നാലുവരി പാതയിൽ കാറുകൾക്ക് ഇനി 100 കിലോമീറ്റർ വേഗത്തിൽ പോകാം; രണ്ടു വരിപ്പാതയിൽ 70 കിലോമീറ്റർ വേഗവും; ബൈക്കുകൾക്ക് നാലുവരിയിൽ 80 കിലോമീറ്റർ വേഗത്തിലും രണ്ടു വരി പാതകളിൽ 60 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാം; വാളയാർ-വടക്കാഞ്ചേരി പാതയിൽ വേഗപരിധി 100 കിലോമീറ്റർ ആക്കിയപ്പോൾ നിയമലംഘനം പകുതി കുറഞ്ഞു; ഓരോ ക്യാമറയിൽ പതിയുന്ന നിയമ ലംഘനത്തിനും 1500 രൂപ വീതം പിഴയും; വേഗപരിധി കൂട്ടിയുള്ള കേന്ദ്ര വിജ്ഞാപനം കേരളത്തിലും നടപ്പാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാഹനങ്ങളുടെ വേഗപരിധി കൂട്ടിയുള്ള കേന്ദ്ര വിജ്ഞാപനം കേരളത്തിലും നടപ്പാക്കിത്തുടങ്ങി. നാലുവരി പാതയിൽ 90 കിലോമീറ്റർ വേഗതയിൽ പറന്നിരുന്ന ഇന്നോവ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇനി 100 കിലോമീറ്റർ വേഗത്തിൽ പോകാം. നൂറു കിലോമീറ്റർ വേഗപരിധി ലംഘിച്ചാൽ പിന്നാലെ 1500 രൂപ പിഴയും തേടി വരും.
കേരളത്തിലെ റോഡുകളുടെ സവിശേഷത കണക്കിലെടുത്ത് ആ രീതിയിലുള്ള വേഗപരിധിയാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ദേശീയ പാത സംസ്ഥാന പാത എന്ന വിശേഷണം ഒഴിവാക്കി നാലുവരി-രണ്ടു വരി പാതകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വേഗപരിധിയിൽ വ്യത്യാസം വരുത്തിയത്. കേരളത്തിലെ നാലുവരി പാതകളിൽ ഇന്നോവ അടക്കമുള്ള കാറുകൾക്ക് 100 മീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നേരത്തെ 90 കിലോമീറ്റർ ആയിരുന്നു വേഗപരിധി. പക്ഷെ രണ്ടു വരി പാതകളിൽ 70 കിലോമീറ്ററാണ് വേഗപരിധി. ഈ വേഗപരിധി ലംഘിച്ചാൽ മോട്ടോർവാഹനവകുപ്പിന്റെ ക്യാമറകളിൽ കുടുങ്ങുകയും അമിത വേഗത്തിനുള്ള ആയിരത്തി അഞ്ഞൂറു രൂപ ഫൈൻ ഈടാക്കുകയും ചെയ്യും. പുതിയ വേഗപരിധി മോട്ടോർവാഹനവകുപ്പിന്റെ ക്യാമറകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വേഗപരിധി 90 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്റർ ആയി മാറ്റിയപ്പോൾ ക്യാമറയിൽ രേഖപ്പെടുത്തുന്ന നിയമ ലംഘനങ്ങൾ പകുതിയായി മാറിയിട്ടുണ്ട്. . വാളയാർ-വടക്കാഞ്ചേരി പാതയിൽ പുതിയ വേഗ പരിധിയനുസരിച്ച് ക്യാമറകൾ സെറ്റ് ചെയ്തപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. 