ജനിച്ചതും വളർന്നതും ഗുജറാത്തിൽ; ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരനായ ദാമോദരൻ നായരുടെ മകൻ; ഖേഡ ജില്ലയിലെ ഡാകോറിലെ സ്കൂളിൽ ജീവനക്കാരനായിരിക്കവേ ആർഎസ്എസിന്റെ സജീവ പ്രവർത്തകൻ; മലയാളിയെങ്കിലും കേരളവുമായുള്ള ബന്ധം വല്ലപ്പോഴും നാട്ടിലെ ബന്ധുവീട്ടിൽ എത്തുന്നതിൽ ഒതുങ്ങി; അജ്മീർ ദർഗയിൽ സ്ഫോടനം നടത്തിയതോടെ എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെട്ട ഹിന്ദുത്വ ഭീകരൻ: സുരേഷ് നായരുടെ കഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോഴിക്കോട ജില്ലയിലെ കൊയിലാണ്ടി, വടകര പ്രദേശങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവിടെ നിന്നും ഒരുകാലത്ത് തൊഴിൽ തേടി ഗുജറാത്തിൽ എത്തിയ ആയിരക്കണക്കിന് മലയാളികളുണ്ട്. തലമുറകൾക്ക് മുമ്പ് തന്നെ ഇങ്ങനെ ആളുകൾ ഗുജറാത്തിലേക്ക് പോയിരുന്നു. ഇങ്ങനെ ഗുജറാത്തിൽ പോയ മലയാളികൾ അവിടെ ജീവിതം കരുപ്പിടിപ്പിച്ചു കൂടി. ഇങ്ങനെ ഗുജറാത്തിലേക്ക് കുടിയേറിയ മലയാളികളിലെ രണ്ടാം തലമുറയിൽ പെട്ട ആളാണ് ഇന്ന് രാജ്യത്തെ നടുക്കിയ ഭീകരരനെന്ന് എൻഐഎ അറിയിച്ചിരിക്കുന്ന സുരേഷ് നായർ. രാജ്യത്തെ ഞെട്ടിക്കാൻ ഹിന്ദുത്വ തീവ്രവാദ ശക്തികൾ ആസൂത്രണം ചെയ്ത സ്ഫോടന കേസികളിൽ പ്രധാനപ്പെട്ട അജ്മീർ ദർഗ്ഗ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് ഇന്നലെ സുരേഷ് നായരെ ഭീകരവിരുദ്ധ സേന പിടികൂടിയത്.
മലയാളി ബന്ധം പറയാമെങ്കിലും അടിസ്ഥാന പരമായി ഗുജറാത്തുകാരൻ തന്നെയാണ് സുരേഷ് നായർ. ഇയാൾ ജനിച്ചു വളർന്നത് ഗുജറാത്തിൽ തന്നെയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാടിനടുത്ത് എളാട്ടേരി ഉണിച്ചിരാംവീട് ക്ഷേത്രത്തിനടുത്തായിരുന്നു തറവാട് വീട്. സ്വത്ത് ഭാഗം വെച്ചപ്പോൾ അമ്മക്ക് കിട്ടിയ സ്ഥലമായിരുന്നു ഇത്. അതായിരുന്നു സുരേഷിന് നാടുമായുള്ള ബന്ധം. ഗുജറാത്താണ് സ്വന്തം നാടെന്ന് കരുതി വളർന്ന വ്യക്തി അവിടെ അടിമുടി വേരൂന്നിയ ആർഎസ്എസ് ആശയത്തിന്റെ തന്നെ പിൻതുടർച്ചക്കാരനായി. ഈ ആശയമാണ് തീവ്രഹിന്ദുത്വ ശക്തികളുടെ ഭാഗമാകാൻ സുരേഷ് നായരെ പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.
കൊയിലാണ്ടി കണയങ്കോട് സ്വദേശിയായ പിതാവ് ദാമോദരൻ നായർ ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരനായിരുന്നു. മാതാപിതാക്കൾക്കൊപ്പം ഗുജറാത്തിൽ കഴിയുമ്പോഴാണ് അജ്മീർ ദർഗ കേസിൽ സുരേഷ് പങ്കാളിയായത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകോറിലെ സ്കൂളിൽ ജീവനക്കാരനായിരുന്ന സുരേഷ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ആർ.എസ്.എസുമായി ബന്ധമുള്ള സ്കൂളിലായിരുന്നു ജോലി.
