മുസ്ലിങ്ങൾ അല്ലാത്തതിനാൽ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്; നിശബ്ദരാവുകയാണെങ്കിൽ പാവാട ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും ക്ഷേത്രങ്ങളിൽ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നൽന്നവരേയും ജയ് ശ്രീ റാം മുഴക്കി അവർ അക്രമിക്കും: വിവാദ ട്വീറ്റ് പിൻവലിച്ച് സനാ ഗാംഗുലി; മകൾക്ക് രാഷ്ട്രീയം അറിയില്ലെന്ന് അച്ഛൻ; പൗരത്വബില്ലിൽ സൗരവ് ഗാംഗുലിയുടെ മനസ് ബിജെപിക്കൊപ്പമോ? ദാദ വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: പൗരത്വ ബില്ലിൽ സൗരവ് ഗാംഗുലിയുടെ നിലപാട് എന്താണ്? ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം കത്തുമ്പോൾ ഗാംഗുലിയുടെ മകളുടെ നിലപാട് പൗരത്വബില്ലിന് എതിരാണ്. എന്നാൽ അച്ഛൻ ഗാംഗുലി മറിച്ചാണോ ചിന്തിക്കുന്നത്? ഇന്ത്യൻ ക്രിക്കറ്റിലെ രോഷാകുലനായ ക്യാപ്ടൻ ഇപ്പോൾ ബിസിസിഐയുടെ പ്രസിഡന്റാണ്. ബിസിസിഐയുടെ സെക്രട്ടറി കേന്ദ്രമന്ത്രി അമിത് ഷായുടെ മകനും. അമിത് ഷായുടെ മകനുമായുള്ള ഗാംഗുലിയുടെ അടുപ്പം രാഷ്ട്രീയത്തേയും ബാധിച്ചോ എന്ന ചർച്ചയാണഅ സജീവമാകുന്നത്.
വിവാദങ്ങളിലേക്ക് മകൾ സനയെ വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി പറഞ്ഞതാണ് പുതിയ ചർച്ചകൾക്ക് പിന്നിൽ. മകൾക്കു രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും ഗാംഗുലി പറയുന്നു. ഫാസിസിസ്റ് ഭരണത്തിനെതിരെ സനയുടെ പോസ്റ്റ് ചർച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ പ്രതികരണം. പതിനെട്ട് വയസ്സ് സനയ്ക്ക് തികഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു പെൺകുട്ടി രാഷ്ട്രീയത്തിൽ അഭിപ്രായം പറഞ്ഞാൽ അതിനെ വിലകുറച്ച് കാണുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സന ഗാംഗുലി ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. രാജ്യമാകെ നിയമത്തിനെതിരെ സർവകലാശാലകളിൽ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ തന്റെ പ്രതിഷേധം അറിയിച്ചത്.
എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. ഫാസിസ്റ്റ് ഭരണകൂടം പൗരന്മാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പിൽ സൂചിപ്പിക്കുന്നു. ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോൾ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകൾ കാണുന്നവരെയാകാമെന്നും സന പറയുന്നുണ്ട്. ഈ പോസ്റ്റ് ഏറെ ചർച്ചയായി. ഇതോടെയാണ് മകൾക്ക് രാഷ്ട്രീയം അറിയില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ഗാംഗുലി പറയുന്നു.
'മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്. ഇടത് ചരിത്രകാരന്മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നൽകുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവർ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാൽ മാത്രമേ നമുക്ക് ഇക്കാര്യങ്ങൾ മനസ്സിലാകൂ'-ഇതായിരുന്നു സനയുടെ വിവാദ കുറിപ്പ്. രാജ്യമെങ്ങുമുള്ള സർവകലാശാലകളിൽ നിയമത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ കുറഞ്ഞ വാക്കുകൾകൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചത്.
ഇന്ന് സുരക്ഷിതരാണ് എന്ന കരുതുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്. ഞങ്ങൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ടെന്നും ഗാംഗുലിയുടെ മകൾ സോഷ്യൽ മീഡിയയിൽ കുറിപ്പിൽ പറയുന്നു. ഗാംഗുലി കേന്ദ്ര സർക്കാരിനെതിരെ മൗനത്തിലാണെങ്കിലും മകളുടെ ശക്തമായ ഭാഷയിലുള്ള പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഒട്ടേറെ പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇത് ചർച്ചയായി. ഇതോടെയാണ് ഗാംഗുലി ഇടപെടൽ നടത്തിയത്. ഇത് ബിജെപിക്ക് വേണ്ടിയാണെന്നാണ് ആരോപണം. അമിത് ഷായുടെ പിന്തുണയോടെയാണ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗാളിൽ ബിജെപിയുടെ മുഖമായി ഗാംഗുലി മാറുമെന്നാണ് മറ്റൊരു പ്രചരണം. ഇതിനെല്ലാം ശക്തി കൂട്ടുന്ന തരത്തിലാണ് സനയുടെ പോസ്റ്റിനോട് അച്ഛൻ പ്രതികരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇപ്പോൾ ബി.സി.സിഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അറിയുന്നവരെല്ലാം പ്രായഭേദമെന്യേ 'ദാദ' എന്നാണ് വിളിക്കുന്നത്. സജീവക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടും ദാദയുടെ തിരക്കൊഴിഞ്ഞിട്ടില്ല. ഇപ്പോൾ ബി.സി.സിഐ. പ്രസിഡന്റാണ്. ''ദാദയ്ക്ക് എപ്പോഴും ചിരി കുറവാണ്''. പിങ്ക് ടെസ്റ്റിന്റെ സമ്മാനദാനച്ചടങ്ങിൽ ഗൗരവത്തിൽ നിന്നതിനെ മകൾ, പ്ലസ്ടുവിന് പഠിക്കുന്ന സന കളിയാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ളവരാണു നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നത്. സിനിമാ താരങ്ങളും കായികതാരങ്ങളും അടക്കമുള്ള ഒരു വലിയ വിഭാഗം തന്നെ നിയമത്തിനെതിരെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ചർച്ചയായിരിക്കുന്നത്, ബി.സി.സിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലിയുടെ പ്രതികരണമാണ്.
