ചിക്കൻ വാങ്ങാൻ മൂക്കുപൊത്തി പോകേണ്ട മലയാളിയുടെ അവസ്ഥയ്ക്ക് പരിഹാരമാകുമോ? വഴിയിലും വരമ്പത്തും പുഴയോരത്തും കോഴി മാലിന്യങ്ങൾ വിതറുന്ന സ്വഭാവത്തിന് പിടിവീഴുന്നു; ലൈസൻസില്ലാത്ത കോഴിക്കടകൾക്ക് താഴ് വീഴും; പാപ്പിനിശേരിയിൽ സംസ്ഥാനത്തെ ആദ്യ അറവ് മാലിന്യ സംസ്കരണശാല കൂടി തുടങ്ങിയതോടെ കാര്യങ്ങൾ ഇനി പഴയപോലെയല്ല
രഞ്ജിത്ത് ബാബു
കണ്ണൂർ: മരക്കുറ്റിയും കത്തിയും ബക്കറ്റുമുണ്ടായാൽ ഇനി അറവ് ശാലകൾക്ക് പ്രവർത്തിക്കാനാവില്ല. സംസ്ഥാനത്തെ 27,000 ലേറെ കോഴിയിറച്ചി വിൽപ്പനശാലകൾക്ക് ഇതുവരെ ലൈസൻസ് ഉണ്ടായിരുന്നില്ല. അതിന് തടയിടാൻ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ അറവ് മാലിന്യ സംസ്ക്കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. മറ്റ് ജില്ലകളിലുംം ഇത്തരം മാലിന്യ സംസ്ക്കരണ യൂണിറ്റുകൾ ഉടൻ നടപ്പാക്കാൻ സർക്കാർ തലത്തിൽ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.നാളിതുവരെ അറവ് ശാലക്കായി ഒരൊറ്റ കോഴിക്കച്ചവടക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമീപിച്ചിട്ടില്ലെന്ന് മുൻ മീറ്റ് പ്രോഡക്ട്സ് ഇന്ത്യാ ഡയറക്ടർ ഡോ. പി.വി. മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.അനാരോഗ്യകരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അറവ് ശാലകൾ പ്രവർത്തിക്കുന്നത്. അണുവിമുക്തമായ അന്തരീക്ഷം ഒരറവുശാലകൾക്കുമില്ല. ഇത് മാംസാഹാരികൾക്ക് ഒട്ടേറെ രോഗസാധ്യതയും ഉണ്ടാക്കുന്നുണ്ട്. 25 ലക്ഷം കോഴികളെയാണ് ഒരു ദിവസം സംസ്ഥാനത്തുകൊന്നു വിൽക്കുന്നത്. ഇറച്ചി വിൽപ്പന മുതൽ ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കേരളത്തെ അതീവ ഗുരുതരമായി ബാധിക്കുന്നു. ഇറച്ചി ഉപഭോക്താക്കൾ മുതൽ സർവ്വ ജനങ്ങളും ഇതിന്റെ ഇരകളാണ്. 25 ലക്ഷം കോഴികളിൽ നിന്നുണ്ടാവുന്ന അവശിഷ്ടങ്ങൾ മാത്രം 1500 ടണ്ണിലധികം വരും. ഈ കോഴിമാലിന്യങ്ങൾ എത്തുന്നത് കേരളത്തിലെ പുഴകളിലും ദേശീയ പാതക്കരികിലും വഴിയോരങ്ങളിലുമാണ്. തെരുവു നായ്ക്കളുടെ മുഖ്യ ആഹാരവും ഇതാണ്.
കോഴിമാലിന്യത്തെ ശാസ്ത്രീയമായി സംസ്ക്കരിച്ച് മീറ്റ് മീലായും ജൈവവളമായും മാറ്റുന്ന പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ആരംഭിച്ചിരിക്കയാണ്. കൂത്തുപറമ്പിലും പയ്യന്നൂരിലും സംസ്ക്കരണ പ്ലാന്റിന്റെ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. ഇതോടെ കോഴിക്കടകൾക്ക് ലൈസൻസ് നിർബന്ധമാക്കിവരികയാണ്. ഓരോ കോഴിക്കടയിലും മാലിന്യ സംസ്ക്കരണ യൂനിറ്റ് ഉണ്ടാകണമെന്നായിരുന്നു നിലവിലുള്ള വ്യവസ്ഥ. എന്നാൽ ഇത് ഒരിടത്തും പാലിക്കപ്പെട്ടിട്ടില്ല. കോഴികളെ ജീവനോടെ തൂക്കി വിൽക്കുന്ന അനുമതി മാത്രമേ ഇവയ്ക്കെല്ലാമുള്ളൂ. അതുകൊണ്ടു തന്നെ ലൈസൻസില്ലാതെയാണ് ഈ കടകളെല്ലാം അറവ് ശാലയായി പ്രവർത്തിച്ചത്.
