ഈ കുരുന്നുകളെ കൊലയ്ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും എത്ര വലിയ യോഗി ആയാലും എങ്ങനെ കൈകഴുകും? നാല്, തവണ അധികാരികൾക്ക് കത്തെഴുതിയിട്ടും ഓക്സിജനുള്ള പണം തന്നില്ലെന്ന് വെളിപ്പെടുത്തി മുൻ പ്രിൻസിപ്പൽ; മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ബൈക്കിലും ഓട്ടോറിക്ഷയിലും കൊണ്ടുപോയത് കെടുകാര്യസ്ഥതയുടെ നേർ ചിത്രമായി; ലോകത്തിന് മുന്നിൽ കുരുന്നുകളെ കൊലയ്ക്കു കൊടുത്ത രാജ്യമെന്ന ചീത്തപ്പേര് പേറി ഇന്ത്യ
മറുനാടൻ ഡെസ്ക്
ഗോരഖ്പുർ: ഉത്തർപ്രദേശ് ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടക്കുരുതി തീർത്ത രാഷ്ട്രീയ ക്ഷീണം മാറ്റാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയായി ബിജെപി. അതിന് വേണ്ടി നുണ പ്രചരണങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമവുമാണ് ബിജെപി ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, എത്രയൊക്കെ മായിച്ചു കളയാൻ ശ്രമിച്ചിട്ടും ഒന്നും എളുപ്പത്തിൽ മാഞ്ഞു പോകുന്നില്ലെന്ന് മാത്രമല്ല, കൂടുതൽ സത്യങ്ങൾ വെളിച്ചത്ത് വരികയും ചെയ്യുന്നു.
സർക്കാറിന്റെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് കുരുന്നകൾക്ക് ജീവൻ പോയതെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒന്നിലേറെ പ്രാവശ്യം കത്തെഴുതിയിട്ടും ബിജെപി സർക്കാർ ഗൗരവത്തിൽ എടുക്കാതിരുന്നതാണു ദുരന്തതീവ്രത കൂട്ടിയതെന്നാണ് ആരോപണം. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ഡോ. രാജീവ് മിശ്രയുടെ വെളിപ്പെടുത്തൽ 'സ്ക്രോൾ.ഇൻ' ആണ് പ്രസിദ്ധീകരിച്ചത്.
'ഓക്സിജൻ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുൾപ്പെടെ ഫണ്ട് ആവശ്യപ്പെട്ട് താൻ ജൂലൈയിൽ മാത്രം മൂന്നുനാലു തവണ സർക്കാരിനു കത്തെഴുതി. സർക്കാർ അനുവദിച്ച രണ്ടു കോടി രൂപ നൽകണം എന്നാവശ്യപ്പെട്ട് ജൂലൈയിൽ പലവട്ടം മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിനും കത്തയച്ചു. പക്ഷെ, വൈകിയാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണു സർക്കാർ ഫണ്ട് റിലീസ് ചെയ്തത്. അന്ന് ശനിയാഴ്ചയായതിനാൽ ഏഴിനാണ് കത്ത് മെഡിക്കൽ കോളജിൽ എത്തിയത്. ഏഴിനുതന്നെ വൗച്ചർ ട്രഷറിയിലേക്ക് അയച്ചു. പിറ്റേ ദിവസമാണ് ട്രഷറിയിൽ നിന്ന് ടോക്കൺ ലഭിച്ചത്. പക്ഷെ ഒമ്പതാം തീയതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെഡിക്കൽ കോളജ് സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുമൂലം ആശുപത്രിയുടെ താളം തെറ്റി.
ടെക്നിക്കൽ കമ്മിറ്റി അംഗമായതിനാൽ തനിക്ക് ലബോറട്ടറിയുമായി ബന്ധപ്പെട്ട് ഒമ്പതിന് ഋഷികേശ് വരെ പോകേണ്ടി വന്നു. ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്ന പുഷ്പ സെയ്ൽസിൽ നിന്നും പത്താം തീയതി ഫോൺ വന്നു. ദ്രവീകൃത ഓക്സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയിൽ എത്തില്ലെന്നായിരുന്നു വിതരണക്കാർ പറഞ്ഞത്. വിതരണം നിർത്തുമെന്നും മുന്നറിയിപ്പ് നൽകി. പത്താം തീയതിയാണ് ബാങ്ക് വഴി പുഷ്പ സെയ്ൽസിന്റെ അക്കൗണ്ടിലേക്ക് 52 ലക്ഷം രൂപ നിക്ഷേപിച്ചത്. ആശുപത്രിയുടെയും ഓക്സിജൻ വിതരണക്കാരുടെയും അക്കൗണ്ടുകൾ ഒരേ ബാങ്കിൽ അല്ലാത്തതിനാൽ ഇടപാട് പൂർത്തിയാകാൻ വീണ്ടും ഒരു ദിവസം കൂടി വേണ്ടിവന്നു. എന്നാൽ ഓക്സിജൻ വിതരണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പത്ത് ലക്ഷത്തിലധികം കുടിശിക പാടില്ലെന്ന് ഓക്സിജൻ കമ്പനിയുമായി കരാറുണ്ടായിരുന്നു'- മിശ്ര വിശദീകരിച്ചു.
