ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ സന്നദ്ധ സംഘടനകൾക്ക് നൽകി; ജോലി ചെയ്തിരുന്നപ്പോൾ അവധിയെടുത്തത് മാതാപിതാക്കളുടെ മരണ ദിവസങ്ങളിൽ മാത്രം: ഓർമ്മയിൽ മറക്കാനാകാത്ത കലാം കഥകൾ അനവധി
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ടപതി എപിജെ അബ്ദുൽ കലാം ഇനി ഓരോ ഇന്ത്യക്കാരന്റെയും ഓർമകളിൽ ജീവിക്കും. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതം, പ്രവൃത്തികൊണ്ട് യുവതലമുറയ്ക്ക് മാതൃകയായ മിസൈൽ മനുഷ്യൻ, കാലത്തിന് മുമ്പേ നടന്ന കലാം....ഭാരതത്തിന്റെ തീരാ നഷ്ടം. ഈ മഹാന്റെ സംഭവാനകൾ കലാതീതമായി ചർച്ച ചെയ്യും. അത്രയേറെ സംഭാവനകളാണ് രാജ്യത്തിന് കലാം നൽകിയത്.
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് വേണ്ടെന്ന് വച്ച മഹാൻ
രാഷ്ട്രപതി ആയി അധികകാലം കഴിയും മുമ്പേ അബ്ദുൾ കലാം തന്റെ ജീവിത സമ്പാദ്യങ്ങളെല്ലാം തന്നെ പി.യു.ആർ.എ. എന്ന സന്നദ്ധ സംഘടനയ്ക്ക് നൽകി. ഗ്രാമീണർക്ക് നാഗരിക സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുകയെന്ന ദൗത്യവുമായി കലാം മുൻകൈ എടുത്ത് രൂപീകരിച്ചതാണ് ഈ സംഘടന. രാഷ്ട്രപതി ആയിരിക്കുമ്പോഴും കാലാവധി പൂർത്തിയാക്കിയാലും തന്റെ തുടർന്നുള്ള സംരക്ഷണം സർക്കാർ നോക്കിക്കൊള്ളുമെന്നതിനാൽ തനിക്ക് സമ്പത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഇന്ത്യ കണ്ട ഏറ്റവും ജനപ്രീയനായ രാഷ്ട്രപതി. അദ്ദേഹത്തെ ഒരു നോക്ക് കാണണം സംസാരിക്കാനും ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിച്ചത്. തിരുവനന്തപുരം ഐഎസ്ആർഒയിൽ സേവനം അനുഷ്ട്ടിക്കുന്ന കാലത്ത് തീർത്തും ഒരു സാധാരണക്കാരനായി നമ്മുടെ തലസ്ഥാനത് ജീവിച്ച കലാം പക്ഷെ കുടുംബത്തിൽ തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യൻ ആയിരുന്നു. തന്റെ ജോലിക്ക് ആയിരുന്നു അദ്ദേഹം എന്നും പ്രാധാന്യം നൽകിയിരുന്നത്.
തിരുവനന്തപുരത്തെ ജീവതകാലത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ മേലധികാരിക്ക് പിതാവ് അയച്ച ഒരു കത്തിൽ അദ്ദേഹം കുടുംബത്തെ മറന്നു പണിയെടുക്കുന്നു എന്ന് പറയുന്നുണ്ട് എന്ന് കഥകൾ ഉണ്ട്. മാസങ്ങളായി വീട്ടിലേയ്ക്ക് ഒരു എഴുത്ത് പോലും അയക്കാത്ത, ഒരിക്കൽ പോലും മാതാപിതാക്കളെ ചെന്ന് കാണാത്ത മകനെ കുറിച്ചാണ് ആ കത്ത് എന്നാണ് കഥകൾ.അതുപോലെ തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ രണ്ട് ദിവസം മാത്രമാണ് അബ്ദുൾ കലാം അവധിയെടുത്തത് എന്ന് കേട്ടിട്ടുണ്ട്. അത് മാതാപിതാക്കളുടെ മരണ ദിവസങ്ങളിൽ ആയിരുന്നത്രെ. അത്രയ്ക്ക് തന്റെ ജോലിയെ സ്നേഹിച്ച ഒരു മഹത് വ്യക്തിയാണ് കലാം.
