വെബ്സൈറ്റുകളിലെ എസ്എസ്എൽസി ഫലം നീക്കിയെന്നു റിപ്പോർട്ട്; റിസൽട്ടിലെ തകരാർ സോഫ്റ്റ്വെയറിന്റെ പിഴവെന്ന പരാമർശത്തിനെതിരെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ രംഗത്ത്; വിനയായത് റെക്കോർഡിനായുള്ള മന്ത്രിയുടെ കടുംപിടിത്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ പരീക്ഷാഫലം സൈറ്റുകളിൽ നിന്നും നീക്കിയതായി റിപ്പോർട്ടുകൾ. ഐടി@സ്കൂൾ, പരീക്ഷാഭവൻ സൈറ്റുകളിൽ നിന്നാണ് ഫലം നീക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, സൈറ്റുകളിൽ ഇപ്പോഴും റിസൽട്ട് ലഭ്യമാകുന്നുണ്ട്.
അതിനിടെ, സോഫ്റ്റ്വെയറിലെ പിഴവാണ് ഫലപ്രഖ്യാപനത്തിലെ പാകപ്പിഴകൾക്കു കാരണം എന്ന വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന്റെ പ്രസ്താവനയ്ക്കെതിരെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ രംഗത്തെത്തിയിട്ടുണ്ട്. ധൃതി പിടിച്ചുള്ള നടപടികളാണ് വ്യാപകമായ പിഴവുകൾക്ക് കാരണമായതെങ്കിലും പഴി ആരുടെയെങ്കിലും മേൽ ചാരാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. 2800 കുട്ടികളുടെ മാർക്ക് ഷീറ്റാണ് അപൂർണമായിട്ടുള്ളത്.
ഫലം വളരെ വേഗം പ്രഖ്യാപിക്കണമെന്ന മന്ത്രിയുടെ കടുംപിടിത്തം തന്നെയാണ് കാര്യങ്ങളെല്ലാം തകിടം മറിക്കാൻ ഇടയാക്കിയത്. പരീക്ഷാ ഭവനിലും മറ്റും ഏറെക്കാലത്തെ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥരെ മാറ്റി രാഷ്ട്രീയ ഇടപെടലുകൾ നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റിയതാണ് പ്രശ്നങ്ങളുടെയെല്ലാം യഥാർഥ കാരണം.
എങ്ങനെയും 20നു തന്നെ ഫലം പ്രഖ്യാപിക്കണമെന്ന കർശന നിർദ്ദേശമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതിനായി മാർക്കിടുന്നതിൽ ഉദാരസമീപനം വരെ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.
മെയ് അവസാനത്തോടെയേ സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവരു. ഇതു വന്നശേഷമേ +2 പ്രവേശനത്തിന്റെ അഡ്മിഷനുകൾ അവസാനിപ്പിക്കുകയും ചെയ്യൂ എന്നതാണ് വസ്തുത. എസ്എസ്എൽസി ഫലം നേരത്തെ പ്രഖ്യാപിച്ചിട്ട് ഒരു കാര്യവുമില്ല എന്ന യാഥാർഥ്യം നിലനിൽക്കെയാണ് മന്ത്രിയുടെ നേട്ടം മാത്രം കണക്കിലെടുത്ത് റിസൽട്ട് വേഗത്തിൽ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ എസ്എസ്എൽസി ഫലം വളരെ വേഗം പ്രഖ്യാപിച്ചിട്ട് ഒന്നു ചെയ്യാനില്ല എന്ന യാഥാർഥ്യം നിലനിൽക്കെയാണ് സ്വന്തം താൽപര്യം മുൻനിർത്തി മന്ത്രിയുടെ റെക്കോർഡ് ഫലപ്രഖ്യാപനം.
എന്നാൽ പ്രഖ്യാപിച്ചതിനേക്കാൾ വേഗത്തിൽ തന്നെ ഇതെല്ലാം കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സോഫ്റ്റ്വെയറിന്റെ തകരാറാണ് ഇതെല്ലാം എന്ന തരത്തിൽ മന്ത്രിയുടെ പരാമർശമുണ്ടായത്. കഴിഞ്ഞ പത്തുവർഷത്തോളമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് എസ്എസ്എൽസിയുടെ റിസൽറ്റുകൾ തയ്യാറാക്കാനായി സർക്കാരിനെ സഹായിക്കുന്നത്. ഇത്രയും നാളുമില്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നാണ് മന്ത്രിയുടെ വാദം.
ഡേറ്റ എൻട്രി നടത്തി പൂർണഫലമടങ്ങിയ സോഫ്റ്റ്വെയറുകളും സിഡികളും നൽകാൻ നാലുദിവസത്തെ സമയമാണ് എൻഐസി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഫലപ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പു മാത്രമാണ് ഡേറ്റ എൻഐസിക്കു കൈമാറിയത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനുഭവ പരിചയമില്ലായ്മ ചെറിയ കാര്യങ്ങളിൽ പോലും പ്രതിഫലിച്ചത് ശരിക്കും ബാധിച്ചത് വിദ്യാർത്ഥികളെത്തന്നെയാണ്.
തെറ്റുകൾ മുഴുവൻ തിരുത്തി വെള്ളിയാഴ്ച കൃത്യമായ ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. നേരത്തെ പുറത്തു വന്ന ഫലം പല ജില്ലകളിലും അപൂർണമായിരുന്നതിനാൽ 54 മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്നും ഇതിനായി വീണ്ടും വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെയാണ് എസ്എസ്എൽസി പരീക്ഷ ഫലം നാളെ പൂർണമായി പ്രസിദ്ധീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. ആകെയുള്ള 54 മൂല്യനിർണയ ക്യാംപുകളിൽ 34 എണ്ണത്തിൽ നിന്നും ഇന്നലെ രാത്രിയോടെ പരീക്ഷ ഫലം വീണ്ടുമെത്തിച്ചു. ബാക്കിയുള്ളിടങ്ങളിൽ നിന്ന് മാർക്ക് ലിസ്റ്റ് ഇന്ന് വൈകിട്ടോടെ പൂർണമായും എത്തും.
ഇതും നിലവിലെ മാർക്ക് ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകൾ തിരുത്തും. അതിനുശേഷം വെബ്സൈറ്റിൽ പൂർണമായ ഫലം ലഭ്യമാക്കും. ഇതിനായി പരീക്ഷഭവനിൽ തിരക്കിട്ട ജോലികൾ പുരോഗമിക്കുകയാണ്. കലാകായിക ശാസ്ത്ര രംഗത്തെ മികവിന് കുട്ടികൾക്ക് കിട്ടേണ്ട ഗ്രേസ് മാർക്ക് 20 കുട്ടികൾക്ക് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റടക്കം ഒത്തുനോക്കി ഗ്രേസ് മാർക്ക് നൽകുന്ന ജോലിയും അന്തിമഘട്ടത്തിലാണ്.
അതേസമയം ക്യാംപുകളിൽ നിന്ന് ഫലം വേഗത്തിലെത്തിക്കാനുള്ള സമ്മർദവുമുണ്ട്. ഫലം പ്രസിദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല. ഇപ്പോഴത്തെ വിജയശതമാനത്തിൽ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാലാണ് പ്രഖ്യാപനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഗുരുതരമായ പ്രശ്നങ്ങളില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ചെറിയ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും മാദ്ധ്യമങ്ങളാണ് പ്രശ്നം ഊതിപ്പെരുപ്പിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