പരസ്പരം ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് വെറുതെയല്ല; ശിവഗിരി മഠവുമായുള്ള ശീതസമരത്തിന്റെ മഞ്ഞുരുകിയതോടെ ഒത്തൊരുമിച്ച് മുന്നേറും; ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് കളമൊരുങ്ങി; രണ്ടുതട്ടിൽ നിന്ന് പോരടിച്ച് മഠത്തിൽ കാലുകുത്താതിരുന്ന ആ കാലം ഇനി പഴങ്കഥ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ശിവഗിരി ഭരണസമിതി തിരഞ്ഞെടുപ്പിൽ പുതിയ സമിതി ചുമതലയേറ്റതോടെ എസ്എൻഡിപി യോഗവും ശിവഗിരിയുമായുള്ള ശീതസമരത്തിന്റെ മഞ്ഞുരുകി.
പരസ്പരം ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകുമെന്നാണ് വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയാണ് തന്നെ ശിവഗിരി മഠത്തിലെത്തിൽ വീണ്ടും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠവും പറയുന്നു.
വളരെക്കാലമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് യോഗവും ശിവഗിരി മഠവും രണ്ടുതട്ടിൽ നിൽക്കുകയായിരുന്നു.ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിൽ എസ്എൻഡിപി യോഗത്തിന്റെ കലവറയില്ലാത്ത സഹകരണമുണ്ടാകുമെന്ന് വെള്ളാപ്പള്ളിയും, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ജൂലൈയിൽ നടന്ന പ്രവർത്തക സംഗമത്തിൽ വ്്യക്തമാക്കിയിരുന്നു.
ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി. യൂണിയൻ സംസ്ഥാനവ്യാപകമായി ദിവ്യജ്യോതി പ്രയാണം നടത്തുകയാണ്. ഡിസംബർ 12 മുതൽ 20 വരെയാണ് എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം നടക്കുക. ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ദിവ്യജ്യോതി പ്രയാണം.ഡിസംബർ 12ന് ശിവഗിരിയിൽ നിന്നാരംഭിക്കുന്ന ദിവ്യജ്യോതി പ്രയാണം 19ന് ശംഖുംമുഖത്ത് സമാപിക്കുമ്പോൾ 25000 ഗുരുഭക്തരെ പങ്കെടുപ്പിക്കുമെന്നാണ് അവകാശവാദം.
ശിവഗിരി മഠത്തിൽ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുമായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി യോഗം കാലങ്ങളായി കടുത്ത ശത്രുതയിലായിരുന്നു. മഠത്തിന്റെ നിലപാടുകൾക്കും യോഗത്തിന്റെ നിലപാടുകൾക്കും, പ്രത്യേകിച്ചു വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കും തമ്മിൽ ഒത്തുപോകാനാകുന്നില്ല എന്നുള്ളതായിരുന്നു അതിനു പ്രധാന കാരണം. പ്രധാനമായും മദ്യം സംബന്ധിച്ചുള്ള മഠത്തിന്റെ നിലപാടുകൾക്കു നേരേ വിരുദ്ധമായ സമീപനമായിരുന്നു വെള്ളാപ്പള്ളി കൈക്കൊണ്ടിരുന്നത്. അതിന്റെ പേരിൽ പരസ്യ പ്രസ്താവനകളുമായി ഇരുകൂട്ടരും ഈ അടുത്തകാലം വരെ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
ശിവഗിരി മഠത്തിന്റെ ഭൂമിയിലാണ് എസ്എൻ ട്രസ്റ്റിന്റെ അധീനതയിലുള്ള വർക്കല എസ്എൻ കോളേജ് സ്ഥിതി ചെയ്യുന്നത്. 50 വർഷത്തെ പാട്ടക്കരാറിന്റെ പുറത്താണ് മഠം ട്രസ്റ്റിനു കോളേജ് നടത്താൻ അനുമതി നൽകിയത്. എന്നാൽ പാട്ടക്കരാർ അവസാനിച്ചുവെങ്കിലും ട്രസ്റ്റ് അതു പുതുക്കാനോ ഭൂമി വിട്ടു നൽകാനോ തയ്യാറായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കോളേജ് പ്രസ്തുത ഭൂമിയിൽ നിന്നും മാറ്റാൻ കഴിയില്ലെന്നുള്ള വാദമാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത അന്നത്തെ ശിഗിരി മഠം ഭരണസമിതി കേസിനു പോകുകയായിരുന്നു. ഈ സംഭവവും മഠവും യോഗവുമായുള്ള ബന്ധം വലിയ തോതിൽ വഷളാക്കിമാറ്റി.
