ശ്രീപത്മനാഭന്റെ അമൂല്യനിധി ശേഖരം കേരള ടൂറിസത്തിന്റെ തലവര മാറ്റുമോ? അത്യപൂർവമായ നിധിശേഖരം ലോകർക്ക് കാണാൻ അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു; 300 കോടി ചെലവിട്ട് അതിസുരക്ഷ ഒരുക്കി പുതിയ മ്യൂസിയം പണിത് നിധി പ്രദർശിപ്പിക്കാൻ കേന്ദ്രവുമായി കൈകോർക്കാൻ കേരള സർക്കാർ; സുപ്രീം കോടതിയുടെയും രാജകുടുംബത്തിന്റെയും അനുമതി ലഭിച്ചാൽ പദ്ധതിയുായി മുന്നോട്ടു പോകാൻ തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വളരെയേറെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ കായലും കുന്നുകളും മലകളുമൊക്കെയാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന്റെ മുതൽക്കൂട്ട്. ഇത് കൂടാതെ അടുത്തകാലത്ത് കേരളക്കരയിലേക്ക് വിദേശികളെ ആകർഷിക്കുന്ന ഘടകം ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. അതിസമ്പന്നമായ നിധിശേഖരം കണ്ടെത്തിയെന്ന വാർത്തകൾ ലോകം മുഴുവൻ ശ്രദ്ധിച്ചപ്പോൾ വിദേശികൾ നിരവധി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ, വന്നവർക്ക് നിധി കാണാൻ മാത്രം ഭാഗ്യമുണ്ടായില്ല. കാരണം, ക്ഷേത്രത്തിലെ നിലവറകൾക്കുള്ളിൽ തന്നെ സൂക്ഷിച്ച നിലയിലാണ് അത്യപൂർവ്വമായ ഈ നിധിശേഖരം.
ക്ഷേത്രത്തിന്റെ സ്വത്തെന്ന നിലയിൽ ഈ അമൂല്യ നിധിശേഖരത്തിൽ ഇടപെടാൻ ആർക്കും സാധിക്കുന്നുമില്ല. എന്നാൽ, ശശി തരൂരിനെയും സുരേഷ് ഗോപി എംപിയെയും പോലുള്ളവർ ഇക്കാര്യത്തിൽ നാട്ടുകാർക്ക് കാണാനുള്ള അവസരം ഒരുക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ അവസരം ഒരുങ്ങിയാൽ അത് കേരള ടൂറിസത്തിന് വലിയൊരു വരുമാനം നൽകുന്ന കാര്യമായി മാറും. നിധി ലോകർക്ക് കാണാൻ വേണ്ടി ഒരു മ്യൂസിയം ഒരുക്കണമെന്ന നിർദ്ദേശം നിലവിൽ കേരള സർക്കാറിന്റെ മുന്നിലുണ്ട്. അതിനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കയാണ്.
300 കോടി രൂപ മുടക്കി നിധി പ്രദർശിപ്പിക്കാൻ മ്യൂസിയം സ്ഥാപിക്കാനുള്ള നിർദ്ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനൽകിയത്.
ക്ഷേത്രത്തിലെ ഈ സ്വത്തുകൾ പൊതുനന്മക്കായി വിനയോഗിക്കണെന്ന ആവശ്യം അടുത്തിടെ കൂടുതൽ ശക്തമായി ഉയർന്നിരുന്നു. ഗുരുവായൂർ മോഡൽ ഭരണ സംവിധാനം വേണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഉയർന്നു. ഇതിൽ പുരോഗമനപരവും പൊതുജനങ്ങളിൽ നിന്നും ഏറെ സ്വീകാര്യത നേടിയതുമായി കാര്യം നിധിശേഖരത്തിൽ പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴികെയുള്ളവ മ്യൂസിയമാക്കി മാറ്റണം എന്നതായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോർട്ട് സർക്കാറിന് മുമ്പിലുണ്ട്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാതിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.
