ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലും കോടികൾ മുടക്കി സജീവ സാന്നിധ്യമായി; ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നൗഹീര ഷെയ്ക്കിനെ സ്വീകരിക്കാൻ എത്തിയത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ; മുസ്ലിം എംപവർ പാർട്ടിയുണ്ടാക്കി ബിജെപിക്ക് വഴിവെട്ടി; സ്വർണത്തിനൊപ്പം മറ്റ് വ്യവസായ മേഖലയിലും കൈവെച്ചു; വിശ്വാസിയായി നടിച്ച് ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കേരളത്തിൽ 500 കോടിയുടെ തട്ടിപ്പു നടത്തിയ നൗഹീര അത്യാഢംബരങ്ങളുടെ തോഴി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച നൗഹീര ഷെയ്ക്ക് കോടികൾ കൊണ്ട് അമ്മാനമാടിയ വ്യവസായിയും തട്ടിപ്പുകാരിയുമായി വളർന്നത് അതിവേഗത്തിലായിരുന്നു. നൗഹീരയുടജെ വളർച്ചയെല്ലാം മതവിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു. അതിന് ഇസ്ലാമിക് ബാങ്കിങ് എന്ന ആശയത്തെയും അവർ ശരിക്കും കരുവാക്കി ഉപയോഗിച്ചു. ഇസ്ലാമിക മതവിശ്വാസ പ്രകാരം പണം പലിശയ്ക്ക് കൊടുക്കുന്നത് ഹറാമായ കാര്യമാണ്. മലയാളികൾ അടക്കമുള്ള പല മുസ്ലിം വ്യവസായികളും ഇക്കാര്യത്തിൽ കർശന നിലപാടു കാരാണ്. അതുകൊണ്ട് പലിശ അല്ലാത്ത ബിസിനസിൽ പങ്കാളികളാകാൻ തയ്യാറായി അവർ പലപ്പോഴും രംഗത്തുവന്നിരുന്നു. ഇസ്ലാമിക ബാങ്കിങ് എന്ന ആശയത്തെ കുറിച്ച് കേരളം കാര്യമായി തന്നെ ചർച്ച ചെയ്തു. ഇതോടെ അതിലെ ബിസിനസ് സാധ്യത നൗഹീര തിരിച്ചറിഞ്ഞു. ഇതോടെയാണ് കേരളത്തിൽ പലിശ രഹിത ബാങ്കിംഗിന്റെ പേരിൽ രംഗത്തിറങ്ങിയതും 500 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയതും.
പലിശരഹിത ബിസിനസിന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനി കബളിപ്പിച്ചത് ആയിരക്കണക്കിന് നിക്ഷേപകരെയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ്പാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. നിക്ഷേപകരെ പറഞ്ഞുപറ്റിച്ച് കമ്പനി 500 കോടിയോളം രൂപയാണ് കവർന്നത്. എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ്. ഇതിനായി അവർ സമർത്ഥമായി വിശ്വാസത്തെ മറയാക്കി. ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലുമെല്ലാം കോടികൾ മുടക്കി സജീവസാന്നിധ്യമായി നിറഞ്ഞുനിന്നു നൗഹീര. തികഞ്ഞ വിശ്വാസി എന്ന പ്രതിച്ഛായ പരത്തിയാണ് നൗഹീരയുടെ തട്ടിപ്പുകൾ. അതുകൊണ്ട് മുസ്ലിംങ്ങളാണ് ഇവരുടെ തട്ടിപ്പിൽ വീണതും.
മഹാരാഷ്ട്രയിൽ നടന്ന ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അതിഥിയായെത്തിയതാണ് നൗഹീര ഷെയ്ക്ക്. അന്ന് കമന്റേറ്ററായ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജയാണ് നൗഹീര ഷെയ്ക്കിനെ സ്വീകരിക്കുന്നത്. പണത്തിന്റെ കരുത്തു തന്നെയായിരുന്നു ഷെയ്ഖിന് ക്രിക്കറ്റ് താരങ്ങൾക്ക് മേൽ പോലും സ്വാധീനമുണ്ടാക്കാൻ സാധിച്ചതിയൂടെ വ്യക്തമാാകുന്നത്്. ആയിരക്കണക്കിന് കോടി രൂപ ആസ്തിയുള്ള സാമ്രാജ്യമായി ഹീര ഗോൾഡ് എക്സിം വളർന്നതോടെയാണ് നൗഹീര ഷെയ്ക്കിനും മാറ്റമുണ്ടായത്. ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തിലായിരുന്നു അവരുടെ ജനനം.
ആന്ധ്രയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നതിലും അവർ വിജയിച്ചു. പിന്നാലെ രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായി. കർണാടക തിരഞ്ഞെടുപ്പിൽ മുസ്ലിം എംപവർ പാർട്ടി എന്ന പേരിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചതിന്റെ നേട്ടം ലഭിച്ചത് ബിജെപിക്കാണ്. അഖിലേന്ത്യ വനിത ശാക്തീകരണ പാർട്ടിയുടെ അധ്യക്ഷയും രാജ്യന്തര മനുഷ്യാവകാശ അസോസിയേഷൻ വൈസ് പ്രസിഡന്റുമായി. ബിജെപിയോട് അടുപ്പം പുലർത്തിയ ഇവർ മോദിയുടെ ചിത്രം പോലും പല കാര്യങ്ങൾക്കും ഉപയോഗിച്ചു.