ഡാകോറിലെ ദ്വാരക സൊസൈറ്റിയിലെ ആറാം നമ്പർ പ്ലോട്ടിലായിരുന്നു വീട്. നാടുമായി കാര്യമായ ബന്ധം ഇല്ലായിരുന്നെങ്കിലും അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് വരാറുണ്ടായിരുന്നു. 2005ലാണ് ഒടുവിൽ കോഴിക്കോട്ടെത്തിയത്. സുരേഷ് നായർ ഒളിവിൽ പോകുമ്പോൾ അവിവാഹിതനായിരുന്നു. നാട്ടുകാരിൽ പലരും സുരേഷിനെ കണ്ടതായി ഓർക്കുന്നില്ല.സുരേഷ് നായർക്കായി എൻ.ഐ.എ അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി നേരത്തേ അന്വേഷണം നടത്തിയിരുന്നു. ബാലുശ്ശേരിയിലെ സഹോദരിയുടെ വീട്ടിലും കൊയിലാണ്ടി എളാട്ടേരിയിലെ ബന്ധുവീട്ടിലും അന്ന് അന്വേഷണസംഘം എത്തിയിരുന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ച് കൈമാറിയിരുന്നു.
അജ്മീർ സ്ഫോടനത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന സുരേഷ് പിന്നീട് മുങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കൊയിലാണ്ടിയിൽ വന്നിരുന്നു. അന്ന് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ നാട്ടുകാർക്കും കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്നും വലിയൊരു വിഭാഗം ആളുകൾ ഗുജറാത്തിൽ ടയർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് പൊലീസിന് ഇയാളെ കണ്ടെത്താൻ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. സുരേഷിന് ആർ.എസ്.എസിന്റെ അഖിലേന്ത്യാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പോലും ആരോപണം ഉയർന്നിരുന്ു. ഇതോടെ ഇയാളെ പിടികൂടാനായി വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
സുരേഷ് നായർ ചിത്രത്തിൽ എത്തുന്നത് വാസനിയുടെ മൊഴിയോടെ
അജ്മീറിലേക്ക് കൊണ്ടുപോകാനുള്ള സ്ഫോടകവസ്തുക്കൾ മധ്യപ്രദേശിലെ ദേവസിൽനിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്ക് മധ്യപ്രദേശ് രജിസ്ട്രേഷനുള്ള എംപി 43 സി 903 കാറിൽ എത്തിച്ചപ്പോൾ അതിൽ സുരേഷ് നായരുണ്ടായിരുന്നുവെന്ന് വാസനി മൊഴി നൽകി. ഈ മൊഴിയാണ് സുരേഷ് നായരിലേക്കുള്ള അന്വേഷണം നീളാൻ എൻഐഎയെ പ്രേരിപ്പിച്ചത്. അന്ന് സുരേഷ് നായർക്കൊപ്പമുണ്ടായിരുന്ന ഹിന്ദുത്വ ഭീകരനും സ്വാമി അസിമാനന്ദയുടെ കൂട്ടാളിയുമായിരുന്ന സുനിൽ ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ജോഷിയെ കൊലപ്പെടുത്തിയെന്ന് ആരോപണവിധേയനായ ആനന്ദ് രാജ് കട്ടാരിയയുടേതായിരുന്നു ഈ കാർ. ഗോധ്രയിലെ ഗൂഢാലോചനക്കുശേഷം സുരേഷ് നായർ തന്നെയാണ് വാസനി, മേഹുൽ, ഭവേഷ്, സണ്ണി എന്നിവർക്കൊപ്പം സ്ഫോടന വസ്തുക്കൾ സർക്കാർ ബസിൽ സംശയം തോന്നാത്തവിധം അജ്മീറിലേക്ക് കൊണ്ടുപോയത്.
നാലു വർഷം മുമ്പ് അജ്മീർ സ്ഫോടനക്കേസ് അന്വേഷിച്ച രാജസ്ഥാൻ ഭീകരവിരുദ്ധ സ്ക്വാഡ് അഡീഷനൽ എസ്പി സത്യേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ സുരേഷിനായി കോഴിക്കോട് ജില്ലയിൽ അന്വേഷണം നടത്തിയിരുന്നു. കേരളത്തിന്റെ ആഭ്യന്തര സുരക്ഷ അന്വേഷണ സംഘത്തിന്റെ (ഐ.എസ്ഐ.ടി) സഹായത്തോടുകൂടിയായിരുന്നു ഇത്. സുരേഷ് നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തിൽ വരാറുള്ളതെന്നും 10 വർഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് ഒരിക്കൽപോലും കേരളത്തിൽ വന്നിട്ടില്ലെന്നും കേരളം അറിയിച്ചു.
തങ്ങൾക്ക് ബന്ധമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭീകരപ്രവർത്തനം വ്യാപിപ്പിച്ച ഈ സംഘം സുരേഷ് നായരെ ഉപയോഗിച്ച് കേരളത്തിൽ വല്ല വിധ്വംസകപ്രവർത്തനങ്ങളും നടത്തിയോ എന്നാണ് രാജസ്ഥാൻ എ.ടി.എസ് പ്രധാനമായും അന്ന് ആരാഞ്ഞിരുന്നത്. ഇതിനായി സുരേഷ് നായർ കേരളത്തിൽ വന്നാൽ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വിലാസങ്ങളും രാജസ്ഥാൻ പൊലീസ് കേരള പൊലീസിന് നൽകി. കേരളത്തിൽ സുരേഷിന് ചങ്ങാത്തമുള്ള പല യുവാക്കളുടെയും പേരും വിലാസവും ഇങ്ങനെ കൈമാറിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ കേരളത്തിൽ എത്തിയതായി യാതൊരു അറിവും ഉണ്ടായില്ല.
