തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരുടെ കൊച്ചനിയന്മാർ; കലാലയങ്ങളെ സംഘർഷത്തിലാക്കുന്ന ഒട്ടും ഫ്രണ്ട്ലിയല്ലാത്ത സംഘടന..! ലിബറൽ നിലപാടുകാരെന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തനം തീവ്ര ആശയക്കാരായ മുസ്ലിം വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു കൊണ്ട്; വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം വളർത്താൻ സ്കൂൾ യൂണിഫോം പോലും വിവാദമാക്കിയ ചരിത്രം: കെ എസ് യു ക്ഷീണിച്ചപ്പോൾ കാമ്പസുകളിൽ വളർന്നു; അഭിമന്യുവിന്റെ കൊലയാളികളായ കാമ്പസ് ഫ്രണ്ടുകാരുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാമ്പസ് രാഷ്ട്രീയം കൊലക്കളമാകുന്നത് കേരളത്തിൽ ആദ്യമായല്ല. രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്ഐയും കെഎസ് യുവും എബിവിപിയും തമ്മിലടിക്കുന്നത് കേരളത്തിലെ കാമ്പസുകളിൽ ഒരു സമയത്തെ പതിവു കാഴ്ച്ചകളായിരുന്നു. എങ്കിലും കുറച്ചു കാലമായി വിദ്യാർത്ഥി രാഷ്ട്രീയം കൊലപാതകത്തിൽ കലാശിക്കുന്ന വിധത്തിൽ അപകടകരമായ രീതിയിലേക്ക് മാറിയിരുന്നില്ല. തമ്മിലടികൾ സംഘർഷത്തിൽ കലാശിച്ചിരുന്നെങ്കിലും അടുത്തകാലത്ത് കാമ്പസുകളിൽ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മതചിന്തയും കടന്നു വരുന്നതോടെ അപകടം വർദ്ധിക്കുകയാണ്. തീവ്രചിന്താഗതിക്കാരായ സംഘടനകൾ അവരുടെ അപകടകരമായ രാഷ്ട്രീയം ലിബറൽ ചിന്താഗതിയിൽ ഒളിപ്പിച്ചു കടത്തുന്നതിന്റെ പ്രതിഫലനമാണ് മഹാരാജാസിലെ എസ്എഫ്ഐക്കാരൻ അഭിമന്യുവിന്റെ കൊലപാതകം വ്യക്തമാക്കുന്നത്.
ഐസിസ് ബന്ധത്തിന്റെ പേരിൽ രാജ്യം നിരോധിക്കാൻ ഒരുങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ടാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ വിനാശം വിതയ്ക്കുന്നത്. ഒരു വിദ്യാർത്ഥി സംഘടന എന്നതിൽ ഉപരിയായി തീവ്രചിന്താഗതിയുള്ള മുസ്ലിം യുവാക്കളുടെ സംഘടനയായി കാമ്പസ് ഫ്രണ്ട് മാറിയെന്നത് അവരുടെ സമരങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. സമുദായത്തിന്റെ രക്ഷക വേഷം കെട്ടി നിസ്സാര വിഷയങ്ങൾ പോലും മതവൽക്കരിച്ച് അപകടരമായ നിലയിലേക്ക് മാറ്റുന്നതിൽ മുഖ്യമായ പങ്ക് ഈ സംഘടനയ്ക്കുണ്ട്.
2009ലാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ രാഷ്ട്രീയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ കാമ്പസ് ഫ്രണ്ടിന് രൂപം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലാണ് ആദ്യം സംഘടന പ്രവർത്തിച്ചു തുടങ്ങിയത്. കാമ്പസ് ഫ്രണ്ട് എന്നാണ് പേരെങ്കിലും മുസ്ലിം തീവ്രപ്രസ്ഥാനമായി മതവിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതാണ് ഇവരുടെ ശൈലി. ഹാദിയ വിഷയത്തിൽ അടക്കം കാമ്പസ് ഫ്രണ്ട് നിലപാട് കൈക്കൊണ്ടത് അത് മതവൽക്കരിക്കപ്പെട്ട വിഷയമായതു കൊണ്ടായിരുന്നു.
