ഞാറാഴ്ച്ചക്ക് മുമ്പ് മുദ്രപത്രം വാങ്ങിയവർക്ക് ഇനി ചെന്നാലും പഴയ നിരക്ക്; ഇന്നലെ വാങ്ങിയവർക്ക് ഉയർന്ന നിരക്കും; കൊള്ള ഫീസ് കണ്ട് ഞെട്ടിയ ഇടപാടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരുടെ കൈയിൽ ഉത്തരവിന്റെ കോപ്പിയില്ല; നയാപൈസ ലാഭമില്ലാത്ത സ്വത്ത് വീതം വെക്കാൻ ലക്ഷങ്ങൾ കടം എടുക്കണം: സബ് രജിസ്ട്രാർ ഓഫീസുകളിൽ കനത്ത സംഘർഷം
തിരുവനന്തപുരം: സ്വകാര്യമായി സ്വത്ത് സമ്പാദിക്കാനും അത് കൈവശം വെക്കാനും അധികാരമുള്ള രാജ്യമാണ് ഇന്ത്യ. ചൈനയിലേത് പോലെ എല്ലാം സർക്കാറിന്റെ അധീനതയിൽ അല്ല. എന്തായാലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃക പിന്തുടരുന്നതു കൊണ്ടാണോ എന്തോ അച്ചൻ മക്കൾക്ക് സ്വത്തെഴുതി കൊടുക്കുമ്പോഴും അതിൽ ഒരു പങ്ക് പിടിച്ചുവാങ്ങുന്നത് പോലെയുള്ള നടപടിക്കാണ് ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണത്തെ കേരളാ ബജറ്റിൽ തുടക്കമിട്ടത്. സാധാരണക്കാരനെ നട്ടം ചുറ്റിക്കുന്ന വിധത്തിലാണ് മുദ്രപത്രത്തിന്റെ വില ഉയർത്തിയതും രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയതും. ബജറ്റിൽ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെ ജനരോഷം ശക്തമായെങ്കിലും പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന നടപടി പൊതുജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുകയും ചെയ്തു.
വൻകിടക്കാരെ അധികം ബാധിക്കാത്ത ഈ ഇടപാട് സാധാരണക്കാരനെയാണ് സാരമായി ബാധിക്കുന്നത്. മുൻകാലങ്ങളിൽ വെറും ആയിരം രൂപ കൈയിലുണ്ടെങ്കിൽ നടക്കുമായിരുന്ന ഇടപാടിനാണ് ഇപ്പോൾ പലരും ലക്ഷങ്ങൾ ഒപ്പിക്കേണ്ടി വരുന്നത്. പണമിടപാടു തീരെയില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ഭൂമി കൈമാറ്റങ്ങൾക്കു മുദ്രപ്പത്ര നിരക്കിലും റജിസ്ട്രേഷൻ ഫീസിലും വൻ വർധന വന്നതോടെ ജനരോഷം ശക്തമായിട്ടുണ്ട്. പലരും ബജറ്റിലെ പ്രഖ്യാപനം അറിയാതെ അധിക പണം ഉണ്ടാക്കാതെ രജിസ്ട്രേഷൻ ഓഫീസുകളിൽ എത്തി. ഉദ്യോഗസ്ഥർക്കും വേണ്ടത്ര ബോധ്യമില്ലാത്ത അവസ്ഥ ഉണ്ടായതോടെ സംസ്ഥാനത്തെ മിക്ക സബ് രജിസ്റ്റ്രാർ ഓഫിസുകളിലും ഇന്നലെ വാക്കേറ്റവും തർക്കവും നടന്നു.
പഴയ നിരക്കിൽ ഭൂമി രജിസ്റ്റർ ചെയ്യാം എന്ന ധാരണയിൽ എത്തിയവരോടെ ഉദ്യോഗസ്ഥർ കൂടുതൽ പണം വേണമെന്ന് പറഞ്ഞതോടെ നെത്തിയവർ പൊള്ളുന്ന പുതിയ നിരക്കു കണ്ട് അമ്പരന്നു. ചിലർ നിരക്കു വർധിപ്പിച്ചതിന്റെ ഉത്തരവ് കാട്ടാൻ ആവശ്യപ്പെട്ടു. ഉത്തരവോ നിർദേശമോ ലഭിച്ചിട്ടില്ലാത്തതിനാൽ സബ് രജിസ്റ്റ്രാർ ഓഫിസ് ഉദ്യോഗസ്ഥർ ഇടപാടുകാരെ വർധന ബോധ്യപ്പെടുത്താനാകാതെ കുഴങ്ങി.
