വിവാഹ ശേഷം ബോണിയും ഇളയമകളും മുംബൈയ്ക്ക് പോന്നിട്ടും ശ്രീദേവി എന്തുകൊണ്ട് ദുബായിൽ തന്നെ തുടർന്നു? പിറ്റേന്ന് തന്നെ എന്തുകൊണ്ട് സപ്രൈസ് ഡിന്നർ നൽകാൻ ദുബായിലേക്ക് ബോണി വീണ്ടും മടങ്ങി? ഏഴേകാൽ മണിക്ക് അപടകം ഉണ്ടായിട്ട് പത്ത് മണി വരെ പൊലീസിനെ അറിയിക്കാൻ വൈകിയത് എന്തുകൊണ്ട്? ഭർത്താവിനെ ചോദ്യം ചെയ്ത പൊലീസ് ഒരു സാധ്യതയും തള്ളിക്കളയുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ശ്രീദേവിയെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുകൊണ്ട് മാത്രമാണ് കേസ് പ്രോസിക്യൂഷൻ കൈമറായിത്. പ്രോസിക്യൂട്ടറും സംശയങ്ങളാണ് നിരത്തുന്നത്. ഇതോടെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ സംശയ നിഴലിലുമായി. ശ്രീദേവി മരിച്ചത് ഹൃദയസ്തംഭനം കാരണമല്ലെന്നും ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അവരുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മദ്യലഹരിയിൽ ശ്രീദേവി ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിച്ചുവെന്നാണ് പ്രാഥമിക സൂചന. ഈ സാഹചര്യത്തിലാണ് ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകളാണ് ചോദ്യം ചെയ്യൽ നീണ്ടത്.
പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചാൽ മാത്രമേ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാനാകൂ. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ദുബായിലെ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതനിടെ ശ്രീദേവിയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് ബോണി കപൂറാണെന്ന വാർത്തകൾ നിഷേധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശ്രീദേവിയുടെ മരണ സമയത്ത് ജുമെരിയ എമിറേറ്റ്സ് ടവർ ഹോട്ടലിൽ ബോണി കപൂർ ഇല്ലായിരുന്നെന്നും ഹോട്ടൽ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് പുതിയ റിപ്പോർട്ട്. ഇതും ദുരൂഹത കൂട്ടുന്നു.
ശനിയാഴ്ച രാത്രി ഹോട്ടൽമുറിയിലുള്ള ബാത്ത്ടബ്ബിൽ വെള്ളത്തിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ. അവർ ബോധരഹിതയായി വീണതാണെന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും വ്യക്തമായി. ശ്വാസകോശത്തിൽ വെള്ളം കയറിയതുമൂലമുണ്ടായ അപകടകരമായ മുങ്ങിമരണം എന്ന നിലയിലാണ് ഫോറൻസിക് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് ദുബായ് പൊലീസ് ട്വിറ്റർ സന്ദേശത്തിൽ സ്ഥിരീകരിച്ചതായി ദുബായ് മീഡിയാ ഓഫീസും വ്യക്തമാക്കി.
മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സർവീസിൽ വിളിച്ചു വെള്ളം ചോദിച്ചു. പതിനഞ്ച് മിനിറ്റിനകം ജീവനക്കാരൻ എത്തി, നിരവധി തവണ ബെൽ അടിച്ചിട്ടും മുറി തുറന്നില്ല. ഇയാൾ ബലമായി വാതിൽ തുറന്നപ്പോൾ ബാത്ത് റൂമിന്റെ തറയിൽ കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്. അപ്പോൾ സമയം 11 മണിയായിരുന്നു. ഹോട്ടൽ ജീവനക്കാരൻ താരത്തിന്റെ കൈപിടിച്ച് നോക്കി നാടിമിടിപ്പ് ഉണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ അവരെ റാഷിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അതേസമയം കപൂർ കുടുംബത്തിന്റെ വാദങ്ങൾ തള്ളുന്നതാണ് ഹോട്ടൽ ജീവനക്കാരുടെ വെളിപ്പെടുത്തൽ. ശ്രീദേവിയുടെ മരണ ദിവസം വൈകുന്നേരം അഞ്ചരയോടെ ബോണി കപൂറും മകൾ ഖുഷിയു ദുബായിൽ മടങ്ങിയെത്തി. ശ്രീദേവി താമസിക്കുന്ന ഹോട്ടലിലെത്തി. വൈകിട്ട് പത്തരയ്ക്ക് ശേഷം ഡിന്നറിനായി പുറത്തേക്ക് പോകുന്നതിന് മുൻപ് ബാത്ത് റൂമിൽ കയറിയ ശ്രീദേവി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നോക്കിയപ്പോൾ അവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് കപുർ കുടുംബത്തിന്റെ വാദം. ഇങ്ങനെയുള്ള വ്യത്യസ്തമായ മൊഴികളാണ് ശ്രീദേവിയുടെ മരണത്തിൽ കൊലപാതക സാധ്യത സജീവമാക്കുന്നത്.
ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മർവയുടെ വിവാഹത്തിൽ സംബന്ധിക്കാനായാണ് ഭർത്താവും സിനിമാ നിർമ്മാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി കപൂർ എന്നിവർക്കൊപ്പം ശ്രീദേവി യു.എ.ഇ.യിൽ എത്തിയത്. റാസൽഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബായിലെ ജുമേറ എമിറേറ്റ്സ് ടവേർസ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂർ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബായിലെത്തിയത്.
ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാൻ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബിൽ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആസ്?പത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപേ മരിച്ചിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. ഈ വാദങ്ങളെയാണ് ജീവനക്കാരെ ഉദ്ദരിച്ച് ഗൾഫ് മാധ്യമങ്ങൾ തള്ളിക്കളയുന്നത്. ഇതോടെ ബോണി കപൂറിന്റെ തിരിച്ചുവരവ് പോലും സംശയത്തിലാകുന്നു.
വൈകിട്ട് ശ്രീദേവിക്ക് 'സർപ്രൈസ് ഡിന്നർ' ഒരുക്കാൻ തീരുമാനിച്ച ബോണി ദുബായിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. അവർ താമസിച്ച എമിറേറ്റ്സ് ടവറിൽ എത്തുന്നു. ഉറങ്ങുകയായിരുന്ന നടിയെ ഉണർത്തി. തുടർന്നു ശ്രീദേവി ശുചിമുറിയിലേക്ക്. 15 മിനിറ്റ് നേരത്തിനു ശേഷവും പുറത്തുവരാത്തതിനാൽ ബോണി വാതിൽ ബലംപ്രയോഗിച്ചു തുറക്കുന്നു. ബാത്ടബ്ബിൽ ചലനമറ്റനിലയിൽ ശ്രീദേവി. ഇതെല്ലാം സംഭവിച്ചത് രാത്രി ഏഴരയ്ക്കാണ്. പക്ഷേ പൊലീസിനെ അറിച്ചത് പത്തരയ്ക്കും. ഈ താമസവും ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്നത്.
അസ്വഭാവിക മരണങ്ങളിൽ പതിവുള്ള നടപടികളാണു പിന്തുടരുന്നത്. പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടർക്കു തുടരന്വേഷണത്തിനു നിർദ്ദേശം നൽകാനോ നിയമനടപടികൾ സ്വീകരിക്കാനോ അധികാരമുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി കിട്ടിയ ശേഷമേ മൃതദേഹം എംബാം ചെയ്യൂ.
Stories you may Like
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു
- ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ
- ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണ്; മകളുടെ കാമുകനെക്കുറിച്ച് ബോണി കപൂർ
- മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