16 നിലകളുമുള്ള അത്യാഢംബര നൗക; 5622 പേർക്ക് ആർത്തുല്ലസിച്ച് അടിപൊളിയായി താമസിച്ചു യാത്ര ചെയ്യാം; അന്താരാഷ്ട്ര വിഭവങ്ങളും തനിനാടൻ ഭക്ഷണവും ഒരുക്കാൻ 20 റസ്റ്റോറന്റുകളിലായി പ്രശസ്തരായ ഷെഫുമാർ; റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ച് വിനോദങ്ങൾ ആസ്വദിക്കാം; അമ്യൂസ്മെന്റുകൾക്കായി ഒരുക്കിയത് ഒരു 'വണ്ടർല' തന്നെ; മദ്യം നുകരാൻ അതിസുന്ദര ബാറുകളും കാസിനോകളും; കൊച്ചി തുറമുഖത്ത് എത്തിയ അത്യാഢംബരത്തിന്റെ അവസാന വാക്കായ ആഡംബര കപ്പൽ സ്പെക്ട്രം ഓഫ് ദ സീസിന്റെ വിശേഷങ്ങൾ ഇങ്ങനെ
ആർ പീയൂഷ്
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായ സ്പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത് എത്തി. 71 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തിലധികം യാത്രക്കാരും 1,700 ഓളം ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. യാത്രയിൽ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പൽ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്റെ വിശ്രമ കേന്ദ്രങ്ങൾ. സിംഗപ്പൂരിലേക്കുള്ള 14 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിലാണ് കപ്പലിപ്പോൾ. ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലാണ് കപ്പൽ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് തീരത്ത് ചെലവിട്ടത്. കൊച്ചിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഗംഭീര സീകരണമാണ് കപ്പലിന് നൽകിയത്.
ദുബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള 14 രാത്രികൾ നീണ്ട യാത്രക്കിടെയാണ് റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ആഡംബര കപ്പൽ ഒരു പകൽ കൊച്ചിയിൽ തങ്ങിയത്. ആധുനിക സുരക്ഷാ -സാങ്കേതിക-ഇന്റീരിയർ സംവിധാനങ്ങൾ ഇതിനെ മറ്റ് യാത്രാകപ്പലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കപ്പലിന്റെ ആദ്യ ഏഷ്യൻ സന്ദർശനമായിരുന്നു ഇന്ത്യയിൽ. മുംബൈയിൽ ഒരു പകൽ തങ്ങിയ ശേഷമാണ് കൊച്ചിയിലെത്തിയത്. കപ്പലിന്റെ രണ്ടാംഘട്ട യാത്രയാണിത്. മെയ് നാലിന് ദുബൈ പോർട്ടിൽ നിന്നാണ് യാത്ര തുടങ്ങിയത്. മസ്ക്കറ്റ് വഴി എട്ടു ദിനം പിന്നിട്ടാണ് കൊച്ചിയിലെത്തിയത്. രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 16ന് പെനാങിലെത്തിയ ശേഷം(മലേഷ്യ) സിംഗപ്പൂരിലേക്ക് മടങ്ങും. 18ന് വൈകിട്ട് സിംഗപ്പൂരിലെത്തും.
ഇന്ത്യൻ തീരങ്ങളിൽ ഇതേവരെ അടുത്തിട്ടുള്ളതിൽ ഏറ്റവും വലുതും നൂതനവുമായ ആഡംബര കപ്പലാണിത്. കപ്പൽ വിനോദയാത്രക്കാരുടെ ഇഷ്ടപ്രദേശമായതിനാലാണ് ഏഷ്യയിൽ സന്ദർശിക്കേണ്ട രണ്ടാമത്തെ തുറമുഖമായി കൊച്ചി തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റൻ ചാൾസ് ടൈഗ് പറഞ്ഞു. കൊച്ചി തുറമുഖ അധികൃതർ കപ്പലിന് ഊഷ്മള സ്വീകരണം നൽകി. ഹോട്ടൽ ഡയറക്ടർ ജോണി, തിരുൺ സിഇഒ വരുൺ ഛദ്ദ എന്നിവർ സംസാരിച്ചു. നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ കപ്പലുകളായ ക്വാണ്ടം ഓഫ് ദ സീസ്, ഒവേഷൻ ഓഫ് ദ സീസ് എന്നിവയുടെ സഹോദര കപ്പലാണ് സ്പെക്ട്രം ഓഫ് ദ സീസ്. അടുത്ത മാസം ഷാങ്ഹായിയിൽ നിന്നാണ് കപ്പലിന്റെ മൂന്നാം യാത്ര. ഈ വർഷം നവംബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ 34 വിവിധ യാത്രകൾക്കുശേഷം അറ്റകുറ്റ പണിക്കായി സിംഗപ്പൂരിൽ തിരിച്ചെത്തും.
