ശ്രീജീവിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നത് ആത്മഹത്യ കുറിപ്പില്ല എന്ന്; പൊലീസ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ്; കസ്റ്റഡി മരണം എന്ന് സ്ഥിരീകരിച്ച് നഷ്ടപരിഹാരം നൽകിയതും ആത്മഹത്യാവാദത്തിന്റെ മുന ഒടിക്കുന്നു; ശ്രീജിത്തിന്റെ സമരം പൊളിക്കാൻ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണവുമായി രംഗത്തിറങ്ങിയവർക്ക് വൻ തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച പൊലീസ് അനുകൂലികൾക്ക് വൻ തിരിച്ചടി. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കിയതാണ് ഇതിന് കാരണം. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധൻ സഹായത്തോടെ കളവാണെന്ന് തെളിഞ്ഞ അതേ കത്താണ് വീണ്ടും ശ്രീജിത്തിന്റെ സമരത്തെ താറടിക്കാനായി പൊലീസ് വീണ്ടും ഉയർത്തുന്നത്. പൊലീസിന്റെ കള്ളക്കളി ജസ്റ്റീസ് നാരയണക്കുറപ്പ് തന്നെ തുറന്നു പറഞ്ഞതോടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർ കരുക്കിലുമായി.
കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ് 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.
ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോൾ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സർക്കാർ തന്നെ സ്ഥിരീകരിച്ച് കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സർക്കാർ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പൊലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പൊലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കിയത്. ഇതോടെ നിൽക്കള്ളി ഇല്ലാതെ പൊലീസുകാർ മാറി. ശ്രിജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ സിഐ ഗോപകുമാർ അടക്കമുള്ളവർക്ക് വേണ്ടി സൈബർ ലോകത്ത് ഇടപെടൽ ശക്തമാക്കി. അതും പൊളിയുകയാണ്.
ശ്രീജീവിന്റെ ശരീരത്തിൽ ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കിയ എസ് ഐയ്ക്കെതിരേയും നടപടി വേണമെന്ന് ജസ്റ്റീസ് നാരയണക്കുറുപ്പ് വ്യക്തമായി തന്നെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്തരമൊരു വിഷയത്തിലാണ് പുതിയ അജണ്ട സെറ്റ് ചെയ്യാനും പൊലീസിന് കാര്യങ്ങൾ അനുകൂലമാക്കാനും ശ്രമം നടക്കുന്നത്. ഇതിനേയും രേഖകൾ കൊണ്ടു തന്നെ പൊളിക്കാൻ ശ്രീജിത്തിന് കഴിയുന്നു. അതുകൊണ്ട് തന്നെ വലിയ പിന്തുണ വരും ദിവസങ്ങളിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് കിട്ടും. അതിനിടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യതയും ഏറെയാണ്.
സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ പിടിക്കണമെന്ന ആവശ്യവുമായി സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ ഏറുമ്പോഴാണ് പുതിയ കഥകളുമായി പൊലീസ് എത്തിയത്. ഇവിടെ ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മറ്റൊരു വിഷയം. ഇതൊന്നും പുറത്തുവരില്ലെന്ന പ്രതീക്ഷയിലായിരുന്നു കള്ളക്കഥകളുമായി പൊലീസ് എത്തിയത്. ആരോപണവിധേയനായ എസ് ഐയും അതേ നാട്ടുകാരനായിരുന്നുവെന്നും അയാൾ നല്ല ആളാണെന്നും പറഞ്ഞായിരുന്നു ചിലർ സോഷ്യൽ മീഡിയയിൽ പൊലീസ് അനുകൂല തരംഗം സൃഷ്ടിക്കാനെത്തിയത്. എത്രയും പെട്ടന്ന് നിഷ്പക്ഷ അന്വേഷണം നടത്തി യാധാർത്ഥ്യം പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നാണ് സംഭവത്തിൽ ഉൾപെട്ട പൊലീസുകാരുടേയും ആഗ്രഹംമെന്നും അവർ വിവരിച്ചു. ആത്മഹത്യക്കുറിപ്പ് ചർച്ചയാക്കാനും ശ്രമിച്ചു. ഇതാണ് ജസ്റ്റീസ് നാരാണക്കുറിപ്പിന്റെ ഇടപെടൽ പൊളിച്ചതും.
ഇതിൽ ആരോപണ വിധേയനായ ഇൻസ്പെക്ടർ എനിക്ക് പരിചയമുള്ള ആളാണ്. നാട്ടുകാരനുമാണ്. വളരെ മാന്യനും സൗമ്യനുമായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അന്ന് സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന സുഹൃത്തായ ഒരു പൊലീസുദ്യോഗസ്ഥനോട് അന്വേഷിച്ചതിൽ. അയാൾ പറഞ്ഞത് മരിച്ചയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണന്നാണ്. ജൂവനൈൽ ആയിരിക്കുമ്പോൾ തന്നെ മോഷണ കേസുകളിൽ പ്രതിയായ ആൾ. അന്ന് അറസ്റ്റിലാവുന്നത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിനാണ്. (മറ്റ് രണ്ട് മോഷണ കേസ് കൂടി അപ്പോൾ അയാളുടെ പേരിലുണ്ടായിരുന്നു.കൂടാതെ പെണ്ണുകേസും) മോഷ്ടിച്ച മൊബൈലുകൾ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ്പല കടകളിലും വിൽക്കുവാനും അയാൾ ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പൊലീസിന് തെളിവ് നൽകിയിട്ടുണ്ട്. പിടിയിലായപ്പോൾ തന്നെ കുറ്റം സമ്മതിച്ചതിനാൽ ഒന്ന് നുള്ളിപ്പോലും നോവിച്ചിട്ടില്ലെന്നാണ് സംസാരിച്ച പൊലീസുകാരൻ പറഞ്ഞത്.-ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.
