വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെതിരെ വ്യാജവാർത്ത നൽകിയ മംഗളം പത്രത്തിന്റെ മുൻ ലേഖകൻ ഹരിദാസൻ പാലയിലിന് ഒരു മാസം തടവും 10000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധികം തടവും അനുഭവിക്കണം. വ്യാജരേഖ ചമച്ച് കൊച്ചിയിലെ ഒരു വ്യക്തിയുടെ ഭൂമിയും സ്ഥലവും ശ്രീജിത്ത് തട്ടിയെടുത്തെന്ന വ്യാജവാർത്ത മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ശ്രീജിത്ത് നൽകിയ കേസിനെ തുടർന്നാണ് കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നത്.
ഒമ്പത് വർഷമായി കോഴിക്കോട് കോടതിയിൽ തുടരുന്ന കേസിനാണ് ഇങ്ങിനെ ഒരു പരിസമാപ്തി വന്നത്. പിതാവിന്റെ സഹോദരന് കൊച്ചിയിലുണ്ടായിരുന്ന വീടും സ്ഥലവും വ്യാജരേഖ ചമച്ച് പി.വി.ബിജു സ്വന്തമാക്കിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ കേസിന് അനുബന്ധമായാണ് ശ്രീജിത്ത് ഈ കേസും നൽകിയത്. മംഗളത്തിന്റെ ചീഫ് എഡിറ്ററും എംഡിയും സിഇഒയും ഹരിദാസനും ഉൾപ്പെടെ നാല്പേർക്ക് എതിരെയാണ് കോഴിക്കോട് കോടതിയിൽ കേസ് നൽകിയത്. പക്ഷെ മംഗളം ഖേദപ്രകടനം നടത്തി തലയൂരുകയായിരുന്നു. ഹരിദാസൻ വാർത്തയിൽ ഉറച്ച് നിന്നതിനെ തുടർന്നാണ് കേസ് കോടതിയിൽ തുടർന്നത്. ഈ കേസിലാണ് ഇപ്പോൾ വിധി വന്നത്. അഡ്വക്കേറ്റ് പി.എം.ഹാരിസാണ് ശ്രീജിത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.
ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ വന്ന കേസിനെ തുടർന്ന് മീഡിയേഷനിൽ അൻപത് ലക്ഷം രൂപ ശ്രീജിത്തിന്റെ പിതൃസഹോദരന് നൽകി ബിജു കേസ് ഒത്തുതീർത്തിരുന്നു. ഭൂമി ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെത് തന്നെയെന്നു ഹൈക്കോടതിയിൽ എഴുതി നൽകി ഒപ്പം 50 ലക്ഷം രൂപയും നൽകിയാണ് കേസ് ഒത്തുതീർത്തത്. വാർത്ത വ്യാജമാണെന്ന് മനസിലായതിനെ തുടർന്ന് മംഗളം ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ വാർത്ത എഴുതിയ ഹരിദാസൻ പാലയിൽ ഖേദം എഴുതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് കോഴിക്കോട് സിജെഎം കോടതിയിൽ നൽകിയ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നത്. കൈയേറി കൈവശപ്പെടുത്തിയിരിക്കുന്ന വീടിന്റെ പൂമുഖത്തിരുന്നു പത്രം വായിക്കുന്ന ശ്രീജിത്തിന്റെ ചിത്രം സഹിതമാണ് 2009-ൽ മംഗളം വാർത്ത നൽകിയത്. അന്ന് കോഴിക്കോട് മംഗളത്തിൽ ജോലി ചെയ്ത ഹരിദാസൻ കൊച്ചിയിലെ സംഭവം കോഴിക്കോടിരുന്നാണ് വാർത്തയാക്കിയത്. വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മംഗളം തലയൂരിയപ്പോൾ പാലായിൽ തന്റെ വാർത്തയിൽ ഉറച്ചു നിൽക്കുകയായിരുന്നു.
