2013ലെ വിലക്ക് ഒപ്പിട്ട് വാങ്ങിയത് ആദ്യകാല പരിശീലകൻ; ക്ലബ്ബിലെ മറ്റുള്ളവരെ പോലും ഇതേ കുറിച്ച് അറിയിച്ചില്ല; ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചില്ലെന്ന വാദം പൊളിക്കാൻ അക്നോളഡ്ജ്മെന്റും ബിസിസിഐ കൈമാറി; എറണാകുളം ലീഗിൽ മുത്തൂറ്റിനായി കളിക്കാൻ നാളെ ശ്രീശാന്ത് എത്തില്ല; ഇനി നിയമപോരാട്ടത്തിന് ക്രിക്കറ്റർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനുള്ള എസ് ശ്രീശാന്തിന്റെ നീക്കം കേരളാ ക്രിക്കറ്റ് അസോസിയേഷൻ അനുവദിക്കില്ല. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശ്രീശാന്തിനുണ്ടെന്ന നിലപാടിലാണ് കെസിഐ. വലക്കിനെ കുറിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്ന ശ്രീയുടെ വാദം പൊളിക്കാനായതിനെ തുടർന്നാണ് ഇത്. എറണാകുളം ജില്ലാ ലീഗിൽ ശ്രീശാന്തിന് കളിക്കാൻ ആകില്ലെന്ന് താരത്തിന്റെ ക്ലബ്ബിനെ കെ സി എ അറിയിച്ചു. ഇതു സംബന്ധിച്ചുയർത്തിയാ വാദമെല്ലാം തെറ്റാണെന്നും ക്ലബ്ബിനെ തെളിവ് സഹിതം കെസിഎ ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇതോടെ ഞായറാഴ്ച ക്രിക്കറ്റിൽ സജീമാകാമെന്ന ശ്രീശാന്തിന്റെ മോഹം പൊലിയുകയാണ്.
ഐപിഎൽ മത്സരത്തിനിടെ വാതുവയ്പ്പ് വിവാദത്തിൽ കുടുങ്ങിയതോടെയാണ് ശ്രീശാനതിനെ ബിസിസിഐ വിലക്കിയത്. ഐപിഎല്ലിലും ആജീവനാന്ത വിലക്ക് വന്നു. ഇതിൽ ഐപിഎല്ലിലെ വിലക്ക് ശ്രീശാന്തിന് കിട്ടി. എന്നാൽ ബിസിസിഐുടെ തീരുമാനം താരത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കാത്തിരിക്കാനില്ലെന്നും ഞായറാഴ്ച ലീഗ് മത്സരത്തിന് ഇറങ്ങുമെന്നും ശ്രീശാന്ത് പരസ്യമായി പ്രഖ്യാപിച്ചു. ഇതിനെ ക്ലബ്ബും പിന്തുണച്ചു. എന്നാൽ ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തണമെന്നും ശ്രീശാന്തിന്റെ വിലക്കിൽ ക്ലബ്ബിന് യാതൊരു അറിയിപ്പുമില്ലെന്നും എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് കെസിഐയ്ക്ക് കത്ത് നൽകി. ഈ കത്ത് കെസിഐ ബിസിസിഐക്ക് കൈമാറി. ഇതോടെയാണ് സത്യം പുറം ലോകത്ത് എത്തിയത്. ശ്രീശാന്തിനെ വിലക്കുന്ന തീരുമാനം യഥാസമയം ക്ലബ്ബിനെ ബിസിസിഐ അറിയിച്ചിരുന്നു.
താരങ്ങളെ ക്ലബ്ബിന്റെ പേരിലാണ് ബിസിസിഐ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീശാന്തിനെ വിലക്കിയാൽ അത് ക്ലബ്ബിനെ അറിയിക്കണം. ക്ലബ്ബാണ് ശ്രീശാന്തിനോട് കാര്യങ്ങൾ വിശദീകരിക്കേണ്ടത്. ഇത് നടന്നിട്ടില്ലെന്നായിരുന്നു ശ്രീയുടെ വാദം. എന്നാൽ എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന് ബിസിസിഐ കത്ത് യഥാസമയം അയച്ചിരുന്നു. അത് ഉത്തരവാദിത്തപ്പെട്ടവർ കൈപ്പറ്റിയെന്ന രേഖയും ബിസിസിഐയിലുണ്ട്. ശ്രീശാന്തിന്റെ ആദ്യ കാല കോച്ചും എല്ലാ നേട്ടങ്ങളുടെ തുടക്കക്കാരനുമായ ശിവകുമാറിന്റെ അഡ്രസിലാണ് ബിസിസിഐ കത്ത് അയച്ചത്. എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ കോച്ചും മുഖ്യ സംഘടാകനുമാണ് ശിവകുമാർ. ഇത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാൽ ഈ രേഖ ആരും പിന്നീട് കണ്ടതുമില്ല. ഇതു കാരണമാണ് ശ്രീയുടെ തെറ്റിധാരണയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ വീഴ്ച ക്ലബ്ബിന്റേതാണെന്നും ബിസിസിഐയ്ക്കോ കെസിഎയ്ക്കോ പങ്കില്ലെന്നുമാണ് ക്രിക്കറ്റ് അധികാരികളുടെ പക്ഷം. ഇത് തകർക്കുന്ന ശ്രീയുടെ കളിക്കളത്തിൽ തിരിച്ചെത്താനുള്ള മോഹമാണ്.
