ഇറാനിലെ ആത്മീയ കേന്ദ്രമായ കോം പതിവായി സന്ദർശിച്ച് ആയുധ പരിശീലനത്തിലും മറ്റും ഏർപ്പെടുന്ന കശ്മീരി യുവാക്കളെ റോ നിരീക്ഷിച്ചുവരികയായിരുന്നു. റോയുടെ പുതിയ സ്റ്റേഷൻ മേധാവി ഡി.ബി.മാഥുറിനെ സഹപ്രവർത്തകർ ഉപദേശിച്ചു: നീക്കങ്ങൾ ഒന്നും അൻസാരിയെ അറിയിക്കരുത്. എന്നാൽ, മാഥുർ ഇക്കാര്യം അൻസാരിയെ അറിയിച്ചു. അൻസാരി ഇക്കാര്യം ഇറാൻ വിദേശ മന്ത്രാലയത്തെ അറിയിച്ചുവെന്നും അവിടെ നിന്നും സവക്കിലേക്ക് വിവരം പോയെന്നുമാണ് ആരോപണം. ഇതിനെ തുടർന്ന് മാഥുറിനെ സവക് പിടികൂടി. മാഥുറിന്റെ മോചനത്തിനായി അൻസാരി കാര്യമായ ഒരുനടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്ന് റോ ഉദ്യോഗസ്ഥർ അടൽ ബിഹാരി വാജ്പേയി വഴി വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിക്കുകയായിരുന്നു. കിഡ്നാപ്പ് ചെയ്യപ്പെട്ട് നാല് ദിവസത്തിന് ശേഷം എവിൻ ജയിലിൽ നിന്ന് മാഥുറിനെ പുറത്തുവിട്ടു. 72 മണിക്കൂറിനകം രാജ്യം വിടണമെന്ന അന്ത്യശാസനവും നൽകി. ഇന്ത്യൻ ഏംബസിയിൽ സുരക്ഷിതനായി എത്തിയ ശേഷമാണ മാഥുർ അൻസാരിയുടെ ചെയ്തികൾ വെളിപ്പെടുത്തിയതെന്ന് സൂദ് പറയുന്നു.
പ്രധാനമന്ത്രിക്കുള്ള കത്തിൽ സൂദ് മറ്റൊരു സംഭവം കൂടി സൂചിപ്പിക്കുന്നു. റോ സ്റ്റേഷൻ മേധാവിയായിരുന്ന പി.കെ.വേണുഗോപാലിനെ സവക് കസ്റ്റഡിയിൽ എടുക്കുകയും മർദ്ദിക്കുകയും ചെയ്്തു. ഇറാനിയൻ അധികാരികൾക്ക് മുമ്പാകെ പരാതി നൽകാൻ അൻസാരി തയ്യാറായിരുന്നില്ല. തെഹ്രാനിലെ പാക് അംബാസഡറുമായുള്ള ദൈർഘ്യമേറിയ പതിവ് കൂടിക്കാഴ്ചകൾ വിദേശമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കത്തിൽ ആരോപിക്കുന്നതായി സൺഡേ ഗാർഡിയൻ പറയുന്നു.മുംബൈ സ്ഫോടനങ്ങൾക്ക് മുന്നോടിയായി ഐബി അഡീഷണൽ സെക്രട്ടറി രത്തൻ സെഹ്ഗാളിനൊപ്പം ചേർന്ന് റോയുടെ ഗൾഫ് യൂണിറ്റുകൾ നശിപ്പിക്കാൻ അൻസാരി കൂട്ടുനിന്നു.രത്തൻ സെഹ്ഗാൾ പിന്നീട് സിഐഎയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് തെളിഞ്ഞിരുന്നു.
ഡൽഹിയിൽ ഒരുവനിതാ ഏജന്റിന് രേഖകൾ കൈമാറുന്നതിനിടെ ഇയാൾ പിടിക്കപ്പെട്ടിരുന്നു. ഇയാൾ പിന്നീട് രാജി വച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കി. 1993 മധ്യത്തിൽ, അൻസാരിയെ ഇറാനിലെ ഇന്ത്യൻ ഏംബസിയിൽ നിന്ന് മാറ്റിയപ്പോൾ അവിടെ ആഘോഷങ്ങൾ നടന്നതായും എൻ.കെ.സൂദ് പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്