സിനിമാക്കാരെയും പ്രശസ്തരെയും മുന്നിൽ നിർത്തി ജനസേവ ശിശുഭവന്റെ പേരിൽ പിരിവു കൊഴുപ്പിച്ചു; അന്തേവാസികളായ അനാഥക്കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയും തട്ടിപ്പ്; രേഖകളില്ലാതെ പാർപ്പിച്ചത് നൂറിലേറെ കുട്ടികളെ; സർക്കാർ ഏറ്റെടുത്തതോടെ പുറത്തുവന്നത് ബാലപീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ; പബ്ലിസിറ്റി സ്റ്റണ്ടിനായി തെരുവു നായ്ക്കളെ കൊന്നും പുലിവാല് പിടിച്ചു; പോക്സോ കേസിൽ അറസ്റ്റിലായ ജോസ് മാവേലിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജനസേവ ശിശുഭവനിലെ അഞ്ചു കുട്ടികളെ പീഡിപ്പിച്ച സംഭവ മറച്ചുവെച്ച കേസിൽ ജോസ് മാവേലി ഇന്നാണ് അറസ്റ്റിലായത്. പോക്സോ കേസിൽ അറസ്റ്റിലായ മാവേലിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. അനാഥക്കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഇവിടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കവിയൂർ പൊന്നമ്മയെ പോലുള്ള സിനിമാക്കാരെയും വി ആർ കൃഷ്ണയ്യറെ പോലുള്ള പ്രമുഖരെയും മുന്നിൽ നിർത്തി വൻ കട്ടൗട്ട് നിരത്തിയുള്ള പരസ്യങ്ങൾ വഴി പിരുവു കൊഴിപ്പിച്ചു കൊണ്ടാണ് ജോസ് മാവേലി ആലുവയിലെ ജനസേവാ ശിശുഭവന്റെ പ്രവർത്തനം കൊഴുപ്പിച്ചത്. എന്നാൽ, ഇവിടെ അന്തേവാസികളായിരുന്ന കുട്ടികൾക്ക് മതിയായ സൗകര്യം ഒരുക്കി നൽകുന്നതിനോ ഈ പണം ഉപയോഗപ്പെടുത്തിയില്ല. മറിച്ച്, ജോസ് മാവേലിയുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഇതൊക്കെ ഉപയോഗിക്കപ്പെടുത്തിയതെന്നാണ് ആരോപമം.
ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത് കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്. രേഖകളില്ലാതെ 104 കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെ കുട്ടികളെ പാർപ്പിക്കാൻ പാടില്ലെന്നും ഇവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ഉത്തരവിനെയും മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാരായില്ല. ഇതോടെയാണ് കർശന നിലപാടിലേക്ക് അധികൃതർ നീങ്ങിയതും മാവേലിയിൽ നിന്നും സ്ഥാപനം പിടിച്ചെടുക്കുന്നതും.
പലതവണ ജനസേവാ ശിശുഭവനെ കുറിച്ച് പരാതി ഉയർന്നിരുന്നെങ്കിലും അതൊന്നും ആരും പരിശോധിച്ചിരുന്നില്ല. ജോസ് മാവേലിക്ക് ഉന്നതങ്ങളിലുള്ള ഇടപെടലുകളായിരുന്നു ഇതിന് കാരണം. എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ ഈ പിട അയഞ്ഞു. സാമൂഹ്യ ക്ഷേമ വകുപ്പ് കാര്യമായി തന്നെ ഇവിടുത്തെ വിഷയങ്ങളിൽ ഇടപെട്ടു. ഇതോടയാണ് ശിശുഭവനിലെ നിയമലംഘനങ്ങൾ പിടിവീണതും. ശിശുസംരക്ഷണ-പരിപാലന നിയമത്തിന്റെ പ്രധാനപ്പെട്ട പല വകുപ്പുകളും സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിയമവിധേയമല്ലാതെ താമസിപ്പിച്ചിരിക്കുന്ന 104 മറുനാടൻ കുട്ടികളെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരേ പരാതി നൽകിയപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ജനസേവയുടെ പരാതി തള്ളിയ കോടതി, കുട്ടികളെ നിയമപരമായി ബന്ധപ്പെട്ടവർക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. കുട്ടികളുടെ വിശദ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനു മുന്നിൽ വിശദ റിപ്പോർട്ടാണ് ശിശുക്ഷേമ സമിതി സമർപ്പിച്ചത്.