ഗ്രാമ പഞ്ചായത്തും സ്വകാര്യ സംരംഭകരും ചേർന്ന് പാപ്പിനിശ്ശേരിയിലെ മാലിന്യ സംസ്ക്കരണ കേന്ദ്രം ആരംഭിച്ചതോടെ കോഴിക്കച്ചവടക്കാരുടെ സ്ഥാപനത്തിലെത്തി അതാത് ദിവസം മാലിന്യം ശേഖരിക്കും. ഇത് സംബന്ധിച്ച കരാർ കച്ചവടക്കാരും പാപ്പിനിശ്ശേരിയിലെ മാലിന്യ സംസ്ക്കരണ യൂണിറ്റും ചേർന്ന് ഉണ്ടാക്കും. മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റിൽ കണ്ണൂർ കോർപ്പറേഷൻ സമീപ പഞ്ചായത്തുകളിലേയും കോഴിമാലിന്യം എത്തിക്കും. അതിനായി കച്ചവടക്കാർ എഫ്.എസ്. എസ്. എ.യുടെ അംഗീകാരം ലഭ്യമാക്കാൻ തയ്യാറാവണം.
റെന്ററിങ് പ്ലാന്റിൽ കോഴിമാലിന്യം എത്തിക്കുന്ന കാരാറിലേർപ്പെട്ടാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കും. ഈ അനുമതിയും മാലിന്യ സംസ്ക്കരണ അംഗീകാരവും 200 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള അറവ് ശാലയുമുണ്ടെങ്കിൽ അവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നൽകും. ഇങ്ങനെ ലൈസൻസ് കരസ്ഥമാക്കാതെ അറവ് ശാല നടത്തിയാൽ ആറ് മാസം തടവും പിഴയുമായിരിക്കും ശിക്ഷ. സ്ഥാപനം അടച്ചു പൂട്ടുകയുംചെയ്യും.
നിലവിൽ സ്വകാര്യ ഏജൻസികൾ ഒരു കിലോ ഗ്രാം അറവ് മാലിന്യം ശേഖരിക്കാൻ എട്ട് രൂപ ഈടാക്കി സംഭരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം പുഴകളിലും വഴിയോരങ്ങളിലും കൊണ്ടു പോയി കളയുകയാണ്. കേരളത്തിലെ പാതകൾ വഴി ദുർഗന്ധം സഹിച്ച് സഞ്ചരിക്കേണ്ട അവസ്ഥയും ഇതുമൂലമുണ്ടാകുന്നു. ഇതെല്ലാം ഇനി അനുവദിക്കപ്പെടില്ല. ഇങ്ങിനെ ചെയ്യുന്ന ഏജൻസികൾക്ക് കടുത്ത ശിക്ഷയും നടപ്പാക്കും. മാലിന്യ സംസ്ക്കരണ സംവിധാനമില്ലാത്തതും ലൈസൻസ് ഇല്ലാത്തതുമായി ചിക്കൻ സ്റ്റാളുകളിൽ നിന്നും ഹോട്ടലുകൾക്ക് ചിക്കൻ വാങ്ങാൻ അനുമതിയുണ്ടാവില്ല. ആധുനിക ഡ്രൈ റെന്ററിങ് പ്ലാന്റുകളിൽ സംസ്ക്കരിക്കുന്നവർക്ക് മാത്രമേ ഇനി പ്രവർത്തിക്കാനാവൂ. അന്യ സംസ്ഥാനത്തെ തൊഴിലാളികളാണ് മാലിന്യം എടുത്തുകൊണ്ടു പോയി തെരുവോരങ്ങളിൽ നിക്ഷേപിക്കുന്ന ഏജൻസികളായി പ്രവർത്തിക്കുന്നത്. ഈ രീതി പൂർണ്ണമായും നിരോധിക്കും.
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ആരംഭിച്ച ക്ലീൻ കണ്ണൂർ വെൻഞ്ചേഴ്സിന്റെ ശേഖരണ രീതി തന്നെ മികച്ചതാണ്. വലിയ വീപ്പകളിൽ നമ്പറിട്ടാണ് കോഴിമാലിന്യം ശേഖരിക്കുക. ഭദ്രമായി അടച്ച വീപ്പകൾ പ്രത്യേക വാഹനങ്ങളിൽ വായുപോലും അകത്ത് കടക്കാത്ത രീതിയിലാണ് പ്ലാന്റുകളിൽ എത്തിക്കുക. രണ്ട് കിലോ ഗ്രാം കോഴിയിൽ നിന്നും 626 ഗ്രാം മാലിന്യമുണ്ടാകും. 31 കിലോഗ്രാം മുതൽ 625 കിലോ ഗ്രാം വരെ ഒരു കോഴിക്കടയിൽ നിന്നും മാലിന്യമുണ്ടാകും. 160 ഡിഗ്രി സെന്റീഗ്രേഡിൽ ആറ് മണിക്കൂർ നീരാവിയിൽ പ്രഷർ കുക്കറിൽ വേവിച്ച് പൊടിയാക്കുന്നതാണ് റെന്ററിങ് രീതി. വേവിക്കുന്നതിനോടൊപ്പം അതിലെ ജലത്തിന്റെ അളവ് കുറക്കുന്നതിനും ഹോമോജിനൈസ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. പ്ലാന്റിന്റെ സംവിധാനങ്ങളിങ്ങനെ. ഡയജസ്റ്റർ, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയാക്കൽ, ജലാംശം നീക്കൽ, എന്നിവയും ഉണ്ട്. തൂവൽ ഉൾപ്പെടെയുള്ള എല്ലാ ജൈവ മാലിന്യങ്ങളും ഹൈഡ്രോ ലൈസിസ് എന്ന പ്രക്രിയയിൽ വെന്ത് പൊടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിൽ നിന്നും മികച്ച് മീറ്റ് മീൽ ലഭിക്കും. ഒപ്പം കേരളം മാലിന്യ മുക്തമാകുന്നതിന് തുടക്കമാകും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