ഉമ്മൻ ചാണ്ടിയെ ചാരി പിണറായിയെ രക്ഷിക്കാനുള്ള നീക്കവും പൊളിഞ്ഞു; കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി തന്നെയെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്തിന്റെ അമ്മ; ഓഫീസിൽ ചെന്നപ്പോൾ ഏഴര മണിക്കൂർ കാത്തിരുന്നിട്ടും പിണറായി കാണാൻ കൂട്ടാക്കിയില്ലെന്ന് രമണി; എം വി ജയരാജനെ കണ്ടപ്പോൾ ബോധിപ്പിക്കാം എന്നു പറഞ്ഞു; സൈബർ പോരാളികളുടെ ഡബ്ബിങ് കഥയും പൊളിക്കുന്ന വീഡിയോ അഭിമുഖം കാണാം
അരുൺ ജയകുമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ മകൻ നിരാഹാരം കിടക്കുന്നതും മറ്റൊരു മകൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച വിവരവും മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ ചെന്ന ശ്രീജിത്തിന്റെ അമ്മ രമണിയെ മുഖ്യമന്ത്രിയെ കാണിക്കാതെ മടക്കിയയച്ച വിവരം സോഷ്യൽ മീഡിയയിൽ കോൺഗ്രസ് -സിപിഎം പ്രവർത്തകർക്കിടയിൽ വാക്കേറ്റത്തിന് വഴിവെച്ചിരുന്നു. ശ്രീജിത്തിനെ കാണാൻ അനുവദിക്കാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് വരുത്തി തീർക്കാൻ സിപിഎം സൈബർ പോരാളികൾ വളരെ കഷ്ടപ്പെട്ടു. കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി ആണെന്ന വാർത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടപ്പോൾ അല്ല, അത് ഉമ്മൻ ചാണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് സൈബർ പോരാളികൾ കവചം തീർത്ത് രംഗത്തത്തി.
എന്നാൽ, ഇതിന് പിന്നാലെ കാണാൻ വിസമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് വീണ്ടും വീഡിയോ പുറത്തുവിട്ടത്. ശ്രീജിത്തിന്റെ അമ്മ രമണി പറയുന്ന ബൈറ്റ് സഹിതമായിരുന്നു ഏഷ്യാനെറ്റിന്റെ വാർത്ത. എന്നാൽ, രമണി അങ്ങനെ പറഞ്ഞിട്ടില്ലെന്നും വെറും ഡബ്ബിംഗാണെന്നും പറഞ്ഞു സൈബർ സഖാക്കൾ പ്രതിരോധം തീർത്തു. സൈബർ ലോകത്ത് വീണ്ടും ഉമ്മൻ ചാണ്ടിയെ ചാരി പിണറായിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ, സിപിഎം സൈബർ പോരാളികളുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി രമണ മറുനാടനോടും മനസു തുറന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം കാണാൻ അനുമതി നൽകാതിരുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും നീതി ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് പകുതി പ്രതീക്ഷ മാത്രമെയുള്ളുവെന്നും അവർ മറുനാടന്‍ നൽകിയ വീഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കാലങ്ങളോളം മകൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടന്നത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോഴും ആ വേദന പൂർണമായും മാറിയിട്ടില്ല. ഒരു മകൻ നഷ്ടപെട്ട എനിക്ക് ഇപ്പോൾ ശ്രീജിത്തിന് ഇത്രയും പേർ പിന്തുണ നൽകിയത് കാണുമ്പോൾ എല്ലാവരേയും എന്റെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. ഈ പിന്തുണയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവുമുണ്ട്. മുഖ്യമന്ത്രിയെ ആദ്യമായി കാണാൻ ശ്രമിക്കുന്നത് ശ്രീജിത്തിന്റെ സമരം ഏതാണ്ട് ഒരു വർഷം പൂർത്തിയാകാറായപ്പോഴാണ്. എന്നാൽ അന്ന് അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.