അയാളുടെ സ്വഭാവം കാരണമാവാം പ്രയബന്ധം തകരുകയും ആ കുട്ടി വേറെ വിവാഹിതയാവുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് പരാതിയും ചില പൊലീസ് ഇടപെടലുമൊക്കെ ഉണ്ടായിട്ടുണ്ട്. അതാവാം പിന്നീട് പൊലീസുപിടിച്ചാൽ അത്മഹത്യ ചെയ്യുമെന്ന് അയാൾ പലരോടും പറഞ്ഞിരുന്നു. ഇത് രേഖപ്പെടുത്തിയ അയാളുടെ ഡയറിയും കിട്ടിയിരുന്നു. അതിലെ കൈയക്ഷരം അയാളുടെ തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബോഡിസെർച്ചിനു ശേഷമാണ് അയാളെ ലോക്കപ്പിൽ ഇട്ടത്. എന്നാൽ അടിവസ്ത്രം ഊരി പരിശോധിച്ചിരുന്നില്ല.സാധാരണ അത് പതിവുള്ളതുമല്ലല്ലോ.... ആ പൊലീസുകാരൻ പറഞ്ഞത് ഒരു സെന്റീമീറ്ററോളം വീതിയിൽ മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്യൂരഡാൻ അയാൾ അണ്ടർവെയറിന്റെ അകത്തെ ഇലാസ്റ്റിക്കിൽ പിൻചെയ്ത് വച്ചിരുന്നു എന്നാണ്. ലോക്കപ്പിൽ വച്ച് അതെടുത്ത് കഴിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
ഈ സമയം പൊലീസുകാരെക്കൂടാതെ മറ്റൊരു കേസിലെ പ്രതിയും സ്റ്റേഷനിൽ ഹാജരുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നുള്ള മരണം തന്നെയാണ് പറഞ്ഞിരിക്കുന്നത്.. പൊലീസ് വിഷം കൊടുത്തു കൊന്നു എന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. ഞാനും നിങ്ങളുമൊക്കെ പൊലീസുകാരാണ്. അവനവന്റെ കരിയറും ജീവിതവും തുലച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ ലോക്കപ്പ് ചെയ്യപ്പെട്ടിരിക്കുന്ന പ്രതിക്ക് ആരെങ്കിലും വിഷം കൊടുക്കുമോ .. അതും സമൂഹത്തിൽ നിലയും വിലയുമുള്ള സിഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ..???? അതിനേക്കാൾ നല്ലത് ട്രെയിന് തല വയ്ക്കുന്നതല്ലേ ..? അല്ലെങ്കിൽ സ്വജീവൻ കളഞ്ഞും കൊല്ലാൻ മാത്രം ശത്രുതയുള്ള ആളായിരിക്കണം...-ഇങ്ങനെ പോകുന്നു വിശദീകരണം.
പൊലീസുകാരെ കണ്ണെടുത്താൽ കണ്ടു കൂടാത്ത ജ:നാരായണക്കുറുപ്പായിരുന്നു കംപ്ലയിയിന്റ് അഥോറിറ്റിയിൽ. അവർ പ്രത്യേക അന്വേഷണ കമ്മീഷനെ വച്ച് പൊലീസിനെതിരേ എന്തോ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. (പൊലീസ് കംപ്ലയിന്റ് അഥോറിറ്റി പോലെയുള്ള മർമ്മ പ്രധാന സ്ഥാനങ്ങളിൽ നിഷ്പക്ഷരായവരെയാണ് ഇരുത്തേണ്ടത്. അല്ലാതെ പണ്ടേ തന്നെ പൊലീസ് വിരോധത്തിന് പേര് കേട്ടവരെയല്ല. അല്ലെങ്കിൽ നീതി നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പൊലീസും ഉണ്ടാവും. എത്രയും പെട്ടന്ന് സിബിഐ പോലെയുള്ള ഒരു ഏജൻസി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നു തന്നെയാണ് പൊലീസിന്റെയും ആഗ്രഹം. കള്ളനെ പിടിക്കാതിരുന്നാൽ ആ പഴി കേട്ടാൽ മതിയല്ലോ .. പിടിച്ചിട്ട് വെറുതേ ജീവിതം കോഞ്ഞാട്ടയാക്കുന്നതെന്തിനെന്ന് ഏതെങ്കിലും പൊലീസുകാർ കരുതിയാൽ അവരെ കുറ്റം പറയാൻ കഴിയുമോ ..??-ഇങ്ങനെയാണ് ചർച്ച കൊണ്ടു പോകാൻ അവരുടെ ആഗ്രഹം.
Stories you may Like
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- താമീർ ജാഫ്രിയുടെ കസ്റ്റഡി മരണം: ജയിലിലെ പീഡനത്തിൽ അന്വേഷണം
- താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തത് ചേളാരിയിൽ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്