ജനിച്ചത് പപ്പയുടേയും മമ്മിയുടേയും ഏഴാമത്തെ പുത്രനായി; മൂന്നാംലിഗക്കാരിയെന്ന വിളി അധിക്ഷേപമായെത്തിയപ്പോൾ കരഞ്ഞ് തീർത്ത കണ്ണീരെന്നെ വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചു; 'ഒമ്പതേ'യെന്ന് വിളിച്ചവർപോലും ഇന്ന് പ്രശംസയുമായെത്തുന്നു; കംപ്ലീറ്റ് ഫാഷൻ ഡിസൈനറായ ആബേൽ റോബിൻസിന്റെ വിശേഷങ്ങൾ
അർജുൻ സി വനജ്
കൊച്ചി: ' ആത്മവിശ്വാസവും ദൃഡനിശ്ചയവും നിറഞ്ഞ് നിൽക്കുന്ന സംസാരം. തന്റെയുള്ളിലെ പുരുഷ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലിനെത്തുടർന്ന് താനറിയാതെയുണ്ടാകുന്ന സ്ത്രൈണതയെ പക്വമായ പുരുഷ ശബ്ദം കൊണ്ട് മറച്ചുവെക്കുന്ന ജീവിതഘടന. ശരീരഭാഷയിലെ സ്ത്രീത്വത്തെ, ആത്മാഭിമാനത്തോടെ ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വം '.. അങ്ങനെ ആബേൽ റോബിൻസിനെക്കുറിച്ച് പറഞ്ഞാൽ ചിലപ്പോൾ സാഹിത്യഭാഷയ്ക്ക് പരിമിതികളുണ്ടെന്ന് തോന്നിപ്പോവും. അതാണ് ഇദ്ദേഹം. കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ മുൻനിര ഫേഷൻ ഡിസൈനർമാരിൽ ഒരാൾ.
മേക്കപ്പ് ചെയ്യുമ്പോൾ, ഹെയർ ഡ്രെസ്സിംഗും, കോസ്റ്റിയൂമുമെല്ലാം സ്വന്തം ചെയ്യാനാണ് ആബേലിന് താൽപര്യം. അതുകൊണ്ടാണ് ഫാഷൻ ലോകം ആബേലിനെ കപ്ലീറ്റ് ഫാഷൻ ഡിസൈനറെന്ന് വിളിക്കുന്നതും.
ഫാഷൻ ഡിസൈൻ രംഗത്തേക്കുള്ള എത്തിച്ചേരൽ..?
തോപ്പുംപടിയിലെ സ്വകാര്യ സ്ഥാപനമായ ദീപ കോളേജിൽ നിന്ന് പിഡിസി പൂർത്തിയാക്കിയപ്പോഴാണ് ഗ്രാഫിക് ഡിസൈനിങ് പഠിച്ചാലെന്താ എന്നോർക്കുന്നത്. കോഴ്്സ് പൂർത്തിയാക്കിയതിന് ശേഷം പ്രശസ്തമായ വെഡ്ഡിങ് കാർഡ് ഡിസൈനിങ് സ്ഥാപനമായ വളവി ആൻഡ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി 2005 ൽ ജോലിക്ക് കയറി. അവിടെ നിന്നാണ് ഫാഷൻ രംഗത്തോട് കൂടുതൽ അടുക്കണമെന്ന് തോന്നിയത്.
പിന്നെ ഒട്ടും മടിച്ചില്ല. വരുമാനവും തന്റെ താൽപര്യവും മുന്നിൽ കണ്ട് അമ്മയുടെ പേരിൽ തോപ്പുംപടിയിൽ 2009 ൽ മോണിക്ക സ്റ്റുഡിയോ തുടങ്ങി. പതിയെ ഫോട്ടോഗ്രാഫിക്ക് ഒപ്പം മേക്കപ്പും ചെയ്ത് തുടങ്ങി. വിവാഹ ഫോട്ടോഗ്രാഫറായി പോയാൽ മേക്കപ്പും ഞാൻ തന്നെ ഏറ്റെടുക്കും. യു ടൂബാണ് എന്റെ ഗുരുനാഥൻ. യു ടൂബിൽ ഏറ്റവും പുതിയ രീതികൾ കണ്ട് പഠിക്കും. പിന്നെ അത് പരീക്ഷിക്കും.
