കുട്ടികളുടെ മണ്ണ് തിന്നൽ വിവാദം തെറ്റിദ്ധാരണാജനകമെന്നും ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട് അന്തിമമെന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും പിണറായി വിജയന് കലി തീർന്നില്ല; കൈതമുക്ക് വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് ദീപക്; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അതിവിശ്വസ്തന് സ്ഥാനം നഷ്ടമാകുന്നത് മുഖ്യമന്ത്രിയുടെ കോപം കാരണം; മണ്ണ് തിന്നൽ വിവാദത്തിൽ നിന്ന് സർക്കാർ രക്ഷപ്പെടുന്നത് എല്ലാ കുറ്റവും ദീപക്കിൽ ചുമത്തി; സ്ഥാനമൊഴിയുന്നത് സിപിഎം നിർദ്ദേശം അനുസരിച്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്പി.ദീപക് രാജിവച്ചു. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പുമൂലം മണ്ണു വാരിതിന്നുവെന്ന ദീപകിന്റെ പരാമർശമാണു രാജിക്കു വഴിവച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശ്വസ്തനാണ് ദീപക്. ശിശുക്ഷേമ സമിതി കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുന്നതിൽ മുന്നിൽ നിന്ന നേതാവാണ് ദീപക്. അതുകൊണ്ടാണ് ഈ പദവി ദീപക്കിനെ ഏൽപ്പിച്ചത്. എന്നാൽ വിവാദത്തോടെ കടകംപള്ളിക്കും ദീപക്കിനെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതി വന്നു. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ ദീപക് സിപിഎം വഞ്ചിയൂർ ഏര്യാ കമ്മറ്റി അംഗമാണ്.
തിരുവനന്തപുരത്തെ പാർട്ടിയിൽ കടകംപള്ളിക്ക് നല്ല സ്വാധീനമുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ദീപക്കിന് വിനയായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമർശം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ വിലയിരുത്തിയിരുന്നു. ദീപകിനോടു വിശദീകരണം തേടണമെന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച തന്നെ അദ്ദേഹം രാജി നൽകുകയായിരുന്നു. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ അംഗീകരിക്കും. പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുകയും ചെയ്യും.
സിപിഎമ്മിൽ ജില്ലാ തലത്തിൽ ഉയർന്ന് വരുന്ന യുവ നേതാവാണ് ദീപക്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പോലും ദീപക്കിന്റെ പേര് സ്ഥാനാർത്ഥിയായി ചർച്ചയായിരുന്നു. ഇത്തരത്തിലൊരു നേതാവിനാണ് പാർട്ടി നടപടി നേരിടേണ്ടി വരുന്നത്. കുട്ടികളുടെ ചലച്ചിത്ര മേള അടക്കം നടത്തി ശിശുക്ഷേമ സമിതിയെ പുതിയൊരു തലത്തിലേക്ക് ദീപക്ക് കൊണ്ടു പോയിരുന്നു. ഇതിനിടെയാണ് വിവാദം ആളിക്കത്തിയതും പാർട്ടിക്ക് പേരു ദോഷമായതും. തിരുവനന്തപുരത്ത് കുട്ടികൾ മണ്ണു തിന്നുന്നുവെന്ന വാർത്തയ്ക്ക് അന്താരാഷ്ട്ര തലത്തിൽ പോലും പ്രാധാന്യം കിട്ടിയിരുന്നു. സിപിഎമ്മിന്റെ കേരളാ മോഡൽ ചോദ്യമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപക്കിനെതിരെ പാർട്ടി നടപടി എടുക്കുന്നത്. പാർട്ടി സഖാവിന് വേണ്ട കരുതൽ ദീപക് എടുത്തില്ലെന്നതാണ് ഉയരുന്ന ആരോപണം.
സർക്കാരിന് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പദവിയിൽ നിന്ന് രാജി വയ്ക്കുവാൻ പാർട്ടി സെക്രട്ടറിയേറ്റ് ദീപകിന് നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ദേശീയ തലത്തിൽ തന്നെ വാർത്തയായ വിവാദം ഉണ്ടാകുന്നത്. പട്ടിണി സഹിക്കവയ്യാതെ കുട്ടികൾ മണ്ണ് തിന്നു ജീവിക്കുന്നു, എന്ന വാർത്ത ശിശുക്ഷേമ സമിതിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. സജീവ ചർച്ചയായ വിഷയത്തിൽ പിന്നീട് സർക്കാർ ഇടപെടുകയും കുട്ടികളെയും അമ്മയെയും മാറ്റി താമസിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ അമ്മക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ താല്‍ക്കാലിക ജോലി നൽകുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ ആണ് കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്ന വസ്തുത പുറത്തുവന്നത്. കുട്ടികളുടെ അമ്മയും ഈ വാദം ശരിയാണെന്ന് സമ്മതിച്ചു.
