ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയ്യാന്ന് പറഞ്ഞപ്പോ തന്നെ ഓളെ ഹോസ്പിറ്റലിൽ കൊണ്ടോയെങ്കി ഇപ്പോ ഓളും ഞങ്ങടെ കൂട്ടത്തിലുണ്ടാവുമായിരുന്നില്ലേ എന്ന ചോദ്യത്തിലുണ്ട് എല്ലാം! എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്!-മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജാ ശ്യാം ഇന്നലെ ഇട്ട പോസ്റ്റായിരുന്നു ഇത്. വയനാട്ടിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് ക്ലാസ് റൂമിൽ കിടന്ന് പിടയുമ്പോൾ കണ്ണടച്ചവരേയും അതിന് സാഹചര്യമൊരുക്കിയവരേയും വിമർശിക്കുന്ന പോസ്റ്റ്. എന്നാൽ ഇത് സൈബർ സഖാക്കൾക്ക് വെറുമൊരു രാഷ്ട്രീയ പോസ്റ്റായിരുന്നു. ഒരിക്കലും രാഷ്ട്രീയ നിലപാട് പറയാതെ പൊതു ഇടങ്ങളിൽ ഇടപെടുന്ന ശ്രീജയുടെ പോസ്റ്റിലെ വിമർശനം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സർക്കാരിനോട് ചോദ്യം ചോദിച്ച ശ്രീജയെ എല്ലാവരും ചേർന്ന് സംഘിയാക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ശ്രീജ തന്നെ രംഗത്ത് വരികയും ചെയ്തു.
പറയാതെ വയ്യാത്തതുകൊണ്ടാണ്! പറഞ്ഞുപോകുന്നതാണ്! വലിയ കഥയിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടാത്തതുകൊണ്ടാവണം ന്യായികരണ വെട്ടുകിളി ആക്രമണം അധികം നേരിടേണ്ടി വന്നിട്ടില്ല! പക്ഷേ, ഏറെക്കുറെ ഇന്നിപ്പോ മനസ്സിലായി.. ഇവരുടെ ഒരു രീതി എങ്ങനെയാണെന്ന്! ഒരു പോസ്റ്റിൽ 'ഒരു കുഞ്ഞിന്റെ ചോദ്യത്തിന് സർക്കാർ മറുപടി പറയണം' എന്നുപറഞ്ഞതിന് പിന്നാലെ വന്ന കമന്റ്സ് കണ്ടപ്പോൾ!
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ, എന്റെ ഭർത്താവിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒക്കെയാണ് ചീത്തവിളികൾ! അതിനുമൊക്കെ അപ്പുറം ഞാൻ ഒരു വ്യക്തിയാണ്. മിസ്റ്റർ ന്യായീകരണംസ്! അഭിപ്രായങ്ങളും നിലപാടുകളും പ്രശ്നാധിഷ്ഠിതമായി സ്വീകരിക്കുന്ന ഒരു വ്യക്തി! ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്!-ഇതാണ് ശ്രീജ ഇന്ന് ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. അതായത് വ്യക്തമായ ചോദ്യം ചോദിക്കുമ്പോൾ കൊഞ്ഞണം കുത്തുന്ന തരത്തിൽ പരിഹാസങ്ങളെത്തുന്നവർക്കുള്ള മറുപടി.
കേരളത്തിലെ വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തിയെന്നാണ് സർക്കാർ പറയുന്നത്. സ്മാർട് ക്ലാസുകളുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇതിനെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാൻ മുമ്പിൽ നിൽക്കുന്നവർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവിൽ കുറ്റം പറയുന്നത് പ്രദേശത്തെ എംഎൽഎയും എംപിയേയും പഞ്ചായത്ത് മെമ്പറെയുമാണ്. സംസ്ഥാന സർക്കാരിന് വയനാട്ടിലെ ഈ അടിസ്ഥാന സൗകര്യക്കുറവിൽ ഒരു കാര്യവുമില്ലെന്നാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് ശ്രീജയുടെ പോസ്റ്റ് ഏറെ ചർച്ചയായതും. ഇതിലെ എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്! എന്ന വിമർശനം കൊള്ളേണ്ടിടത്തുകൊണ്ടു. അങ്ങനെ സൈബർ സഖാക്കളുടെ ആക്രമണവും തുടങ്ങി.
