ഷൈലമാളെ സസ്പെന്റ് ചെയ്തത് ശ്രീധന്യയെ കുഴപ്പത്തിലാക്കാതിരിക്കാൻ; അച്ചടക്ക നടപടിക്ക് ആദ്യം പറഞ്ഞത് വാർത്ത ചോർത്തിയെന്ന ആക്ഷേപം; ഉത്തരവിറങ്ങിയപ്പോൾ പറയുന്നത് ചട്ടവിരുദ്ധമായി റിപ്പോർട്ട് നൽകിയതിന് നടപടി എന്നും; കിളിമാനൂർ ചന്ദ്രബാബുവിന്റെ കോൺക്രീറ്റ് മിക്സിങിലെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കേണ്ടത് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തന്നെയെന്ന് രേഖകളും; സുധാകര മന്ത്രി നൽകിയത് ഓപ്പറേഷൻ ശബരിമലയിലെ ഐപിഎസുകാരൻ ഹരിശങ്കറിന്റെ അമ്മായി അച്ഛനെ തൊട്ടാൽ പണി ഉറപ്പെന്ന സന്ദേശം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ജില്ലാ വിജിലൻസ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിൽ ചട്ടവിരുദ്ധതയില്ലെന്ന് വ്യക്തം. മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഗൗരവമേറിയ കാര്യങ്ങളുമാണ്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിൽ തെറ്റില്ലെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ ഉദ്യോഗസ്ഥയുടെ സസ്പെൻഷൻ വിവാദത്തിലുമാകുകായണ്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് അതിവേഗ നടപടി എടുത്തത്. ഇതിന് കാരണം മേൽപാലത്തിലെ നിർമ്മാണ കരാറുകാരായ ശ്രീധന്യാ കൺസ്ട്രക്ഷൻസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് സൂചന.
ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് പൊതുമരാമത്ത് വകുപ്പിൽ എല്ലാ ജില്ലകളിലും വിജിലൻസ് വിങ്ങിന് രൂപം നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ഇല്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധനാ വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെയാണ് എല്ലാ ജില്ലകളിലും വിജിലൻസ് ഓഫീസറായി നിയമിച്ചത്. ഇവരുടെ മേലുദ്യോഗസ്ഥൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആണ്. വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് എറണാകുളം ജില്ല വിജിലൻസ് ഓഫീസറായിരുന്ന വി.കെ. ഷൈലാമോളെ സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങൾക്ക് വിവരം നൽകിയതിന്റെ പേരിലാണ് ഷൈലാമോൾക്കെതിരേ നടപടി സ്വീകരിക്കുന്നത് എന്നായിരുന്നു ആദ്യം പരഞ്ഞത്.
എന്നാൽ, സസ്പെൻഷൻ ഉത്തരവിൽ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് നടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് കൊടുങ്ങല്ലൂർ ഡിവിഷനിൽ ഇരിക്കുമ്പോഴും ഇത്തരത്തിൽ അവർക്കെതിരേ നടപടി ഉണ്ടായിരുന്നു. അവിടെ നടന്ന ഒരു ക്രമക്കേട് സംബന്ധിച്ച പരാതി പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നൽകിയതിനായിരുന്നു അന്ന് സസ്പെൻഡ് ചെയ്തത്. ഇതിനെ തുടർന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലൂടെയാണ് അവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തത്. അതായത് വീണ്ടും സമാനമായ അച്ചടക്ക നടപടി. ശ്രീധന്യാ കൺസ്ട്രക്ഷൻസിന്റെ മുതലാളി കിളിമാനൂർ ചന്ദ്രബാബുവാണ്. ചന്ദ്രബാബു പഴയ എസ് എൻ ഡി പി നേതാവാണ്. സിപിഎമ്മുമായി അടുപ്പമുള്ള ചന്ദ്രബാബുവിന്റെ മകളുടെ ഭർത്താവാണ് ഐപിഎസുകാരനായ പഴയ കോട്ടയം എസ് പി ഹരിശങ്കർ. ശബരിമലയിലെ യുവതികളെ കയറ്റാനുള്ള ഓപ്പറേഷന് ചുക്കാൻ പിടിച്ചത് ഹരിശങ്കറായിരുന്നു.