ഈ വിഷയത്തിൽ ഒറ്റപ്പെട്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് തനിക്ക് തെറ്റ് പറ്റിയതാണെന്ന് തുറന്ന് സമ്മതിച്ചു. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന് വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത വിമർശനം ഏൽക്കേണ്ടിവന്നു. ഈ വിഷയത്തിൽ ദീപകിനോട് വിശദീകരണം തേടിയ ശേഷമാണ് രാജി സമർപ്പിക്കുവാൻ പാർട്ടി നിർദ്ദേശം നൽകിയത്. ഇതാണ് ദീപക് അംഗീകരിച്ചത്. എസ്പി.ദീപക്കിനോടും ലോക്കൽ കമ്മിറ്റി അംഗം വി.വി.വിമൽ കുമാറിനോടും തലസ്ഥാനത്തെ 'മണ്ണു തിന്നൽ' വിവാദത്തിൽ സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ മണ്ണു ഭക്ഷിച്ചുവെന്ന വാർത്ത വൻ ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടർന്നാണിത്. വിവാദം സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ നേതൃത്വത്തോടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു.
റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന ശ്രീദേവിയുടെയും ആറു മക്കളുടെയും ദാരിദ്ര്യാവസ്ഥയിൽ ആദ്യം ഇടപെട്ടതു ശിശുക്ഷേമ സമിതിയാണ്. വിശപ്പടക്കാൻ കുട്ടികൾ മണ്ണു തിന്നുന്നതു സമിതി അംഗങ്ങൾ അവിടെ ചെന്നപ്പോൾ കണ്ടതായി ദീപക് വെളിപ്പെടുത്തി. സാമൂഹികവികാസ സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്ന് ആവർത്തിച്ച് അവകാശപ്പെടുമ്പോൾ, ഇവിടെ വിശപ്പടക്കാൻ മണ്ണു തിന്നേണ്ടി വന്നു എന്നത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ കുട്ടി മണ്ണു തിന്നിട്ടില്ലെന്നു പിറ്റേന്നു മാതാവ് തിരുത്തിപ്പറഞ്ഞു. ബാലാവകാശ കമ്മിഷനും ഇതേ നിലപാടിൽ ഉറച്ചു നിന്നതോടെയാണു വിവാദമായത്. പാർട്ടി ഇടപെട്ടതിനെത്തുടർന്നു ബാലാവകാശ കമ്മിഷന്റെ കണ്ടെത്തലാണു ശരിയെന്നു ദീപക്കും കഴിഞ്ഞ ദിവസം പറഞ്ഞത്.
തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിലെ കുഞ്ഞുങ്ങൾ വിശപ്പടക്കാൻ മണ്ണ് തിന്ന സംഭവത്തിൽ ഡിസംബർ ഏഴ് ശനിയാഴ്ച ഡിസംബർ എട്ടിലെ തീയതി വെച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ് പി ദീപക് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 'കുട്ടികളുടെ മണ്ണ് തിന്നൽ വിവാദം തെറ്റിദ്ധാരണാജനകം. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട് അന്തിമം'. കഴിഞ്ഞ കുറച്ചുദിവസമായി ശിശുക്ഷേമസമിതി കുഞ്ഞുങ്ങൾ മണ്ണ് തിന്നു എന്ന് ആവർത്തിക്കുകയും ബാലാവകാശ കമ്മീഷൻ മണ്ണ് തിന്നില്ല എന്ന് ഉറപ്പിച്ചു പറയുകയുമായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ബിജെപിയുടെ സ്ഥാനാർത്ഥികളാണ് ഇവിടെ ജയിച്ചിരുന്നത്.
ഇപ്പോഴത്തെ കൗൺസിലർ മായാ രാജേന്ദ്രൻ മുൻ കൗൺസിലറും ജനകീയനുമായ രാജേന്ദ്രന്റെ ഭാര്യയാണ്. ഇക്കുറി എങ്ങനെയും ശ്രീകണ്ഠേശ്വരം വാർഡ് പിടിക്കണം എന്ന സി പി എം തീരുമാനമാണ് മണ്ണ് തിന്നൽ വിവാദത്തിന്റെ പിന്നിലെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ്; വിമർശിച്ച് എഎപി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