അവര് ഓടുന്നതിന് പിന്നാലെ ഓടാൻ എനിക്ക് സമയമില്ലെന്ന വാചകത്തോടെ മുഖ്യമന്ത്രി ഒഴിഞ്ഞപ്പോൾ 'ലാസ്റ്റ് ലാഫ്' ചെന്നിത്തലയ്ക്ക് തന്നെ; സ്പ്രിങ്ളർ വിവാദം 'വിടാതെ പിടികൂടിയപ്പോൾ' 'എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു...ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ' എന്നു ലീഡറുടെ അരുമശിഷ്യന്റെ ഗോൾ; പരിചയുമായി മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിക്കും പുറമേ എൻ.കെ.പ്രേമചന്ദ്രനും; ട്രോളി ജയിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സൈബർ സഖാക്കളും
എം മനോജ് കുമാർ
തിരുവനന്തപുരം: ഓഖി കാലത്തും പ്രളയകാലത്തും ലഭിക്കാത്ത രാഷ്ട്രീയ വിജയം കൊറോണ കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തമാക്കുന്നു. ഓഖി-പ്രളയ കാലങ്ങളിൽ ചെന്നിത്തലയുടെ വിമർശനം അനാവശ്യ വിമർശനം എന്ന രീതിയിൽ വിമർശിക്കപ്പെട്ടപ്പോൾ കൊറോണ കാലത്ത് സ്ഥിതി മാറുകയാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ളർ എന്ന അമേരിക്കൻ കമ്പനിക്ക് കൈമാറുന്നതിൽ അപകടമുണ്ടെന്ന ചെന്നിത്തലയുടെ വിമർശനം ഗൗരവകരമായാണ് കേരളം കാണുന്നത്. ചെന്നിത്തലയുടെ വിമർശനത്തെ തുടർന്നു ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ളർ കമ്പനിക്ക് നല്കുമ്പൊഴുള്ള അപകടത്തിലേക്കാണ് ഈ രംഗത്തുള്ള വിദഗ്ദ്ധർ വിരൽ ചൂണ്ടുന്നത്. സ്പ്രിങ്ളർ വിമർശനങ്ങൾ വഴി രാഷ്ട്രീയ വിജയം നേടി ലീഡർ കെ.കരുണാകരന്റെ അരുമ ശിഷ്യൻ അവസരത്തിനൊത്തുയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന് പോലും കഴിയാതിരുന്നപ്പോൾ വിമർശനങ്ങൾ അതിന്റെ ലക്ഷ്യത്തിൽ തന്നെ പതിക്കുകയുമാണ്.
കൊറോണയുമായി ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് വിലാസത്തിൽ നിന്നും സ്പ്രിങ്ളറിനെ സർക്കാർ നീക്കിയതോടെ പ്രതിപക്ഷത്തിനു ലഭിച്ചിരിക്കുന്നത് രാഷ്ട്രീയ വിജയം തന്നെയാണ്. ചെന്നിത്തലയുടെ വിമർശനങ്ങളെ തുടർന്നു ഐ ടി സെക്രട്ടറി എം.ശിവശങ്കർ അഭിനയിച്ച വീഡിയോയും സർക്കാർ മുദ്രയും കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും നീക്കുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങളോടെ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനു ഐക്യരൂപം കൈവരുന്നതും കൊറോണ കാലത്ത് ഇതാദ്യമായി ദൃശ്യമാവുകയും ചെയ്തു. സ്പ്രിങ്ളർ കാര്യത്തിൽ സർക്കാരിനു പിഴച്ചു എന്ന് തന്നെയാണ് ചെന്നിത്തലയുടെ വിമർശനത്തെ തുടർന്നു നടന്ന സർക്കാർ നടപടികൾ വിരൽ ചൂണ്ടുന്നത്.
കൊറോണ ബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് സ്പ്രിങ്ളർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ ചൊല്ലി ചെന്നിത്തല ഉയർത്തിയ പതിനഞ്ചു ചോദ്യങ്ങളിലാണ് വെളിച്ചെണ്ണയിൽ എന്ന പോലെ സർക്കാർ വഴുതി വീണിരിക്കുന്നത്. ഓഖി കാലത്തും പ്രളയകാലത്തിൽ നിന്നും വ്യത്യസ്തമായി കൊറോണ കാലത്ത് പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ച് നിന്നപ്പോൾ രാഷ്ട്രീയ വിജയവും പ്രതിപക്ഷത്തിനു കൈവന്നിരിക്കുകയാണ്. കൊറോണ കാലത്ത് സർക്കാർ തിളങ്ങി നിൽക്കെ സ്പ്രിങ്ളർ വിവാദം അപ്രതീക്ഷിതമായി സർക്കാരിന്റെ തിളക്കത്തിനു മങ്ങലേൽപ്പിക്കുകയാണ്. സ്പ്രിങ്ളർ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ നൽകി.
