'നേരറിയാൻ സിബിഐ' പോലെ സത്യം തെളിക്കുന്ന മമ്മൂട്ടി സിനിമകളാണ് മനസിൽ ഓടിയെത്തുന്നത്; ഈ സിബിഐ വെറും കൂട്ടിലടച്ച തത്ത; ഞങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രീജിവിനെ കൊന്ന സംഭവത്തിൽ ഇപ്പോൾ കൊടുത്തതുകൊഞ്ഞനം കുത്തുന്ന റിപ്പോർട്ട്; പൊലീസ് കംപെയിന്റ്സ് അഥോറിറ്റി കസ്റ്റഡി മരണമെന്ന് കണ്ടെത്തിയ സംഭവമാണ് ആത്മഹത്യയാക്കിയത്; ഏഴുനാളായി ഞാൻ ഭക്ഷണമില്ലാതെ സമരം തുടങ്ങിയിട്ട്; കൊല്ലപ്പെട്ടാൽ അതിന് പിന്നിൽ സിപിഎമ്മായിരിക്കും; ശ്രീജിത്ത് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന സിബിഐ കണ്ടെത്തൽ വലിയ വഞ്ചനയാണെന്ന് സഹോദരൻ ശ്രീജിത്ത്. സിബിഐയും പൊലീസും ഒത്തുകളിച്ചതായും ശ്രീജിത്ത് മറുനാടനോട് ആരോപിച്ചു. ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മറുനാടനോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വർഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം തുടരുകയാണ്. ഈ സമരം ആയിരത്തി നാനൂറു ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ലെന്നു കണ്ടെത്തി സിബിഐ സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. ഈ വിവാദ റിപ്പോർട്ടിനെ തുടർന്നാണ് മറുനാടനോട് ശ്രീജിത്ത് മനസ് തുറന്നത്.
ശ്രീജീവിന്റെത് കസ്റ്റഡി മരണം തന്നെയാണെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തന്നെ സർക്കാരിനു അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കെയാണ് ഇതിനു നേർ വിപരീതമായി കസ്റ്റഡി മരണമല്ലെന്നു സിബിഐ കണ്ടെത്തുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുള്ളത്. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നു എന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സിബിഐ ഉയർത്തിക്കാട്ടുന്നു.
ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ല ആത്മഹത്യയാണെന്ന വിവരം മാധ്യമങ്ങൾ പറഞ്ഞാണ് അറിയുന്നത്. പൊലീസ് കംപ്ലെയിന്റ്റ് അഥോറിറ്റി ചെയർമാൻ നടത്തിയ അന്വേഷണത്തിൽ ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് തങ്ങളുടെ കയ്യിലുമുണ്ട്. അതൊരു ആധികാരിക രേഖയായി തന്നെ ഞങ്ങൾ കരുതുന്നു. കൺമുന്നിൽ വെച്ച് ശ്രീജീവിനെ കൊന്ന ശേഷം ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന റിപ്പോർട്ട് ആണ് സിബിഐ നൽകിയത്-ശ്രീജിത്ത് ആരോപിക്കുന്നു. 'സിബിഐയും പൊലീസും തമ്മിൽ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ഒത്തുകളിച്ചോ എന്ന് ചോദിച്ചാൽ ഈ മരണത്തിൽ സിബിഐ അന്വേഷണം നടന്നോ എന്ന് പോലും ഞങ്ങൾക്ക് സംശയമുണ്ട്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു രണ്ടു മൂന്നു പേർ ഇവിടെ വന്നു. പൊലീസിന്റെ തന്നെ ആളുകളാണ് സിവിൽ ഡ്രസ്സിൽ എനിക്ക് ചുറ്റിലുമുണ്ടായിരുന്നത്. സിപിഎമ്മിനോട് രാഷ്ട്രീയ അനുഭാവമുള്ള ആളുകളും പാർട്ടിക്കാരും ആ സമയത്ത് ഇവിടെയുണ്ടായിരുന്നു. സിബിഐ വന്നപ്പോൾ സപ്പോർട്ടിന് സർക്കാരിന്റെ ആളുകൾ തന്നെയാണ് അന്നിവിടെയുണ്ടായിരുന്നത്. എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞത്. ഇവർ സിബിഐ ഉദ്യോഗസ്ഥരാണോ എന്ന് എനിക്ക് തന്നെ വ്യക്തതയില്ല.'
