തിരകൾ വിഴുങ്ങാനിരുന്ന ഒരു കുഞ്ഞു ജീവൻ കോരിയെടുത്ത് നാലു യുവകേസരികൾ; അതേ, പൊന്നാനി കടപ്പുറത്തെ അത്ഭുതകരമായ രക്ഷപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; നാടിന്റെ അഭിമാനമായ യുവാക്കൾക്ക് അഭിനന്ദനപ്രവാഹം
കെ സി റിയാസ്
കോഴിക്കോട്: മുന്നറിയിപ്പുകളെല്ലാം നൽകിയെങ്കിലും കരകാണാക്കടലിന്റെ രൗദ്രഭാവങ്ങളിലേക്ക് നടന്നടുത്ത ഒരു രക്ഷിതാവിന്റെ പിടിയിൽനിന്ന് തിര വിഴുങ്ങാൻ കൊതിച്ച ഒരു കൊച്ചുബാല്യത്തെ നാലു യുവാക്കൾ രക്ഷിച്ച അത്ഭുതകരമായ കഥയാണിത്. വെറും കഥയല്ല, ഇക്കഴിഞ്ഞ മെയ് 29ന് പൊന്നാനി കടപ്പുറത്ത് മാതാപിതാക്കളുടെ കൺമുമ്പിൽ വച്ചുണ്ടായ ജീവന്റെ തുടിപ്പുകൾ ആവോളം ജ്വലിച്ചു നില്ക്കുന്ന സംഭവമാണിത്.
പൊടിപ്പും തൊങ്ങലുമില്ലാതെ സാഹസികമായ ഇടപെടലിലൂടെ ജനഹൃദയങ്ങളുടെ മനസ്സറിഞ്ഞ പ്രശംസ പിടിച്ചുപറ്റിയ സംഘാംഗങ്ങൾ പറയുന്നത് ഇങ്ങനെ:
28ന് അജിത്തിന്റെ പിറന്നാളായിരുന്നു. (അജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ. ജിത്തു, അനസ,് ഷിനു- ഇവരും അതുപോലെ തന്നെ). പിറന്നാളിന്റെ ബാക്കി ആഘോഷിക്കാൻ സിനിമക്ക് ഇറങ്ങിയ ഞങ്ങൾ എന്തോ കാരണത്താൽ പൊന്നാനി കടപ്പുറം പോയി. ഉച്ചത്തിലുള്ള വർത്തമാനവും സെൽഫിയും, അങ്ങനെ എല്ലാം ബഹളമയം... അതിനിടക്ക് കടലിലേക്ക് കെട്ടിയിട്ടുള്ള ഒരു കരിങ്കൽ പാത ഞങ്ങളിലൊരാളുടെ കണ്ണിൽ പെട്ടു. അതിൽ ശക്തിയായ് തിരമാല വന്നടിച്ച് വായുവിൽ ഉയരുന്നുണ്ടായിരുന്നു. ഫോട്ടോക്കുള്ള ബാക്ക് ഗ്രൗണ്ട് ആയി അത് ഞങ്ങളിലാർക്കോ തോന്നി. ഏകദേശം ആ കലുങ്കിന്റെ പകുതിക്ക് നിന്ന് ഞങ്ങൾ ഫോട്ടോ എടുക്കവെ, ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മൂന്നുചെറിയ കുഞ്ഞുങ്ങളുമായ് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വന്നു.
ഞങ്ങളേം കടന്ന് കലുങ്കിന്റെ അപ്പുറത്തേക്ക് പോകാനൊരുങ്ങുന്ന അയാളോട് ഒരു മുന്നറിയിപ്പായ് ഞാൻ പറഞ്ഞു: ''ചേട്ടാ തിരയ്ക്ക് ശക്തി കൂടുതലാ. വല്ലാതെ അങ്ങോട്ട് പോവണ്ട''. ഓ.... എന്നും പറഞ്ഞ്...അങ്ങേര് ഞങ്ങളേം കടന്നു മുന്നോട്ടുപോയി. ജിത്തുവും അങ്ങേർക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ, ഫലമുണ്ടായില്ല.
അതിൽ മുതിർന്ന കുട്ടി (ഏകദേശം 10 വയസ് കാണും) കരഞ്ഞുകൊണ്ട് 'ബാപ്പാ തിരിച്ചു പോകാം എന്നു പറഞ്ഞു കൊണ്ടിരുന്നു...ഞാനാ കരയുന്ന കുട്ടിയോട് ബാപ്പാന്റെ കൈ മുറുകെ പിടിച്ചോ...എന്ന് പറഞ്ഞു. അവന്റെ ഉമ്മ പുറകിൽ നിന്ന് പോവണ്ടാ എന്ന് ആർത്തുവിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ, അതൊന്നും കൂസാതെ പിതാവ് മുന്നോട്ടു തന്നെ!
അതും പോരാഞ്ഞിട്ട് ബാപ്പാന്റെ വക ഒരു ഡയലോഗും ! 'ധൈര്യമുള്ളവർ മാത്രം വന്നാ മതി'. കുട്ടികളോട് മഹത്തായ ഒരു ഉപദേശവും- ' തിര വരുമ്പോൾ കല്ലിൽ മുറുകേ പിടിച്ചാൽ മതി.'