സമിതിയുടെ പരിശോധനയിൽ 104 കുട്ടികളെ കണ്ടെത്തിയെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിൽ 42 കുട്ടികളെ മാത്രമേ കണ്ടുള്ളൂ. ബാക്കിയുള്ളവരെപ്പറ്റി തൃപ്തികരമായ ഉത്തരം ബന്ധപ്പെട്ടവർ നൽകിയില്ല. ഇതിനിടെ കാണാതായവരിൽപ്പെട്ട നാലു കുട്ടികളെ തൃശ്ശൂരിൽ ഭിക്ഷക്കാരായി കണ്ടെത്തി. ഇവരെങ്ങനെ തെരുവിലെത്തിയെന്ന ചോദ്യത്തിനും ജനസേവയ്ക്ക് ഉത്തരമില്ലായിരുന്നു.
ധനസമാഹരണത്തിനുള്ള ബ്രോഷറുകളിലും പരസ്യങ്ങളിലും കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ചു, കോടതിയുത്തരവിനെതിരേ പോലും കുട്ടികളെക്കൊണ്ട് പരസ്യപ്രതിഷേധം നടത്തി, ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുട്ടികളുെട വിവരങ്ങൾ തരാൻ കൂട്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ. തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയ ശിശുക്ഷേമ സമിതി, സ്ഥാപനം ഏറ്റെടുക്കണമെന്ന് സർക്കാരിന് നൽകിയ ശുപാർശയിലാണ് ഉത്തരവ്.
കുട്ടികളെ അണിനിരത്തി മാവേലി പ്രതിരോധിച്ചത് പലതവണ
പലപ്പോഴും നിയമലംഘനങ്ങൾ പിടിക്കപ്പെടുമ്പോൾ അധികൃതർ നടപടി എടുക്കാൻ തയ്യാറായി രംഗത്തുവരുമായിരുന്നു. എന്നാൽ, അപ്പോഴൊക്കെ മാവേലി പ്രതിരോധം തീർത്തത് അന്തേവാസികളായ കുട്ടികളെ ഉപോഗിച്ചായിരുന്നു. ഏറ്റെടുക്കാനെത്തിയ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്ത വിധത്തിലാണ് പ്രവർത്തിച്ചത്. ഉറക്കെ കരഞ്ഞും കൂട്ടമായി പുറത്തേക്കോടിയും കുട്ടികൾ പ്രതിഷേധിച്ചു. ഈ തന്ത്രം ഏൽക്കാതെ വന്നതോടെയാണ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്.
ആലുവ ശിശുഭവനിൽ 65 പെൺകുട്ടികളും മെയ്ക്കാട് ബോയ്സ് ഹോമിൽ 75 ആൺകുട്ടികളുമുണ്ട്. രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്. എന്നാൽ, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായി പ്രവർത്തിച്ചിരുന്നത് മാവേലി തന്നെയായിരുന്നു.
അന്തേവാസികളായ കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചെന്നും ഭിക്ഷാടനം നടത്തിയെന്നും വരെയുള്ള ആരോപണങ്ങൾ ജോസ് മാവേലിക്കെതിരെ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച പരാതികളും ഉയർന്നെങ്കിലും അതൊന്നും എങ്ങുമെത്താതെ പോകുകയായിരുന്നു.
പബ്ലിസിറ്റിക്കായി തെരുവുപട്ടിയെ കൊന്നും പുലിവാല് പിടിച്ചു
പബ്ലിസിറ്റിക്കായി തെരുവിൽ ഇറങ്ങാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു ജോസ് മാവേലി. സാമൂഹ്യ പ്രവർത്തകൻ എന്ന ലേബർ അടിച്ചെടുക്കുക എന്ന നേട്ടമായിരുന്നു ഇതിന് പിന്നിൽ. തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വി ഗാർഡ് ഉടമ രംഗത്തിറങ്ങിയപ്പോൾ അവസരം മുതലാക്കി പട്ടിയെ കൊന്നും പബ്ലിസിറ്റി സ്റ്റണ്ട് കളിച്ചു മാവേലി. ഈ വിഷത്തിൽ അറസ്റ്റും മറ്റു നടപടിയും ഉണ്ടായപ്പോൾ ശരിക്കും പുലിവാല് പിടിക്കുകയും ചെയത്ു. ജോസ് മാവേലിയിൽ നിന്ന് മാപ്പ് അപേക്ഷ എഴുതിവാങ്ങിയ നടപടിയുമുണ്ടായി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ മുമ്പാകെയാണ് ജോസ് മാവേലി മാപ്പ് അപേക്ഷ എഴുതി നൽകിയാണ് അന്ന് അദ്ദേഹം ഇതിൽ നിന്നും തടിയൂരിയത്. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ മാപ്പ് അപേക്ഷയാണ് നൽകിയിരിക്കുന്നത്. 'തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയ്ക്ക് പ്രേരണ നൽകിയതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു' എന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് അവയെ ഉന്മൂലനം ചെയ്യുകയല്ല യഥാർത്ഥ പ്രതിവിധിയെന്ന് മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