മുൻപ് ആധാരം എഴുതി തയാറാക്കിയവർക്ക് പഴയ നിരക്കിൽ റജിസ്ട്രേഷൻ അനുവദിച്ചാണ് പല ഓഫീസുകളിലും പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയ്ക്കു മുൻപു മുദ്രപ്പത്രം വാങ്ങിയവർക്കു പഴയ നിരക്കിൽ തന്നെ ആധാരം രജിസ്റ്റർ ചെയ്യാമെന്നു വ്യക്തമാക്കി റജിസ്ട്രേഷൻ ഐജി സബ് രജിസ്റ്റ്രാർമാർക്കു നിർദേശവും കൈമാറി. എന്നാൽ ഇന്നലെ മുദ്രപ്പത്രം വാങ്ങിയവർ പുതിയ നിരക്കിൽ തന്നെ ആധാരം രജിസ്റ്റർ ചെയ്യേണ്ടി വന്നു. മുദ്രപ്പത്ര നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് ഇളവു നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. പഴയ മുദ്രപ്പത്രങ്ങൾക്കു വരും ദിവസങ്ങളിലും ഇളവു ലഭിക്കും.
രജിസ്ട്രേഷൻ നിരക്കുകളിലെ വർധനയ്ക്കെതിരെ ശക്തമായ ജനരോഷം അതിശക്തമായി തന്നെയാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലും മറ്റും താമസിക്കുന്ന കുറച്ചു ഭൂമി മാത്രമുള്ളവരെയാണ് ഇപ്പോഴത്തെ പരിഷ്ക്കാരം സാരമായി ബാധിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു മുദ്രപ്പത്ര നിരക്ക്. ദാനം, ധനനിശ്ചയം എന്നിവയ്ക്കു രണ്ടു ശതമാനവും. ഭൂമിയുടെ ന്യായവില എത്ര ഉയർന്നാലും 1000 രൂപയുടെ മുദ്രപ്പത്രം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പരിധികൾ എടുത്തുകളഞ്ഞ് മുദ്രപ്പത്ര നിരക്ക് മൂന്നു ശതമാനമാക്കിയതാണ് കനത്ത തിരിച്ചടിയായത്.
ഭൂമി ന്യായവില എത്ര ഉയർന്നാലും റജിസ്ട്രേഷൻ നിരക്ക് പരമാവധി 25,000 രൂപ ആയിരുന്നു. ഇപ്പോൾ റജിസ്ട്രേഷൻ നിരക്കിന്റെ പരിധി എടുത്തുകളഞ്ഞ് പകരം ഭൂമിവിലയുടെ ഒരു ശതമാനം എന്നാക്കി. ഇതോടെ ഒരു തരത്തിലുള്ള പണമിടപാടും നടക്കാത്ത കുടുംബ ഭൂമി ഇടപാടുകൾക്കു പതിനായിരങ്ങൾ മുദ്രപ്പത്രത്തിനും ഫീസിനുമായി അധികം ചെലവഴിക്കേണ്ട അവസ്ഥയിലാണു ജനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുദപ്പത്ര നിരക്കിലെയും ഫീസിലെയും പരിധി എടുത്തുകളഞ്ഞെങ്കിലും ജനരോഷം കാരണം പിന്നീടു പുനഃസ്ഥാപിച്ചിരുന്നു. ഇത്തവണയും ഇതു പ്രതീക്ഷിച്ചെങ്കിലും ധനമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. ചർച്ച കഴിഞ്ഞു സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബജറ്റ് മൂന്നു മാസം കഴിഞ്ഞ് അടുത്ത സമ്മേളനത്തിലാണു പാസാക്കുക.
