Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പേരിന് അർഥം മുഹമ്മദിന്റെ സൈന്യം; അജണ്ട ഇന്ത്യയെ തകർക്കലും കാശ്മീരിനെ പാക്കിസ്ഥാനോട് ചേർക്കലും; ഊട്ടി വളർത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ; നടപ്പാക്കുന്നത് ഖുർആനിൽ പറയുന്ന ജിഹാദെന്ന് അവകാശവാദം; കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്യുന്നത് മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വാഗ്ദാനം ചെയത്; അൽഖായിദ തൊട്ട് താലിബാൻ വരെ അടുത്ത ബന്ധങ്ങൾ; ഇന്ത്യയെ തകർക്കാൻ കാശ്മീരിൽ ജിഹാദ് നടത്തിയ ജയ്ഷേ മുഹമ്മദ് ലോകം ഭയക്കുന്ന ഭീകരസംഘടന

പേരിന് അർഥം മുഹമ്മദിന്റെ സൈന്യം; അജണ്ട ഇന്ത്യയെ തകർക്കലും കാശ്മീരിനെ പാക്കിസ്ഥാനോട് ചേർക്കലും; ഊട്ടി വളർത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ; നടപ്പാക്കുന്നത് ഖുർആനിൽ പറയുന്ന ജിഹാദെന്ന് അവകാശവാദം; കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്യുന്നത് മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വാഗ്ദാനം ചെയത്; അൽഖായിദ തൊട്ട് താലിബാൻ വരെ അടുത്ത ബന്ധങ്ങൾ; ഇന്ത്യയെ തകർക്കാൻ കാശ്മീരിൽ ജിഹാദ് നടത്തിയ ജയ്ഷേ മുഹമ്മദ് ലോകം ഭയക്കുന്ന ഭീകരസംഘടന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ ആക്രമണത്തിൽ രാജ്യം വിറച്ചുനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷേ മുഹമ്മദ്്. ഇന്ത്യയിൽ എപ്പോഴൊക്കെ ഭീകര ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം പറഞ്ഞകേട്ട പേരാണ്, ആയിരക്കണക്കിന് സായുധരായ ഭടന്മ്മാരും, വെടിക്കോപ്പുകളുംവരെയുള്ള ഈ സംഘടനയുടെ പേര്. ഇന്ത്യയെ തകർക്കാനായി പാക്കിസ്ഥാൻ പാലൂട്ടി വളർത്തിയ ഈ സംഘടന ഒരു ഘട്ടത്തിൽ പാക്കിസ്ഥാനുപോലും ഭീഷണിയായിട്ടുണ്ട്.

മുഹമ്മദിന്റെ സൈന്യം അതാണ് ജയ്ഷേ മുഹമ്മദ് എന്ന വാക്കിന്റെ അർഥം. തികച്ചും മതാധിഷ്ഠിതമായ ജിഹാദിൽ വിശ്വസിക്കുന്ന ഒരു സംഘടന. ഒറ്റ ഉദ്ദേശത്തോടെയാണ് ജയ്ഷേ പ്രവർത്തിക്കുന്നത്. കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ നിന്ന് അടർത്തിമാറ്റി പാക്കിസ്ഥാനിൽ ചേർക്കുക. 1990കളുടെ ഒടുവിൽ കാശ്മീരിനെ ഇന്ത്യയിൽനിന്ന് മോചിപ്പിക്കാനായി കൂടുതൽ കരുത്തുള്ള ഒരു സായുധ സേന വേണം എന്ന് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ചിന്തയിൽ നിന്നാണ് ജെയ്ഷേ മുഹമ്മദ് ഉണ്ടാകുന്നത്.