എഴുത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും സംവദിക്കുന്ന ഏതൊരാൾക്കും കലാം സ്വന്തം കൈയൊപ്പിട്ട മറുപടി കാർഡുകൾ നൽകാൻ മറന്നിരുന്നില്ല. അയയ്ക്കുന്ന കത്തുകൾക്ക് മാത്രമായിരുന്നില്ല മറുപടി. കിട്ടുന്ന ചെറിയ പുസ്തകം പോലും വായിച്ച് അനുമോദന കുറിപ്പുകളയച്ചു. എല്ലാ വിഷയങ്ങളിലും സംവദിക്കാനുള്ള കരുത്തുമുണ്ടായിരുന്നു. ഈ വാക്കുകളെ ലോക നേതാക്കൾ പോലും മതിച്ചിരുന്നു. അവരും പ്രതകിരണവുമായി ചർച്ചകൾ സജീവമാക്കി. രാഷ്ട്രപതിയായിരുന്നപ്പോൾ യാഹൂ ആൻസേഴ്സ് ഗ്രൂപ്പിലേക്ക് അദ്ദേഹം ഒരു ചോദ്യമയച്ചിരുന്നു. നമ്മുടെ ഭൂമിയെ ഭീകരവാദ മുക്തമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരുന്നു ആ ചോദ്യം. ഇന്ത്യയിലെയും ലോകത്തെയും പല പ്രമുഖരും അതിന് ഉത്തരം നൽകാനെത്തി.
സഹജീവജാലങ്ങളോട് അടങ്ങാത്ത സ്നേഹം
മനുഷ്യന് വേണ്ടി മാത്രമായിരുന്നില്ല കലാമിന്റെ ജീവിതം. ചെറിയ കാര്യങ്ങൾക്ക് പോലും എല്ലാ തരത്തിലും കരുതൽ വേണമെന്ന പക്ഷക്കാരനായിരുന്നു. അചുതൊണ്് തന്നെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ചുറ്റുമുള്ള മതിലുകൾക്ക് മുകളിൽ ഉടഞ്ഞ ഗ്ലാസ് കഷണങ്ങൾ വയ്ക്കുന്നതിനെ കലാം എതിർത്തു. ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു ഇത്. ഉടഞ്ഞ ഗ്ലാസുകൾ പക്ഷികൾക്ക് ഹാനികരമാണെന്ന് പറഞ്ഞാണ് കലാം അതിനെ എതിർത്തത്. പ്രകൃതിയുടെ സൂക്ഷ്മ ചലങ്ങൾ വരെ അദ്ദേഹം നിരീക്ഷിച്ചിരുന്നു.
ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ എസ്കോർട്ട് പോയ ജീപ്പിലെ സൈനികനോട് ക്ഷമ ചോദിച്ചത് മനുഷ്യസ്നേഹത്തിന്റെ അവസാന ഉദാഹരണം. അഞ്ചു മണിക്കൂർ തനിക്ക് വേണ്ടി സൈനികൻ നിന്നാതാണ് ക്ഷമ ചോദിക്കാൻ കാരണം
കുട്ടികളോട് അടങ്ങാത്ത സ്നേഹം
തിരക്കുപിടിച്ച ഒരു പ്രോജക്ട് കാലം. തന്റെ കുട്ടിയുമായി എക്സിബിഷന് പോകാമെന്ന് ഉറപ്പുനൽകിയതിനാൽ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ വൈകിട്ട് 5.30നുശേഷം അവധി ചോദിച്ചു. കലാം സമ്മതിക്കുകയും ചെയ്തു. ജോലിയുടെ തിരക്കിൽ സമയം പോയതറിഞ്ഞില്ല. വാക്കുപാലിക്കാൻകഴിയാത്ത വിഷമത്തോടെ ശാസ്ത്രജ്ഞൻ വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. കാര്യം അന്വേഷിച്ചിപ്പോൾ ഭാര്യയുടെ മറുപടികേട്ട് ശാസ്ത്രജ്ഞൻ അമ്പരന്നു.