മാവേലി കുടുങ്ങിയത് കുട്ടികൾ പീഡനങ്ങൾ വെളിപ്പെടുത്തിയപ്പോൾ
ജനസേവനശിശു ഭവനിൽ കുട്ടികൾക്ക് നേരെ നടക്കുന്നത് ക്രൂരവും ലൈംഗികവുമായ പീഡനമെന്ന് കുട്ടികളുടെ വെളിപ്പെടുത്തൽ വന്നതോടെയാണ് മാവേലി കുടുങ്ങഇത്. ജനസേവ കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെ നടത്തുന്നത് ക്രൂര പീഡനമാണെന്നാണ് മലപ്പുറം ചൈൽഡ് ലൈനിലും പൊലീസിലും പൊന്നാനി മജിസ്ട്രേറ്റ കോടതിയിലും കുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ജനസേവ ശിഷശുഭവനിൽ നിന്നും ചാടിപോയ കുട്ടികളിൽ മൂന്ന് പേരെ പൊന്നാനി ചൈൽഡ് ലൈനും പൊലീസും ചേർന്ന് കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈകാര്യങ്ങൾ വ്യക്തമാക്കുന്നത്. ശിശുഭവൻ നടത്തിപ്പുകാരൻ ജോസ് മാവേലിക്കും ജീവനക്കാർക്കുമെതിരകെ ഗുരുതര ആരോപണമാണ് മൊഴിയിലുള്ളത്.
കുട്ടികളെ കൊണ്ട് ലൈംഗിക വീഡിയോ കാണിക്കുകയും ഇത് അനുകരിക്കാൻ വിസമ്മതിച്ചാൽ ക്രൂരമർദ്ദനവുമാണ് ജീവനക്കാർ നടത്തുന്നത്. പരാതിപ്പെട്ടാൽ കുട്ടികളെ ബെൽറ്റിന് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് സമർപിച്ച മൊഴിയിൽ പറയുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന മാനസികവും ശാരീരികവുമായി പീഡനം പുറംലോകമറഞ്ഞാൽ കൊന്നുകളുമെന്ന് പൊലും ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അമ്മയ്ക്ക് അസുഖം ബാധിച്ചാൽ പോലും കുട്ടികളെ വീട്ടിലേക്ക് അയക്കാൻ സ്ഥാപന മേധാവികൾ പലപ്പോഴും സമ്മതിക്കാറില്ലെന്ന് കുട്ടികൾ മൊഴിയിൽ പറയുന്നു. പരാതി പറയുന്ന കുട്ടികൾക്ക് നേരെ കേബിളിന് കനത്ത പ്രഹരമണ് നൽകുന്നത്. കുട്ടികളെ നിർബന്ധപൂർവം ഭീക്ഷാടനത്തിനായി പറഞ്ഞയക്കുന്നതും പണപ്പിരിവ് നടത്തുന്നതും സ്ഥാപന മേധാവി ജോസ് മാവേലിയുടെ നിർബന്ധത്തിലാണെന്നും മൊഴിയിലും അനുബന്ധമായ റിപ്പോർട്ടിലും പരാമർശിക്കുന്നു.
ആലുവ ആസ്ഥാനമാക്കി അനാഥാലയത്തിന്റെ മറവിൽ നടത്തിവന്ന ജോസ് മാവേലിയുടെ അനധികൃത പണരപ്പിരിവും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും വാർത്തയായതിനു പിന്നാലെയാണ് അനാധരുടെ സംരക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ തനി നിറം പുറംലോകം അറിയുന്നത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജനസേവയിൽ നടത്തിയ പരിശോധനയിലാണ് ജെ.ജെ ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 104 കുട്ടികളെ അനധികൃതമായി ഇവിടെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതിൽ 50 കുട്ടികളെ കാണാതാകുകയും ചെയ്തിരുന്നു. ഇതോടെ സാമൂഹിക നീതി വകുപ്പ് സ്ഥാപാനം ഏറ്റെടുക്കുകയാായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ജോസ് മാവേലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ ഇയാൾ കേസ് പിൻവലിച്ചു തടിതപ്പാനും ശ്രമിച്ചു. എന്നാൽ അധികം വൈകാതെ തന്നെ അദ്ദേഹത്തിന് പിടിവീഴുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്