'ഇവിടെ ഭരണത്തിൽ ഇരിക്കുന്നവർ സഹോദരന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയിരിക്കുന്ന ഞങ്ങളെ വഞ്ചിക്കുകയാണ്. ഹൈക്കോടതി ജഡ്ജി നടത്തിയ ആധികാരിക റിപ്പോർട്ട് അല്ലാതെ വേറെയൊന്നും ഞങ്ങളുടെ കയ്യിലില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ പറയുന്നത് പോലും ശ്രദ്ധ വേണം എന്ന് തോന്നുന്നു. ഈ റിപ്പോർട്ട് വന്നതായി മാധ്യമങ്ങൾ ആണ് പറഞ്ഞത്. എന്തായാലും ഭയങ്കരമായ രീതിയിൽ വഞ്ചനയാണ് നീതി തേടി സമരം തുടരുന്ന ഞങ്ങളോട് സർക്കാർ കാണിക്കുന്നത്. ഇന്നലെയും സെക്രട്ടറിയേറ്റിൽ പോയതാണ്. ശ്രീജീവിന്റെ കാര്യത്തിലുള്ള അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല എന്നാണ് അവർ പറഞ്ഞത്. എന്തായാലും ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയുള്ള എന്റെ സമരം തുടരും.
നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് എന്റെ ജീവനെന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. എങ്കിലും ഞാൻ ജനങ്ങളോട് പറയുകയാണ്. ഈ സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ വലിയ രീതിയിൽ ചൂഷണം ചെയ്യുകയാണ്. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടുന്ന എന്നോടു വലിയ വഞ്ചനയാണ് സർക്കാർ കാട്ടിയത്. എന്തായാലും ഞാൻ സർക്കാരിനു പരാതി നൽകും. ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിനു കഴിയുമെങ്കിൽ ആ കാര്യം സർക്കാർ ഞങ്ങൾക്ക് ചെയ്ത് തരണം. സിബിഐയ്ക്ക് അന്വേഷണം വിട്ടത് ഈ സർക്കാർ ആയതിനാലാണ് എതിർ റിപ്പോർട്ട് നൽകിയപ്പോൾ സർക്കാർ സഹായം തേടുന്നത്.'
'ശ്രീജീവിന്റെത് കസ്റ്റഡി മരണമാണെന്ന റിപ്പോർട്ട്, ഒരു ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ കയ്യിലുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യണം. എനിക്ക് നിയമപരമായ കാര്യങ്ങൾ ഒന്നും അറിയില്ല. എന്തായാലും നിയമപരമായി കാര്യങ്ങൾ അറിയുന്നവരോടു സിബിഐ അന്വേഷണ റിപ്പോർട്ടിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ അന്വേഷിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ മുഴുവൻ സർക്കാരിന്റെ വഞ്ചനയ്ക്ക് ഇരയായവരാണ്. സിബിഐ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഏതെങ്കിലും രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ ഞാൻ മുന്നോട്ടു പോകും. ഞാൻ സെക്രട്ടറിയറ്റിനു മുന്നിൽ കിടന്നു മരിക്കേണ്ടി വന്നാലും സമരവുമായി ഞാൻ മുന്നോട്ട് പോകും. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ പ്രതിയായ പൊലീസുകാരൻ സിപിഎമ്മുകാരനാണ്. സർക്കാരിന്റെ സഹായം, അന്വേഷണ ഏജൻസികളുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്.'
