കാശില്ലാത്തവർക്ക് സാധാരണ കല്ലറ; കാശുള്ളവർക്ക് സ്പെഷ്യലും; അകാലത്തിൽ മരിച്ച മകളെ അടക്കാൻ എത്തിയ അമ്മയോട് ആറടി മണ്ണിനായി ചോദിച്ചുവാങ്ങിയത് രണ്ടര ലക്ഷം; അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്ത് ഒറ്റയടിക്ക് വിലപേശി റേറ്റ് കൂട്ടി പൊടിപൊടിച്ചത് ശാസ്താംകോട്ട സെന്റ് തോമസ് പള്ളിയിലെ 'ജനകീയ വികാരി'; കൊല്ലം ലത്തീൻ കാത്തലിക്ക് രൂപതാ ബിഷപ്പിന് പരാതി കൊടുത്തിട്ടും വികാരിയും ഇടവക കമ്മിറ്റിയും ആത്മീയ കച്ചവടം തുടരുന്നു; കത്തുന്ന രോഷവുമായി വിശ്വാസികൾ
എം മനോജ് കുമാർ
കൊല്ലം: ആത്മീയ വ്യാപാരത്തിനെതിരെ കൊല്ലം ലത്തീൻ കാത്തലിക്ക് സഭയ്ക്കുള്ളിൽ രോഷം ഇരമ്പുന്നു. മകളുടെ അന്ത്യവിശ്രമത്തിനായി കല്ലറയിൽ അടക്കാൻ എത്തിയ അമ്മയോട് പള്ളിവികാരി രണ്ടര ലക്ഷം രൂപ ഈടാക്കിയതോടെയാണ് സഭ നടത്തുന്ന ആത്മീയ വ്യാപാരത്തിന്നെതിരെ രോഷം ഉയർന്നത്. സെമിത്തേരിയിൽ ആറടി മണ്ണ് കല്ലറയ്ക്കായി വിട്ടുകൊടുക്കാനാണ് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി രണ്ടര ലക്ഷം രൂപ ഈടാക്കിയത്. കൊല്ലത്ത് അഭിഭാഷകനായ അഡ്വ ബോറിസ് പോൾ നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റോടെയാണ് സഭയ്ക്കുള്ളിലെ രോഷം ചൂട് പിടിച്ചത്. ബോറിസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് സഭയ്ക്കെതിരെ നിരവധി പേരാണ് ശബ്ദം ഉയർത്തുന്നത്.
നിയമവിദ്യാർത്ഥിയായ ഒരേയൊരു മകൾ അകാലത്തിൽ വിട പറഞ്ഞപ്പോൾ കല്ലറ തീർക്കാനുള്ള മോഹത്തിനു മുന്നിൽ രണ്ടര ലക്ഷം രൂപ മുടക്കിയ അമ്മ ബിഷപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. രണ്ടര ലക്ഷം രൂപ ഈടാക്കിയ വികാരിക്കെതിരെയും പരാതി കിട്ടിയിട്ടും അനങ്ങാതിരുന്ന ലത്തീൻ കാത്തലിക് ഡയസിനെതിരെയുമാണ് രോഷം പുകയുന്നത്. സെമിത്തേരിയിൽ വരെ രണ്ടു തട്ടാണ്. കാശുള്ളവർക്ക് പ്രത്യേക കല്ലറ. കാശില്ലാത്തവർക്ക് സാധാരണ കല്ലറ. കല്ലറയ്ക്ക് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ പിഴിയുകയും ചെയ്യും. ഇതോടെയാണ് പ്രശ്നത്തിൽ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബോറിസ് പോൾ രംഗത്ത് വന്നത്.
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി ഇടവകാംഗമായ മിനിമോൾ ജൂലൈയിലാണ് മരിക്കുന്നത്. കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് അമ്മ ചെറുപുഷ്പം ആഗ്രഹിച്ചു. കല്ലറ അനുവദിച്ച പള്ളി വികാരി രണ്ടര ലക്ഷം രൂപ ഇവരിൽ നിന്നും ഈടാക്കി. ചെറുപുഷ്പം കൊല്ലം ബിഷപ്പിന് പരാതി നൽകിയതോടെ സംഭവം വിവാദമാകുകയും ചെയ്തു. സഭയുടെ കച്ചവട മനസ്ഥിതിക്കെതിരെയാണ് സഭയിൽ നിന്നും ശബ്ദം ഉയരുന്നത്.
കൂദാശകളെ സഭ വിലക്കുമെന്ന ഭീതിയുള്ളതിനാലാണ് പലരും രംഗത്തിറങ്ങാൻ മടിക്കുന്നത്. ആർഎസ്പിയുടെ എല്ലാമെല്ലാമായ ബേബി ജോണിനെ വിലക്കിയ പാരമ്പര്യമുള്ള രൂപതയാണ് കൊല്ലം രൂപത. മഹറോൻ വിളിച്ച് ബേബി ജോണിന് സഭ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇങ്ങിനെയുള്ള ചരിത്രമുള്ള രൂപതയാണ് കൊല്ലം രൂപത. അഞ്ചു വർഷം മുൻപ് പതിനൊന്നു പേർക്ക് കൊല്ലം രൂപത സഭാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നേരിട്ടവർ വിലക്കിന്നെതിരെ കോടതിയിൽ പോയി വിധി ബിഷപ്പിനെതിരെ കൊണ്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ കൊല്ലം രൂപതയ്ക്ക് എതിരെ എതിർ ശബ്ദം മുഴക്കാൻ വിശ്വാസികൾക്ക് ഉള്ളിൽ ഭയവുമുണ്ട്. പക്ഷെ ബോറിസ് പോൾ ഫെയ്സ് ബുക്ക് പോസ്റ്റുമായി എത്തിയതോടെ അനുകൂലിച്ച് സഭാംഗങ്ങൾ രംഗത്ത് വരുകയായിരുന്നു. ശക്തമായ വാക്കുകൾ ഉപയോഗിച്ചുള്ള ഫെയ്സ് ബുക്ക് പോസ്റ്റാണ് ബോറിസ് പോൾ നടത്തിയത്.