ഇതുവരെയുള്ള എല്ലാ പരീക്ഷണവും വിജയമായിരുന്നു. സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ വരുന്നവരെ നല്ല രീതിയിൽ മേക്കപ്പ് ചെയ്ത് ഫോട്ടോയെടുക്കും. അങ്ങനെയിരിക്കെ പല കൊറിയോഗ്രാഫർമാരുടെ ഇടക്ക് മേക്കപ്പ് ചെയ്യാൻ പോയി തുടങ്ങി. 2014 ൽ സഞ്ജന ജോണിന്റെ ഡൽഹിയിലെ അക്കാദമിയിൽ മേക്കപ്പിന്റെ പുതിയ രീതികൾ ശാസ്ത്രീയമായി പരിശീലിക്കാൻ തീരുമാനിച്ചു. ആറ് മാസക്കാലം കോഴ്സിനോട് വിടപറഞ്ഞ്, സ്വന്തമായി വർക്കുകൾ ഏറ്റെടുക്കാൻ തുടങ്ങി.
ഇന്ന് മുൻനിര സിനിമതാരങ്ങളുടെ പലരുടേയും ഇഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റായി മാറാൻ കഴിഞ്ഞു. ( ചെറുചിരിയോടെ, അവരുടെ പേര് പറയുന്നില്ല, കാരണം അവർക്ക് പലർക്കും സ്വന്തമായി മേക്കപ്പ് മാൻ ഉണ്ട്) പ്രധാനമായും ഞാൻ ഫാഷൻ ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കാറ്. സംവിധായകന്റെ ആശയങ്ങൾക്കിണങ്ങുന്ന കോസ്റ്റിയും ഡിസൈൻ സ്റ്റിച്ച് ചെയ്യലാണ് ആദ്യപണി. പിന്നെയാണ് മേക്കപ്പ്. പിന്നെ ഹെയർ സറ്റൈലിംഗും. വെഡ്ഡിങ് മേക്കപ്പിനിപ്പോൾ നല്ല മാർക്കറ്റാണ്. ചടങ്ങിന് അണിയേണ്ട വസ്ത്രത്തിന്റെ സെലക്ഷൻ മുതൽ മണിയറയിലേക്ക് പ്രവേശിക്കേണ്ട വസ്ത്രങ്ങൾ വരെ മേക്കപ്പ് മാന്റെ കയ്യിലാണിപ്പോൾ.
15,000 രൂപ മുതൽ മുകളിലോട്ടാണ് ഒരു വിവാഹത്തിന്റെ റേറ്റ്. ഉപയോഗിക്കുന്ന പ്രോഡക്ടുകളുടെ ബ്രാൻഡ് അനുസരിച്ച് തുകമാറും. മേക്കപ്പ് സെമിനാറുകൾക്ക് ഇപ്പോൾ ക്ലാസ്സുകൾ നൽകുന്നുണ്ട്. സിറ്റി കളക്ഷൻസ് കേരളമെമ്പാടും നടത്തുന്ന സെമിനാറുകളിൽ ഞാനും ക്ലാസ് നൽകുന്നുണ്ട്.
ബാല്യം... കൗമാരം..?
പപ്പയുടേയും മമ്മിയുടേയും ഏഴാമത്തെ പുത്രനായിട്ടാണ് ഞാൻ ജനിച്ചത്. നാല് ചേച്ചിമാരും രണ്ട് ചേട്ടന്മമാണുള്ളത്. അമ്മച്ചിയേക്കാൾ എന്നെ ചേച്ചിമാരാണ് നോക്കി വളർത്തിയിട്ടുള്ളത്. അതും എന്റെ സ്വഭാവ ഘടനയിൽ ചെറുപ്പത്തിലേ മാറ്റം വരുത്തിയിട്ടുണ്ടാകാം. ചേച്ചിമാർ അവർക്ക്
മേക്കപ്പ് ചെയ്യുന്നത് പോലെ എന്നേയും ഒരുക്കും. ഒരു പെണ്ണായിട്ട്. കണ്ണമാലി സെന്റ് മേരീസ് ഹൈ സ്കൂളിലാണ് പത്തുവരെ പഠിച്ചത്.