വെള്ളാപ്പള്ളി നടേശൻ ഭരണാധികാരിയായി തുടരുന്ന കാലം യോഗവുമായുള്ള പരിപാടികളിലും മറ്റും സഹകരിക്കില്ലെന്ന ഒരു അപ്രഖ്യാപിത തീരുമാനവും മഠം കൈക്കൊണ്ടിരുന്നു. കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പു വരെ ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എന്നാൽ പുതിയ ഭരണസമിതി അധികാരത്തിലേറിയതോടെ വെള്ളാപ്പള്ളിക്കെതിരെയുള്ള നിലപാടിൽ മാറ്റം വന്നു. വെള്ളാപ്പള്ളിക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന സ്വാമി പ്രകാശാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും വെള്ളാപ്പള്ളിക്ക് ഇക്കാര്യത്തിൽ തുണയായി മാറി.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ബിഡിജെഎസ് രൂപീകരിച്ചു രാഷ്ട്രീയ രംഗത്തിറങ്ങിയതിനെതിരെ മഠം പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. തനിക്കെതിരെ നീങ്ങുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്കു ശക്തമായ മറുപടി കൊടുക്കുവാൻ കേന്ദ്രം ഭരിക്കുന്ന എൻഡിഎ മുന്നണിയുമായി ചേർന്നാണു വെള്ളാപ്പള്ളി രാഷ്ട്രീയ ബന്ധത്തിനു ശ്രമിച്ചത്. കൊല്ലത്ത് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി വന്നപ്പോൾ ചടങ്ങിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പ്രവേശനം നിഷേധിച്ച സംഭവം വൻ വിവാദം വിളിച്ചു വരുത്തിയിരുന്നു. തുടർന്നു ശിവഗിരിയിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അദ്ദേഹം ക്ഷണിച്ചിട്ടല്ല വരുന്നതെന്നു മഠം അധികൃതരും വ്യക്തമാക്കിയിരുന്നു. എസ്എൻഡിപി യോഗത്തിനെതിരെയുള്ള മഠത്തിന്റെ നിപാടിന്റെ ഭാഗമായിട്ടാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടത്.
ശിവഗിരിയിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുകയും പുത്തൻ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതോടെ ശിവഗിരി വെള്ളാപ്പള്ളിക്കും പ്രാപ്യമാകുകയാണ്. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളിവിരുദ്ധരും രംഗത്തെത്തിയിട്ടുണ്ട്.1928ൽ ഗുരുവിന്റെ മഹാസമാധിയെത്തുടർന്ന് സ്വത്ത് തർക്കത്തിന്റെ പേരിൽ യോഗവും സന്യാസിമാരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മുടങ്ങിയ ഗുരുവിന്റെ സമാധി യതിപൂജ യോഗത്തിന്റെയും ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്താനും തീരുമാനമായിട്ടുണ്ട്. 2018 ജനുവരി ഒന്നിന് മഹാസമാധിയിലെ ഗുരുദേവ പ്രതിഷ്ഠയുടെ സുവർണജൂബിലി ദിനത്തിൽ തുടങ്ങി 41 ദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ ചടങ്ങുകളോടെ യതിപൂജ നടത്തും.വരുന്ന ഒക്ടോബർ 1, 2 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഗമത്തിലും യോഗത്തിന്റെ മുഴുവൻ പിന്തുണയുണ്ടാകും.
ശിവഗിരിയുടെ ആത്മീയ നേതൃത്വം യോഗം അംഗീകരിക്കുന്നതായും അക്കാര്യങ്ങളിൽ ശിവഗിരിയുടെ അഭിപ്രായമറിഞ്ഞേ പ്രവർത്തിക്കൂ എന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പ്രാദേശികാടിസ്ഥാനത്തിൽ തുടർന്നുപോരുന്ന രീതികൾ അവസാനിപ്പിച്ച് ഗുരുദേവൻ വിഭാവനംചെയ്ത ആചാരപരിഷ്കാരമനുസരിച്ച് നടത്താൻ രണ്ട് സംഘടനകളും സംയുക്തമായി തീരുമാനിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