ചുവപ്പ് സ്വപ്നങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിച്ച കമ്മ്യൂണിസ്റ്റ്; കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും നിഴൽപോലും പെടാത്തവൻ; ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണ രക്തസാക്ഷി; മഹാരാജാസിന്റെ ചലനാത്മക യൗവ്വനങ്ങളുടെ ഉറ്റ തോഴൻ; അതായിരുന്നു സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്
മറുനാടൻ ഡെസ്ക്
സ്വന്തം വീട്ടിലേക്ക് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്തുന്നത് പോലും മറന്ന് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാൻ ഓടുന്ന നിരവധി നല്ല കമ്മ്യൂണിസ്റ്റുകളുണ്ട് ഇപ്പോഴും കേരളത്തിൽ... കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും ഒന്നും നിഴൽപോലും പെടാത്തവർ. ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതിൽ ഏറ്റവും പ്രമുഖനായിരുന്നു ഇതുവരെയും ജീവിച്ചിരുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ.
1983 ഒക്ടോബർ 14-ാം തീയതി എറണാകുളം ജനറൽ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപത്തിട്ട് കെഎസ്യുക്കാർ ഹൃദയം, കരൾ, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളിൽ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോൾ സന്തോഷിച്ചു. ഒരുത്തനെക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ ... എന്നാൽ ഒന്നിൽ നിന്നും ഒരായിരമെന്ന പോൽ ഉയിർത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താൻ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിക്കുന്നു...എന്ന് ഭാര്യ സീന ഭാസ്കർ വർഷങ്ങൾക്കു മുൻപ് കുറിച്ച വരികളിൽ തെളിഞ്ഞു കാണാനാവും ഈ സഖാവിനെ.
വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചർച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങൾ, തീഷ്ണമായുള്ള രാഷ്ട്രീയ ചർച്ച, വർഗീയ വിഘടനവാദികളുടെ കാണാമുഖങ്ങൾ, കോർപ്പറേറ്റ് വൽക്കരണം തുടങ്ങി വിവിധ വിഷയങ്ങൾ.. എങ്കിലും ഇപ്പോഴും ഞങ്ങൾക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയാണ്. അതെ അവർക്ക് ഇഷ്ടം ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയായിരുന്നു അതായിരുന്നു മഹാരാജാസ് കോളേജിൽ വേരറ്റുപോയ ബ്രിട്ടോയുടെ ഏറ്റവും വലിയ സൗഹൃദം അഭിമന്യു..
ബ്രിട്ടോയുടെ വാക്കുകളിൽ അഭിമന്യു
മഹാരാജാസിലെ കുട്ടികൾ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. ഏതു കാര്യത്തിനും അവർ വലിയൊരു സഹായമായിരുന്നു. ചക്രക്കസേരയിലിരുന്നു ഞാൻ നടത്തിയ ഇന്ത്യാ പര്യടനത്തിന്റെ യാത്രാ വിവരണം കേട്ടെഴുതാനായി അഭിമന്യു വന്നതോടെയാണു വൈകാരികമായി ആ ബന്ധം ദൃഢമായത്. ഞങ്ങൾ വീട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. തമാശയും കുസൃതിയും കൊണ്ട് ആർക്കും ഇഷ്ടമാവുന്ന പ്രകൃതം. എന്റെ വീൽചെയർ തള്ളി കൂടെയുണ്ടാവും. വല്ലപ്പോഴും എന്റെ വീട്ടിലേക്കു വരുന്ന മമ്മിക്കു പോലും അവൻ പ്രിയപ്പെട്ടവനായി. മകൾ നിലാവുമായി കളിക്കും, വഴക്കിടും. വെള്ളിയാഴ്ച വന്നാൽ തിങ്കളാഴ്ച മടങ്ങുമ്പോൾ ഭാര്യ സീന കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായാണ് അവൻ കോളജിലേക്കു പോയിരുന്നത്.
കഷ്ടപ്പാടിന്റെ സാഹചര്യമായിരുന്നു വീട്ടിൽ. കോളജിൽ ഹോസ്റ്റൽ അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി. താമസിക്കാൻ മറ്റു നിവൃത്തിയില്ലാതെ വന്നതോടെ അവർ ബലമായി ഹോസ്റ്റൽ മുറിയിൽ താമസം തുടങ്ങുകയായിരുന്നു. വെളിച്ചവും വെള്ളവുമില്ലാതെ തന്നെ. പിന്നീട് അതിനൊരു പരിഹാരം കണ്ടെങ്കിലും ഭക്ഷണം പ്രശ്നം തന്നെയായിരുന്നു. അതിനാൽ ഞാൻ പോകുന്ന കല്യാണത്തിനും ചടങ്ങുകൾക്കുമെല്ലാം സഹായികളായി ഇവരെയും കൂട്ടും. കാണുമ്പോഴെല്ലാം എന്റെ ഉപദേശം നന്നായി പഠിക്കണമെന്നതായിരുന്നു. എല്ലാവരോടും സ്നേഹമാണ് അവന്. ക്യാംപസിലെ ഒരാളെക്കുറിച്ചും മോശമായി പറഞ്ഞിട്ടില്ല.