പ്രതിപക്ഷ നിരയിൽ നിന്ന് ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രൻ കൂടി രമേശ് രംഗത്ത് വന്നതോടെ ചിത്രം മാറി. . ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണം എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. മനുഷ്യന്റെ മൗലിക അവകാശങ്ങളെ ലംഘിച്ച് സ്പ്രിങ്ളർ ഡാറ്റാ വ്യാപാരത്തിന് കരാർ നല്കിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടത്. സ്പ്രിങ്ളറിന്റെ വെബ് വിലാസം മാറ്റി സർക്കാർ വെബ്ബിലൂടെ അവരുടെ സർവ്വറിൽ തന്നെ ഡേറ്റ എത്തുന്ന പുതിയ സംവിധാനം ജനങ്ങളെ കബളിപ്പിക്കുവാനുള്ള സർക്കാരിന്റെ പുതിയ തന്ത്രമാണന്ന് അദേഹം കുറ്റപ്പെടുത്തി. പ്രേമചന്ദ്രന്റെ നിശിത വിമർശനം കൂടി വന്നതോടെ കൊറോണ കാലത്ത് ഇതാദ്യമായി സർക്കാർ പ്രതിരോധത്തിലായ അവസ്ഥ വന്നു. സ്പ്രിങ്ളർ എന്ന ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിനു ഉത്തരം നൽകി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ഭരണത്തലത്തിലെ പിന്നാമ്പുറങ്ങളിൽ ഇപ്പോൾ നടക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു നൽകിയതിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുന്നത് എന്തിനു എന്നായിരുന്നു ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങളിൽ പ്രധാനം. സ്പ്രിങ്ളറിൽ ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പോലും കഴിഞ്ഞില്ല. ഇതേ കമ്പനിയുടെ പരസ്യത്തിൽ ഐടി സെക്രട്ടറി അഭിനയിച്ചതും സർക്കാരിനു രാഷ്ട്രീയ തിരിച്ചടിയായി മാറുകയും ചെയ്തു. ചെന്നിത്തലയുടെ ചോദ്യ ശരങ്ങൾക്ക് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മറുപടി പറഞ്ഞില്ല. അതെല്ലാം ഐടി സെക്രട്ടറിയോട് ചോദിക്കൂ എന്നാണ് പകരം മറുപടി നൽകിയത്. .
ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോൾ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ ട്രോളി കൊല്ലാൻ ഏർപ്പെടുത്തിയ സിപിഎം സൈബർ സംഘങ്ങൾ പോലും സ്പ്രിങ്ളർ വിഷയത്തിൽ അമ്പേ പരാജയമായി. ഇത് സർക്കാരിനെ എന്നപോലെ സിപിഎമ്മിനേയും ഏറെ വിഷമിപ്പിക്കുകയും ചെയ്തു.
എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു. ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ എന്നു കൂടി ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ ചമ്മി നാശമായത് സിപിഎം സൈബർ സംഘങ്ങൾ കൂടിയായിരുന്നു. സ്പ്രിങ്ളർ കമ്പനി പി.ആർ.കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഈ കമ്പനി പി.ആർ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. ഏതാണ് ശരിവിവരങ്ങൾ ഇന്ത്യയിലെ സെർവറിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.
എന്നാൽ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെർവറിലാണെന്നാണ് കമ്പനിയുടെ സൈറ്റിൽ പറയുന്നത്. ഏതാണ് ശരി? സംസ്ഥാനത്തെ പൗരന്മാരുടെ വ്യക്തഗത വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ വെബ്പോർട്ടലിലേക്ക് സർക്കാർ സംവിധാനം ഉപയോഗിച്ച് തന്നെ അപ് ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് പണയപ്പെടുത്തതല്ലേ ഇത്? ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനി മറിച്ചു വിൽക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകാൻ കഴിയുക? എന്നെല്ലാം ചോദിച്ച് ചെന്നിത്തല ചോദ്യശരമെയ്തപ്പോൾ സർക്കാർ പ്രതിരോധത്തിലായി.ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മാധ്യമ പ്രവർത്തകർ ഉത്തരം തേടിയപ്പോൾ മുഖ്യമന്ത്രി ഉത്തരവും നൽകിയില്ല. ഇതോടെ പ്രതിസന്ധി കനക്കുകയും ചെയ്തു. സ്പ്രിങ്ളർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും പരസ്യപ്പെടുത്തണമെന്നാണ് ശബരീനാഥൻ ആവശ്യപ്പെട്ടത്. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം ഡാറ്റ നശിപ്പിക്കുമെന്നും പറയുന്നില്ല. അതിനാൽ കരാർ പരസ്യപ്പെടുത്തണം-ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു.
ധനമന്ത്രി മന്ത്രി തോമസ് ഐസക്കും തദ്ദേശസ്വയം ഭരണ മന്ത്രി എ.സി.മൊയ്തീനുമൊക്കെ പ്രതിസന്ധി മനസിലാക്കി സർക്കാരിനു മുന്നിൽ രക്ഷകരായി എത്തിയിട്ടുണ്ട്. പക്ഷെ ഇതിന്നിടയിൽ തന്നെ പ്രതിപക്ഷ ഏകോപനം വന്നു കഴിഞ്ഞിരിക്കുന്നു. കൊറോണ കാലത്ത് പ്രതിപക്ഷം സർക്കാരിനെ വീഴ്ത്തിയിരിക്കുന്നു. ഇത് സർക്കാർ നടപടികളിൽ തന്നെ വ്യക്തവുമാണ്. ഈ രീതിയിൽ പ്രതിപക്ഷത്തിനു ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകാൻ കഴിയുമോ എന്നാണ് ചോദ്യമുയരുന്നത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്