രണ്ട് തവണയാണ് മുഖ്യമന്ത്രിയെ കാണാൻ രമണി ശ്രമിച്ചത്. ഒരിക്കൽ ഒറ്റയ്ക്കും മറ്റൊരിക്കൽ മകൻ ശ്രീജിത്തിനൊപ്പവും. ആദ്യത്തെ തവണ ചെല്ലുമ്പോൾ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടാമത് മകൻ ശ്രീജിത്തുമൊത്ത് ഇവിടെ പോയപ്പോൾ ഏകദേശം ഏഴര മണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരിക്കേണ്ടി വന്നുവെന്നും എന്നിട്ടും കാണാനായില്ലെന്നും രമണി പറയുന്നു. മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത. ഒരു ആറ് മാസം മുൻപായിരുന്നു അത്. മുഖ്യമന്ത്രി എന്തോ ഒരു മീറ്റിങ്ങിലാണെന്നും 56 മണി വരെ കാത്തിരിക്കാനും ആദ്യം പറഞ്ഞു.
5 മണിയോടെ പുറത്ത് എന്തോ ഒരു പരിപാടിക്ക് പോയ മുഖ്യമന്ത്രി പിന്നെ രാത്രി എട്ടര മണിയോടെയാണ് മടങ്ങിയെത്തിയത്. പിന്നീട് 9 മണി കഴിഞ്ഞിട്ടും വിളിപ്പിക്കാത്തത് കാരണം ശ്രീജിത്ത് എന്നോട് പോകാം എന്ന് പറയുകയായിരുന്നു.സമരം ചെയ്യുന്ന മകന്റെ അവസ്ഥ വിവരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ മീറ്റിങ്ങിൽ ആണ്, തിരക്കിലാണ് എന്നെല്ലാം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അധികൃതർ അനുവദിച്ചില്ലെന്ന് രമണി മറുനാടനോട് പറയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി മടങ്ങാനാണ് അധികൃതർ അന്ന് അറിയിച്ചത്. പിറ്റേന്ന് എംഎൽഎ വിളിച്ചു പറഞ്ഞത് അനുസരിച്ച് വീണ്ടും കാണാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ കണ്ടതൊഴിച്ചാൽ സന്ദർശനം അന്നും നടന്നില്ല.പരാതി പിണറായി വിജയനെ ബോധിപ്പിച്ചേക്കാം എന്ന് ജയരാജന്റെ മറുപടി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയെ കാണാതെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രി സന്ദർശനം അനുവദിച്ചിരുന്നു. ഈ സമയത്ത് തനിക്ക് മുൻപ് സന്ദർശനം നിഷേധിച്ച കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. അവർക്ക് കടത്തിവിടാൻ അധികാരമുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നാണ് അഭിമുഖത്തിൽ അവർ പറയുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്ലിഫ് ഹൗസിൽ പോയി കണ്ടു. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ സന്ദർശനം കൊണ്ട് പ്രയോജനം ലഭിച്ചില്ലെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
നേരത്തെ ഏഷ്യാനെറ്റിന്റെ വാർത്തകണ്ട് പോസ്റ്റിട്ട ഡീൻ കുര്യാക്കോസും ടി സിദ്ധിഖും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് എന്നു പറഞ്ഞുള്ള സൈബർ ആക്രമണത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയുമുണ്ടായി. എന്നാൽ, ഏതു മുഖ്യമന്ത്രിയാണ് ശ്രീജിത്തിന്റെ അമ്മയെ കാണാൻ അനുവദിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി. എന്നിട്ടും അംഗീകരിക്കാൻ സൈബർ പോരാളികൾ തയ്യാറായില്ല. രമണിയുടേതായ ശബ്ദരേഖ ഡബ്ബിംഗാണെന്ന് പറഞ്ഞായിരുന്നു അവർ പ്രതിരോധം തീർത്തത്.
അതേസമയം ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ ദുരുഹമരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ അമ്മ ഗവർണർ പി സദാശിവത്തെ കണ്ടു.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- ശ്രീജിത്ത് ഐപിഎസ് സിനിമാ പിന്നണി ഗായകനാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