രക്ഷകനായ ഡോക്ടറെ സസ്പെന്റ് ചെയ്ത് തടിയൂരി യോഗി
അതിനിടെ, സർക്കാർ തികഞ്ഞ പരാജയമാണെന്ന് മാധ്യമവാർത്തകൾ നിറഞ്ഞതോടെ കുട്ടികളെ രക്ഷിക്കാൻ അവസാന നിമിഷം വരെ ശ്രമം നടത്തിയ ഡോക്ടർക്കെതിരെ സർക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ നടപടി എടുത്തതു വിവാദമായി. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ച ഡോക്ടർ കഫീൽ അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്തതാണ് വിവാദമായത്. ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീൽ അഹമ്മദ് ഖാൻ സ്വന്തം പണംമുടക്കിയാണ് പലയിടത്തുനിന്നായി ആശുപത്രിയിൽ ഓക്സിജൻ കൊണ്ടുവന്നത്. മസ്തിഷ്കജ്വരത്തിനു ചികിൽസയിലായിരുന്ന 71 കുട്ടികൾ ഓക്സിജൻ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത് രാജ്യത്തെ നടുക്കയതിനു പിന്നാലെയാണു ഡോക്ടറെ ശിക്ഷിച്ചതെന്നതു ശ്രദ്ധേയമാണ്.
മരണസംഖ്യ 71 ആയി, മസ്തിഷ്ക ജ്വരമാണ് കാരണമെന്ന് ആവർത്തിച്ച് യോഗി
അതേസമയം ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി ഉയർന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് സർക്കാർ. സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് തയാറായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ആശങ്ക'യുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കൊപ്പം ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഡൽഹിയിൽ നിന്നും ഒരു സംഘം ഡോക്ടർമാർ ചികിൽസയ്ക്കായി എത്തിയിട്ടുണ്ട്. 199697 കാലം മുതൽ മസ്തിഷ്ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണ്. യുപിയിൽ ധാരളം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നത് കണ്ടയാളാണ് താൻ. ഇനിയും അത് അനുവദിക്കില്ല. ബിആർഡി ആശുപത്രിയിലേക്ക് ഇത് തന്റെ നാലാമത്തെ സന്ദർശനമാണ്. മുറിവിൽ ഉപ്പുപുരട്ടുന്ന തരത്തിൽ വിവാദമുണ്ടാക്കുന്നത് മനുഷ്യത്വമില്ലാത്തവരാണ്. കൂട്ടമരണത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യാതെ മാധ്യമങ്ങൾ ആശുപത്രിക്ക് അകത്ത് വന്ന് കാര്യങ്ങൾ മനസിലാക്കണം. മാധ്യമപ്രവർത്തകർക്ക് ആശുപത്രി വാർഡുകളിൽ കടക്കാമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാർഡുകൾക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ. വിവാദ സംഭവം പുറത്താകുന്നതിനു മുൻപും യോഗി ആദിത്യനാഥ് ഇവിടം സന്ദർശിച്ചിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങളോടും അനാദരവ്
മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് സർക്കാർ കാണിച്ചത്. ആംബുലൻസുകൾ അനുവദിക്കാതെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. ഞായറാഴ്ച ആയതിനാൽ ആംബുലൻസുകൾ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉൾവശം. രോഗികളായ കുട്ടികളും അവർക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയിൽ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു.
കുടിശികയായ 64 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഓക്സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിയതാണു ദുരന്തകാരണമെന്നാണു സൂചന. എന്നാൽ കുട്ടികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മസ്തിഷ്കജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നവർ ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ചാണ് 63 കുട്ടികൾ മരിച്ചതെന്നാണു പീഡിയാട്രിക് വിഭാഗം നൽകിയ റിപ്പോർട്ടെന്നു സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.