ഹർക്കത്തുൽ മുജാഹീദ്ദീൻ എന്ന സംഘടനയായിരുന്നു അതുവെരെ കാശ്മീരിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവന്നത്. ഇതിനും തീർത്തും സൈനികവത്ക്കരിച്ച്, കണ്ണിൽച്ചോരയില്ലാത്ത ഭീകര സംഘടന ഉണ്ടാക്കണം എന്നായിരുന്നു പാക് ജിഹാദി ഗ്രൂപ്പുകളുടെ തീരുമാനം. അതിനായി അവർ തിരഞ്ഞെടുത്ത നേതാവ് മൗലാല മുസൂദ് അസർ അന്ന് ഇന്ത്യയിൽ ജയിലിയായിരുന്നു. ഹർക്കത്തുൽ മുജാഹിദ്ദീന്റെ ഭീകര പ്രവർത്തനങ്ങൾ നടത്താനായി കാശ്മീരിലേക്ക് പോയ ഇയാൾ അവിടെവെച്ച് സൈന്യത്തിന്റെ പിടിയിലായി തുറുങ്കിലടക്കപ്പെടുകയായിരുന്നു.

മൗലാന മസുദ് അസറിനെ പുറത്തിറക്കാനായി പാക്കിസ്ഥാന്റെ സഹായത്തോടെ ഐഎസ്ഐ കണ്ടെത്തിയ പരിപാടിയായിരുന്നു കാണ്ടഹാറിലെ വിമാന റാഞ്ചൽ. 1999 ഡിസംബറിൽ നടന്ന വിമാനറാഞ്ചൽ രാജ്യം നടുങ്ങി. തുടർന്ന് ബന്ദികളെ വിട്ടുകൊടുക്കാനായി മസൂദ് അസർ അടക്കമുള്ള മൂന്ന് ഭീകരരെ വിട്ടുകൊടുക്കുമ്പോൾ അത് അതിഭീകരമായ ഒരു വിപത്തിന് വിത്തിടുകയായിരുന്നെന്ന് നമ്മുടെ ഭരണാധികാരികൾ അറിഞ്ഞില്ല. സത്യത്തിൽ അന്നത്തെ നയതന്ത്ര പാളിച്ചക്ക് നാം കൊടുത്ത വിലയാണ് ജെയ്ഷേ മുഹമ്മദ് എന്ന ഭീകരത.

പാക്കിസ്ഥാനിൽ വിജയശ്രീലാളിതനായി തിരച്ചെത്തിയ മസൂദ് അസറിനെയും കൊണ്ട് സൈന്യം ആഹ്ലാദ പ്രകടനംപോലും നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ലോക വ്യാപകമായി ജിഹാദി സംഘടനകളിൽനിന്ന് കോടികളുടെ പിരിവാണ് ഈ സംഘടനക്കായി നടത്തിയത്. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയം ക്യാമ്പുകളിൽപോയി കൃത്യമായി പരിശീലനവും ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘടനകളും ആയതോടെ ജെയ്ഷേ വളർന്നു. മസൂദിന്റെ നേതൃതവും ആസൂത്രണ പാടവവും സംഘടനയെ കൊടും ഭീകരരാക്കി. അപ്പോഴേക്കും ഹർക്കത്തുൽ മുജാഹിദ്ദീനെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു. ഇതോടെ പഴയ ജിഹാദികൾ മുഴവൻ ഈ സംഘടനയിൽ കയറിപ്പറ്റി. പിന്നീടങ്ങോട്ട് പത്താൻകോട്ടും പാർലിമെന്റ് ആക്രമണവും അടക്കമുള്ള എന്ത് ഉണ്ടായാലും അതിൽ ജെയഷേയുടെ കറുത്ത കൈകൾ ഉണ്ടായിരുന്നു.

