തലസ്ഥാനത്തെ പാർട്ടിക്കാരുടെ ഉശിരൻ സഖാവ്; പ്രതിഷേധങ്ങളുടെ 'സെറ്റിട്ട്' ചാനലുകളുടെ പ്രിയങ്കരനായി; മേയർ സ്ഥാനാർത്ഥിയെ വെട്ടി കൗൺസിലറായി; ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ ബിജെപി ഓഫീസിലും ഫോഗിങ് നടത്തിയ കമ്മ്യൂണിസ്റ്റുകാരൻ; സുഹൃത്തുക്കൾക്ക് എന്തും ചെയ്യുന്ന പരോപകാരി; അക്രമം നടത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ഐപി ബിനുവിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികം രാഷ്ട്രീയ സംഘട്ടനം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണെന്നതുകൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിവുള്ള കാര്യമാണ്. കേരളത്തിലെ ബിജെപിക്കാരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്ന പ്രചരണ ദേശീയ തലത്തിൽ ബിജെപി ശക്തമാക്കുന്ന വേളയിൽ തന്നെയാണ് ഇന്ന് പുലർച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമം നടത്തുന്നവരല്ല സി.പി.എം നേതാക്കളെന്ന് പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന പാർട്ടിയുടെ കരണത്തേറ്റ അടിയായി പോയി പാർട്ടി കൗൺസിലർ ഐപി ബിനു തന്നെ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെട്ടിലാക്കിയ ഐപി ബിനുവിനെതിരെ ഒരു സസ്പെൻഷന് അപ്പുറത്തേക്ക് പാർട്ടി നടപടി ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സിപിഎമ്മിനെതിരായ മികച്ചൊരു ആയുധം എന്ന നിലയിലാണ് ബിജെപി ഈ വിഷയത്തെ കണ്ടിരിക്കുന്നത്.
ബിജെപിക്ക് വടി നൽകുകയും സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തത് തലസ്ഥാനത്തെ സഖാക്കളുടെ പ്രിയങ്കരനായ കൗൺസിലറായി അറിയപ്പെടുന്ന ഐപി ബിനുവാണ്. ഇടത് ചാനൽ പ്രവർത്തകരുടെയും പ്രിയങ്കരനാണ് ബിനു. പബ്ലിസിറ്റിക്ക് വേണ്ടി കിട്ടിയ മാർഗ്ഗങ്ങളെല്ലാം തേടുന്ന നേതാവ്. എപ്പോഴും സമര കോലാഹലങ്ങളാൽ മുഖരിതമായ തിരുവനന്തപുരം നഗരത്തിൽ പാർട്ടിക്ക് വേണ്ടി ആളെ കൂട്ടാൻ മിടുക്കനാണ് ഐ പി ബിനു. ഗവൺമന്റ് ജനറൽ ആശുപത്രിക്ക് സമീപത്തു തന്നെയാണ് അദ്ദേഹത്തിന്റെ വീട്.
മെഡിക്കൽ കോളേജ് ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കിയ ശേഷം ഗവ. സംസ്കൃത കോളേജിൽ നിന്നും പ്രീ ഡിഗ്രിയും. ഗവ. ഐ ടി ഐയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യക്തിയാണ് അദ്ദേഹം. അന്നത്തെ കാലത്ത് എസ്എഫ്ഐയിലൂടെയാണ് തിളങ്ങി നിന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിഎ പൊളിറ്റിക്സിൽ ചേർന്നു. ബിരുദപഠനത്തിനുശേഷം സ്വാതിതിരുനാൾ സംഗീതകോളേജിൽ മൃദംഗപഠനവു നടത്തി. യൂണിവേഴ്സിറ്റി കോളേജ് പഠന സമയത്തെ സഹപാഠി ആയിരുന്ന അനിലയെ ജീവിത സഖിയായി തിരഞ്ഞെടുത്തു.
എപ്പോഴും സമരമുഖരിതമായ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പുറത്തിറങ്ങിയ ഐ പി ബിനു പാർട്ടിക്കാരുടെ പ്രിയങ്കരനായ നേതാവായി മാറി. സി.പി.എം പ്രതിപക്ഷത്തിരുന്ന വേളയിൽ സെക്രട്ടേറിയേറ്റിലേക്കും മറ്റും സമരം നടത്തുമ്പോൾ ചാനലുകൾക്ക് വേണ്ടി 'സെറ്റിടുന്ന' നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ തലസ്ഥാനത്തെ ചാനൽ പ്രവർത്തകരുമായി അടുത്ത ബന്ധമാണ് ബിനുവിന് ഉള്ളത്. അപ്രതീക്ഷിതമായി ഒരു പ്രതിഷേധം ഡിവൈഎഫ്ഐയുടേയോ മറ്റോ നേതൃത്വത്തിൽ സംഘടിപ്പിക്കുമ്പോൾ ചാനൽ പ്രവർത്തകരെ വിളിച്ച് ഇത് അറിയിക്കും. അക്രമത്തിൽ കലാശിക്കുമെന്ന സൂചനയും നൽകും. എവിടെ എത്തണം എന്നു നിർദേശിക്കുന്നതിന് പുറമേ എവിടെ ക്യാമറ വച്ചാൽ നല്ല വിഷ്വൽ കിട്ടുമെന്ന് പോലും കൃത്യമായി പറഞ്ഞുറപ്പിച്ചാകും ബാക്കിയുള്ള കലാപരിപാടികൾ. അതായിരുന്നു ബിനുവിന്റെ പബ്ലിക് റിലേഷൻ.