ശ്രീജയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളിൽ തെളിയുന്നത് സ്കൂളുകളിലെ അടിസ്ഥാന സൗകര്യത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നാണ്. സർക്കാർ മറുപടി പറയുന്നതുനു മുന്നേ അവിടത്തെ എംപിയും mlaയും മറുപടി പറയട്ടെ... അത് ചോദിക്കാനുള്ള ആർജവം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ കഷ്ട്ടം..., കോൺഗ്രസ് പഞ്ചായത്ത് മെമ്പർ..
കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോൺഗ്രസ് MLA ...കാലങ്ങളായി...
കോൺഗ്രസ് MP... കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്... ഇനി എന്താണ് വേണ്ടത്....-ഇങ്ങനെയൊക്കെയാണ് കമന്റുകൾ. എല്ലാത്തിലും നിറയുന്നത് ശ്രീജയുടെ വിമർനത്തിനോടുള്ള അസഹിഷ്ണുത തന്നെയാണ്. പഠനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു ശ്രീജയുടേത്. എന്നാൽ മാധ്യമ പ്രവർത്തനത്തിനിടെ ഇതൊരിക്കലും ശ്രീജ പ്രതിഫലിപ്പിച്ചിട്ടുമില്ല.
ഫേസ്ബുക്ക് പോസ്റ്റുകളിലും ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കുകയായിരുന്നു പതിവ്. ഇത്തരത്തിലൊരു മാധ്യമ പ്രവർത്തകയാണ് വയനാട്ടിലെ സ്കൂൾ വിഷയത്തിൽ കുട്ടികളുടെ വേദന സർക്കാരിന് മുമ്പിലെത്തിക്കാൻ എല്ലാ വികാരവും ഉൾക്കൊണ്ട് ചില വരികൾ എഴുതിയത്. ശ്രീജയുടെ ഭർത്താവിന്റെ സോഷ്യൽ മീഡിയയിലെ എഴുത്തുകളെല്ലാം സംഘപരിവാർ ആഭിമുഖ്യമുള്ളവയായിരുന്നു. അപ്പോഴും ഭർത്താവിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ അനുകൂലിച്ച് എന്തെങ്കിലും എഴുതുകയോ ഒന്നും ശ്രീജ ചെയ്യാറില്ല. എങ്കിലും സർക്കാരിനെതിരെ വയനാട്ടിലെ വിഷയത്തിൽ ചോദ്യം ഉന്നയിക്കുമ്പോൾ ശ്രീജയെ പരിവാറുകാരിയും സംഘിയുമാക്കി മാറ്റുകായണ് സൈബർ സഖാക്കൾ ചെയ്യുന്നത്.
ശ്രീജയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ചിലത്
- ചിലരുടെ ഭാവനയിൽ തരം പോലെ പിണറായി വിജയൻ വാവ സുരേഷ് ആകണം, cid മൂസ ആകണം, മേസ്തിരി ആകണം... അങ്ങനെ എന്തൊക്കെ എന്തൊക്കെ... ജനപ്രതിനിധികൾ എന്നത് MLA MP മറ്റു തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർ കൂടിയാണെന്നും, സർക്കാർ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി അവർക്കുണ്ടെന്നും അറിയാത്ത മാധ്യമപ്രവർത്തകർ കേരളത്തിന് അപമാനമാണ്. പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതിൽ ആർക്കും സംശയമില്ല, പക്ഷെ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വരുത്തിത്തീർക്കാൻ ഒരുപാടങ് കഷ്ടപ്പെടല്ലേ മാധ്യമപ്രവർത്തകേ. സാമൂഹ്യനീതിബോധം തെല്ലുമില്ലാത്ത അദ്ധ്യാപകനെയും ശ്രീജയെയും ഒരേ ത്രാസിൽ തന്നെയാണ് തൂക്കേണ്ടത്.. ഒരിഞ്ചു താഴില്ല ശ്രീജയുടെ തട്ട്
- ഓ മാതൃഭൂമിയാണല്ലേ ok. proceed. ഇനി ഒറ്റ കുട്ടിയെപ്പോലും സർക്കാർ സ്കൂളിൽ അയക്കരുത് എന്ന് കൂടി പറയാത്തതെന്ത്? പേര് മാധ്യമ പ്രവർത്തനം ത്ഫൂ
