സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നതിനെതിരെ എസ്എസ്എഫ്; കോഴ്സിനായി തയ്യാറാക്കിയ 'കിത്താബുത്തൗഹീദ്' നിറയെ ഐസിസിന്റെ ആശയങ്ങൾ; ജാറങ്ങളിൽ നേർച്ച നൽകുന്നവരെ കൊല്ലണമെന്ന് ആഹ്വാനം; കാലിക്കറ്റിലെ അഫ്സൽ ഉലമ പാഠങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗ്
മറുനാടൻ ബ്യൂറോ
കോഴിക്കോട്: സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നത് തുറന്നുകാട്ടി എസ്.എസ്.എഫ് സമരത്തിലേക്ക്. ജാറങ്ങളിൽ നേർച്ച സമർപ്പിക്കുന്നവരെ കൊല്ലണമെന്നും ഇവർ മുശ്രിക്കും കാഫിറുമാണെന്നും പറയുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി.എ അഫ്സലുൽ ഉലമ പാഠ്യപദ്ധതിക്കെതിരെയാണ് സുന്നി സുറ്റഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
അസഹിഷ്ണുതാ പരാമർശങ്ങൾ നിറഞ്ഞ കാലിക്കറ്റ് സർവകലാശാലയിലെ ബി.എ അഫ്സലുൽ ഉലമ പാഠപുസ്തകമാണ് ഇതോടെ വിവാദമായിരിക്കുന്നത്. കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്ന 'കിത്താബുത്തൗഹീദ്' എന്ന പുസ്തകമാണ് ഐസിസിനു സമാനമായ ആശയങ്ങളടങ്ങിയതാണ്. കഴിഞ്ഞ സർക്കാർ നിയോഗിച്ച ബോർഡ് ഓഫ് സ്റ്റഡീസ് ഒന്നാം വർഷ സിലബസിലേക്ക് നിർദ്ദേശിച്ച പുസ്തകത്തിലാണ് തീവ്രസലഫി വഹാബി ആശയം തിരുകി കയറ്റിയിരിക്കുന്നത്.
എന്നാൽ വിഷയം വിവാദമായെങ്കിലും വിഷയത്തിൽ ഉരിയാടാൻ മുസ്ലിംലീഗ് ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ സലഫികളെ സംരക്ഷിക്കുന്നത് ലീഗാണെന്ന ആക്ഷേപം നിലനിൽക്കെയാണ് സലഫികളെയും മുസ്ലിംലീഗിനെയും പ്രതിരോധത്തിലാക്കി പാഠപുസ്തക വിവാദം ഉടലെടുത്തിരിക്കുന്നത്. കേരള മുസ്ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വിശ്വാസ താൽപര്യങ്ങൾക്ക് വിരുദ്ധമായ സലഫി ചിന്തകൾ കുത്തിനിറച്ചതിൽ ലീഗിനു കീഴിലെ ഇ.കെ സമസ്തക്കും കടുത്ത വിയോജിപ്പുണ്ട്.
ഇതു വരും ദിവസങ്ങളിൽ പരസ്യമാക്കുമെന്നാണ് സൂചന. എന്നാൽ എപി വിഭാഗം സമസ്തയുടെ നേതൃത്വത്തിലുള്ള സുന്നി വിദ്യാർത്ഥി സംഘടന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബർ അഞ്ചിന് ശനിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തുകയും വിഷയം തീരുമാനമാകും വരെ സമരം നടത്താനുമാണ് എസ്.എസ്.എഫിന്റെ തീരുമാനം.
1988ൽ സർക്കാർ സ്കൂളുകളിലെ അറബി പാഠപുസ്തകങ്ങളിൽ സലഫി വഹാബി ആശയങ്ങൾ തിരുകി കയറ്റിയിരുന്നു. അന്ന് എസ്.എസ്.എഫ് നടത്തിയ ശക്തമായ സമരത്തെ തുടർന്ന് ഈ പാഠഭാഗങ്ങൾ നീക്കം ചെയ്യുകയുണ്ടായി. ഇപ്പോൾ വിവാദമായ കിതാബു തൗഹീദ് 1997ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠഭാഗത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതിനെ തുടർന്ന് പിൻവലിച്ച പുസ്തകമായിരുന്നു.
എന്നാൽ ഐസിസും സലഫിസവും കൂടുതൽ ചർച്ചയായ പുതിയ കാലത്ത് ഇതേ പാഠഭാഗങ്ങൾ വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. സലഫികളല്ലാത്തവരെല്ലാം മുശ്രിക്കുകളാണെന്നും (ദൈവത്തിൽ പങ്കു ചേർക്കുന്നവർ) ജാറം (ഖബർ) സന്ദർശിക്കുന്നവരെ കൊല്ലാൻ പ്രവാചകൻ അനുവദിച്ചിട്ടുണ്ടെന്നതടക്കമുള്ള പരാമർശങ്ങളാണ് പുസ്തകത്തിലുള്ളത്. സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീന്റെ ഈ പുസ്തകം സംഗ്രഹിച്ചിരിക്കുന്നത് സലഫി പണ്ഡിതനായ കോയക്കുട്ടി ഫാറൂഖിയാണ്.