90 കിലോമീറ്റർ വേഗപരിധിനിലനിന്നപ്പോൾ രണ്ടായിരം-മൂവായിരം ഒഫൻസ് ആണ് ദിനേന ക്യാമറകൾ പിടികൂടിയിരുന്നത്. പക്ഷെ വേഗപരിധി 100 ആയി മാറ്റിയപ്പോൾ ക്യാമറയിൽ അകപ്പെടുന്ന നിയമ ലംഘനങ്ങൾ ആയിരവും ആയിരത്തി അഞ്ഞൂറുമായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഒരു ക്യാമറയിൽ പതിയുന്ന നിയമലംഘനത്തിനാണ് 1500 രൂപ. മറ്റ് ക്യാമറകളിൽ അമിതവേഗം കാണിച്ചാൽ അതിനെല്ലാം 1500 രൂപ പിഴ അടയ്ക്കണം. ഇവിടെ 38 ക്യാമറകളാണുള്ളത്. പിഴ തുകകൾ എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എക്സ്പ്രസ് വേകളിൽ എട്ടു സീറ്റുകൾ ഉള്ള വാഹനങ്ങൾക്ക്. ഇന്നോവ അടക്കമുള്ള വണ്ടികൾക്ക് 120 കിലോമീറ്റർ സ്പീഡാണ് വേഗപരിധി. എക്സ്പ്രസ് വേ പക്ഷെ കേരളത്തിൽ നിലവിലില്ല. അതുകൊണ്ട് തന്നെ ഈ വേഗപരിധി കേരളത്തിൽ അനുവദനീയവുമല്ല. നടുക്ക് മീഡിയനുകൾ ഉള്ള നാലുവരിപ്പാതകളിൽ കാറുകൾക്ക് നൂറു കിലോമീറ്റർ ആണ് വേഗപരിധി. ഒരു വരി-രണ്ടു വരിപ്പാതകളിൽ കാറുകൾക്ക് എഴുപത് കിലോമീറ്റർ വേഗമാണ് പരിധിയും. ദേശീയപാത-സംസ്ഥാന പാത എന്ന വിശേഷണമില്ലാതെയാണ് ഈ വേഗപരിധി കൊണ്ടുവന്നിട്ടുള്ളത്. ഇതനുസരിച്ച് മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറകളിൽ മാറ്റം വരുത്തി. ഒൻപത് സീറ്റുകളിൽ കൂടുതൽ ഉള്ള വാഹനങ്ങൾക്ക് എക്സ്പ്രസ് പാതയിൽ നൂറു കിലോമീറ്റർ, നാലുവരി പാതയിൽ 90 കിലോമീറ്റർ, രണ്ടു വരിപാതയിൽ അറുപത് എന്ന രീതിയിലാണ് വേഗ പരിധി. ചരക്ക് വാഹനങ്ങൾക്ക് എക്സ്പ്രസ് പാതയിൽ 80, മറ്റു പാതയിൽ 60 കിലോമീറ്റർ. മോട്ടോർ സൈക്കിളുകൾക്ക് എക്സ്പ്രസ് വേയിൽ 80 കിലോമീറ്റർ, നാല് വരി പാതകളിൽ 80, മറ്റു റോഡുകളിൽ 60 എന്നിവയാണ് വേഗ പരിധി. മുച്ചക്ര വാഹനങ്ങൾക്ക് എക്സ്പ്രസ് വേയിൽ പ്രവേശനമില്ല. നാല് വരി പാതകളിൽ 60, മറ്റു റോഡുകളിൽ 50 കിലോമീറ്ററാണ് വേഗപരിധി.
