തലയ്ക്കേറ്റ ആഘാതമല്ലാതെ മറ്റുമുറിവുകൾ ശ്രീതുവിന്റെ ശരീരത്തിൽ ഇല്ല; സഹോദരൻ അയ്യപ്പനും വലത് കാൽമുട്ടിൽ ചെറിയ പരിക്ക് മാത്രം; കാട്ടുപൂച്ച കുറുകെ ചാടിയപ്പോൾ ഉണ്ടായ സ്കൂട്ടർ അപകടത്തിന്റെ ആഘാതം കൂട്ടിയത് ശ്രീതു വശത്തേക്ക് തിരിഞ്ഞിരുന്നത്; സഹോദരൻ വാഹനം ഓടിച്ചിരുന്നത് വളരെ പതുക്കെ; അടൂരിൽ കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയറുടെ മരണത്തിന് കാരണം അമിതവേഗം അല്ലെന്ന് പൊലീസ്
ആർ പീയൂഷ്
കൊല്ലം: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മരിച്ച കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയർ ടി.എസ്. ശ്രീതു (32) ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് പത്തനംതിട്ടയിലെ ഓഫീസിലേക്ക് ടൂവീലറിൽ യാത്ര ചെയ്തു വന്നിരുന്നത്. ദീർഘ ദൂരം വാഹനം ഓടിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് സഹോദരൻ അയ്യപ്പനോ, ഭർത്താവ് സുഭാഷ് കുമാറോ ആയിരുന്നു ചവറയിൽ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടു വന്നിരുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും ലീവുള്ള ദിവസങ്ങളിലായിരുന്നു സുഭാഷ് ചവറയിലെത്തിയിരുന്നത്. തിരികെ പോകുന്നത് വരെ ഭാര്യയെ പത്തനംതിട്ടയിൽ കൊണ്ടാക്കുകയും അവിടെ തന്നെ തങ്ങി വൈകിട്ട് തിരികെ കൊണ്ടു വരികയുമായിരുന്നു. സുഭാഷ് തിരികെ പോകുമ്പോൾ ഈ ദൗത്യം സഹോദരൻ അയ്യപ്പനായിരുന്നു ഏറ്റെടുത്തിരുന്നത്. ശ്രീതു അപകടത്തിലാകുന്നതിന്റെ തലേന്ന് സുഭാഷായിരുന്നു ഓഫീസിലേക്ക് കൊണ്ടു പോയതും തിരികെ കൊണ്ടുവന്നതും.
രാവിലെ എട്ടു മണിയോടെയാണ് ചവറയിൽ നിന്നും ശ്രീതുവും അയ്യപ്പനും യാത്ര തിരിക്കുന്നത്. അടൂർ പിന്നിട്ട് ആനന്ദപ്പള്ളി ജങ്ഷന് സമീപം വച്ച് കാട്ടു പൂച്ച കുറുകെ ചാടുകയായിരുന്നു. വളരെ പതുക്കെയായിരുന്നു അയ്യപ്പൻ സ്ക്കൂട്ടർ ഓടിച്ചിരുന്നത്. പൂച്ചയെ ഇടിച്ച് ഇരുവരും റോഡിന്റെ വലതു വശത്തേക്ക് വീഴുകയായിരുന്നു. വശത്തേക്ക് തിരിഞ്ഞിരുന്ന ശ്രീതു പിന്നിലേക്ക് തലയിടിച്ചാണ് വീണത്. ഇടിയുടെ ആഘാതത്തിൽ തന്നെ ബോധം പോയിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ട്പ്പെട്ടിരുന്നു. തലക്കേറ്റ ആഘാതമല്ലാതെ മറ്റു മുറിവുകളൊന്നും തന്നെ ശ്രീതുവിന്റെ ശരീരത്തിലില്ലായിരുന്നു. അതിനാൽ തന്നെ അമിത വേഗത്തിലല്ല സ്ക്കൂട്ടർ പോയിരുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. വേഗത്തിൽ പോകുകയായിരുന്നെങ്കിൽ റോഡിൽ വീണ് നിരങ്ങി നീങ്ങി ശരീരത്തിൽ മുറിവുണ്ടാകേണ്ടതാണ്. അയ്യപ്പന് വലതു കാൽമുട്ടിലെ അൽപ്പം തൊലി ഉരഞ്ഞ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധരിച്ചിരുന്ന ഹെൽമെറ്റ് തലയിൽ നിന്നും ഊരിപോയിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നുണ്ട്.