തെളിവ് നശിപ്പിക്കാൻ കൂട്ടുപ്രതിയെ കൊലപ്പെടുത്തി, ഏഴ് സ്ഫോടന കേസിൽ ബന്ധമെന്നും എൻഐഎ വാദം
അതേസമയം സുരേഷ് നായർക്ക് മേൽ വലിയ കുറ്റങ്ങൾ ചുമത്താനാണ് എൻഐഎ നീക്കം. അജ്മീർ സ്ഫോടനത്തിൽ സുരേഷ് നായർക്കൊപ്പം പങ്കാളിയായ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ ജോഷിയെ സ്ഫോടനത്തിന്റെ ആസൂത്രണം പുറത്താകുമെന്ന് ഭയന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2007 ഡിസംബർ 29ന് അജ്മീർ സ്ഫോടനക്കേസിലെ പ്രതിയായ ഹർഷദ് ഭായി സോളങ്കിയും നാലു പേരും ചേർന്ന് സുനിൽ ജോഷിയെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നും മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയെങ്കിലും ബിജെപി സർക്കാറിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.
അജ്മീർ സ്ഫോടനം നടക്കുമ്പോൾ 45 വയസ്സ് പ്രായമുണ്ടായിരുന്ന സുനിൽ ജോഷി സ്ഫോടനത്തിന്റെ ഗൂഢാലോചന പൊലീസിനോട് വെളിപ്പെടുത്താൻ തയാറായത് മറ്റു പ്രതികളെ അങ്കലാപ്പിലാക്കിയെന്നും തുടർന്ന് അവർ കൊല നടത്തിയെന്നുമായിരുന്നു ദേവസിലെ ഉദ്യോഗ് നഗർ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, അജ്മീർ സ്ഫോടനത്തിന്റെ ആസൂത്രണം ഏറ്റെടുത്ത് സ്വാമി അസിമാനന്ദ മജിസ്ട്രേട്ടിന് നൽകിയ മൊഴിയും തള്ളിയ ജയ്പൂരിലെ പ്രത്യേക എൻ.ഐ.എ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി.
അതേസമയം, അസിമാനന്ദയുടെ ആസൂത്രണത്തിന് കീഴിൽ സ്ഫോടനം നടത്തിയ സുനിൽ ജോഷി, ഭവേഷ് പട്ടേൽ, ദേവേന്ദ്ര കുമാർ ഗുപ്ത എന്നിവർ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. അസിമാനന്ദക്ക് പുറമെ ലോകേഷ്, ചന്ദ്രശേഖർ, ഹർഷദ് സോളങ്കി, മെഹുൽ കുമാർ, മുകേഷ് വാസ്നി, ഭരത് ഭായ് എന്നിവരും കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. രാജ്യത്തെ നടുക്കിയ ഏഴു സ്ഫോടന സംഭവങ്ങളിൽ നാലു കേസുകളുമായി ബന്ധമുള്ള കണ്ണിയാണ് സുരേഷ് നായർ എന്നാണ് എൻഐഎ നേരത്തെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. സ്ഫോടന പരമ്പരകളിൽ 124 പേർ കൊല്ലപ്പെടുകയും 293 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ൽ എൻഐഎ ഏറ്റെടുത്തതാണ് കേസുകൾ. ദുർബലമായ അന്വേഷണം നടത്തി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അസീമാനന്ദയെ മക്കാമസ്ജിദ് സ്ഫോടനക്കേസിൽ ഈയിടെയാണ് കോടതി വെറുതെവിട്ടത്.
നിരപരാധി, കുടുക്കിയതെന്ന് കുടുംബം
അതേസമയം ഹിന്ദുത്വ ഭീകരനെന്ന് രാജ്യം മുഴുവൻ പറയുമ്പോഴും കുടുംബം സുരേഷ് നായരെ തള്ളിപ്പറയുന്നില്ല. അജ്മീർ സ്ഫോടനക്കേസിൽ അറസ്റ്റിലായെങ്കിലും സുരേഷ് നായർ നിരപരാധിയെന്ന് സഹോദരി സുഷമ പറയുന്നു. ആരെങ്കിലും മനപ്പൂർവ്വം കുടുക്കിയതാകാം എന്നാണ് സഹോദരി പറയുന്നത്. കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മയുടെ സഹോദരി രാധ പറഞ്ഞിരുന്നു. സുരേഷ് നായർ വർഷങ്ങളായി നാട്ടിൽ വരാറില്ലെന്നാണ് രാധ പറഞ്ഞത്.
2007 ഒക്ടോബർ 11ന് റംസാൻ മാസത്തിൽ നോമ്പുതുറ സമയത്ത് അജ്മീർ ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിനായി സമഗ്രികൾ ഇയാൾ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചിൽ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എൻഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്