വെറ്റില പാലത്തിലെ കോൺക്രീറ്റ് മിക്സിന് ഗുണനിലവാരം ഇല്ലാത്തതും പ്ലാന്റിൽ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് സൗകര്യമില്ലാത്തതുമാണ് പി.ഡബ്ല്യു.ഡി. ജില്ല വിജിലൻസ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്. മേൽപ്പാലത്തിന്റെ ഡെക് സ്ലാബിന്റെ കോൺക്രീറ്റിങ് സമയത്ത് എക്സിക്യുട്ടീവ് എൻജിനീയറുടെ സാന്നിധ്യം ഉണ്ടാകാത്തതും വലിയ വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറ്റില പോലെയുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ റിപ്പോർട്ട് ഗൗരവത്തിലെടുക്കുന്നതിനു പകരം ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ വി.കെ. ഷൈലാമോളെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നിൽ ചന്ദ്രബാബുവിനെ രക്ഷിച്ചെടുക്കാനാണെന്നാണ് ആരോപണം.
രണ്ട് കോടിയിലധികം രൂപയുടെ നിർമ്മാണ ജോലികൾ നടക്കുമ്പോൾ പ്ലാന്റിൽ കോൺക്രീറ്റിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് വേണമെന്നാണ് നിയമം. വൈറ്റില മേൽപ്പാലം നിർമ്മിക്കുന്ന കരാറുകാരുടെ പ്ലാന്റ് ചിത്രപ്പുഴയിലാണ്. ഇവിടെ പ്ലാന്റില്ലെന്നാണ് വിജിലൻസ് ഓഫീസർ ചൂണ്ടിക്കാട്ടിയത്. ഇതിനു പകരം വൈറ്റിലയിൽ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കിളിമാനൂർ ചന്ദ്രബാബു പറയുന്നു. വൈറ്റിലയിൽ പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്.) ഓഫീസിനു പിന്നിലായി ലാബ് ഒരുക്കിയിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. കോൺക്രീറ്റ് മിക്സ് തയ്യാറാക്കുമ്പോൾ എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലത്തുണ്ടാകണമെന്നും പി.ഡബ്ല്യു.ഡി. മാനുവലിൽ പറയുന്നു. പ്ലാന്റിലെത്തി കോൺക്രീറ്റ് മിക്സ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ട ചുമതലയും എക്സിക്യുട്ടീവ് എൻജിനീയർക്കാണ്. ഇത് നടക്കാത്തതിന് കാരണവും ചന്ദ്രബാബുവിനോടുള്ള താൽപ്പര്യമാണെന്നാണ് ഉയരുന്ന സംശയം.
ഐ.എസ്. 456 എന്നതാണ് കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധനയിലെ അംഗീകൃത മാനദണ്ഡം. ഇത് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പരിശോധിച്ചപ്പോൾ കോൺക്രീറ്റിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടായെന്നാണ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറവുകൾ പരിഹരിക്കാനായി പണി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള പണം കിട്ടാതിരുന്നതിനാലാണ് നിർമ്മാണം നിർത്തിയതെന്നായിരുന്നു കരാറുകാരൻ പ്രചരിപ്പിച്ചത്. അന്നത് വലിയ വാർത്തയുമായിരുന്നു. മന്ത്രി ശാസിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പണി പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി പിണങ്ങിയാണ് കിളിമാനൂർ ചന്ദ്രബാബു എസ് എൻ ഡി പി വിടുന്നത്.
വൈറ്റില മേൽപാലം റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുള്ളതായി ശനിയാഴ്ചതന്നെ മന്ത്രി ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റിങ്ങിന് ഗുണനിലവാരമില്ല എന്നായിരുന്നു ഇവർ റിപ്പോർട്ട് നൽകിയത്. ബന്ധപ്പെട്ട ജീവനക്കാർ നിർമ്മാണസ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടിയത് ശ്രീധന്യ കൺസ്ട്രക്ഷന്റെ കള്ളക്കളികളിലേക്കാണ്. ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നു. ഇത് കേരളത്തിലെ ഉദ്യോഗസ്ഥർക്കും അറിയാം.
ഇങ്ങനെ തട്ടിപ്പ് നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉടമയെ പിടിച്ചു ജയിലിൽ ഇടേണ്ടതിനു പകരം കേരളത്തിൽ ഇന്ന് വരെയും ഉള്ള ഏറ്റവും വലിയ ജംഗ്ഷനിലെ വൈറ്റില മേൽപാലം കരാർ കൊടുത്തു കൊണ്ട് ഇടത് സർക്കാർ മാതൃക കാണിച്ചുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാലാരിവട്ടം പോലെ വൈറ്റില മേൽപാലത്തിലും പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോൺഗ്രസ് സമരായുധമാക്കി കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റിനു നിലവാരം പോരെന്നു കാണിച്ചു പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്