'' നിങ്ങൾക്കറിയില്ലേ? നിങ്ങളുടെ യുവാവായ മാനേജർ 5.15ന് ഇവിടെ വന്ന് കുട്ടിയുമായി എക്സിബിഷനു പോയിരിക്കുകയാണ് ''. ശാസ്ത്രജ്ഞൻ ജോലിയിൽ മുഴുകിയിരിക്കുന്നതു കണ്ട കലാം തന്നെ കുട്ടിയെ എക്സിബിഷനു കൊണ്ടുപോകുന്ന ചുമതല സ്വയം ഏൽക്കുകയായിരുന്നു. കുട്ടികളോട് ഈ കരുതൽ തന്നെയാണ് കലാമിന് എന്നും ഉണ്ടായിരുന്നത്.
തുമ്പയുടെ അഗ്നിച്ചിറക് നൽകിയ സ്ഥിരോത്സാഹി
'അഗ്നിച്ചിറകുകൾ' എന്ന ആത്മകഥയിൽ പിതാവിന്റെ വാക്കുകളിലൂടെ കലാം എഴുതി: 'കടൽപ്പക്ഷികൾ താവളങ്ങൾ മറന്ന് സൂര്യനെ നോക്കി പറക്കുന്നത് നീ കണ്ടിട്ടില്ലേ. ആശകൾ സാധിക്കുന്നിടത്തേക്ക് നീയും പറക്കുക. ബാധ്യതകൾ ഇവിടെ ഉപേക്ഷിക്കുക' രാമേശ്വരത്തെ കടൽക്കരയിൽ നിന്നും തന്റെ ഇല്ലായ്മകളിൽ നിന്നും കണ്ടസ്വപ്നങ്ങളാണ് ഇന്ത്യയുടെ പ്രഥമപൗരനായി അദ്ദേഹത്തെ വളർത്തിയത്. ആകാശത്തേക്ക് വിക്ഷേപിക്കുന്ന മിസൈലുകൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക്തന്നെ തിരി്ച്ചുവരുന്ന കാലത്താണ് കലാം തുമ്പ ഐഎസ്ആർഒയിൽ ജോലിക്കത്തെുന്നത്. അഗ്നിയും പൃഥ്വിയും ആകാശങ്ങളിൽ് ഇന്ത്യൻ അഭിമാനമായി നിലകൊണ്ടതിന് പിന്നിൽ ഈ മനുഷ്യന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്നവുമായിരുന്നു്.
ഈ ആവേശം ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് ഐ.എസ്.ആർ.ഒക്ക് പറന്നുയരാൻ അഗ്നിചിറകുകൾ നൽകുകയായിരുന്നു. ഹൈദരാബാദിലെ ഡിഫന്റ്സ് റിസർച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയുടെ തലവനായി കലാം ചുമതലയേറ്റപ്പോൾ പ്രമുഖ ആണവ ശാസ്ത്രകാരൻ ഡോ.രാജാ രാമണ്ണ പറഞ്ഞു. ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും'.
അത് അക്ഷരാർത്ഥത്തിൽ സത്യമാകുകയായിരുന്നു. തന്റെ തൗത്യം രാജ്യത്തെ മിസൈൽ രംഗത്ത് സ്വയംപര്യാപ്തതയിൽ എത്തിക്കുകയെന്ന കലാമിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ആദ്ദേഹത്തിനായി.
ശാസ്ത്രം ആത്മീയതയ്ക്കും
കനമുള്ള വാക്കുകൾ അത്രമേൽ ലളിതമായാണ് അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ, അത്ഭുതം തോന്നറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗം മാത്രമാണ്.