കൊല്ലം-ചെങ്കോട്ട പോലുള്ള ദേശീയ പാതകളിൽ 70 കിലോമീറ്റർ തന്നെയാണ് വേഗപരിധി. വാളയാർ-വടക്കാഞ്ചേരി റോഡ് നാലുവരി പാതയിലാണ്. ഇത്തരം പാതകളിൽ നൂറു കിലോമീറ്റർ വേഗമാണ് അനുവദിച്ചിട്ടുള്ളത്. പക്ഷെ രണ്ടു വരി പാതയുള്ള എംസിറോഡിൽ 70 കിലോമീറ്റർ ആണ് വേഗപരിധി അനുവദിച്ചത്. എംസി റോഡിൽ മുൻപുള്ള വേഗപരിധി 60 കിലോമീറ്റർ ആയിരുന്നു. തൃശൂർ-എറണാകുളം പാതയും നാല് വരിയാണ്. ഇവിടെ നൂറു കിലോമീറ്റർ വേഗം കൈക്കൊള്ളാം. വാളയാർ-വടക്കാഞ്ചേരി പാതയിൽ പുതിയ വേഗ പരിധിയനുസരിച്ച് ക്യാമറകൾ സെറ്റ് ചെയ്തപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞു. രണ്ടായിരം-മൂവായിരം ഒഫൻസ് ആണ് ദിനേന ക്യാമറകൾ പിടികൂടിയിരുന്നത്. ഇവിടുത്തെ വേഗപരിധി 100 ആയി മാറ്റിയപ്പോൾ ക്യാമറയിൽ അകപ്പെടുന്നത് പകുതിയായി മാറിയിട്ടുണ്ട്. ഇനി നാലുവരി പാതകളിൽ 100 കിലോമീറ്റർ അധികം വേഗത്തിൽ പോയാൽ ഫൈൻ അടയ്ക്കേണ്ടതായി വരും. രണ്ടു വരി പാതകളിൽ സ്റ്റേറ്റ് ഹൈവേ അടക്കമുള്ള റോഡുകളിൽ 70 കിലോമീറ്റർ അധികം വേഗത്തിൽ സഞ്ചരിച്ചാലും ക്യാമറയുടെ പിടിവീഴും.
എട്ടു സീറ്റിൽ കുടുതൽ ഉള്ള വലിയ വാഹനങ്ങൾക്ക് നാലുവരി പാതയിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. രണ്ടുവരി പാതയിൽ ഇവയ്ക്ക് 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. ഫൈൻ അടയ്ക്കേണ്ടി വരും. ചരക്ക് വാഹനങ്ങൾക്ക് നാല് വരി പാതയിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. എന്നാൽ രണ്ടു വരിപാതയിൽ 60 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ഇത്തരം വാഹനങ്ങളിൽ സ്പീഡ് ഗവർണറുകൾ ഘടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പിടിവീഴാനുള്ള സാഹചര്യങ്ങൾ അധികവുമാണ്. ഗതാഗത നിയമലംഘനങ്ങൾക്കു പിഴ കുറയ്ക്കാൻ മന്ത്രിസഭാ തീരുമാനം കഴിഞ്ഞ ദിവസം വന്നിരുന്നു.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയില്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000 രൂപയിൽനിന്ന് 500 രൂപയാക്കി. പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങൾക്കു പിഴ 500 രൂപയിൽനിന്ന് 250 ആയി കുറച്ചു. കുറ്റം ആവർത്തിച്ചാൽ 1,500 രൂപയ്ക്കു പകരം 500 രൂപ. അതേസമയം, മദ്യപിച്ചുള്ള ഡ്രൈവിങ്ങിനും 18 വയസ്സിനു താഴെയുള്ളവരുടെ ഡ്രൈവിങ്ങിനും പിഴ 10,000 രൂപയായി തുടരും. രജിസ്റ്റർ ചെയ്യാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം നിരത്തിലിറക്കിയാൽ പിഴ 2000 രൂപയിൽനിന്നു 3000 ആക്കി. രജിസ്റ്റർ ചെയ്യാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം നിരത്തിലിറക്കിയാൽ പിഴ 2000 രൂപയിൽനിന്നു 3000 ആക്കിയിട്ടുണ്ട്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപയും സാമൂഹികസേവനവും കുറ്റം ആവർത്തിച്ചാൽ 5000 രൂപയും സാമൂഹികസേവനവും ഒപ്പം വരും. മത്സരയോട്ടത്തിനു 5000 രൂപ പിഴ വരും. റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വന്നാൽ 2000 രൂപയും പിഴ നൽകേണ്ടി വരും
Stories you may Like
- സംസ്ഥാനത്ത് വേഗപരിധി പുതുക്കി വിജ്ഞാപനമിറങ്ങി
- സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
- എഐ ക്യാമറകൾ വഴി പിഴ ഈടാക്കാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നീക്കം നിയമകുരുക്കിലാകും
- ഇന്നു നിലവിൽ വരുന്ന ക്യാമറയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമായി
- തലസ്ഥാനത്ത് 82 എ ഐ ക്യാമറകൾക്ക് പുറമേ എം വി ഡിയുടെ ക്യാമറാ വാഹനവും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