കടം തന്നവർ കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും; അതിന് ഉത്തരവാദി സുധീരനും ഹസ്സനുമാകും; സിനിമാ കാരണവരെ ജയ്ഹിന്ദ് ടിവി പറഞ്ഞു പറ്റിച്ച കഥ വിവരിച്ച് കെആർ മീര; ചട്ടമ്പിക്കല്ല്യാണി സീരിയലാക്കി കുടുങ്ങിയ ശ്രീകുമാരൻ തമ്പിയുടെ കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരാവാദികൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, കോൺഗ്രസ് നേതാവ് എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരൻ തമ്പി സുധീരനെഴുതി വച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കിയത്. ഈ കത്ത് ശരിയാണെന്ന് ശ്രീകുമാരൻ തമ്പി മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ജയ്ഹിന്ദ് ടിവിയിലെ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ചാനലിന്റെ യഥാർത്ഥ അവസ്ഥയാണ് ശ്രീകുമാരൻ തമ്പിയുടെ കത്ത് ചർച്ചയാക്കുന്നത്.
ചട്ടമ്പിക്കല്ല്യാണിയെന്ന സീരിയലാണ് ശ്രീകുമാരൻ തമ്പി ജയ്ഹിന്ദിനായി ചെയ്തത്. സൂപ്പർ ഹിറ്റ് സിനിമയായ ചട്ടമ്പിക്കല്യാണിയുടെ സീരിയൽ രൂപമായിരുന്നു ഇത്. കെ ആർ മീരയായിരുന്നു തിരക്കഥാകൃത്ത്. 2013ൽ ടെലികാസ്റ്റ് തുടങ്ങിയ സീരിയിൽ 65 എപ്പിസോഡുകൾ ജയ്ഹിന്ദിൽ കാണിച്ചു. അത് പുനഃസംപ്രേഷണം ചെയ്തും ജയ്ഹിന്ദ് വരുമാനമുണ്ടാക്കി. എന്നാൽ ശ്രീകുമാരൻ തമ്പിക്ക് ഇനിയും 27 ലക്ഷം രൂപ കൊടുക്കാനുണ്ട്. 45 ലക്ഷം രൂപയ്ക്കായിരുന്നു സീരിയിൽ ചെയ്യാൻ സമ്മതിച്ചത്. ഇതിൽ 18 ല്കഷം നൽകിയിരുന്നുവെന്നും ശ്രീകുമാരൻ തമ്പി മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ആത്മഹത്യ ചെയ്യുമെന്ന കത്ത് കിട്ടിയ ശേഷം സുധീരൻ തന്നെ വിളിച്ചിരുന്നതായും കുറച്ചു കുറച്ച് തവണകളായി തരാമെന്ന് പറഞ്ഞതായും ശ്രീകുമാരൻ തമ്പി മറുനാടനോട് വിശദീകരിച്ചു.
കെ ആർ മീരയാണ് ഈ കത്ത് ചർച്ചയാക്കിയത്. സമകാലിക മലയാളത്തിൽ കത്തിനെ കുറിച്ചെഴുതിയത് ഇങ്ങനെ- പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയിൽ കരാർ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകൾക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കൾ കാണിച്ചിട്ടില്ല. വർഷങ്ങളായി ഞാൻ താങ്കൾക്കും എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഈ പരമ്പര നിർമ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവർ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി എം സുധീരൻ,എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ.
3000ത്തിലേറെ പാട്ടുകൾ എഴുതുകയും 25 സിനിമകൾ നിർമ്മിക്കുകയും 85 സിനിമകൾക്ക് തിരക്കഥയെഴുതുകയും 29 സിനിമകൾ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിർമ്മിച്ച് സംവിധാനം ചെയ്യുകയും 20ഓളം പുസ്തകങ്ങൾ എഴുതുകയും ചെയ്ത മലയാളിയാണ് അദ്ദേഹം. കിട്ടാനുള്ള പണത്തിനുവേണ്ടി 75ാം വയസിൽ യാചിക്കേണ്ട അവസ്ഥയിൽ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട് അങ്ങനെയല്ലാത്തവർക്ക് തോന്നുന്ന പകയാണ് ഏറ്റവും മാരകമെന്നും കെ.ആർ മീര ലേഖനത്തിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റു പണംകൊയ്യുന്ന ടെലിവിഷൻ,എഫ്എം ചാനലുകൾ ഓരോന്നിനും 1000 രൂപ നൽകിയാൽ മതി. അദ്ദേഹത്തിന്റെ ഓർമ്മകൾ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖ സംഭാഷണക്കാരും ഓർമ്മയൊന്നിന് 100 രൂപ നൽകിയാൽ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകർ പാട്ടൊന്നിന് ഒരു രൂപ നൽകിയാൽ മതി ശ്രീകുമാരൻ തമ്പി കോടീശ്വരനാകുമെന്നും കെ.ആർ മീര പറയുന്നു.