അത്യാഢംബരത്തിനായി ചെലവാക്കിയത് 8,750 കോടി രൂപ
71 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി കൊച്ചി കാണാനെത്തിയതാണ് ഈ ആഡംബര കപ്പൽ. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കപ്പലെന്നാണ് 'സ്പെക്ട്ര'ത്തിന്റെ ഉടമസ്ഥരായ റോയൽ കരീബിയൻ ഇന്റർനാഷണൽ നൽകിയിരിക്കുന്ന വിശേഷണം. ഈ വർഷം ഏപ്രിലിൽ ബാഴ്സലോണയിലാണ് കപ്പൽ പുറത്തിറക്കിയത്. ഇന്ത്യയിലേക്കുള്ള ഈ ആദ്യയാത്രയിൽ രണ്ട് തുറമുഖങ്ങളിൽ മാത്രമാണ് സന്ദർശനം.
മുംബൈയിലേക്കായിരുന്നു ആദ്യം. അവിടെ നിന്ന് ശനിയാഴ്ച രാവിലെ കൊച്ചിയിലേക്കെത്തി. ഏതാനും മണിക്കൂറുകൾ മാത്രമാണ് കൊച്ചിയിൽ ചെലവഴിച്ചത്. ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേയാണ്. ഈ മാസം 18-ന് ലക്ഷ്യസ്ഥാനത്തെത്തും. ചാൾസ് ടെയ്ഗാണ് ക്യാപ്റ്റൻ. വെർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ളവ വിനോദത്തിനായി കപ്പലിൽ ഉപയോഗിച്ചിട്ടുണ്ട്. 1.25 ബില്യൺ ഡോളർ (ഏകദേശം 8,750 കോടി രൂപ) ചെലവിൽ 570 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്.
ഇതേ ശ്രേണിയിൽ വരുന്ന മറ്റ് കപ്പലുകളേക്കാൾ സൗകര്യങ്ങൾ കൂടുതലുണ്ട് സ്പെക്ട്രത്തിൽ. ബംഗി ജമ്പിങ്ങിന്റെ അനുഭവം നൽകുന്ന സ്കൈ പാഡ് ആണ് സ്പോർട്സ് ഡെക്കിലെ പ്രധാന ആകർഷണം. താഴേനിന്ന് ആകാശത്തേക്ക് കുതിച്ചുയർന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണിത്. സർഫിങ് സൗകര്യവും കപ്പലിന്റെ മേൽത്തട്ടിൽ ഒരുക്കിയിട്ടുണ്ട്. 71 രാജ്യങ്ങളിൽ നിന്നായി 4007 യാത്രക്കാരുണ്ട് കപ്പലിൽ. ഇതിൽ 174 പേർ ഇന്ത്യയിൽ നിന്നാണ്. കപ്പലിലെ ജീവനക്കാർ 1750. 200 ജീവനക്കാർ ഇന്ത്യയിൽ നിന്ന്. 16 തട്ടുകളാണ് കപ്പലിനുള്ളത്. 1139 അടി നീളമുണ്ട്.
ആകെ 5622 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ലോകത്തെവിടെയുമുള്ള ഭക്ഷണം സ്പെക്ട്രത്തിൽ ലഭിക്കും. അന്താരാഷ്ട്ര വിഭവങ്ങളും തനി നാടൻ ഭക്ഷണവുമെല്ലാം ഉൾപ്പെടുത്തിയ മെനുവാണ് പ്രധാന ഭക്ഷണശാലയുടെ ആകർഷണം. സെലിബ്രിറ്റി ഷെഫ് ജാമി ഒലിവറിന്റെ ജാമീസ് ഇറ്റാലിയൻ, പുത്തൻരുചികൾ അവതരിപ്പിക്കുന്ന വണ്ടർലാൻഡ് ഡാ ഡോങ്, ജാപ്പനീസ് രുചി വൈവിധ്യവുമായി ഇസുമി തുടങ്ങി 20 റസ്റ്റോറന്റുകൾ കപ്പലിലുണ്ട്. ഇതിനു പുറമേയാണ് ടീ റൂമുകളും കഫേ പാർലറുകളും.
റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ച് വിനോദങ്ങളാകാം
റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ചിട്ടുണ്ടോ...? സ്പെക്ട്രത്തിൽ അതിനും അവസരമുണ്ട്. കപ്പലിലെ ബയോണിക് ബാറിൽ നിങ്ങൾക്കായി ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നത് റോബോട്ടുകളാണ്. പട്ടികയിൽ നിന്ന് ഇഷ്ടമുള്ള പാനീയം നമുക്ക് തിരഞ്ഞെടുക്കാം. ഓർഡർ ലഭിച്ചാൽ റോബോട്ടിന്റെ കൈകൾ ബാർ കൗണ്ടറിന് മുകളിൽ തൂക്കിയിട്ടിരിക്കുന്ന കുപ്പികളിലേക്ക് നീളും. ചേരുവകൾ ഗ്ലാസിലേക്ക് പകരും. പിന്നെയാണ് ഏറ്റവും കൗതുകകരമായ ചടങ്ങ്. നമ്മുടെ കുലുക്കി സർബത്തുണ്ടാക്കലിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഗ്ലാസിലെ ചേരുവകളെല്ലാം റോബോട്ട് കുലുക്കിചേർക്കും.
വിർച്വൽ റിയാലിറ്റി സ്കൈ പാഡ്, ബയോണിക് ബാർ, കരോക്കെ വേദിയായ സ്റ്റാർ മൊമന്റ്, നാല് നീന്തൽക്കുളങ്ങൾ, നോർത്ത് സ്റ്റാർ എലിവേറ്റഡ് ഗ്ലാസ് ക്യാപ്സ്യൂൾ, റിപ്കോർഡ് ബൈ ഐ ഫ്ളൈ സ്കൈ ഡൈവിങ് സിമുലേറ്റർ, ഫ്ളോറൈഡർ സർഫിങ് സിമുലേറ്റർ, വിശലമായ കളിക്കളം, കടലിലെ ഏറ്റവും വലിയ ഇൻഡോർ ആക്ടിവിറ്റി സീപ്ലെക്സ്, കപ്പലിന്റെ പിന്നിൽ നിന്ന് 270 ഡിഗ്രി പനോരമിക് കാഴ്ച (ടു 70) , സ്യൂട്ട് ഗസ്റ്റുകൾക്കായി സ്വകാര്യ എൻക്ലേവ്, മുഴുവൻ യാത്രക്കാർക്കുമായി 24 മണിക്കൂറും ഡൈനിങ് റൂം, വിവിധ തരം ഭക്ഷണവുമായി 20 റസ്റ്റോറന്റുകൾ, ജിംനേഷ്യം, കാസിനോ, റോയൽ തിയേറ്റർ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും കപ്പലിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴരയോടെ കൊച്ചിയിലെത്തിയ കപ്പൽ രാത്രി പത്തരയോടെ മടങ്ങി. കപ്പലിൽ എത്തിയവർ ഫോർട്ടുകൊച്ചിയും ആലപ്പുഴയും സന്ദർശിച്ചു.
2019 ഏപ്രിൽ മാസത്തിലാണ് ഉദ്ദേശം എണ്ണായിരം കോടിയിലേറെ രൂപ നിർമ്മാണ ചെലവുവരുന്ന ഈ കപ്പൽ നിർമ്മിച്ചത്. റോയൽ കരീബിയൻ ഇന്റർനാഷണൽ ആണ് കപ്പലിന്റെ ഉടമസ്ഥർ സ്പെക്ട്രം ഓഫ് ദ സീസിന് നീളം 1,139 അടി; ഭാരം 168,666 ഗ്രോസ് ടൺ. നിർമ്മാണം ജർമനിയിൽ. നിർമ്മാണത്തിനെടുത്തത് 570 ദിവസവും. 16 ഡെക്കുകളിൽ 5,622 അതിഥികളെ ഉൾക്കൊള്ളാം; നിലവിൽ 4007 യാത്രക്കാർ, മലയാളികൾ ഉൾപ്പെടെ 174 ഇന്ത്യക്കാർ.
1991ൽ നോർവേയിൽ സ്ഥാപിതമായി അമേരിക്കയിലെ മയാമി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര കപ്പൽ ബ്രാൻഡ് ആണ് റോയൽ കരീബിയൻ ഇന്റർനാഷണൽ. റോയൽ കരീബിയൻ ക്രൂയിസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 2017 മാർച്ചിലെ കണക്കനുസരിച്ച് 24 ആഡംബര കപ്പലുകളുണ്ട്. ആറു കപ്പലുകൾ പണിപ്പുരയിലാണ്. ലോകത്തിലെ കപ്പൽയാത്രാ മാർക്കറ്റിന്റെ 21.9 ശതമാനം കൈയാളുന്ന റോയൽ കരീബിയന്റെ എല്ലാ കപ്പലുകളുടെയും പേര് അവസാനിക്കുന്നത് ഓഫ് ദ സീസ് (of the seas) എന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്