കുടിയനാണെന്ന് ഉറപ്പുവരുത്താൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം അംഗത്വം; ഓരോ മിനിറ്റിലും അപ്ഡേഷൻ; എല്ലാ അംഗങ്ങളും ആക്റ്റീവ്; സങ്കിയും കൊങ്ങിയും കമ്മിയും സുഡാപ്പിയുമില്ലാത്ത സംഘം; എല്ലാവർക്കും ഉള്ളത് കുടിയേ കുറിച്ച് മാത്രമുള്ള ചിന്തകളും അറിവുകളും; ചോദിക്കാനും പറയാനും ആരുമില്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാർ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ് ആരുടേയും സഹായമില്ലാതെ രണ്ടുലക്ഷം കടന്നു; ഗ്ളാസിലെ നുരയും പാത്രത്തിലെ കറിയും വാർത്തയാകുമ്പോൾ
പ്രവീൺ സ്കറിയ
ജിഎൻപിസി എന്ന പേര് കേട്ട് ആഗോള കുത്തക കമ്പനി ആണോ എന്ന് തെറ്റി ധരിക്കണ്ട. ഫേസ്ബുക്കിലെ മലയാളികളുടെ ഒരു പുതിയ ഗ്രൂപ്പ് ആണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാരാൽ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ്. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനും ആയ അജിത് കുമാർ എന്ന വ്യക്തി തുടങ്ങിയ ഗ്രൂപ്പ് രണ്ടു ലക്ഷം അംഗങ്ങളിൽ എത്തി നിൽക്കുന്നു. ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷം എത്താൻ കേവലം ഒരു ആഴ്ച ആണ് എടുത്തത്. ഈ ഗ്രൂപ്പിൽ മറ്റു ഗ്രൂപ്പുകൾ പോലെ വെറുതെ ആളുകളെ ആഡ് ചെയ്യാൻ പറ്റില്ല . അഡ്മിൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകി, അവരുടെ സമ്മതത്തോടു കൂടി മാത്രമേ ഇതിൽ മെമ്പർ ആകാൻ പറ്റു. അതായത് ഗ്രുപ്പിലെ രണ്ടു ലക്ഷം മെമ്പറും ആക്റ്റീവ് ആയ ഒരു ഗ്രൂപ്പ് അതാണ് ഈ ഗ്രൂപ്പിന്റെ സവിശേഷത.
എന്താണീ ജിഎൻപിസി?
ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും അതാണ് ജിഎൻപിസി. ഭക്ഷണം , പാനീയം, യാത്ര ഈ മൂന്ന് ആശയങ്ങൾ ആണ് ഈ ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും അച്ചടക്കമുള്ള ഫേസ്ബുക് ഗ്രൂപ്പ്. ഓരോ മിനിറ്റുലും അപ്ഡേഷൻ നടക്കുന്ന ഗ്രൂപ്പ്. അതാണ് ജിഎൻപിസി (ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും). പരസ്പരം തെറിവിളിയില്ല. മതം പറഞ്ഞു ചർച്ചയില്ല, സങ്കിയില്ല കൊങ്ങിയില്ല കമ്മിയില്ല സുഡാപ്പിയില്ല. എല്ലാവർക്കും ഒരേ വികാരം ഒരേ ചിന്തകൾ. കുടിയന്മാർ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. പഴയ കാല കുടിയന്മാർ മദ്യപാനത്തിന്റെ ഗുണദോഷങ്ങൾ വിവരിക്കുന്നു.
പരിചയ സമ്പന്നരായ കുടിയന്മാർ പുതിയ പുതിയ മിക്സിങ് രീതികൾ പരിചയപ്പെടുത്തുന്നു. ബ്രാൻഡുകൾ പരിചയപെടുത്തുന്നു. ലോക്കൽ അടിച്ചു നടക്കുന്നവർ പ്രവാസി മലയാളികൾ അപ്ഡേറ്റ് ചെയ്യുന്ന ബ്രാൻഡുകൾ കണ്ടു അന്തം വിടുന്നു. ഓരോരുത്തരും കുടിക്കുന്നതിനു ഒപ്പം ടച്ചിങ്സ് അടിക്കുന്ന പോലെ ഗ്രൂപ്പിൽ ലൈവ് അപ്ഡേറ്റ് വിടുന്നു. ഓരോ മെമ്പറും ആവേശപൂർവം ലൈക് അടിക്കുന്നു കമന്റ് ഇടുന്നു കോൾമയിർ കൊള്ളുന്നു. നിരുപദ്രവകരമായ ട്രോളുകൾ അല്ലാതെ ആരും ആരെയും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയക്കാരെയോ കളിയാക്കാറോ ഇല്ല.