രാഷ്ട്രപതിഭവനെ ജനകീയമാക്കി
രാഷ്ട്രപതിഭവന്റെ ഔപചാരികതകൾ പലപ്പോഴും മറികടന്നിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. സന്ദർശകരുടെ വലിപ്പച്ചെറുപ്പങ്ങൾ അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. രാഷ്ട്രപതിഭവന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്കായും തുറന്നു. വിദ്യാർത്ഥികളുമായി സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സന്തോഷം. രാഷ്ട്രപതിഭവനിൽ സാസ്കാരികപരിപാടികൾ നടക്കുമ്പോഴെല്ലാം അവിടെ സന്നിഹിതരായിട്ടുള്ള അതിഥികളുടെ അടുത്തെത്തി സൗഹൃദഭാഷണങ്ങൾ നടത്തി.
സ്വാതന്ത്ര്യം, വികസനം പിന്നെ ആദരവും
ആദ്യദർശനം സ്വാതന്ത്ര്യമാണ്. 1857ലാണ് നമുക്ക് സ്വാതന്ത്ര്യമെന്ന ദർശനം ആദ്യമായി ലഭിച്ചതെന്നാണ് കലാം വിശ്വസിച്ചിരുന്നത്. അന്നാണ് നമ്മൾ മഹത്തായ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ആ സ്വാതന്ത്ര്യം നാം സംരക്ഷിക്കണം, പരിപോഷിപ്പിക്കണം. നമ്മൾ സ്വതന്ത്രരല്ലെങ്കിൽ ആരും നമ്മെ ആദരിക്കില്ല.
ഇന്ത്യയ്ക്കുള്ള രണ്ടാമത്തെ ദർശനം വികസനമാണ്. ഇക്കഴിഞ്ഞ കാലമത്രയും നാം വികസ്വരരാജ്യമായിരുന്നു. നമ്മെ നാം വികസിതരാജ്യമായി കാണേണ്ട സമയമെത്തിയിരിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം പരിഗണിക്കുമ്പോൾ ലോകത്തെ ആദ്യ അഞ്ച് രാഷ്ട്രങ്ങളിലൊന്നാണ് നാം. ഒട്ടുമിക്ക മേഖലകളിലും നമുക്ക് 10 ശതമാനത്തോളം വളർച്ചയുണ്ട്. രാജ്യത്തെ ദാരിദ്ര്യനിലയും താഴുകയാണ്. നമ്മുടെ നേട്ടങ്ങളെ ഇന്ന് ലോകം അംഗീകരിക്കുന്നുണ്ട്. എന്നിട്ടും വികസിതരാജ്യമായി സ്വയം കാണാൻ നമുക്ക് ആത്മവിശ്വാസമില്ല. സ്വപ്ന ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ ആത്മവിശ്വാസമില്ലായ്മ നാം മാറ്റേണ്ടിയിരിക്കുന്നു.
ലോകത്തിനു മുന്നിൽ ഇന്ത്യ എഴുന്നേറ്റുനിൽക്കണമെന്നതാണ് എന്റെ മൂന്നാമത്തെ ദർശനം. നാം എഴുന്നേറ്റുനിന്നില്ലെങ്കിൽ നമ്മെയാരും ആദരിക്കില്ല എന്നാണ് എന്റെ വിശ്വാസം. കരുത്തിനെയേ കരുത്ത് ആദരിക്കൂ. ആയുധശക്തിയെന്ന നിലയ്ക്ക് മാത്രമല്ല, സാമ്പത്തികശക്തിയെന്ന നിലയിലും നാം കരുത്തുനേടി ലോകത്തിനു മുന്നിൽ എഴുന്നേറ്റുനിൽക്കണം.
Stories you may Like
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി
- മുഖ്യമന്ത്രി പിണറായിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് വി ഡി സതീശൻ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- സംഘപരിവാർ നേതാക്കളുടെയും അനുകൂലികളുടെയും പേജുകൾ ഹാക്ക് ചെയ്യാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്