പഠനകാലത്ത് എന്റെ ശബ്ദം പൂർണ്ണമായും പെൺകുട്ടിയുടേത് പോലായിരുന്നു. പാട്ട് പാടാൻ എനിക്ക് വല്ല്യ താൽപര്യമായിരുന്നു. പെൺകുട്ടികളുടേത് പോലെയുള്ള ശബ്ദം പലപ്പോഴും വില്ലനായിട്ടുണ്ട്.. ഒരിക്കൽ പള്ളിയിലെ ഗായകസംഘത്തിലേക്ക് എന്നേയും ഉൾപ്പെടുത്തി. പക്ഷെ ഫിമെയിൽ വോയിസ് ആയതിനാൽ പെൺകുട്ടികൾക്ക് ഒപ്പം നിർത്തി പാഠിച്ചു. അത് എനിക്ക് വലിയ വിഷമമായിരുന്നു അന്ന്. ഏകദേശം ആ കാലത്താണ് എന്റ ഹോർമോൺ വിത്യാസത്തെക്കുറിച്ച് എനിക്ക് ബോധ്യമാവുന്നത്. എന്റെ ശബ്ദം ആണിന്റേത് പോലെ ആക്കണമെന്ന് അക്കാലത്താണ് തോന്നിയത്. പിന്നെ എല്ലാ ദിവസവും രാവിലെ ചെറു ചൂടുവെള്ളം കണ്ട് ഗാർഗ്ലിങ് ചെയ്യാൻ തുടങ്ങി. കുറേ കാലം കഴിഞ്ഞപ്പോൾ ചെറിയ മാറ്റം വന്നു.
മൂന്നാം ലിംഗക്കാരനായതിന്റെ പേരിൽ എന്തെങ്കിലും വിഷമങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടോ..?
പിഡിസിക്ക് പഠിക്കുമ്പോഴും പിന്നേയുമായി ഒമ്പതേയെന്ന വിളി കുറേയധികം കേട്ടിട്ടുണ്ട്. ആദ്യമൊക്കെ കരച്ചിൽ വന്നിരുന്നു. (ചെറുതായി കണ്ണ് നിറയുന്നു..) പിന്നെ ആ വിളി സഹിച്ചല്ലേ പറ്റൂ... ദൈവം തന്നത്, എത്രയായാലും മാറ്റാൻ പറ്റില്ലല്ലോ..? ഞാൻ കരഞ്ഞ് തീർത്ത
കണ്ണീരെന്നെ വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചു...ഒമ്പതേയെന്ന വിളി പിന്നീട് ഒരു വാശിയായിരുന്നു. അങ്ങനെ വിളിച്ചവരെക്കൊണ്ട് ആബേലേ എന്ന് സ്നേഹത്തോടെയോ ബഹുമാനത്തോടെയോ വിളിപ്പിക്കണമെന്ന്. അത് ഇന്ന് ഒരു പരിധിവരെ വിജയിച്ചു. മൂന്നാം ലിംഗക്കാരിൽ നിന്ന് ഏതെങ്കിലുമൊരു ലിംഗക്കാരനാവാൻ പലരും നിർബന്ധിച്ചു.
ഒരു ശസ്ത്രക്രിയ നടത്തിയാൽ അത് സാധ്യമാവും. പക്ഷെ വേണ്ട. ദൈവം തന്നത് അത്പോലെ തന്നെയാവട്ടെ. കൊച്ചിയിൽ താനടക്കം 150 ലധികം മൂന്നാം ലിംഗക്കാരുണ്ട്. നാലഞ്ചോളം ട്രാൻസ് ജെൻഡേഴ്സും. ഇവർക്കെല്ലാം തന്നേക്കാൾ ദുഃഖകരമായ ജീവിതകഥയാണ് പറയാനുള്ളത്. അത്രത്തോളം ഭരണകൂടവും സമൂഹവും ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോൾ വീട്ടുകാരിൽ നിന്ന് മാറി പള്ളുരുത്തിയിൽ ഒരു ഫ്ളാറ്റിലാണ് താമസം. സമൂഹം ഒരു പ്രത്യേക കണ്ണിലൂടെ നോക്കികാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ അതിനോടൊക്കെ പൊരുത്തപ്പെട്ടു.
