ഫാസിസ്റ്റുകളെ ഭയപ്പെടാതെ നേരിടണമെന്ന് അരുന്ധതീറോയി; എഴുനേറ്റ്നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്ന് നടൻ പ്രകാശ് രാജ്; ഹിന്ദുത്വവാദികൾ ജാതീയതയെ പുനർനിർമ്മിക്കയാണെന്ന് റൊമീലാ ഥാപ്പർ; വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്ലെന്ന് ഡോ.കെ.എസ് ഭഗവാൻ; തെറിവിളികൊണ്ട് നിങ്ങൾക്ക് സത്യത്തെ മറയ്ക്കാനാവില്ലെന്ന് കുരീപ്പുഴ: ഫാസിസത്തിനും ഹിന്ദുത്വവാദത്തിനുമെതിരെ ആഞ്ഞടിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം
എം ബേബി
കോഴിക്കോട്: സാഹിത്യ കുലപതി എം ടിവാസുദേവൻനായർ തൊട്ട് ന്യൂജൻ കവികളെവരെ ഒരു കുടക്കീഴിൽ അണിനിരത്തി, മാനവികതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരായ നീക്കങ്ങളെ ശക്തമായി അപലപിച്ച് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട് കടുപ്പുറത്ത് തുടക്കം.ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന മേള, എഴുത്തുകാരുടെ എണ്ണംകൊണ്ടും,പൊതുജനങ്ങളുടെ പങ്കാളിത്തംകൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ഉൽസവമായി മാറിയിരിക്കയാണ്..
ഫാസിസത്തിനും മതമൗലിക വാദത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് മേള തുടങ്ങിയത്.ഉദ്ഘാടന ദിവസത്തെ മേളയുടെ പ്രധാന ആകർഷണകേന്ദ്രമായ അരുന്ധതീറോയ് അടക്കമുള്ള എഴുത്തുകാർ നരേന്ദ്ര മോദി സർക്കാറിനെതിരെയും,ഇന്ത്യയിലെ കാവിവത്ക്കരണത്തിനെതിരെയും ആഞ്ഞടിച്ചു.
എഴുത്തുകാരന്റെ നെഞ്ചത്തേക്ക് വെടിയുണ്ടകൾ പായിപ്പിച്ചുകൊണ്ട് നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് ഫാസിസ്റ്റുകൾ എന്ന് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അരുന്ധതീറോയ് ചൂണ്ടിക്കാട്ടി.അടിസ്ഥാനപരമായി ഭീരുക്കളാണ് എല്ലാ ഫാസിസ്റ്റുകളും.അതിനാൽ അവരെ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടത്.നോട്ടുനിരോധനവും ജി.എസ്.ടിയടക്കമുള്ള കാര്യങ്ങളിലൂടെ മോദി സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി.ശതകോടീശ്വരന്മ്മാരെ കൂടുതൽ കോടീശ്വരന്മ്മാർ ആക്കുകയും പാവങ്ങളെ പാപ്പരക്കുകയും ചെയ്യുന്ന സർക്കാറാണ് മോദിയുടേതെന്ന് അരുന്ധതീ റോയ് ചൂണ്ടിക്കാട്ടി.'പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യംപോലും അവർ നമുക്ക് നൽകുന്നില്ല.എല്ലാവർക്കും സൗജന്യമായി പ്രതിഷേധിക്കാനുള്ള സ്ഥലമായിരുന്നു ഡൽഹിയിലെ ജന്ദർ മന്ദിർ.എന്നാൽ മോദി സർക്കാർ പൊലീസിനെ വിട്ട് അവിടം അടച്ചുപൂട്ടി.ഇപ്പോൾ പ്രതിഷേധിക്കാൻപോലും അരലക്ഷം രൂപ ചെലവിട്ട് രാംലീലാ മൈതാനം വാടകക്ക് എടുക്കണം'- അരുന്ധതീ റോയ് ചൂണ്ടിക്കാട്ടി.