അതൊരു കാളരാത്രിയായിരുന്നു.. ദുരന്തദിനത്തെ ദുസ്വപ്നമായി കണ്ട് സാധാരണക്കാർ
''അതൊരു കാളരാത്രിയായിരുന്നു. നവജാതശിശുക്കളുടെയും മസ്തിഷ്കവീക്കത്തിന് ചികിത്സതേടുന്ന കുഞ്ഞുങ്ങളുടെയും വാർഡുകളിൽനിന്ന് തുണികളിൽ പൊതിഞ്ഞ പിഞ്ചുശരീരങ്ങൾ മാതാപിതാക്കളും ബന്ധുക്കളും പുറത്തേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നു. സെക്യൂരിറ്റി ഗാർഡുമാർ ഇവരെ മെഡിക്കൽ കോളജിന്റെ പിറകിലൂടെയുള്ള ഗേറ്റിലൂടെ പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു...'' ഇത് പറയുന്നത് ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച സംഭവത്തിന് ദൃക്സാക്ഷിയായ പെയിന്റിങ് തൊഴിലാളി രാജഭർ. ബിഹാറിലെ ഗോപാൽഗണ്ഡിലെ മോതിപൂർ ഗ്രാമത്തിൽനിന്ന് തന്റെ ആറുദിവസം പ്രായമായകുഞ്ഞുമായി ചികിത്സക്കായി ദുരന്തഭൂമിയിലെത്തിയ ഒരു സാധാരണക്കാരൻ.
ഓഗസ്റ്റ് 11ന് രാത്രി ഓക്സിജൻ നിലച്ചതോടെ ഇരുവാർഡുകളിലും മരണം കുഞ്ഞുങ്ങളുടെ ജീവൻ ഓരോന്നായി കവർന്നുകൊണ്ടിരുന്നു. അലമുറകളോടെ ഏകദേശം 25 മൃതദേഹങ്ങൾ ഇങ്ങനെ വാർഡുകളിൽനിന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഞാൻ ഹൃദയമുരുകി പ്രാർത്ഥിച്ചു...ദൈവമേ അക്കൂട്ടത്തിൽ എന്റെ കുഞ്ഞുണ്ടാവരുതേ...'
ഓഗസ്റ്റ് എട്ടിനാണ് നാട്ടിലുള്ള ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെയുംകൊണ്ട് ഞാനും ഭാര്യയും ബി.ആർ.ഡി മെഡിക്കൽ കോളജിൽ എത്തുന്നത്. ഓക്സിജൻ സംവിധാനമുള്ള ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ, നിർഭാഗ്യവശാൽ കടുത്ത പനിയുള്ള കുഞ്ഞിനെ ചികിത്സക്കായി പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല. തുടർന്ന് ബന്ധുക്കളിൽ നിന്ന് കടംവാങ്ങിയ പണത്തിൽ നിന്ന് ആശുപത്രിജീവനക്കാർക്ക് കൈക്കൂലി നൽകിയശേഷമാണ് കുഞ്ഞിനെ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധിച്ച വനിതഡോക്ടർ ആദ്യമേ സൂചന നൽകി. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. പിറ്റേദിവസം കൈയിലുള്ള പണം മുഴുവൻ നൽകി മരുന്നുകൾ വാങ്ങിനൽകി. കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. അതിനിടയിലാണ് ഓക്സിജൻ തീർന്നത്.
ഓരോ കുഞ്ഞിന്റെ മരണവും അറിയിച്ചുകൊണ്ട് മാതാപിതാക്കളുടെ പേരുകൾ ജീവനക്കാർ വിളിച്ചുകൊണ്ടിരുന്നു. എന്റെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായില്ല. രാത്രി 10 ഓടെ വർഡിന് മുന്നിൽ എന്റെ പേരും മുഴങ്ങി. മിടിക്കുന്ന ഹൃദയത്തോടെ ഞാൻ വാർഡിനുള്ളിലേക്ക് പാഞ്ഞു. അവിടെ എന്റെ കുഞ്ഞിന്റെ നിശ്ചലമായ ശരീരം കെട്ടിപ്പിടിച്ച് കരയുന്ന ഭാര്യയെയാണ് കാണാൻ കഴിഞ്ഞത്. പണമില്ലാത്തതിനാൽ പിറ്റേദിവസം രാവിലെ ട്രെയിൻ മാർഗമാണ് മകളുടെ മൃതദേഹവുമായി നാട്ടിലെത്തിയതെന്നും രാജഭർ പറഞ്ഞു.
Stories you may Like
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- യുപിയിൽ യോഗി കൈയടി നേടുമ്പോൾ; പാവങ്ങൾക്ക് 'ലൈഫായി' പ്രയാഗ് രാജിലെ നിർമ്മാണം
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- അതിഖ് അഹമ്മദിൽനിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ 76 ഫ്ളാറ്റ്; താക്കോൽ കൈമാറി യോഗി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്