കൊച്ചിയിലെ ഭൂമി മാഫിയയിൽപ്പെട്ടയാൾ തന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തത് ശ്രീജിത്ത് വൈകിയാണ് അറിഞ്ഞത്. പിതാവിന്റെ സഹോദരൻ ഇന്ത്യയിൽ ഇല്ലാതിരുന്ന സമയത്താണ് കൊച്ചി പാലാരിവട്ടത്തെ ഭൂമിയും സ്ഥലവും പി.വി.ബിജു തട്ടിയെടുത്തത്. ഭൂമിയുടെ വ്യാജ ആധാരം ചമച്ച് ബാങ്കിൽ നിന്ന് 60 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ലോൺ തിരിച്ചടച്ചില്ല. ബാങ്ക് വീട് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും കുടുംബവും ഭൂമാഫിയ തട്ടിയെടുത്ത വിവരം അറിയുന്നത്. ഇതോടെ ഹൈക്കോടതിയിൽ ശ്രീജിത്ത് പരാതി നൽകി.
ഹൈക്കോടതി വീട് തിരികെ പിതാവിന്റെ സഹോദരന് തന്നെ തിരികെ നൽകി. പ്രതിസ്ഥാനത്തിരുന്നവർ എല്ലാം തങ്ങൾ ചെയ്ത ചതിയായിരുന്നുവെന്ന് ഹൈക്കോടതിക്ക് എഴുതി നൽകുകയും ചെയ്തു. മംഗളം ഖേദം പ്രകടിപ്പിക്കുകയും ഭൂമി തട്ടിയെടുത്തവർ അത് സമ്മതിച്ച് 50 ലക്ഷം നഷ്ടപരിഹാരവും കോടതിയിൽ കത്ത് നൽകുകയും ചെയ്തപ്പോൾ പ്രശ്നം ഒത്തുതീരേണ്ടതായിരുന്നു. എന്നാൽ ഹരിദാസൻ പാലയിൽ ഖേദപ്രകടത്തിനു തയ്യാറാകാതിരുന്നത് കാരണമാണ് കോഴിക്കോട് കേസ് നൽകാൻ കാരണമായത്. കോഴിക്കോടിരുന്നു കൊച്ചിയിലെ വാർത്ത നല്കിയതും സംശയാസ്പദമായ കാര്യമാണെന്ന് ഐജി ശ്രീജിത്ത് അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീജിത്തിന്റെ പിതൃസഹോദരന് സ്വന്തം ഭൂമിയും വീടും നഷ്ടമായപ്പോൾ വാർത്ത വന്നത് ശ്രീജിത്ത് ഒരു വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയും വീടും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകി പിതൃസഹോദരന്റെ ഭൂമി വീണ്ടെടുത്തപ്പോൾ തനിക്ക് അപകീർത്തിയുണ്ടാക്കിയ മംഗളത്തിനും ഹരിദാസൻ പാലയിലിനും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് നൽകിയപ്പോൾ മംഗളം ഖേദ പ്രകടനം നടത്തി തലയൂരി. എന്നാൽ ഹരിദാസൻ പാലയിൽ തന്റെ വാർത്ത ശരിയായിരുന്നു എന്ന രീതിയിൽ ഉറച്ചു നിന്നു. ഹൈക്കോടതി വീട് ഉടമകൾക്ക് തന്നെ തിരികെ നൽകിയിട്ടും ഹരിദാസൻ തന്റെ വാദമുഖങ്ങളിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒത്തുതീർപ്പ് സാധ്യതകൾ കോടതി തേടിയെങ്കിലും ഹരിദാസന്റെ ഖേദപ്രകടനമാണ് ആവശ്യം എന്ന ആവശ്യമാണ് ശ്രീജിത്ത് മുന്നോട്ടു വെച്ചത്. എന്നാൽ ഖേദപ്രകടനത്തിനു ഹരിദാസൻ തയ്യാറായില്ല. ഇതോടെയാണ് ഒരു മാസം തടവും 10000 രൂപ പിഴയും എന്ന ശിക്ഷ വന്നത്.