- ഒരു കുടുംബത്തിന് തീരാ വേദന നൽകി ഒരു കുഞ്ഞ് വളരെ നിർഭാഗ്യകരമായി മരണപ്പെട്ടിരിക്കുന്നു. ഇതിനെങ്ങിനെ രാഷ്ട്രീയം നിറം ചാർത്തി സർക്കാരിനെതിരെ തിരിക്കാം,അന്തി ചർച്ചക്ക് വിഷയമാക്കാം എന്നാണ് ചില രാഷ്ട്രീയക്കാരും,മാധ്യമങ്ങളും,ചില മാധ്യമ പ്രവർത്തകരും ആ കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചൂടാറും മുൻപേ ചിന്തിക്കുന്നത്. ആ സ്കൂൾ ഉൾപ്പെടുന്ന സ്ഥലത്തെ എല്ലാ തലങ്ങളിലെയും ജനപ്രതിനിധികൾക്കും,സ്കൂൾ അധികൃതർക്കും,അദ്ധ്യാപകർക്കും, ആ സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും വരെ ഈ വിഷയത്തിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ ഈ സംഭവം ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള കരുതലുകളും,അവബോധവുമാണ് ഉയർന്നു വരേണ്ടത്,കുറ്റപ്പെടുത്തലുകളല്ല. കുളം കലക്കി മീൻ പിടിക്കാമെന്നു കരുതി,പ്രതികരിക്കാനിറങ്ങുന്ന നന്മ മരങ്ങളായ ചില മാധ്യമ പ്രവർത്തകരോട് പറയാനുള്ളത്, ''മോഹൻലാലിനും ശ്വേതാമേനോനും ഇടയിലൂടെ എത്തി നോക്കിയ അജു വർഗീസിന് പറയാനുള്ളത്, നീലക്കുയിലിലെ റാണിക്ക് പിറന്ന കുട്ടിയെ ഇല്ലാതാക്കിയവർ കുടുങ്ങും,
നൂറിൻ ഷെരീഫിന്റെ ഗോഡ്ഫാദർ ആര് ' തുടങ്ങിയ വാർത്തകൾക്കിടക്ക് സമയം കിട്ടുമ്പോൾ നിർഭാഗ്യകരമായ ഈ സംഭവം നടന്ന സ്കൂൾ പോലെ സമാന സാഹചര്യങ്ങൾ നേരിടുന്ന സ്കൂളുകൾ ഉണ്ടോ എന്നൊരു അന്വേഷണവും അത്തരം സ്കൂളുകളെക്കുറിച്ചു ജനപ്രതിനിധികളെയും സമൂഹത്തെയും അടിയന്തിരമായി അറിയിക്കാനുള്ള മാനസിക വിശാലതയുമാണ് നിങ്ങൾ കാണിക്കേണ്ടത്...! - ആ കുട്ടിയെ കടിച്ച പാമ്പിനേക്കാൾ വിഷമാണല്ലോ നിങ്ങൾക്ക്... കഷ്ടം തന്നെ. അനാസ്ഥ കാണിച്ചവർക്കെതിരെസർക്കാർ നടപടി എടുക്കണം എന്നൊക്കെ പറയുന്നതിൽ ഒരു യുക്തിയുണ്ട്. സർക്കാർ നടപടി എടുക്കും എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പൊതുസമൂഹത്തോട് ഉറപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
- ചാണകത്തിൽ വീണു ല്ലേ....കഷ്ടം.
- ശ്രീകൃഷ്ണ കോളേജിലെ പഴയ SFI കാരിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള പോസ്റ്റ് ആയി പോയി, നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി ആണ് നിങ്ങൾ പോസ്റ്റ് ഇട്ടത് എങ്കിൽ അത് സ്ഥലം എംപി യേയും mla യേയും പേരെടുത്ത് പറഞ്ഞു വിമര്ശിക്കുമായിരുന്നു, നിങ്ങളുടെ അജണ്ട സ്പഷ്ടമാണ്....safe സോണിൽ കയറിയാൽ ആ സോണിൽ നിന്ന് ഇറങ്ങാൻ വല്ലാണ്ട് ബുദ്ധിമുട്ട് ആണല്ലേ അപ്പൊ മുതലാളിമാരെയും ഒക്കെ സന്തോഷിപ്പിക്കണമല്ലോ കീപ്പ് ഇട്ട് പ്പ്
- മാറൂമിക്കാരിൽ നിന്നും ഇതിൽക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല... പിന്നെ മന്ത്രി പറഞ്ഞ ആ ഒരു കോടി രൂപ എന്ത് ചെയ്തു എന്നു കൂടി അന്വോഷിക്കണം സംഘ മി ത്രമെ...!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്