ഈ ലേഖനം സ്ഥിരീകരിക്കാനാണ് ശ്രീകുമാരൻ തമ്പിയെ മറുനാടൻ ബന്ധപ്പെട്ടത്. മീരയുടെ എഴുത്ത് ശരിയാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ച അദ്ദേഹം ജയ്ഹിന്ദിനെതിരെ നിയമനടപടിക്ക് പോയി സമയം കളയാനില്ലെന്നും വ്യക്തമാക്കി. മൊത്തം തുക തന്നാൽ പോലും കടം വാങ്ങി സീരിയൽ എടുത്തതിനാൽ വലിയ പ്രതിസന്ധിയാണുള്ളതെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. പലിശ ഇനത്തിൽ മാത്രം ഈ സീരിയലിന് വേണ്ടി 12 ലക്ഷം രൂപ തന്റെ കൈയിൽ നിന്ന് നഷ്ടമായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഇക്കാര്യത്തിൽ ഹ്സ്സന്റെ നിലപാടും ശ്രീകുമാരൻ തമ്പിയെ അൽഭുതപ്പെടുത്തി. ഒരു മാർഗ്ഗവുമില്ലാതെ വന്നപ്പോഴാണ് താൻ കടുത്ത കത്ത് സുധീരന് അയച്ചതെന്നും ശ്രീകുമാരൻ തമ്പി വിശദീകരിക്കുന്നു.
ജയ്ഹിന്ദ് ടിവിയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കത്ത്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സുധീരനും ഹസ്സനും തമ്മിലെ പ്രശ്നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഹസന്റെ പല നീക്കങ്ങളേയും സുധീരൻ എതിർത്തിരുന്നു. എന്നാൽ സുധീരൻ പറയുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ചാനൽ എംഡിയായ ഹസ്സൻ തയ്യാറായതുമില്ല. കെപിസിസി അധ്യക്ഷനാണ് ചാനലിന്റെ പ്രസിഡന്റ്. ഇത് അംഗീകരിക്കാൻ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലം ഹസ്സൻ തയ്യാറായില്ല. ഇതോടെ പാർട്ടി ഫണ്ടുകൾ ചാനലിന് നൽകുന്നത് സുധീരൻ നിർത്തി. വിദേശ രാജ്യത്തെ പിരിവും തടഞ്ഞു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ചാനൽ തുടങ്ങിയിട്ട് ആദ്യമായി കഴിഞ്ഞ മാസം ശമ്പളം കൊടുക്കാനുമായില്ല. ഈ മാസം 2ന് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് ജയ്ഹിന്ദ് നൽകിയത്. അതിനിടെയാണ് ശ്രീകുമാരൻ തമ്പിയെ പോലെ ഏവരും അംഗീകരിക്കുന്ന വ്യക്തിയുടെ കത്തും ചർച്ചയാകുന്നത്.
ചാനൽ നടത്തിപ്പിലെ പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം. വ്യാജ സർട്ടിഫിക്കറ്റുമായി ഉന്നത സ്ഥാനത്ത് തുടരുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കാൻ ഹസ്സനോട് സുധീരൻ ആവശ്യപ്പെട്ടു. അത് നടപ്പാക്കിയില്ല. ഇതേ വ്യക്തിക്കെതിരെ സിഡ്കോയുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും എത്തി. അപ്പോഴും ഹസ്സൻ സംരക്ഷിച്ചു. കോടികളുടെ അഴിമതിയാണ് പലരും ചാനലിന്റെ പേരിൽ നടത്തുന്നത്. തലപ്പത്തിരിക്കുന്നവർക്ക് ലക്ഷങ്ങളുടെ ശമ്പളവും. ഇതെല്ലാം തിരുത്തണമെന്ന ആവശ്യം ഹസൻ അംഗീകരിക്കാത്തതാണ് ചാനലിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാർ വിശദീകരിക്കുന്നു.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- ശ്രീകുമാരൻ തമ്പി വിവാദം സ്വയം കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ പിണറായി
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