ഇതു സംബന്ധിച്ച് കേരളാ ക്രിക്കറ്റിൽ പുതിയ വിവാദവും തുടങ്ങുകയാണ്. എറണാകുളം ക്രിക്കറ്റ് ക്ലബ്ബിൽ പൂർ്ണ്ണ വിശ്വാസമായിരുന്നു ശ്രീശാന്തിന്. മുത്തൂറ്റാണ് സ്പോൺസർമാർ. മുത്തുറ്റും ശ്രീശാന്തിനെ കളിപ്പിക്കാൻ തയ്യാറായി. ക്ലബ്ബിലെ നിലവിലെ ഭാരവാഹികളും ശ്രീശാന്തിന് അനുകൂലമായിരുന്നു. എന്നാൽ ടീമിന്റെ എല്ലാമെല്ലാമായ ശ്രീശാന്തിന്റെ മുൻ പരിശീലകനാണ് പിഴവുണ്ടായതെന്നും ബിസിസിഐക്ക് മുമ്പിൽ നാണം കെടേണ്ടി വന്നതെന്നതും ക്ലബ്ബിന് ക്ഷീണമായി. എറണാകുളത്ത് നിന്ന് തന്നെയുള്ള കെസിഎയുടെ സെക്രട്ടറി കൂടിയായ ജയേഷ് വാക്കാൽ ശ്രീശാന്തിനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിലക്ക് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് കാട്ടി കത്ത് നൽകിയത്. ജയേഷിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു ഇത്. പക്ഷേ സംഭവിച്ചത് ക്ലബ്ബിനുണ്ടായ തിരിച്ചടിയാണ്. നിലവിൽ വിലക്ക് മാറാതെ ലീഗ് മത്സരങ്ങളിൽ കളിപ്പിക്കാനാവില്ലെന്ന് ശ്രീശാന്തിനെ ക്ലബ്ബ് അറിയിക്കുകയും ചെയ്തു.
ആരേയും കുറ്റപ്പെടുത്താതെ കാത്തിരിക്കാമെന്ന നിർദ്ദേശം ശ്രീശാന്ത് നൽകിയിട്ടുണ്ട്. വിലക്ക് ഔദ്യോഗികമായി കിട്ടാത്തതു കൊണ്ട് കളിക്കാമെന്നായിരുന്നു ശ്രീയുടെ പ്രതീക്ഷ. ഇത്തരത്തിലൊരു ചതി ക്ലബ്ബിലെ പ്രമുഖൻ തന്നെ ചെയ്ത് ആരും അറിഞ്ഞില്ല. ഇപ്പോൾ വിലക്കിന്റെ വിശദീകരണം ശ്രീയ്ക്ക് കിട്ടിയിട്ടുണ്ട്. ഇതിനെതിരെ ഇനി കോടതിയിൽ പോകും. വാതുവയ്പ്പ് സംബന്ധിച്ച ഡൽഹി പൊലീസിന്റെ ഇടപെടലാണ് വിലക്കിന് കാരണമായി വിശദീകരിക്കുന്നത്. ആ കേസ് അപ്രസക്തമായി. അതുകൊണ്ട് തന്നെ സ്വാഭാവിക നീതിയെന്ന നിലയിൽ ശ്രീയ്ക്ക് കളിക്കാൻ അർഹതയുണ്ട്. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും-ശ്രീശാന്തുമായി അടുപ്പമുള്ള കേരളാ ക്രിക്കറ്റിലെ ഉന്നതൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഒത്തുകളിവിവാദത്തെതുടർന്ന് 2013 ലാണ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിതയത്. ഇതു സംബന്ധിച്ച കത്തിന്റെ കോപ്പി കേരളാ ക്രിക്കറ്റ് അസോസിയേഷൻ മുഖേന ഇന്നലെ ലഭിച്ചതായി താരം വ്യക്തമാക്കി. വിലക്കിനെതിരേ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. ബി.സി.സി.ഐ എല്ലാ കളിക്കാരോടും ഒരേ നീതി പുലർത്തണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിൽ നിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറിൽ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. അന്നത്തെ കത്തിന്റെ പകർപ്പാണ് ഇപ്പോൾ കെ.സി.എ.ക്ക് വീണ്ടും ബി.സി.സി.ഐ അയച്ചതെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കി. വിലക്ക് സംബന്ധിച്ച് ബി.സി.സിഐയിൽ നിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഞായറാഴ്ച എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗിൽ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു.
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