എന്റെ യാത്രാ വിവരണം എഴുതുമ്പോൾ അവൻ പറഞ്ഞത് സർ ഇതെഴുതി അവാർഡ് ഒക്കെ കിട്ടുമ്പോൾ എന്നെയും ഓർക്കണമെന്നും എന്റെ പേരും കൂടി പറയണമെന്നുമായിരുന്നു. ഒരു മറയുമില്ലാത്ത സുഹൃത്തിനെപ്പോലെയായിരുന്നു ഇടപെടൽ. പച്ചക്കറിയിൽ വിഷം തളിക്കുന്ന നാടല്ലേ നിന്റേതെന്നു സീന കളിപറയുമ്പോൾ ഞാൻ വട്ടവടയിലെ സയന്റിസ്റ്റ് ആയിട്ട് വരുമെന്ന് അവൻ പറയുമായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്തു കയറാൻ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല എന്ന് അവന്റെ പേരിനെക്കുറിച്ചു ഞാൻ പറയുമായിരുന്നു. അത് അറംപറ്റുന്നതുപോലെയായി.'
1983 ഓക്ടോബർ 14 കറുത്ത ദിനം
1983 ഒക്ടോബർ 14 കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനും മന:സാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയ്ക്കും അതൊരു കറുത്ത ദിനമായിരുന്നു. ഒരു തിരഞ്ഞെടുപ്പ് കാലം അടിയന്തരാവസ്ഥക്ക് ശേഷമുള്ള ആദ്യ കലാലയ തിരഞ്ഞെടുപ്പ് അന്നും ഇന്നും എറണാകുളം മഹാരാജാസ് കോളേജ് എസ്എഫ്ഐയുടെ ചെങ്കോട്ട. പക്ഷെ അടിയന്തരാവസ്ഥക്ക് ശേഷം മുൻ എംപി പിടിതോമസിന്റെ നേതൃത്വത്തിൽ കെ.എസ്.യു. അവിടെ ശക്തമാകാൻ തുടങ്ങി. മഹാരാജാസിന്റെ ചരിത്രത്തിൽ എസ്എഫ്ഐ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പ് കാലം. അന്ന് ആ തിരഞ്ഞെടുപ്പ്എസ്എഫ്ഐക്ക് ഒരു അഭിമാന പോരാട്ടമായിരുന്നു'
എസ്എഫ്ഐക്ക് വേണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിക്കപെട്ടത് അന്നത്തെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയുമായിരുന്ന സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ. കോളേജ്ൽ വൻ തിരിച്ചു വരവ് നടത്തി. തോൽവിയുടെ ആഘാതം അക്രമണങ്ങളായി കെഎസ്യു ക്യാമ്പസ്സിൽ അഴിച്ചു വിട്ടു. പിന്നീട് അങ്ങോട്ട് എസ്എഫ്ഐയ്ക്ക് പ്രതിരോധങ്ങളുടെയും ചെറുത്തു നിൽപ്പുകളുടെയും നാളുകളായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയിലെ ഇടനാഴിയിൽ വച്ച് നട്ടെല്ല് , കരള്‍ , ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ കുത്തേറ്റ്ബ്രിട്ടോ പിടഞ്ഞുവീണു. ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞു വിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെഅട്ടിമറിച്ചുകൊണ്ട് ഒരു അത്ഭുതം പോലെ ബ്രിട്ടോ പത്ത് വർഷം നീണ്ട ചികിൽസക്ക് ശേഷം പാതി തളർന്ന ശരീരവും നിറ ചിരിയുമായ്ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. കഠിനമായ വേദനയുടെ നാളുകളിൽ നാലുചുവരുകൾക്കുള്ളിൽ ഇരുണ്ട സൂര്യോദയങ്ങൾ കണ്ട് തളർന്ന് നിൽക്കാൻ തനിക്കാവില്ലെന്ന സത്യം സഖാവ് തിരിച്ചറിഞ്ഞു മുന്നേറി. പിന്നീട് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി, ഒടുവിൽ സഖാവ് യാത്രയാകുന്നത് ഒരു ഒത്തു തീർപ്പിനും നിൽക്കാതെ. ചുവപ്പിനെ സ്നേഹിക്കുന്ന ലക്ഷങ്ങൾ പ്രചോദനമായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