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ, കൊല്ലം രൂപത വികസനപാതയിൽ എന്നാ തലക്കെട്ടിലാണ് ഫെയ്സ് ബുക്ക് കുറിപ്പ് ഉള്ളത്. പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു. എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ! ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കി നോക്കണം. മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു. മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല. ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു. ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം-ബോറിസ് പോൾ കുറിക്കുന്നു. അവസാനം ഒരു കമന്റും ചേർക്കുന്നുണ്ട്. കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്. 30,000,70,000, 100,000 ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു. ഈ കുറിപ്പിനോടാണ് ഫെയ്സ് ബുക്കിൽ പ്രതികരണം വന്നുകൊണ്ടിരിക്കുന്നത്.
കല്ലറ പ്രശ്നത്തിൽ ബോറിസ് പോളിന്റെ പ്രതികരണം:
ക്രിസ്ത്യൻ സഭയ്ക്കുള്ളിൽ നവോത്ഥാനം വരണം. കല്ലറകളിലെ വിവേചനം മാറ്റണം. എല്ലാവരെയും ഒരുമിച്ച് അടക്കണം. അതാണ് വേണ്ടത്-മറുനാടനോട് ബോറിസ് പറഞ്ഞു. ഒരുമിച്ച് അടക്കുമ്പോൾ കച്ചവടം നടക്കില്ല. കല്ലറ സഭയ്ക്ക് വലിയ വരുമാന മാർഗമാണ്. മൂന്നു ലക്ഷവും അഞ്ച് ലക്ഷവും കല്ലറയ്ക്ക് ഈടാക്കുന്ന പള്ളികൾ കൊല്ലത്തുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. താജ് മഹാൾ പോലുള്ള കല്ലറകളാണ് പലരും നിർമ്മിക്കുന്നത്. മാർബിളിലും സ്ലാബിലും കൊത്തുപണികൾ ആയുള്ള കല്ലറകൾ. അതിനു തന്നെ ലക്ഷങ്ങൾ വിലവരും. സഭയുടെ കച്ചവട മനസ്ഥിതിയാണ് പ്രശ്നം. എല്ലാവരെയും ഒരേ രീതിയിൽ അടക്കിയാൽ പ്രശ്നം വരില്ല. വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് എന്റെ പോസ്റ്റിന്റെ പേരിൽ വരുന്നത്. ഞാൻ അത് ശ്രദ്ധിക്കുന്നു. കല്ലറ പ്രശ്നത്തിൽ സമുദായത്തിന്റെ ഉള്ളിൽ ശക്തമായ വികാരം നിലനിൽക്കുന്നു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. കൊല്ലം ലത്തീൻ സഭയിൽ നിന്നും ഒട്ടനവധി പേർ കല്ലറ പ്രശ്നത്തിൽ കമന്റുകൾ ഇട്ടിട്ടുണ്ട്. എനിക്ക് പ്രതികരണങ്ങളും വന്നിട്ടുണ്ട്-ബോറിസ് പറയുന്നു.
ക്രിസ്തുവിനെ സംബന്ധിച്ച് എല്ലാം തുല്യം. പക്ഷെ ആത്മീയ കാര്യങ്ങളിൽ പല തട്ടുകളും. ഇപ്പോൾ കല്ലറ പ്രശ്നത്തിൽ വരെ കാശുള്ളവർ, ഇല്ലാത്തവർ എന്നിങ്ങനെ രണ്ടു തട്ടാണ്. സെമിത്തേരിക്കായി ഇത്ര കാശ് സഭ വാങ്ങുന്നുണ്ടെങ്കിൽ അതിന്റെ മെച്ചം ആത്മാക്കൾക്ക് ലഭിക്കുന്നുണ്ടോ, സ്വർഗ്ഗത്തിലും ഇത്തരം ക്ളാസിഫിക്കെഷനുണ്ടോ എന്നാണ് സഭയ്ക്കുള്ളിൽ നിന്നും ചോദ്യം ഉയരുന്നത്.
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ കൊല്ലം രൂപത വികസനപാതയിൽ!
ക്രൈസ്തവ സഭകളിൽ ആത്മീയ വ്യാപാരം ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക്.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിച്ചിട്ടേയില്ല.പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു.എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ!
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി അംഗമായ 20 വയസ്സുകാരി മിനിമോൾ 2019 ജൂലൈയിൽ മരിച്ചു.
കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ച മിനിമോളുടെ അമ്മ ചെറുപുഷ്പത്തിൽ നിന്നും ഇടവക വികാരി ഈടാക്കിയത് രണ്ടര ലക്ഷം രൂപ!
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കുക.
അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്താണ് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ മുൾമുനയിൽ നിർത്തി വാങ്ങി കച്ചവടം പൊടിപൊടിച്ചത്.
മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.
ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു.
ഓഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല.ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു.ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം!
NB: കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്. 30,000/ 70,000/ 100,000/ ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു.
- അഡ്വ ബോറിസ് പോൾ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്