തീർത്തും മതാധിഷ്ഠിതാമയ സംഘടനയാണ് ഇതെന്നാണ്, ജയ്ഷെയുടെ ക്യാമ്പുകൾ സന്ദർശിച്ച റോബർട്ട് ഫിസ്‌ക്കിനെപ്പോലുള്ള മാധ്യമ പ്രവർതതകർ പറയുന്നത്. ഖുർആൻ തന്നെയാണ് ഇവരുടെ അടിസ്ഥാന പുസ്തകം. ഖുർആനിൽ പറഞ്ഞിരിക്കുന്ന ജിഹാദിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കാശ്മീരിനുവേണ്ടി പോരാട്ടം നടത്തുന്നതെന്നാണ് ഓരോ ജയ്ഷേക്കരനും പറയുക. കുട്ടികളെയാണ് സംഘടനയുടെ ചാവേർ വിഭാഗത്തിലേക്ക് കാര്യമായി റിക്രൂട്ട് ചെയ്യുന്നത്.

കാശ്മീരിലും വലിയ വേരുകളുള്ള സംഘടന ഇതിനകം നിരവധി കാശ്മീരികളെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. കുട്ടികളെ ആദ്യം തന്നെ മതപഠന ക്ലാസുകളിൽ എത്തിച്ച് സ്വർഗ്ഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കയാണ് ഇവർ ചെയ്യുന്നത്. ഇസലാമിനുവേണ്ടി മരിച്ചാൽ മദ്യപ്പുഴകളും ഹൂറിമാരുമുള്ള സ്വർഗം കിട്ടുമെന്ന പ്രചാരണം അടിച്ചേൽപ്പിച്ചാണ് കുട്ടികളെപ്പോലും ഇവർ മനുഷ്യ ബോംബുകളാക്കുന്നതെന്ന് ഇക്കാര്യം അന്വേഷിച്ച ഗാർഡിയൻ പത്രവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചാരന്മ്മാരെന്ന് സംശയിക്കുന്നവരെ ഐഎസ് മോഡലിൽ നിരത്തിനിർത്തി വെട്ടിക്കൊല്ലുന്നും പരസ്യമായി തൂക്കിലേറ്റുന്നതും ഇവരുടെ രീതിയാണ്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക ഭീകരവാദത്തിനെതിരെ നിലപാട് എടുത്തതാണ് ജയ്ഷേക്ക് വന്ന ഏറ്റവും വലിയ തിരിച്ചടി. ഇതോടെ സംഘടനയെ നിരോധിക്കാൻ പാക്കിസ്ഥാനും തയ്യാറായി. അപ്പോഴേക്കും ജയ്ഷേ പാക്കിസ്ഥാനും തലവേദനായിരുന്നു. ശിയകളെ അടക്കമുള്ള മുസലീം ആഴ്‌വാന്തവിഭാങ്ങളെയും ഇവർ തിരഞ്ഞുപിടച്ച് വേട്ടയാടി. ഇപ്പോളും ഐഎസ്ഐയും പാക്കിസ്ഥാനും പരോക്ഷമായി ഇവടെ സഹായിക്കുന്നുണ്ട്. അതിനിടെ ജെയഷെയിലും പല തവണ പിളർപ്പുണ്ടായി. തങ്ങളാണ് യഥാർഥ ജിഹാദികൾ എന്ന് പറഞ്ഞ് ഇവർ എതിരാളികളെ പൊട്ടിത്തെറിപ്പിച്ച് കൊന്നിരുന്നു. ഈ രീതിയിൽ ഇരുതല മൂർച്ചയുള്ള സംഘടനയാണ് ജെയഷേ.

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നതാണ് ജയ്ഷേയുടെ ശൈലി. ഇപ്പോൾ നടന്ന ആക്രമണം തന്നെ മുമ്പ് സൈന്യം നൽകിയ തിരിച്ചടികൾക്കുള്ള പ്രത്യാക്രമണത്തിലാണ്. തങ്ങളുടെ പ്രവർത്തകരെ വധിച്ചതിന് പകരം വീട്ടുമെന്ന് ജയ്്ഷേ വക്താക്കൾ നേരത്തെ തന്നെ വീഡിയോയിൽ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP