അന്ത്യപ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കുന്നു; ഹജ്ജിന് പോകുന്നത് മക്കയിലേക്കാണ്; അഞ്ച് നേരത്തെ നിസ്ക്കാരമുണ്ട്; ഖുർആനാണ് അടിസ്ഥാന പ്രമാണം; എന്നിട്ടും സുന്നികളും ജമാഅത്തുകാരും മുജാഹിദുകളുമൊക്കെ അഹമ്മദീയ മുസ്ലീമുകളെ കുറിച്ച് പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; കോഴിക്കോട് മുതലക്കുളത്തെ അഹമ്മദീയാക്കളുടെ ആസ്ഥാനത്ത് പൂക്കുന്നത് സഹിഷ്ണുത മാത്രം; മുഖ്യധാരാ ഇസ്ലാം ലോകം മുഴുവൻ വേട്ടയാടിയ ഒരു ജനത കേരളത്തിൽ സുരക്ഷിതരായ കഥ
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഇന്ത്യയിൽ കൃത്യമായൊരു ഭരണഘടനയും അതിൽ ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉള്ളതുകൊണ്ടുമാത്രം ജീവന് അപകടമേൽക്കാതെ കഴിഞ്ഞുപോരുന്ന ഒരു വിഭാഗമാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത്. പാക്കിസ്ഥാനടക്കമുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ പോലും കൊല്ലപ്പെടേണ്ടവർ എന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന് കേരളത്തിൽ അത്ര വലിയ പ്രതിസന്ധികളൊന്നുമുണ്ടായിട്ടില്ല. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും നിരവധി ആരോപണങ്ങളും കുപ്രചരണങ്ങളുമാണ് ഖാദിയാനികൾ എന്നറിയപ്പെടുന്ന അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിനെതിരെ ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിം സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ഇവിടുത്തെ എല്ലാ വിഭാഗം സുന്നികളും, മുഴുവൻ മുജാഹിദ് ഗ്രൂപ്പുകളും, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പുരോഗമനത്തിന്റെ കപടമുഖമണിഞ്ഞ വർഗ്ഗീയവാദികളും ഒറ്റക്കെട്ടാണെന്നാണ് അത്ഭുതം. ലോകത്താകമാനവും കേരളത്തിലും അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് വിശ്വാസികൾ അനുഭവിച്ചു വരുന്ന മുനഷ്യാവകാശ ലംഘനങ്ങൾ കുപ്രചരണങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് പ്രസ്ഥാനത്തിന്റെ കോഴിക്കോട് ആസ്ഥാനത്ത് വെച്ച് കോഴിക്കോട് ജില്ലാ മിഷനറിയുടെ പ്രവർത്തകരും നേതാക്കളും. സംഘടിതമായ ഇസ്ലാമിനെ പേടിച്ച് കേരളത്തിലെ ഒരു മുഖ്യധാര മാധ്യമവും
അഹമ്മദീയ മുസ്ലീങ്ങളുടെ യാതൊരു വാർത്തയും കൊടുക്കാറില്ല.ആദ്യമായിട്ടാണ് ഒരു മാധ്യമപ്രവർത്തകൻ തങ്ങളുടെ ആസ്ഥാനത്തെത്തി കാര്യങ്ങൾ തിരക്കുന്നതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അഹമ്മദീയ മുസ്ലിം ജമാഅത്തിന്റെ പ്രവർത്തകർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു.
അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ചരിത്രം
പ്രവാചക കാലഘട്ടത്തിന്റെ 13 തലമുറകൾക്ക് ശേഷം മിർസാ ഗുലാം മുർതദ എന്നൊരാളുടെ മകനായി മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നതോടുകൂടിയാണ് അഹമ്മദിയാ മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിശ്വാസങ്ങൾക്കും തുടക്കം. ഇതാണ് മഹദി ഇമാം എന്നാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വിശ്വാസം.എന്നാൽ മറ്റു മുസ്ലിം സംഘടനകളെ സംബന്ധിച്ച് മഹദി ഇമാം ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ എന്ന ഗ്രാമത്തിലാണ് മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നത്. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ ഹദീസുകളിലെല്ലാം ഖദാ എന്ന സ്ഥലത്ത് മഹദി ഇമാം വരും എന്നൊരു പ്രവചനവുമുണ്ട്. പഞ്ചാബിലെ ഈ ഖാദിയാൻ എന്ന സ്ഥലത്തിന് ഹദീസിൽ പറഞ്ഞത് ഖദാ എന്ന സ്ഥലത്തോടുള്ള സാമ്യതകളും മിർസാ ഗുലാം അഹമ്മദിനെ മഹദി ഇമാമായി വിശ്വസിക്കാൻ അഹമ്മദിയാക്കളെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. അതിനപ്പുറം അദ്ദേഹത്തിന്റെ ചരിത്രങ്ങളിൽ പറയുന്നുണ്ട്.
ജനിച്ചതുമുതൽ സദാസമയവും പള്ളിയും പ്രാർത്ഥനകളും മാത്രമായി ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ഇസ്ലാമിന് വേണ്ടി നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ബറാഹീന അഹ്മദിയ്യാ എന്ന ഗ്രന്ഥം. പ്രവാചക കാലഘട്ടത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും ഇസ്ലാമിന് വേണ്ടി പേനകൊണ്ട് പോരാടുന്ന ആളെന്ന് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതിന് ശേഷം ദൈവം നേരിട്ട് അദ്ദേഹത്തെ ഈ കാലഘട്ടത്തിൽ അവതരിക്കുന്ന മഹദി ഇമാം താങ്കളാണെന്ന് അറിയിക്കുകയും അത് മിർസാ ഗുലാം അഹമ്മദ് ജനങ്ങളോട് പറയുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെ അഹമ്മദിയാക്കൾ അദ്ദേഹത്തെ മഹദി ഇമാം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണമായ ആളെ ആത്മീയ നേതൃത്വമായി അംഗീകരിച്ചുകൊണ്ട് 1889 മുതൽ അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് ലോകത്തുണ്ട്.
അഹമ്മദിയാ മുസ്ലിം ജമാഅത്ത് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ
ഇത്രയും പറഞ്ഞത് അഹമ്മദിയാ മുസ്ലിം ജമാഅത്തിന്റെ ചരിത്രപരവും വിശ്വാസപരവുമായ കാര്യങ്ങളാണ്. അതിനപ്പുറം നാം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത് വർഷങ്ങളായി ഇവർ അനുഭവിച്ചുവരുന്ന മുനഷ്യാവകാശ ലംഘനങ്ങളും ഇവർക്ക് നേരെ ഉയരുന്ന കുപ്രചരണങ്ങളുമാണ്. പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിൽ അഹമ്മദിയാക്കളെ ശാരീരികമായി നേരിടുമ്പോൾ കേരളത്തിൽ അതിനേക്കാളേറെ തളർത്തിക്കളയാൻ പറ്റുന്ന തരത്തിലുള്ള കുപ്രചരണങ്ങൾ കൊണ്ടാണ് അഹമ്മദിയാ മുസ്ലിം ജമാഅത്ത് പ്രവർത്തകരെ ഭൂരിപക്ഷ മുസ്ലിം സംഘനടകൾ നേിടുന്നത്. കല്ലുവെച്ച നുണകൾ പറഞ്ഞാണ് ഇവിടുത്തെ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ അഹമ്മദിയക്കളോടുള്ള വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ ഭരണഘടനയിൽ അഹമ്മദിയാക്കൾ കൊല്ലപ്പെടേണ്ടവരാണെന്ന് എഴുതിച്ചേർക്കപ്പെട്ടപ്പോൾ, കേരളത്തിൽ അഹമ്മദിയാക്കൾ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന് ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിം സമുദായം ഫത്വ ഇറക്കി. അവരെ കണ്ടാൽ സലാം പറയാൻ പാടില്ല, അവരിങ്ങോട്ട് പറഞ്ഞാൽ മടക്കരുത്, അവർ നിസ്കരിക്കാറില്ല, പ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കാറില്ല, ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന കലിമ ചൊല്ലാറില്ല, അവർ ഹജ്ജിന് പോകുന്നത് മക്കയിലേക്കല്ല ഖാദിയാനിലേക്കാണ് തുടങ്ങി അനേകായിരും കള്ളപ്രചരണങ്ങളാണ് അഹമ്മദിയാക്കളെ കുറിച്ച് ഇവടുത്തെ വിഘടിച്ച് നിൽക്കുന്ന ഭൂരിപക്ഷ മുസ്ലിംസമുദായം ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുന്നത്.
മറ്റേതൊരു ഇസ്ലാമിക വിഭാഗത്തെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ കൃത്യതയോടെ ഖുർആനിലെ കൽപനകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തന്നെയാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും. അതുകൊണ്ടു തന്നെ അഹമ്മദിയാ മുസ്ലിം ജമാഅത്ത് മറ്റൊരു മതമല്ല. മറിച്ച് ഇസ്ലാം തന്നെയാണ്. കോഴിക്കോട് മുതലക്കുളം മൈതാനിക്ക് സമീപത്തെ അഹമ്മദിയാ മുസ്ലിം ജമാഅത്തിന്റെ ഓഫീസിലോ പള്ളിയിലോ ചെന്നാൽ ഇത്രയും കാലം കേരളത്തിലെ സകലമാന ഇസ്ലാമിക സംഘടനകളും നടത്തിയിരുന്നത് കള്ളപ്രചരണങ്ങളായിരുന്നു എന്നത് മനസ്സിലാകും. അഹമ്മദിയാക്കൾ അന്ത്യപ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കുന്നു. അഹമ്മദിയാ മുസ്ലിം ജമാഅത്തിലെ അഹമ്മദ് എന്ന പദം മിർസാ ഗുലാം അഹമ്മദിന്റെ അഹമ്മദല്ല. മറിച്ച് പ്രവാചകൻ മുഹമ്മദിന്റെ തന്നെ അനവധി പേരുകളിലൊന്നായ അഹമ്മദാണ്. എല്ലാ മുസ്ലിംകളും ഉച്ചരിക്കുന്ന കലമത്തു തൗഹീദായ ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ള (അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ) എന്നത് തന്നെയാണ് അഹമ്മദിയാക്കളും ഉച്ചരിക്കുന്നത്. വാക്കുകളിൽ പോലും വ്യത്യാസമില്ലാതെ ഈ വാചകം അഹമ്മദിയാക്കളുടെ എല്ലാ പള്ളികളിലും എഴുതിച്ചേർത്തിട്ടുണ്ട്. അഹമ്മദിയാക്കൾ ഹജ്ജിന് പോകുന്നതും എല്ലാവരും പോകുന്ന മക്കയിലേക്കും മദീനയിലേക്കും തന്നെയാണ്. അല്ലാതെ പഞ്ചാബിലെ ഖാദിയിനിലേക്കല്ല. ഈ സീസണിലും അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നിരവധി പ്രവർത്തകർ സർക്കാർ മുഖേനയും സ്വകാര്യ ഏജൻസികൾ വഴിയും ഹജ്ജിന് പോയി വന്നിട്ടുണ്ട്.
ഇതൊക്കെയാണ് സത്യമെന്നിരിക്കെ ഇവർക്കെതിരെ ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിംസമുദായം നടത്തുന്ന കുപ്രചരണങ്ങൾ ആളുകൾക്കിടയിൽ അഹമ്മദിയാക്കളോട് വെറുപ്പ് സൃഷ്ടിക്കാനും സമൂഹത്തിൽ ഒറ്റപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. കുപ്രചരണം നടത്തുന്നവർ വിശ്വസിക്കുന്ന അതേ ദൈവത്തിലും അതേ ഗ്രന്ഥത്തിലും വിശ്വസിക്കുന്നവരാണ് അഹമ്മദിയാക്കൾ. ആകെയുള്ള വ്യത്യാസം അഹമ്മദിയാക്കളെ സംബന്ധിച്ച് മഹദി ഇമാം ഈ ലോകത്ത് അവതരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു എന്നതാണ്. ഖുർആനിൽ തന്നെ പറയുന്നത് ഇസ്ലാം 72 വിഭാഗങ്ങളായി വിഭജിക്കുമെന്നാണ്. ഇതേ അടിസ്ഥാനത്തിൽ വിഭജിച്ച ഒരു വിഭാഗമായി എന്തുകൊണ്ടാണ് അഹമ്മദിയാക്കളെ കാണാൻ കഴിയാത്തതെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. അഹമ്മദിയാക്കളുമായി വിവാഹം പാടില്ല, അവരെ ജോലിക്കെടുക്കാൻ പാടില്ല, മിണ്ടാൻ പാടില്ല തുടങ്ങി നിരവധി വിലക്കുകളാണ് കേരളീയ മുസ്ലിം സമൂഹം അഹമ്മദിയാക്കൾക്ക് വിധിച്ചുനൽകിയിട്ടുള്ളത്.
പാക്കിസ്ഥാനിലെ അവസ്ഥ
കേരളത്തിൽ കള്ളപ്രചരണങ്ങൾ കൊണ്ട് ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെങ്കിൽ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ പാക്കിസ്ഥാനിൽ ഒരു ഇസ്ലാമി സംഘടനക്കും അതിന്റെ പ്രവർത്തകർക്കും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപിത മതമായ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യത്ത് നിന്നും അവിടുത്തെ ഗവൺമെന്റിൽ നിന്നും അഹമ്മദിയാക്കൾ നേരിടുന്നത് നിയമപരമായ വിലക്കുകളാണ്. പാക്കിസ്ഥാനിൽ 1974ൽ സുൽഫിക്കറലി ഭൂട്ടോയുടെ കാലത്ത് എല്ലാതരം ഇസ്ലാമിക വിധിവിലക്കുകളും നിയമങ്ങളും അനുവർത്തിച്ച് പോരുന്നവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ടാണ് നേരിട്ടത്. പാക്കിസ്ഥാൻ പാർലമെന്റിൽ ഈ നിയമം പാസാക്കുമ്പോൾ അതിനകത്തുണ്ടായിരുന്ന അതേ ഖുർആനിലെ കൽപനകൾ തന്നെയാണ് അഹമ്മദിയാക്കളും അനുസരിച്ച് പോന്നിരുന്നത്. അതിനപ്പുറം അഹമ്മദിയാക്കൾക്ക് നിസ്കരിക്കാൻ പള്ളികൾ ഉപയോഗിക്കരുതെന്നും പാക്കിസ്ഥാൻ പാർലമെന്റ് നിയമം പാസാക്കി. അവർ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് മസ്ജീദ് എന്ന് പറയാനോ, ഖുർആൻ പാരായണം നടത്താനോ, പരസ്പരം സലാം പറയാനോ പാടില്ലെന്നും സർക്കാർ വിലക്കി.
ഏതെങ്കിലുമൊരു അഹമ്മദിയ മുസ്ലിം ജമാഅത്തുകാരൻ അല്ലാഹുവിനെ ആരാധിച്ചാൽ അവൻ ശിക്ഷിക്കപ്പെടാൻ അർഹനാണെന്ന് കൂടി പാക്കിസ്ഥാൻ അവരുടെ നിയമസംഹിതയിൽ എഴുതിച്ചേർത്തു. പിന്നീട് 1984ൽ സിയാഉൽ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിന് കീഴിൽ ഈ നിയമങ്ങളെല്ലാം കർശനമായി നടപ്പാക്കി അഹമ്മദികളെ ശിക്ഷിക്കാൻ തുടങ്ങി. തെരുവുകളിൽ സർക്കാറിന്റെ ഒത്താശയോടെ തീവ്രവാദികൾ അഹമ്മദികൾ വധിക്കപ്പെടേണ്ടവരാണെന്ന് ബാനറുകളുമേന്തി പ്രചരണം നടത്തി. 2010ൽ ഒറ്റദിവസം അഹമ്മദിയാക്കളുടെ രണ്ട് പള്ളികൾ സർക്കാർ ഒത്താശയോടുകൂടി തകർത്ത് നൂറിലധികം ആളുകളെ തീവ്രവാദികൾ കൊന്നൊടുക്കി. ഏറ്റവുമൊടുവിൽ ഇമ്രാൻഖാൻ അധികാരത്തിലെത്തിയപ്പോഴും ഇതൊക്കെ തന്നെയാണ് പാക്കിസ്ഥാനിലെ അഹമ്മദികളുടെ അവസ്ഥ. ഇമ്രാൻഖാന്റെ സാമ്പത്തിക ഉപദേഷ്ടാവായി അഹമ്മദിയാ വിഭാഗത്തിൽ പെട്ട ഒരാളെ നിയമിച്ചതിന്റെ പേരിൽ നിരവധി ലഹളകളാണ് അവിടെ നടന്നത്. അവസാനം അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയാണുണ്ടായത്.
ഇത്തരത്തിൽ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യങ്ങളിൽ നിന്ന് പോലും ഖുർആൻ അടിസ്ഥാന പ്രമാണമായി വിശ്വസിച്ചുപോരുന്ന ഒരു ജനവിഭാഗത്തിന് ഏൽക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് സംസാരിക്കാനോ അവരുടെ മനുഷ്യാവകശാങ്ങളുടെ കൂടെ നിൽക്കാനോ ഒരു മുസ്ലിം പണ്ഡിതൻ പോലും വന്നിട്ടില്ല എന്നതാണ് ഖേദകരമായ കാര്യം. കേരളത്തിൽ ഏറ്റവും ഉയർന്ന ശബ്ദസൗകര്യങ്ങളിൽ മാത്രം പ്രഭാഷണങ്ങൾ നടത്തുന്ന തട്ടമിട്ട ഉസ്താദുമാർ ഇപ്പോഴും സത്യമറിയാതെ അഹമ്മദിയാക്കളെ കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്ന തിരക്കിലുമാണ്. ഇത്തരക്കാരുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള മറുപടി കോഴിക്കോട്ടെ അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആസ്ഥാനത്തുണ്ട്. കേൾക്കാൻ സഹിഷ്ണുതയുള്ളവരെ സ്വാഗതം ചെയ്ത് അവിടെ കോഴിക്കോട്ടെ അഹമ്മദിയ്യാ മുസ്ലിം ജമാത്തിന്റെ പ്രവർത്തകരുണ്ട്.
Stories you may Like
- മുഖ്യമന്ത്രി നടത്തിയ പരാമർശം ഖേദകരമാണെന്ന പത്തനംതിട്ട മുസലിം ജമാഅത്ത്
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിൽ മുസ്ലിംങ്ങൾ പിന്നോട്ട്
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബീമാപള്ളി ജമാ അത്ത്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്