കാമ്പസുകളിൽ മതം പറഞ്ഞു കൊണ്ട് ഈ സംഘടന വളർന്നത് കെ എസ് യുവിന് ശക്തിക്ഷയിച്ചതോടയാണ്. എന്തിനും തയ്യാറായി പോപ്പുലർ ഫ്രണ്ട് കൂടെ നിൽക്കും എന്ന ചിന്താഗതി കൂടി ആയതോടെയാണ് കാമ്പസ് ഫ്രണ്ടിലേക്ക് ആളുകൾ എത്തിയത്. പലപ്പോഴു തീവ്ര മതസംഘടനയുടെ സ്വഭാവത്തോടെയായിരുന്നു സംഘടനയുടെ പ്രവർത്തനം. തങ്ങളുടെ എതിർവിഭാഗക്കാരായി കരുതപ്പെട്ടവർക്കെതിരെ ശക്തമായ ആക്ഷേപങ്ങളുമായി സംഘടന രംഗത്തെത്തും. പലപ്പോഴും സംഘടനയുടെ ഇടപെടൽ അക്രമത്തിൽ കലാശിച്ച സംഭവങ്ങളുണ്ട്.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യൂണിഫോമിന്റെ പേരിൽ ഏറ്റവും അധികം പ്രശ്നമുണ്ടാക്കിയത് ഇവരുടെ സംഘടനയായിരുന്നു. സ്കൂൾ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തൗനും ഈ കാമ്പസ് ഫ്രണ്ടുകാർ ശ്രമിച്ചു. സ്കൂളിൽ നടപ്പാക്കുന്ന യൂനിഫോമിന് ഇറക്കം കുറവാണെന്നും സൈക്കിളിൽ യാത്ര ചെയ്തുവരുന്ന കുട്ടികൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും ആരോപിച്ചായിരുന്നു ഇവർ സമരവുമായി രംഗത്തെത്തിയത്. മുസ്ലിം വിഷയങ്ങൾ ഇടപെട്ട് വർഗീമായമാക്കി മാറ്റുകയാണ് കാമ്പസ് ഫ്രണ്ടിന്റെ പതിവു പരിപാടി.
പോപ്പുലർ ഫ്രണ്ടും പൂർവരൂപമായ എൻ.ഡി.എഫും കേരളത്തിൽ ഇതുവരെ 28 കൊലപാതകങ്ങളും 87 കൊലപാതകശ്രമങ്ങളും നടത്തിയെന്ന് മുമ്പ് എൻ.ഐ.എ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ 104 കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്തിയ കുറ്റകൃത്യങ്ങൾ ആയിരത്തിലധികമാണ്. 2012 മുതലാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ വേരാഴ്ത്തിയത്. സംഘടനയുടെ ദേശീയസമിതി മലപ്പുറത്തെ മലബാർ ഹൗസിൽ ചേർന്നശേഷമാണു പ്രവർത്തനം രാജ്യവ്യാപകമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങൾ ഇങ്ങനെ: മാതൃസംഘടനയായ എൻ.ഡി.എഫിൽനിന്നു പൊട്ടിക്കിളിർത്ത പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിഘടനവാദവും വിദ്വേഷവും വളർത്താൻ കാലങ്ങളായി കരുക്കൾ നീക്കുകയാണ്. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്. നക്സൽ സംഘടനയായ പോരാട്ട(സിപിഐ.എം.എൽ-നക്സലേറ്റ്)വുമായി ചേർന്ന് ശക്തി വർധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെല്ലാം കരുക്കൾ നീക്കിയതു കേരളത്തിലാണ്.
കേരളത്തിലെ സാംസ്കാരികമേഖലയിൽ അറിയപ്പെടുന്ന പലർക്കും പോപ്പുലർ ഫ്രണ്ട്, നക്സൽ ബന്ധമുണ്ട്. സംസ്ഥാനത്തു പ്രതിവർഷം 3-5 ശതമാനമാണു പോപ്പുലർ ഫ്രണ്ടിന്റെ വളർച്ച. 23 സംസ്ഥാനങ്ങളിൽ സജീവസാന്നിധ്യമുള്ള സംഘടനയ്ക്കു കേരളത്തിൽ മാത്രം 60,000 സജീവപ്രവർത്തകരും 85,000 അനുഭാവികളുമുണ്ട്. 14 ജില്ലകളിലും കമ്മിറ്റികൾ, ഡിവിഷൻ കമ്മിറ്റി, ഏരിയാ കമ്മിറ്റി, യൂണിറ്റുകൾ എന്നിങ്ങനെയാണു സംഘടനാരൂപം. 15 അംഗ സംസ്ഥാന നിർവാഹകസമിതിയാണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൻ ഫ്രണ്ട്, ദളിതരെ സ്വാധീനിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നീ ഉപസംഘടനകളും രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു.