ഖുഷ്വന്ത് സിങ് എഴുതിയ 'ദി എൻഡ് ഓഫ് ഇന്ത്യ'യുടെ ഒരു ഭാഗം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സന വിഷയത്തിൽ നിലപാടെടുത്തത്. പോസ്റ്റിൽ ഫാസിസ്റ്റ് ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്ന ഭാഗമാണു ചേർത്തിരുന്നത്. എന്നാൽ സാധാരണ 24 മണിക്കൂർ നിലനിൽക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി അതിനും മുൻപേ ഡിലീറ്റായിക്കഴിഞ്ഞിരിക്കുന്നു. സന ഈ സ്റ്റോറി ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കേന്ദ്രസർക്കാരിനെതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നിൽ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേൾക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗാംഗുലി ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന പ്രചാരണം ഏറെനാളായി നടക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇതു വ്യാപകമായി ഉയർന്നുകേട്ടിരുന്നു. പലപ്പോഴായി ബിജെപി ദേശീയ നേതൃത്വം ഗാംഗുലിയെ പാർട്ടിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബി.സി.സിഐ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ ബംഗാൾ തെരുവിലിറങ്ങിയപ്പോൾ ഗാംഗുലി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.
സനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞിരിക്കുന്ന 'ദി എൻഡ് ഓഫ് ഇന്ത്യ'യിലെ ഭാഗം ഇങ്ങനെ:
'മുസ്ലിങ്ങൾ അല്ലാത്തതിനാൽ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്. ഇന്നു നമ്മൾ നിശബ്ദരാവുകയാണെങ്കിൽ ഇനി അവർ തേടിവരിക പാവാട ധരിക്കുന്നവരെയും മദ്യം കഴിക്കുന്നവരെയും വിദേശ സിനിമകൾ കാണുന്നവരെയും ആവും. ഫാസിസ്റ്റ് ഭരണകൂടത്തിന് അതിന്റെ നയങ്ങൾ നടപ്പിലാക്കാൻ ഒരുകൂട്ടം ആളുകളെ വേണം. അത് ഒന്നിൽനിന്നു മറ്റൊന്നായി വളർന്നുകൊണ്ടിരിക്കും. എന്നാൽ പലപ്പോഴും അതവസാനിക്കുകയില്ല.
ഇപ്പോൾത്തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും പാശ്ചാത്യ ജീവിതരീതികൾ പിന്തുടരുന്ന യുവതയെയും ഈ ഭരണകൂടം ലക്ഷ്യംവെച്ചു കഴിഞ്ഞിരിക്കുന്നു. രോഗം വരുമ്പോൾ അലോപ്പതി ഡോക്ടർമാരെ കാണാൻ ആഗ്രഹിക്കുകയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പല്ലുതേക്കുമ്പോഴും ചുംബിച്ചുകൊണ്ടോ കൈകൊടുത്തുകൊണ്ടോ അഭിവാദ്യം ചെയ്യുമ്പോഴും ജയ് ശ്രീറാം മുഴങ്ങാം. ഇവിടെയാരും സുരക്ഷിതരല്ല. ഇന്ത്യയെ തിരികെ വേണമെങ്കിൽ നമുക്കീ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.'- പോസ്റ്റിൽ പറയുന്നു.
Please keep Sana out of all this issues .. this post is not true .. she is too young a girl to know about anything in politics
— Sourav Ganguly (@SGanguly99) December 18, 2019
Stories you may Like
- 'ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല': ഗാംഗുലി
- കുഷാഗ്രക്കായി മുടക്കിയത് 7.2 കോടി, പത്ത് കോടി മുടക്കാമെന്നും ഗാംഗുലി പറഞ്ഞിരുന്നു
- പാണ്ഡ്യയെ കൂവുന്നത് ശരിയായ നടപടിയല്ലെന്ന് സൗരവ് ഗാംഗുലി
- അജിങ്ക്യ രഹാനെയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിൽ പ്രതികരിച്ച് ഗാംഗുലി
- സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്