ഇപ്പോഴത്തെ സ്ഥിതിയിൽ സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുള്ളിടത്തെ സ്ഥിതിനോക്കാം. 10 സെന്റ് ഭൂമിയുള്ളയാൾ മക്കൾക്ക് ഇഷ്ടദാനം നൽകുകയാണെങ്കിൽ ആധാരത്തിൽ കാണിക്കേണ്ട തുക 10 ലക്ഷം രൂപ. നിലവിൽ ഭാഗപത്രത്തിന് മുദ്രപ്പത്രവില 1000 രൂപയാണ്. രജിസ്ട്രേഷൻ ഫീസ് കുറഞ്ഞത് ന്യായവിലയുടെ ഒരു ശതമാനവും പരമാവധി 25,000 രൂപയുമാണ്. അതായത്, പത്തുലക്ഷം രൂപ ന്യായവിലയുള്ള വസ്തു, ഇപ്പോഴത്തെ രീതിയിൽ രജിസ്ട്രേഷൻ ചെയ്താൽ 11,000 രൂപ മാത്രമാണ് അടയ്ക്കേണ്ടിവരിക (മുദ്രപ്പത്രവില 1000 രൂപ+ന്യായവിലയുടെ ഒരു ശതമാനം രജി. ഫീസ് 10,000 രൂപ). പുതിയ ബജറ്റ് നിർദ്ദേശമനുസരിച്ച് മൂന്നുശതമാനമാണ് മുദ്രപ്പത്രവില (30,000 രൂപ). രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസ് (20,000 രൂപ). ഇങ്ങനെ സർക്കാറിലേക്ക് ആകെ അടയ്ക്കേണ്ട തുക 50,000 രൂപ. അതായത് 39,000 രൂപ കൂടും. മുദ്രപ്പത്രവില വർധിക്കുന്നതനുസരിച്ച് എഴുത്തുകൂലിയും വർധിക്കും. ഇത്തരം അനുബന്ധ ചെലവുകളുമായി കുറഞ്ഞത് 5000 രൂപയെങ്കിലും വേറെയും കണ്ടെത്തേണ്ടിവരും.
സെന്റിന് ഒരു ലക്ഷം രൂപ ന്യായവില നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമിയുള്ളയാൾ, നിലവിലുള്ള വ്യവസ്ഥയിൽ അത് കുടുംബാംഗത്തിന് കൈമാറിയാൽ 26,000 രൂപയേ ചെലവാക്കേണ്ടതുള്ളൂ. പരമാവധി രജിസ്ട്രേഷൻ ഫീസ് 25,000 രൂപയും മുദ്രപ്പത്രവിലയായ 1000 രൂപയും ചേർത്താണിത്. പുതിയ തീരുമാനം പിൻവലിച്ചില്ലെങ്കില്ഡ അത് അഞ്ചുലക്ഷം രൂപയാകും. മൂന്നു ലക്ഷം രൂപ മുദ്രവില (ന്യായവിലപ്രകാരമുള്ള ഒരു കോടി രൂപയുടെ മൂന്നുശതമാനം) + രണ്ടുലക്ഷം രൂപ രജിസ്ട്രേഷൻ ഫീസ് (ഒരു കോടി രൂപയുടെ രണ്ടുശതമാനം). ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
സബ്ജക്ട് കമ്മിറ്റിക്കു നിരക്കുകൾ കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കാമെങ്കിലും സർക്കാരിന്റേതാണ് അന്തിമ തീരുമാനം. അതേസമയം, കുടുംബത്തിനു പുറത്തേക്കുള്ള വിലയാധാരങ്ങളുടെ മുദ്രപ്പത്ര നിരക്ക് ഭൂമി ന്യായവിലയുടെ ആറു ശതമാനത്തിൽനിന്ന് എട്ട് ആയി വർധിപ്പിച്ചു. റജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനമായി തുടരും. ഈ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളും സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ പിൻവലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്ക്. ഇക്കാര്യം അദ്ദേഹം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
Stories you may Like
- ആധാരം തിരികെ കിട്ടാൻ ഇ.ഡിക്ക് അപേക്ഷ നൽകാൻ ബാങ്കിനോട് ഹൈക്കോടതി
- കരുവന്നൂരിൽ പ്രതിസന്ധിക്ക് കാരണം ഇഡിയോ?
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- ആധാരം കത്തി പോയെന്ന് ബാങ്ക് അധികൃതർ; ഏഴുലക്ഷം രൂപ നഷ്ടപരിഹാരം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്