പാരിസിലെ ഈഫൽ ഗോപുരത്തിന്റെ ചുവട്ടിൽ നിന്നും ഒരു മെമ്പർ ബിയർ കഴിക്കുന്ന ഫോട്ടോ അപ്ലോഡ് ആക്കി അടുത്ത സെക്കൻഡിൽ കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും ബീഫും പൊറാട്ടയും കൂട്ടി നാടൻ കള്ളു കുടിക്കുന്ന ഫോട്ടോ മറ്റൊരാൾ അപ്ലോഡ് ചെയ്യുന്നു. കുറച്ചു കാലമായി ഉറങ്ങി കിടന്ന ഗ്രൂപ്പ് പെട്ടന്ന് സജീവമാകുകയും അതോടു കൂടി മെമ്പർ ആകാൻ ഉള്ള തിക്കി തിരക്ക് ആരംഭിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ലക്ഷം മെമ്പർ തികഞ്ഞത് ഗ്രൂപ്പിൽ ലൈവ് ഡിജെയോട് കൂടെ ആണ് ആഘോഷിച്ചത്, ഗ്രൂപ്പ് മെമ്പറുടെ ഡിജെ 45 മിനുട്ടോളം നീണ്ടു.
വെറും കുടിയന്മാരുടെ ഗ്രൂപ്പ് അല്ല
വെറും കുടിയന്മാരുടെ ഗ്രൂപ്പ് എന്ന് പറഞ്ഞു എഴുതിത്ത്ത്ത്ത്തള്ളാൻ വരട്ടെ. വരാൻ പോകുന്ന ഒരു വിപ്ലവത്തിന്റെ തീപ്പൊരികൾ ഗ്രൂപ്പ് കാണിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പ് മെമ്പർ തന്റെ തൊഴിൽ നഷ്ട്ടപെട്ട വിവരം സങ്കടത്തോടെ ഗ്രൂപ്പിൽ ഷെയർ ചെയ്തു. അംഗങ്ങൾ അതൊരു അഭിമാന പ്രശ്നമായി എടുത്തു ഷെയർ ചെയ്തു, റെക്കമെന്റ് ചെയ്തു. 600 ഓളം ജോബ് ഓഫറുകൾ മണിക്കൂറുകൾക്കുള്ളിൽ. അന്ന് തന്നെ പുതിയ ജോലിയും ശരിയായി. കുടിയന്മാരുടെ മനസ്സ് അത് കാണാതെ പോവരുതെന്നാണ് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്.
തീർന്നില്ല ഈ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത് വലിയ സാധ്യതകൾ കൂടെ ആണ്. സാധാരണ തൊഴിലാളി മുതൽ മൾട്ടി നാഷണൽ കമ്പനി മുതലാളി വരെ മെമ്പർ ആയ ഈ ഗ്രൂപ്പിൽ കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണ് വീണു കഴിഞ്ഞു. ഗ്രൂപ്പ് മെമ്പേഴ്സിന് യാത്ര, ഭക്ഷണ, പാനീയ ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഹോട്ടൽ, ബാർ മാനേജ്മെന്റ്കൾ വന്നു തുടങ്ങി. ചിലപ്പോൾ സ്വന്തമായി ഒരു ബ്രാൻഡ്, അല്ലെങ്കിൽ സ്വന്തമായി ഒരു കമ്പനി അത് ജിഎൻപിസി പ്രാവർത്തികം ആക്കിയേക്കാം. നാളെ ഒരു പക്ഷെ റോഡ് സൈഡിൽ തലയുയർത്തി നിൽക്കുന്ന GNPC ബാറുകളും ഹോട്ടലുകളും. അതാണ് ഓരോ ഗ്രൂപ്പ് മെമ്പറുടെയും സ്വപ്നം.
സാദാ കുടിയന്മാർ മുതൽ, കോടീശ്വരന്മാർ മുതൽ വൻകിട മധ്യ കമ്പനികളിലെ മിക്സിങ് പ്രൊഡക്ഷൻ യൂണിറ്റിലെ ജീവനക്കാർ വരെ മെമ്പർ ആയ, 200 രാജ്യങ്ങളിലും മെമ്പർമാരുള്ള അച്ചടക്കവും, വർഗ സ്നേഹവും കൈ മുതലായ ഈ ഗ്രൂപ്പിന്റെ അത് സാധിക്കുക തന്നെ ചെയ്യുമെന്നാണ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രതീക്ഷ. ഗ്രൂപ്പിനെ ഒരു സ്ലോഗനിൽ വിശേഷിപ്പിക്കുന്നതും ഇങ്ങനെ: 'DIVIDED BY BRANDS UNITED BY GNPC'. അജിത് കുമാർ എന്ന അഡ്മിനൊപ്പം സിബി രാജൻ, വിനി അജിത്, ഗിരീഷ് രാജേന്ദ്രൻ, ജേക്കബ് ആൻഡ്ര്യൂ, ആനന്ദ് ഭാസി, ഉമേഷ് കൃഷ്ണൻ, റെൻസി തോമസ്, ലിന്റ എന്നിരാണ് ഈ ക്ളോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മോഡറേറ്റർമാർ. നൂതനമായ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പരസ്പരം സഹായിക്കുകയും ചെയ്യുന്ന വലിയൊരു സംഘമായി ഈ ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ഗ്രൂപ്പിന്റെ ലിങ്ക് ചുവടെ:
https://www.facebook.com/groups/1301349576642821/
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