ശ്രീജിത്തിന്റെ പിതൃസഹോദരൻ വിദേശത്തായിരുന്നതിനാൽ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. ഈ വ്യക്തിയാണ് വീട് കൈവശമാക്കാൻ ശ്രമിച്ചത്. വർഷങ്ങൾ ആയി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ സ്ഥലം കൈവശപ്പെടുത്തിയയാൾ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയായിരുന്നു. ഇങ്ങിനെയാണ് ബാങ്കിൽ നിന്നും 60 ലക്ഷം രൂപ ഇയാൾ ലോൺ എടുത്തത്. ലോൺ തിരികെ അടക്കാത്തതിനാൽ സ്ഥലം ബാങ്ക് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും ബന്ധുക്കളും ഹൈക്കോടതിയിൽ പരാതി നൽകിയത്. കേസ് നീണ്ടുപോയപ്പോൾ മീഡിയെഷനിൽ സ്ഥലം ഉടമയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഭൂമി കൈവശപ്പെടുത്തിയയാൾ കേസ് അവസാനിപ്പിക്കുകയായിരുന്നു.
തങ്ങൾ വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇവർ ഹൈക്കോടതിയിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെയാണ് ഹൈക്കോടതിയിൽ കേസ് ഒത്തുതീർന്നത്. ശ്രീജിത്തിനെതിരെ വാർത്ത നൽകുമ്പോൾ പി.വി.ബിജു ഇങ്ങിനെ വായ്പ തട്ടിപ്പിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണെന്ന് ഹരിദാസൻ പാലയിൽ കണക്കിലെടുത്തില്ലെന്ന് സൂചനയുണ്ട്. തന്റെ എക്സ്പോർട്ട് സ്ഥാപനത്തിന്റെ പേരിൽ എട്ടു കോടിയോളം രൂപ വായ്പ എടുത്തതിന്റെ പേരിൽ പി.വി.ബിജുവിന്റെ പേരിലും കനറാ ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിലുമാണ് സിബിഐ കേസ് എടുത്തിട്ടുള്ളത്. ശ്രീജിത്തിന്റെ പിതൃസഹോദരൻ നൽകിയ കേസ് ഹൈക്കോടതിയിൽ തുടരവേ തന്നെയാണ് വായ്പാ തട്ടിപ്പിന്റെ പേരിൽ സിബിഐ പി.വി.ബിജുവിന്റെ പേരിൽ കേസ് ചാർജ് ചെയ്തിരുന്നത്. സിബിഐ കേസ് ശ്രീജിത്തിന്റെ സ്ഥാപിത താത്പര്യത്തിന്റെ പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി പി.വി.ബിജുവും ടീമും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കേസ് കോടതിയിൽ വന്നപ്പോൾ ശ്രീജിത്തിന്റെ താത്പര്യം അങ്ങിനെ നിൽക്കട്ടെ, നിങ്ങൾ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. അതിനു ബിജുവിനു മറുപടിയുമില്ലായിരുന്നു. നിങ്ങൾ വിചാരണയെ അഭിമുഖീകരിക്കൂ എന്നാണ് സുപ്രീംകോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിലാണ് കൊച്ചിയിലെ ഭൂമി പ്രശ്നത്തിൽ തങ്ങൾക്ക് തെറ്റ് പറ്റിയെന്നു ഇവർ ഹൈക്കോടതിയിൽ എഴുതി നൽകിയത്. മീഡിയെഷൻ എന്ന ആവശ്യം വന്നപ്പോൾ ശ്രീജിത്തിന്റെ കുടുംബവും ഇതിനു വഴങ്ങുകയായിരുന്നു. 50 ലക്ഷം രൂപ നഷ്ടവും നൽകിയതിനെ തുടർന്ന് കേസ് ഒത്തുതീരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ കേസ് ഒത്തുതീർന്നത്. ഇതോടെയാണ് ഹരിദാസൻ പാലയിൽ നൽകിയ വാർത്ത വ്യാജമായിരുന്നുവെന്ന് തെളിയുന്നത്.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്