കോഴിക്കോട് ബീച്ചിൽ സൂചികുത്താൻപോലും ഇടമില്ലാത്ത രീതിയിൽ തിങ്ങി നിറഞ്ഞ ജനം വൻ കൈയടിയോടെയാണ് അരുന്ധതീറോയുടെ പ്രസംഗം കേട്ടത്.ഒരു സിനിമാ നടിക്കുകിട്ടുന്ന രീതിയിലുള്ള സ്വീകരണമാണ് അവർക്ക് കോഴിക്കോട്ട് കിട്ടിയത്.സെൽഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി എത്തിയ ആരാധക്കൂട്ടം അവരെ സ്നേഹത്താൽ വീർപ്പുമുട്ടിച്ചു.ഒരു മഹാസമ്മേളനം പോലുള്ള ആൾക്കൂട്ടത്തെ ഒരു സാഹിത്യമേളയിൽ താൻ ആദ്യമായിട്ട് കാണുകയാണെന്നും അരുന്ധതീ റോയ് പ്രതികരിച്ചു. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്നതിനാലാണ് മറ്റ് സാഹിത്യ സമ്മേളനങ്ങളിൽ താൻ പങ്കെടുക്കാത്തത്.ഇത്രയും വലിയ സ്വീകരണം നൽകിയ കോഴിക്കോട്ടുകാർക്ക് നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.
മേളയുടെ മറ്റൊരു ആകർഷണമായ തമിഴ് നടൻ പ്രകാശ്രാജും ഹിന്ദുത്വവാദികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.സൂര്യന്റെ ഉദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ല ഇതെന്നും, എഴുനേറ്റ്നിന്ന് ചില ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അവർ നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കയാണെന്നും അതിന് കീഴ്പ്പെടരുതെന്നും പ്രകാശ്രാജ് തുറന്നടിച്ചു.
ഇന്ത്യയിൽ എക്കാലവും ജാതി ഒരു സവിശേഷ പ്രശ്നവിഷയമാണെന്നും ഇപ്പോൾ നവജാതിവാദമാണ് ഫാസിസ്റ്റുകൾ പരീക്ഷിക്കുന്നതെന്നും പ്രശസ്ത ചരിത്രകാരി റൊമീലാ ഥാപ്പർ ചൂണ്ടിക്കാട്ടി.ജാതിയെ ഇല്ലാതാക്കി മതം എന്ന കൾട്ടിലേക്ക് കൊണ്ടുപോവാനാണ് ഹിന്ദുത്വവാദികളുടെ തന്ത്രമെന്നും അവർ ചൂണ്ടിക്കാട്ടി.
വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്ളെന്നും,എഴുത്തോ വലുത് കഴുത്തോ എന്ന് ചോദിച്ചാൽ എഴുത്ത് എന്നുതന്നെ പറയുമെന്നും സംഘപരിവാർ ഭീഷണി നേരിടുന്ന പ്രശസ്ത എഴുത്തുകാരൻ ഡോ.കെ.എസ് ഭഗവാൻ ചൂണ്ടിക്കാട്ടി.അഭിപ്രായ സ്വതന്ത്ര്യത്തിന്റെ കടക്കൽ കത്തിവച്ചാൽ ജനാധിപത്യം ഇല്ലാതാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തെറിവിളികൊണ്ടും കുപ്രചാരണങ്ങൾകൊണ്ടും നിങ്ങൾക്ക് സത്യത്തെ മറക്കാനാവില്ളെന്ന് ആർ.എസ്.എസ് ഭീഷണി നേരിടുന്ന കവി കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി.മനുഷ്യന് പട്ടിയുടെ വിലപോലും നൽകാത്ത ജാതി മതിലുകൾ കേരളത്തിലുമുണ്ടെന്നത് അപമാനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എം ടി, ആനന്ദ്, ടി.പത്മനാഭൻ, സച്ചിതാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തൊട്ട് പുതിയ എഴുത്തുകാർ അടക്കം നൂറോളം പ്രമുഖരാണ് ആദ്യ ദിവസത്തെ വിവധ സെഷനുകളിൽ പങ്കെടുത്തത്.സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത്.നാലുദിവസം നീണ്ടുനിൽക്കുന്ന മേള ഫെബ്രുവരി 11ന് സമാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