പുസ്തകത്തിലെ വിവാദപരാമർശങ്ങൾ ഇങ്ങനെയാണ്: 'അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടുതന്നെ മരണപ്പെട്ടവരെ മറവുചെയ്യപ്പെട്ട സ്ഥലത്ത് (ഖബറിന് സമീപം) പോയി ആരാധനാ മനോഭാവാത്തോടെ അവരെ സമീപിക്കുകയും നേർച്ച സമർപ്പിക്കുകയും അതുവഴി സൃഷ്ടാവിന്റെ സാമീപ്യം തേടുകയും ചെയ്യുന്ന പക്ഷം അവൻ കാഫിറും (അവിശ്വാസി) മുശ്രിക്കും (ബഹുദൈവ വിശ്വാസി) ആണ്. അനന്തരം അവൻ നരകത്തിൽ വസിക്കുന്നവവിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നവർക്ക് അറിയാം,
മക്കയിലെ മുശ്രിക്കുകളോട് നബി യുദ്ധം ചെയ്തു. അവരുടെ രക്തങ്ങളെയും അവരുടെ സമ്പത്തിനെയും അനുവദനീയമാക്കി. അവരുടെ സന്താനങ്ങളെയും സ്ത്രീകളെയും ബന്ദികളാക്കി. അവരുടെ ഭൂമികൾ അനന്തരമാക്കി പിടിച്ചുവച്ചു. ആ മുശ്രിക്കുകൾ, അവരെല്ലാം അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നു, പക്ഷെ അല്ലാഹു അല്ലാത്തവരെ അല്ലാഹുവിനോട് ചേർത്ത് വച്ചപ്പോൾ, അവർ അക്കാരണത്താൽ മുശ്രിക്കുകളും അവരുടെ ചോരയും സമ്പത്തും അനുവദീയമാക്കപ്പെട്ടവരുമായി തീർന്നു'. (പുസ്തകം: കിത്താബുത്തൗഹീദ്-സംഗ്രഹം: കോയക്കുട്ടി ഫാറൂഖി).
ഇതര സമുദായങ്ങളോടുള്ള സമീപനങ്ങൾക്കു പുറമെ മുസ്ലിംസമുദായത്തിനകത്തുള്ളവരോടുള്ള സലഫികളുടെ അസഹിഷ്ണുതാപരമായ സമീപനത്തിനു ഏറ്റവും വലിയ തെളിവാണിത്. ഐസിസ് പോലുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തുന്ന ആശയവും ഇതു തന്നെയാണ്. കാഫിറിനോട് ഒരു മുസ്ലിംമിനുള്ള ബന്ധം ജിഹാദിന്റെ ബന്ധമാണെന്നും ജാറാത്തിൽ പോകുന്നവരും നേർച്ച നടത്തുന്നവരുമായ മുസ്ലിംങ്ങൾ ബഹുദൈവാരാധകരും സത്യ നിഷേധികളുമാണെന്നാണ് ഐസിസ് അടക്കമുള്ള സലഫി വഹാബി ആശയങ്ങൾ പിൻപറ്റുന്ന തീവ്രസംഘങ്ങൾ വച്ചുപുലർത്തുന്നത്.
പ്രവാചകന്റെ പേരിലും ഖുർആന്റെ പേരിലും വളരെ ദൂരവ്യപകമായ അപകടങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങളാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് മുസ്ലിം സമൂഹത്തിനകത്ത് തന്നെ ഉയരുന്ന വിമർശനം. പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും മതനിഷ്ഠകൾ പാലിച്ചുകൊണ്ട് ആദ്യകാലം മുതൽ നടന്നുവരാറുള്ള നേർച്ചകൾ കേരളീയ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇത്തരം ആചാരാനുഷ്ഠാനങ്ങൾ മത നിഷിദ്ധമാണെന്ന് മുദ്രകുത്തുന്നതിനോട് കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മുസ്ലിംകളുടെ പൊതു പ്ലാറ്റ്ഫോമാണെന്ന് അവകാശപ്പെടാറുള്ള മുസഌംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി മാത്രമേ മതത്തിൽ യുദ്ധത്തിന് അനുമതിയുള്ളൂ എന്ന് മുസ്ലിം ലോകം വിശ്വസിക്കുന്നിടത്താണ് അത്യന്തം അപകടകരമായ ആശയങ്ങളുള്ള പുസ്തകം സർക്കാർ ചെലവിൽ കോളേജുകളിൽ പഠിപ്പിക്കാനെത്തുന്നത്. കഴിഞ്ഞ മൂന്നുമാസമായി പാഠപുസ്തകം യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിൽ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 5ന് സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്നും പാഠപുസ്തകം പിൻവലിക്കും വരെ സമരം തുടരുമെന്നും എസ്.എസ്.എഫ് അറിയിച്ചു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമിച്ച സലഫി വഹാബി സ്വാധീനമുള്ള ബോർഡ് ഓഫ് സ്റ്റഡീസാണ് ആണ് പുസ്തകം വീണ്ടും ഉൾപ്പെടുത്തിയതെന്നത് മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദ പാഠപുസ്തകത്തിനെതിരെ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയും പുസ്തകം നിരോധിക്കണമെന്ന് ഇതിനോടകം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