അത്യപൂർവ്വമായ നിധിശേഖരം പ്രദർശനത്തിന് വെക്കുന്നതിനൊപ്പം നല്ലരീതിയിൽ പി ആർ വർക്കു കൂടി ചെയ്താൽ കേരളാ ടൂറിസത്തിന്റെ തലവിധി മാറ്റാൻ പോന്നതാണ് ഇക്കാര്യം. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം നിധിശേഖരത്തിനുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദർശനശാലയൊരുക്കാമെന്ന നിർദ്ദേശമാണു മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി സംഘടനാഭാരവാഹികൾ നടത്തിയ ചർച്ചയിൽ സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചു. തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. മറ്റ് അനുമതികൾ ലഭിച്ചാൽ, സംസ്ഥാന സർക്കാരിന്റെ പൂർണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കൾ ചർച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കൾ. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിർണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അതോടെ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് വൻതോതിൽ വർധിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം നേരത്തെ തന്നെ സുപ്രീംകോടതി നിയോഗിച്ച വിനേദ് റായി സമിതിയാണ് മുന്നോട്ട് വെച്ചിരുന്നു. വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം പഠിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി അദ്ധ്യഷതയിൽ ഉപസമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പിന് നല്ലകിയ റിപ്പോർട്ടിലാണ് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം പ്രയോഗികമാണന്ന വ്യക്തമാക്കിയത്. സുപ്രീം കോടതി അനുവദിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് മ്യൂസിയം നടപ്പിലാക്കാം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. മ്യൂസയമാക്കി മാറ്റിയ അത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയക്ക് മുതൽക്കൂട്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജകുടുംബാംഗങ്ങളെ സർക്കാർ പ്രതിനിധികളും അടങ്ങുന്ന ഭരണ സമിതിക്ക് നിർണായകമായ റോൾ ഈ സംരംഭത്തിൽ ഉണ്ടാകും. മ്യൂസയത്തിന്റെ നടത്തിപ്പ് ചുമതല ഇവർക്കാകുമെന്നുമാണ് വിലയിരുത്തൽ. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദിന് പുറമേ നിയമ ദേവസ്വം സെക്രട്ടറിമാരായിരുന്നു ഉപസമിതിയിലെ അംഗങ്ങൾ.
ലണ്ടൻ മാതൃകയിൽ മ്യൂസിയം സ്ഥാപിക്കണമെന്നായിരുന്നു വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം കോടതി അനുവദിച്ചാൽ മ്യൂസിയം സ്ഥാപിക്കമെന്നൊണ് സർക്കാർ നിലപാട്. ലണ്ടൻ മ്യൂസിയത്തിന്റെ മാതൃകയിൽ അമൂല്യ രത്നങ്ങളുൾപ്പടെ ക്ഷേത്രത്തിലെ സ്വത്ത് വകകൾ ഘട്ടം ഘട്ടമായി പ്രദർശിപ്പിക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിർദ്ദേശം. ഈ നിർദ്ദേശത്തെ ശശി തരൂർ എംപി അടക്കമുള്ളവർ പിന്തുണച്ചിരുന്നു. മ്യൂസിയം നിർമ്മാണത്തിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും സുപ്രീംകോടതി നിർദ്ദേശിക്കുകയാണെങ്കിൽ മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമർപ്പിക്കാമെന്നും അന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
വിലമതിക്കാനാവാത്ത അമൂല്യ നിധിശേഖരത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഇപ്പോഴത്തെ നീക്കത്തോടെ കൂടുതൽ പ്രശസ്തി കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇപ്പോഴത്തെ നിർദ്ദേശം പൂർണമായും അംഗീകരിക്കാൻ രാജകുടുംബാംഗം തയ്യാറാകില്ല. എന്നാൽ, വിശ്വാസികളെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത വസ്തുക്കൾ പ്രദർശിപ്പിക്കാമെന്നാണ് നിർദ്ദേശം. എന്തായാലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം എളുപ്പത്തിൽ മ്യൂസിയമാക്കി മാറ്റാൻ സാധിക്കില്ല. സുപ്രീം കോടതി വിധി തന്നെയാകും ഇതിൽ നിർണായകമാകുക. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ സുരക്ഷയ്ക്കായി തന്നെ സംസ്ഥാന സർക്കാർ കോടികൾ ചെലവിടുന്നുണ്ട്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ് താനും. ഈ സാഹചര്യത്തിൽ മ്യൂസിയം ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള വരുമാന മാർഗ്ഗം കൂടിയായി മാറുമെന്ന വിലയിരുത്തലുകളുമുണ്ട്.
Stories you may Like
- മോദിക്കൊപ്പം പരിഭാഷകൻ; ഇനി ശ്രീപത്മനാഭനും വൈറൽ താരം
- 'കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തി'
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്