'സർക്കാർ ഭയങ്കരമായ രീതിയിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇന്നലെയും ശ്രീജിവിന്റെ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തരവകൂപ്പിന്റെ ചാർജുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പക്ഷെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ വാർത്ത ഇന്നാണ് വന്നത്. വർഷങ്ങൾ ആയി സമരം ചെയ്യുന്ന എന്നെ മാനസികമായി പീഡിപ്പിക്കാനാണ് ഇപ്പോഴും പൊലീസ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആളുകളും ഇവിടെ വന്നു എന്നെ മാനസികമായ രീതിയിൽ എന്നെ ആക്രമിക്കുന്നു. എന്റെ മനസും ശരീരവും തളർന്ന നിലയിലാണ്. സിബിഐ ഒരു കൂട്ടിലിട്ട തത്ത എന്ന പരാമർശം ശരിവയ്ക്കുന്നതാണ് ശ്രീജീവിന്റെ കാര്യത്തിൽ നൽകിയിരിക്കുന്ന അന്വേഷണ റിപ്പോർട്ടും. നേരറിയാൻ സിബിഐ പോലുള്ള മമ്മൂട്ടി സിനിമകളാണ് സിബിഐ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത്. ഇതേ സിബിഐ തന്നെയാണ് കസ്റ്റഡി മരണം ആത്മഹത്യയാക്കുന്നതും.'
'ഭരണ സംവിധാനങ്ങളിൽ തുടരുന്നവർ ഒരു സ്ഥലത്ത് നന്മയുടെ ദേവദൂതന്മാർ ആകുമ്പോൾ മറ്റൊരു ഭാഗത്ത് ആളുകളെ പീഡിപ്പിക്കുന്നു. ഇത് ഒരു തരം കബളിപ്പിക്കലാണ്. എന്തായാലും ശ്രീജീവിന്റേത് കസ്റ്റഡി മരണം ആണെന്നുള്ള കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഈ സമരം തുടരും. എത്ര കാലം തന്നെ വേണമെങ്കിലും ഈ സമരം തുടരും. അതായത് നീതി ലഭിക്കും വരെ. സിബിഐ റിപ്പോർട്ടിൽ സുപ്രീംകോടതിയെ സമീപിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കാര്യവും ആലോചിക്കും. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ഭക്ഷണമില്ലാതെ ഞാൻ സമരം ചെയ്യുന്നത്. കഴിഞ്ഞ ഏഴു ദിവസവും ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. എന്തായാലും എനിക്ക് ആലോചിക്കാൻ സമയം വേണം. സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച് വ്യക്തത തേടിയ ശേഷം ഭാവി നടപടികൾ ആലോചിക്കും. എന്തായാലും ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിനു പിന്നിൽ സിപിഎമ്മാണെന്ന് പൊതുജനങ്ങളെ നിങ്ങൾ മനസിലാക്കണം'-ശ്രീജിത്ത് പറയുന്നു.
2014 മെയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തത്. മെയ് 21ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരനായ ശ്രീജിത്ത് അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ഈ സമരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ തുടരുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് വർഷത്തിലേറെയായി സമരം നടത്തിയിരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ സമരം അവസാനിപ്പിച്ചിരുന്നു. ജനുവരി 31 ന് സമരം അവസാനിപ്പിച്ച ശ്രീജിത്ത് പക്ഷെ പിന്നീട് 2018 ഫെബ്രുവരി നാലിന് സമരം പുനരാരംഭിക്കുകയായിരുന്നു. ശ്രീജിവിന്റെത് കസ്റ്റഡി മരണം എന്ന് പ്രതിഷേധം ശക്തമായപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് കേസന്വേഷണം സിബിഐക്ക് ഇടത് സർക്കാർ കൈമാറുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ആണ് സിബിഐ ഇപ്പോൾ കോടതിക്ക് കൈമാറിയത്. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്