രാജ്യത്തു ജിഹാദി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘടനയായതിനാലാണു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ശക്തമാക്കിയത്. കശ്മീരിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യാൻ പ്രധാനപങ്ക് വഹിച്ച തടിയന്റവിട നസീർ കേരളാ ജിഹാദി ഗ്രൂപ്പിൽപെട്ടയാളാണ്. നസീറിന്റെ ബന്ധു കെ.വി. അബ്ദുൾ ജലീലാണു ബംഗളുരു സ്ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുെഹെബ് എൻ.ഡി.എഫ്. പ്രവർത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകന്റെ െകെപ്പത്തി വെട്ടിമാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇയാളായിരുന്നു.
ഗസ്സയിൽ ഇസ്രയേൽ ആക്രമണം നടത്തിയതിനേത്തുടർന്നു കേരളത്തിലെ 57 കേന്ദ്രങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനങ്ങളിൽ മതവിദ്വേഷ മുദ്രാവാക്യങ്ങളുയർന്നു. ഇതിന് പിന്നിൽ കാമ്പസ് ഫ്രണ്ടിന് അടക്കം പങ്കുണ്ടായിരുന്നു. താലിബാൻ ഭീകരതയ്ക്കിരയായ പാക്കിസ്ഥാനിലെ മലാല യൂസഫ് സായിയെ രാജ്യാന്തരതലത്തിൽ പിന്തുണച്ച മനുഷ്യാവകാശസംഘടനകൾക്കും വ്യക്തികൾക്കുമെതിരേ ഇവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ താലിബാനിസത്തോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു. അന്നു കാമ്പസ് ഫ്രണ്ട് 15 കേന്ദ്രങ്ങളിലും നാഷണൽ വിമൻ ഫെഡറേഷൻ 20 കേന്ദ്രങ്ങളിലും സംസ്ഥാനത്തു പ്രകടനം നടത്തി.
ഐ.എസ്. ബന്ധത്തിന്റെ പേരിൽ കേരളത്തിൽനിന്ന് അറസ്റ്റിലായവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ട്. കണ്ണൂരിലെ ക്യാമ്പിൽനിന്നു വാളുകൾ കണ്ടെത്തിയ സംഭവം, ബോംബ് നിർമ്മാണം, ബംഗളുരുവിൽ ആർ.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഐ.എസുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയിലും പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ട്.
കോഴിക്കോട്ട് നടന്ന ആയുധപരിശീലന ക്യാമ്പിൽ കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു എന്നിവയ്ക്കു പുറമേ ബോംബ് നിർമ്മാണവും ഉൾപ്പെട്ടിരുന്നു. മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി ഫൗണ്ടേഷൻ, ആലുവയിലെ പെരിയാർ പരിശീലനകേന്ദ്രം, കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, പഴുക്കാക്കാനം എന്നിവിടങ്ങളിൽ പെട്രോൾ ബോംബ്, ഗ്രനേഡ് എന്നിവ നിർമ്മിക്കാനുള്ള പ്രത്യേക പരിശീന ക്യാമ്പും നടന്നു. എൻ.ഐ.എ. അന്വേഷിക്കുന്ന മിക്ക കേസുകളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പങ്കുണ്ട്. കാലങ്ങളായി ഇവരുടെ പ്രവർത്തനം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോൾ ഫാസിസത്തിനെതിരെ പോരാട്ടം എന്ന പേരിൽ രംഗത്തിറങ്ങിയത് കാമ്പസ് ഫ്രണ്ടായിരുന്നു. ഫാഷിസത്തിനെതിരെ എന്ന പേരിൽ ഇവർ നടത്താനിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് വിലക്കേർപ്പെടുത്തിയതും ഇവരുടെ തീവ്ര ആശയത്തെ ഭയന്നാണ്. അഭിമന്യുവിന്റെ കൊലപാതകത്തോടെ കേരള സമൂഹത്തെ ഭീതിപ്പെടുത്തുന്ന പ്രസ്താനമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയെന്ന് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അധിഷ്ടിതമായ കേരളത്തിലെ രാഷ്ട്രീയത്തിൽ എല്ലാ വെള്ളപൂശപ്പെടും എന്നു കരുതുന്നവരും ഏറെയാണ്.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- കാമ്പസ് ഫ്രണ്ടുകാർ നെഞ്ചിൽ കത്തി കുത്തിയിറക്കി അഭിമന്യുവിനെ കൊന്നിട്ട് അഞ്ച് വർഷം
- ഈ മോഷണത്തിൽ വേണ്ടത് പഴുതടച്ച അന്വേഷണം; ലോക്സഭയിലേക്ക് ഒരു വിഷയം കൂടി
- അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണം വേണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്