സ്വർണത്തിനൊപ്പം എല്ല വ്യവസായ മേഖലകളിലും പങ്കുണ്ടെന്ന് സഥാപിക്കാൻ ശ്രമിച്ചതും ഹീര ഗ്രൂപ്പിന്റെ വിശ്വാസ്യത വർധിപ്പിച്ചു. 36 ശതമാനം മുതൽ 54 ശതമാനം വരെ ലാഭവിഹിതം ഉറപ്പു നൽകുന്ന എന്തു വ്യവസായമുണ്ടെന്ന് പണം നിക്ഷേപിച്ചവർ ആലോചിക്കും മുൻപ് ഹീര ഗ്രൂപ്പ് തകർച്ചയിലായി. ഹീരാ ഗ്രൂപ്പ് കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണവരാണ് ഇപ്പോൾ പണം നഷ്ടപ്പെട്ട് അലമുറയിടുന്നത്. കമ്പനിയുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപവും ലാഭവിഹിതവും ലഭിക്കാതെ പറ്റിക്കപ്പെട്ടത് ആയിരങ്ങളാണ്. കേരളത്തിൽ നിന്നുമാത്രം 500ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. ഇതു കൂടാനും സാധ്യതയുണ്ട്. ഇതിനെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും അന്വേഷണത്തെ അട്ടിമറിക്കുന്നുവെന്നുമാണ് നിക്ഷേപകരുടെ ആക്ഷേപം.
കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനി ഓഫിസ് തുറന്നത്. സ്വർണക്കട്ടകളും സ്വർണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോൾഡ് എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ് പ്രവർത്തനം തുടങ്ങുന്നത്. ഒരു ദശകത്തിനിടയിൽ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരിൽ നിന്ന് ധനസമാഹരണം നടത്തിയത്. വിവിധ രാജ്യങ്ങളിൽ ഓഫിസുകളും തുറന്നു. ലക്ഷം രൂപക്ക് 3000 രൂപക്കു മുകളിലായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോൾ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞു.ഹീര ഗോൾഡ്, ഹീര ജൂവലേഴ്സ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഫാൻസി വേൾഡ്, ഹീര ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റർനാഷനൽ സ്കൂൾ, ഇന്റർനാഷനൽ ദഅ്വ സെന്റർ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളിൽ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്.
ഇതിന്റെ നടത്തിപ്പിന് പിന്തുണ നൽകി മാനവരാശിയെ സഹായിക്കുന്നതിനു പകരമായാണ് കമ്പനി പലിശരഹിത നിക്ഷേപത്തിന് ലാഭ വിഹിതം നൽകുന്നതെന്നായിരുന്നു അവകാശവാദം. പലിശ രഹിത സംരംഭമായതിനാൽ മുസ്ലിംകളിൽ നിന്ന് മാത്രമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാൽ ലാഭവിഹിതം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. പലർക്കും തുടക്കത്തിൽ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. നിക്ഷേപമെങ്കിലും തിരിച്ചുകിട്ടിയാൽ മതിയെന്നതാണ് പലരുടേയും ആവശ്യം. മറ്റുസംസ്ഥാനങ്ങളിലും കമ്പനി സിഇഒയെ പ്രതിചേർത്ത് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിക്ക് കേസ് കൈമാറിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
ഹീര ഗ്രൂപ്പിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നും കമ്പനി പൊളിഞ്ഞതുകൊണ്ടല്ല ലാഭവിഹിതം ലഭിക്കാതായതെന്നും സിഇഒ ഹൈദരാബാദ് സ്വദേശിനി നൗഹീര ഷെയ്ഖ് ജയിലിലായതാണ് പ്രതിസന്ധിയിലാക്കിയതെന്നും ചില നിക്ഷേപകർ തന്നെ പറയുന്നുണ്ട്. തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവർ പൊലിസിൽ പരാതിയുമായെത്തിയതോടെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. കോഴിക്കോട് ചെമ്മങ്ങാട് പൊലിസാണ് കമ്പനി സിഇഒയെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. നിരവധിപേർ നേരിട്ടും അല്ലാതെയും പരാതിയുമായെത്തിയതോടെ ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പൊലിസ് പൂട്ടി സീൽ ചെയ്തിരുന്നു.
അതിനിടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്നായി കബളിപ്പിക്കപ്പെട്ടവർ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്. 167 നിക്ഷേപകരാണ് ഇതിനകം കോഴിക്കോട് ഒത്തുച്ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുന്നത്. എന്നാൽ പൊലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലും ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയായതിനാലും അന്വേഷണം മറ്റു ഏജൻസികൾക്ക് വിടണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.
അതേസമയം നൗഹീര ഒറ്റയ്ക്ക് ശ്രമിച്ചാൽ മാത്രം ഈ തട്ടിപ്പു നടക്കില്ലെന്നത് വ്യക്തമാണ്. ഇവർക്ക് പിന്നിൽ സംഘടിതമായ ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന കാര്യവും ഉറപ്പാണ്. ഇതിലേക്ക് വിശദമായ അന്വേഷണം തന്നെ വേണ്ടിവരുമെന്ന നിലയിലാണ് കാര്യങ്ങൾ. കേരളത്തിൽ ഇടതു സർക്കാർ അടക്കം ഇസ്ലാമിക് ബാങ്കിംഗിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് രംഗത്തുണ്ട്. കണ്ണൂരിൽ അടക്കം ഇത്തരം സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അടക്കം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട നിലയിലേക്കാണ് ഹീരയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് വിരൽചൂണ്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്