അവരായി അവരുടെ പാടായി.... ഞങ്ങൾ ഞങ്ങളുടെ ഫോട്ടോ ഷൂട്ട് തുടർന്നു. ഒരു പത്ത് മിനുറ്റ് കഴിഞ്ഞു കാണും. പൊതുവേ ശക്തമാണ് കടൽ. ആർത്തിരമ്പുന്നു. അതിനിടക്ക് കടൽ ശക്തമായ് ഒന്ന് ഗർജ്ജിച്ചു; ഒരു ഭീമൻ തിര വന്ന് കലുങ്കിനെ മുക്കി. ഒരു നിമിഷനേരത്തേക്ക് കലുങ്ക് കടൽ വിഴുങ്ങി.
ഞങ്ങളെല്ലാം കല്ലിൽ വഴുക്കി വീണു. അതിനിടക്കും ഞാൻ ആ കുട്ടികളെ നോക്കി. അവിടം വായുവിലേക്ക് ഉയർന്ന ജലമല്ലാതെ വേറൊന്നും കാണാൻ സാധിച്ചില്ല. എഴുന്നേൽക്കാൻ കഴിഞ്ഞതും ഞങ്ങൾ അങ്ങോട്ടേക്ക് ഓടി... വീണു കിടക്കുന്ന അയാൾ കയ്യിൽ രണ്ടുകുട്ടികളെ മുറുകെ പിടിച്ച്... പരിഭ്രമത്തോടെ 'കുട്ടി എവിടെ എന്ന് പറഞ്ഞു കൊണ്ടിരിക്കായിരുന്നു'. ഞാൻ ഒരു നിമിഷം അങ്ങേരെ നോക്കി നിന്നു:
'കുട്ടി മരിച്ചു .... കുട്ടി കടലിൽ പോയി.. ഈശ്വരാ...എന്റെ കണ്ണിൽ തന്നെ ഇതു നീ കാണിച്ചല്ലോ എന്ന് മാത്രമായിരുന്നു എന്റെ മനസിൽ....അതിനിടക്ക് ഷിനു വിളിച്ചു പറഞ്ഞു: 'എടാ, കുട്ടി അതാ വെള്ളത്തിൽ.' ഞങ്ങൾ നോക്കുമ്പോൾ അവൻ വെള്ളത്തിൽ താഴ്ന്നു പോകാതിരിക്കാൻ വേണ്ടിയുള്ള അവസാന വെപ്രാളത്തിലായിരുന്നു.
അവനു നേരെയായ് ജിത്തു നിൽക്കുന്നത് ഞാൻ കണ്ടു. 'ചാടെടാ ജിത്തൂ' ഞാൻ ഉറക്കെ പറഞ്ഞു. അതു കേട്ടതും അവൻ ചാടി നീന്തി കുട്ടിയെ പിടിച്ചു. പക്ഷെ, തിരിച്ചു നീന്താൻ അവന് സാധിക്കുന്നില്ല. കുട്ടിയെ ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ച് ജിത്തു വെള്ളത്തിൽ താഴ്ന്നു. ഇത് മനസിലാക്കിയ ഞാനും കടലിലേക്ക് ചാടി. കുട്ടിയെ പിടിച്ച് തിരികെ നീന്തി. പക്ഷേ, കുട്ടിയെ പൊക്കിപ്പിടിച്ച് എനിക്ക് വെള്ളത്തിന് അടിയിലൂടെ നീന്താനേ സാധിച്ചുള്ളൂ. ഇതിനിടക്ക് അജിയും ചാടി കുഞ്ഞിനെ വാങ്ങി കരക്ക് കയറ്റി.
ആളുകൾ കൂടി. ആ ബാപ്പാക്ക് ആൾക്കാരുടെ വായിൽനിന്ന് വഴക്ക് കേൾക്കേണ്ടി വന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ ഞങ്ങൾ നടന്നു. നനഞ്ഞ കുപ്പായം ഊരി പിഴിഞ്ഞ് കടൽക്കരയിൽ ഞങ്ങളിരുന്നു.
ജിത്തുവും അജിയും അവന്റെ വെള്ളം കയറി നാശമായ ഫോൺ നോക്കി ഇരുന്നു. (എന്റെ ഫോൺ കൂട്ടുകാരന്റെ കയ്യിൽ ആയിരുന്നു).
വൈകിയില്ല, 'മോനേ...' വിളി കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ആ ഉമ്മയായിരുന്നു. കൂടെ കുടുംബവും.
ആ ഉമ്മ നിറഞ്ഞ കണ്ണുകളോടെയും വിടർന്ന പുഞ്ചിരിയോടെയും ഒരുപാടൊരുപാട് നന്ദി പറഞ്ഞു.
ആ കുട്ടിയുടെ കവിളിൽ തട്ടി ഞാൻ ചോദിച്ചു 'പേടിച്ചോടാ ... നീ'
'അതെ'' എന്നർത്ഥത്തിൽ അവൻ തലയാട്ടി. കുറെനേരം സംസാരിച്ച ശേഷം ഒടുവിൽ ആ കുടുംബം അകലേക്ക് നടന്നു പോയി.
നടന്നകലുന്ന ആ കുഞ്ഞിനെ നോക്കി ജിത്തു പറഞ്ഞു:
'ടാ നമ്മള് നോക്കി നിൽക്കവെ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാൽ പിന്നെ നമ്മൾ ഭൂമിക്ക് ഭാരമായ വെറും പാഴ് വസ്തുക്കളാവില്ലെടാ?....'
വർധിച്ച സ്നേഹത്തോടെ അവനെ മനസോടു ചേർത്തുപിടിച്ച് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു: ' നീ ഞങ്ങടെ മുത്താടാ.'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