കൊച്ചി മെട്രോയിൽ മൂന്നാം ലിംഗക്കാർക്ക് ജോലി സംവരണം ലഭിച്ചത് ഘടനയുടെ(എൽ.ജി.ബി.റ്റി) വിജയമാണ്. സർക്കാരിന്റെ എല്ലാ സർവ്വീസിലും മൂന്നാം ലിംഗക്കാർക്കും പരിഗണന ലഭിക്കണം. നമ്മളും സാധാരണ ഒരു ഇന്ത്യനാണ്. അതുകൊണ്ട് ഇന്ത്യൻ ഭരണഘടന നൽകുന്ന എല്ലാ മൗലീക അവകാശങ്ങളും ഞങ്ങൾക്കുമുണ്ട്. മൂന്നാം ലിഗമായതിന്റെ പേരിൽ അത് ഇല്ലാതാക്കാൻ ആർക്കും ആവില്ല. വിദേശ രാജ്യങ്ങൾ ഭൂരിഭാഗവും ഇതൊക്കെ അംഗീകരിക്കാൻ തയ്യാറായിട്ടുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോണാൾഡ് ട്രംപ് നമ്മുടെ സമൂഹത്തെ അഗീകരിക്കുന്ന ആളാണെന്ന്തിൽ സന്തോഷമുണ്ട്.
മൺസൂൺ നൈറ്റിനെക്കുറിച്ച്..?
എംഫോർമാരി.കോം ഒരു ഫാഷൻ ഷോ കൊല്ലത്ത് സംഘടിപ്പിച്ചിരുന്നു. അതാണ് പ്രചോദനമായത്. അങ്ങനെ ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അവതരിപ്പിക്കാൻ ഒരു ഫാഷൻ ഷോ നടത്താൻ തീരുമാനിച്ചു. അങ്ങനെ 12 ഓളം പേരെ ഉൾപ്പെടുത്തി 2015 ൽ പരിപാടി നടത്തി. ആദ്യ പരിപാടി സാമ്പത്തികമായി അത്ര വിജയം നേടിതന്നില്ലെങ്കിലും ഞാൻ എന്ന ഫാഷൻ ഡിസൈനർക്ക് നല്ല പ്രശസ്തി നേടി തന്നു. കേരളത്തിൽ ആദ്യമായാണ് അത്തരമൊരു പരിപാടി നടന്നത്. അതുകൊണ്ട് തന്നെ ശത്രുതയും വേണ്ടുവോളം വർദ്ധിച്ചു. 2016 ൽ മൺസൂൺ നൈറ്റ് 2 വിനെക്കുറിച്ച് ആലോചിച്ചു. ആ പരിപാടിയിൽ ട്രാൻസ്ജെൻഡേഴ്സിനെക്കൂടി പങ്കെടുപ്പിച്ചു. നാല് മെയിലും അഞ്ച് ഫീമെയിൽ ആർട്ടിസ്റ്റുകൾക്കുമൊപ്പം മൂന്ന് ട്രാൻസ് ജെൻഡേഴ്സും പരിപാടിയിൽ പങ്കെടുത്തു.
സത്യത്തിൽ അതൊരു ചരിത്രം തിരുത്തിക്കുറിക്കൽക്കൂടിയായിരുന്നു. ലൈംഗിക തൊഴിലാളികളായി മാത്രം ട്രാൻസ് ജെൻഡേഴ്സിനെ കണ്ടിരുന്ന വലിയൊരു സമൂഹം, അവരിലെ കലയേയും ആസ്വദിച്ചു. അവർക്ക് അഭിനന്ദനങ്ങൾ വേണ്ടുവോളം ലഭിച്ചു. പക്ഷെ പരിപാടിക്കിടയിൽ ചിലർ നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിച്ചത്, ആ പരിപാടിയെ മുഴുവനായി ബാധിച്ചു. സദുദ്ദേശത്തോടെ നടത്തിയ പരിപാടി ആളുകൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കപ്പെട്ടു. പക്ഷെ പൊലീസ് വളരെ കരുതലോടെയാണ് ആ വിഷയത്തിൽ ഇടപെട്ടത്. ചിലരെയെല്ലാം ചോദ്യം ചെയ്തു എന്നതൊഴിച്ചാൽ യഥാർത്ഥപ്രതികളെതന്നെയാണ് പിടികൂടിയതെന്നാണ് അനുമാനിക്കുന്നത്. രണ്ടായിരത്തി പതിനേഴ് ഓഗസ്റ്റ് മാസമാണ് മൺസൂൺ നൈറ്റിന്റെ മൂന്നാം ഭാഗം നടക്കുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്