ചവറ ശങ്കരമംഗലം സക്കൂളിലെ പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം കൊട്ടിയം പോളിടെക്നിക്കിലാണ് പഠിച്ചിരുന്നത്. അവിടെ നിന്നും കോഴ്സ് കഴിഞ്ഞയുടൻ കെ.എസ്.ഇ.ബിയുടെ സബ്.എഞ്ചിനീയർ ടെസ്റ്റ് എഴുതുകയായിരുന്നു. പിന്നീട് ചവറ എൻ.എസ്.എൻ.എസ്.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ട്യൂട്ടറായി ജോലി നോക്കി. കെ.എസ്.ഇ.ബിയിലേക്ക് എഴുതിയ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനായി ഹൈക്കോടതിയിൽ നിയമ പോരാട്ടവും നടത്തി. ഇതിനിടയിൽ വാട്ടർ അഥോറിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലേക്ക് എഴുതിയ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്നതിനാൽ ജോലിയിൽ പ്രവേശിച്ച് അന്ന് തന്നെ പ്രസവാവധിയിലേക്ക് കടക്കുകയായിരുന്നു. പ്രസവം കഴിഞ്ഞപ്പോഴേക്കും ഹൈക്കോടതി വിധി അനുകൂലമായി വരികയും കെ.എസ്.ഇ.ബി സബ്.എഞ്ചിനീയർ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ചു. അങ്ങനെ വാട്ടർ അഥേറിറ്റിയിലെ ജോലി രാജിവച്ച് കെ.എസ്.ഇബിയിൽ ചുമതലയേൽക്കുകയായിരുന്നു.
നിയമനം പത്തനംതിട്ടയിലേക്കായിരുന്നു. ആദ്യമൊക്കെ പൂവാറിലെ ഭർതൃവട്ടിൽ നിന്നുമായിരുന്നു പോയിരുന്നത്. ദൂരക്കൂടുതലായതിനാൽ പോയി വരാനുള്ള സൗകര്യത്തിനായി ചവറയിലെ വീട്ടിലേക്ക് താമസം മാറ്റി. അവധിയുള്ളപ്പോൾ ശ്രീതു പൂവാറിലേക്കും ഭർത്താവ് സുഭാഷ് ചവറയിലേക്കും പോയി വരികയായിരുന്നു. ഒന്നര വയസ്സുകാരൻ ശിവേദ് ശ്രീതുവിനൊപ്പം ചവറയിലായിരുന്നു. തൈറോയിഡിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ ദൂരം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ വീടിനടുത്തേക്ക് ട്രാൻസ്ഫർ കിട്ടാനായി അപേക്ഷിച്ചിരുന്നു. ഒരു വർഷത്തിനകം ട്രാൻസ്ഫർ നൽകാമെന്ന് പറഞ്ഞു എങ്കിലും പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു. ഇതോടെ ചവറയിൽ തന്നെ താമസം തുടരാൻ തീരുമാനിക്കുകയും മൂത്ത മകൾ തീർത്ഥയെ കൊല്ലം ഇൻഫന്റ് ജീസസ് സ്ക്കൂളിൽ ഈ വർഷം അഡ്മിഷനെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് മരണം സ്കൂട്ടർ അപകടത്തിന്റെ രൂപത്തിലെത്തിയത്.
ഇന്നലെ രാവിലെ 9.10ന് അടൂർ തട്ട പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു അപകടം. ആനന്ദപ്പള്ളി ജംക്ഷനു സമീപത്തുള്ള ഇറക്കം ഇറങ്ങിവരുമ്പോഴാണ് കാട്ടു പൂച്ച കുറുകെ ചാടിയത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. ഈ സമയം തലയിടിച്ച് റോഡിലേക്ക് വീണു ശ്രീതുവിന് ഗുരുതര പരുക്കേറ്റു. അതുവഴി വന്ന കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. വിധു സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് ഏഴരമണിയോടെ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് പൊഴിയൂരിലെ വീട്ടിൽ സംസ്ക്കരിച്ചു.
Stories you may Like
- തലസ്ഥാനത്ത് അതിതീവ്ര മഴ; കഴക്കൂട്ടം സബ് സ്റ്റേഷനിൽ വെള്ളം കയറുന്നു
- അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ
- കെഎസ്ഇബി ജീവനക്കാർ കൂട്ട അവധി എടുത്തുയാത്ര പോയതിൽ അന്വേഷണം
- അനുമതി വാങ്ങാതെ പഴനിക്ക് പോയവർക്ക് നടപടി ഉറപ്പ്; കെഎസ്ഇബി കർശന നടപടിക്ക്
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