ഇങ്ങനെ പ്രതിപക്ഷത്തിരുന്ന വേളയിൽ സമര മുഖങ്ങളിൽ ശോഭിച്ച നേതാവായതു കൊണ്ടാണ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്. നേതാക്കളുടെ സഹായിയായി നിന്ന് ബന്ധം സ്ഥാപിച്ച ബിനു തിരുവനന്തപുരം മേയർ ആകേണ്ടിയിരുന്ന ആളെയും സമർത്ഥമായി വെട്ടിയാണ് കൗൺസിലറായത്. മേയർ ആകാൻ സാധ്യതയുണ്ടായിരുന്ന ജയൻ ബാബു മത്സരിക്കാൻ ആഗ്രഹിച്ചത് കുന്നുകുഴിയിലായിരുന്നു. എന്നാൽ നേതാക്കളുടെ പ്രിയങ്കരനായി നിന്ന ഐപി ബിനു ഈ സീറ്റ് തന്റേതാക്കി മാറ്റി. ജയൻ ബാബുവാകട്ടെ ബിജെപി ശക്തികേന്ദ്രത്തിൽ മത്സരിച്ച് പരാജയമാകുകയും ചെയ്തു. മേയർ തിരഞ്ഞെടുപ്പ് വേളയിൽ ബിനുവിനും സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും പ്രശാന്തിന്റെ വരോടെ അത് ഇല്ലാതായി.
പാർട്ടിക്കാർക്കും ചാനലുകാർക്കും പുറമേ രാഷ്ട്രീയം നോക്കാതെ സഹായം ചെയ്യുന്ന പരോപകാരി കൂടിയാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കുന്നുകുഴി കൗൺസിലർ. കൗൺസിലർ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം പബ്ലിസിറ്റി കിട്ടാൻ വേണ്ടി കൊതുകിനെ തുരത്താൻ വേണ്ടി ഫോഗിങ് ചെയ്തു ഐപി ബിനു രംഗത്തെത്തിയിരുന്നു. ബിജെപി ഓഫീസ് പരിസരത്തു കയറി ഫോഗിങ് നടത്തിയ കൗൺസിലറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിനിടെയാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. ഇതോടെ ബിനുവാണ് ഇതിന് പിന്നിലെന്ന വിധത്തിൽ പ്രചരണം ഉണ്ടായി. ഇതിന് ഉപയോഗിച്ച ചിത്രമാകട്ടെ അദ്ദേഹം ഫോഗിങ് നടത്തുന്ന ചിത്രങ്ങളായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയിൽ വലിയ തോതിൽ പ്രചരിച്ചതോടെ ബിനു കൗൺസിലറുടെ പബ്ലിസിറ്റി വീണ്ടും ഉയരുകയാണ് ചെയ്തത്. സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന പരോപകാരി ആയാണ് ബിനു അറിയപ്പെടുന്നത്.
ഇപ്പോൾ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായപ്പോഴും ബിനുവിന് അതിൽ പശ്ചാത്താപമൊന്നുമില്ല. തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകർത്തിരുന്നു. ഇതൊന്നും പ്രധാന വിഷയമല്ലേ ഇങ്ങനെയൊക്കെ വരുമ്പോൾ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകും എന്നായിരുന്നു ബിനു ഇതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുള്ള ഷോപ്പിങ് കോംപ്ലക്സിന് മുകളിലുള്ള വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കാൻ ബിനുവും കൂട്ടരും എത്തിയത്.
എന്തായാലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും സൈബർ ലോകത്ത് ബിനു അനുകൂല പോസ്റ്റുകൾ വ്യാപകായി പ്രചരിക്കുന്നുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വരെ കയറി ആക്രമിച്ച സംഭവം വീരന് ചേർന്നതെന്ന വിധത്തിലാണ് സൈബർ അണികളുടെ പ്രചരണം. 'ബിനു അണ്ണൻ മരണ മാസാണ് ' എന്ന തരത്തിലാണ് കമന്റുകളും പോസ്റ്റുകളും വ്യാപകമായാണ് പ്രചരിക്കുന്നത്. സംഘർഷം രൂക്ഷമായതോടെ തലസ്ഥാന നഗരം സായുധ പൊലീസ് വലയത്തിലാണിപ്പോൾ.
എ.ബി.വി.പി കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന എം.ജി കോളജിൽ എസ് എഫ് ഐ പതാക പാറിച്ചതാണ് ആർ എസ് എസ് പ്രവർത്തകരെ ആദ്യം പ്രകോപിപ്പിച്ചിരുന്നത്. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പതാക ഉയർത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടി പേടിച്ച് പിന്നീട് കോളജിലേക്ക് പ്രഖ്യാപിച്ച മാർച്ച് മാറ്റി വച്ചിരുന്നു.
Stories you may Like
- ഛണ്ഡീഗഢിൽ ബിജെപിയിലേത്തിയ ആംആദ്മി കൗൺസിലർമാർ പാർട്ടിയിലേക്ക് മടങ്ങി
- വിജിലൻസിന് പരാതി നൽകിയപ്പോൾ വെട്ടിലായി യുഡിഎഫ് ഭരണസമിതി
- 'വ്യാജ പ്രചാരണം നടത്തി വികസനത്തിന് തുരങ്കം വെക്കരുത്', എ.എം.ആരിഫിനോട് സന്ദീപ്
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