എക്കാലവും മുസ്ലിം വർഗീയവാദികളുടെ കണ്ണിലെ കരട്; ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും നിശിത വിമർശകൻ; എന്നും മുസ്ലിം വർഗീയതയെ എതിർത്ത വ്യക്തിത്വം; സമസ്തയുടെയും കണ്ണിലെ കരട്; അവസാനം എംഎൽഎ സ്ഥാനം പോയതും വർഗീയ പ്രചാരണത്തിന്റെ പേരിൽ; എന്തും തന്റേത്താടെ പറയുന്ന ഉജ്ജ്വല പ്രാസംഗികൻ; ആർഎസ്എസിനോട് മൃദു സമീപനം സ്വീകരിക്കുന്ന നേതാവെന്ന് വിമർശനം: കെ എം ഷാജി എന്നും വിവാദ പുരുഷൻ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വർഗീയ പ്രചരണം നടത്തിയെന്ന പേരിൽ മുസ്ലീലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ എം ഷാജിയെ കോടതി അയോഗ്യനാക്കുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന് വേണമെങ്കിൽ പറയാം. കാരണം എക്കാലവും ഇസ്ലാമിക വർഗീയതയെ അതിശക്തമായി എതിർത്ത വ്യക്തയായിരുന്നു കെ എം ഷാജി. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ മാത്രമല്ല ലീഗിനോട് ചേർന്ന് നിൽക്കുന്ന സമസ്തയുടെ മതമൗലിക വാദികളായ ഒരു വിഭാഗംപോലും ഷാജിയോട് കടുത്ത എതിർപ്പ് ഉള്ളവർ ആയിരുന്നു.
കിട്ടാവുന്ന വേദികളിലൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെയും, പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദത്തെയും പൊളിച്ചടുക്കാൻ ഷാജി എക്കാലവും മുൻപന്തിയിൽ നിന്നിരുന്നു. ഈ സംഘടനകൾ ഒക്കെയും ഷാജിക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും അണി നിരന്നിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരാൾ ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരു പറഞ്ഞ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന രീതയിൽ വോട്ടുപിടിക്കുമോ എന്ന് സംശയം ഉയർന്നത്. കേസ് കോടതിയിൽ എത്തിയ ആദ്യഘട്ടത്തിൽ കെ എം ഷാജി പറഞ്ഞിരുന്നത് വിവാദ ലഘുലേഖ യുഡിഎഫ് ഇറക്കിയത് അല്ലെന്നായിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനുമായ പി ജയരാജൻ പറയുന്നത് ഇതെല്ലാം ഷാജിയുടെ തന്ത്രങ്ങൾ മാത്രമായിരുന്നുവെന്നാണ്. ഇസ്ലാമിക മൗലികവാദികളായ സംഘടനകളെ നിരന്തരം ആക്രമിക്കുക വഴി ഷാജിക്ക് എന്നും സംഘപരിവാറിന്റെ വോട്ട് കിട്ടുന്നുണ്ട്. ഷാജി മൽസരിക്കുമ്പോഴൊക്കെ ബിജെപിയുടെ വോട്ട് കുറയാറുണ്ട്.നരേന്ദ്ര മോദിയെയും പിജെപിയെയും ആക്രമിക്കാൻ ഷാജിക്ക് നാവുപൊന്താറില്ല.
ഇങ്ങനെ ഒരുവശത്ത് സംഘപരിവാർ വോട്ടുകൾ ചാക്കിലാക്കുമ്പോളും മറുഭാഗത്ത്, ഇത്തരം ലഘുലേഖകൾ അടിച്ച് സ്വന്തം മതക്കാരുടെ വോട്ടുകൾ പെട്ടിയിലാക്കാനും ഷാജി മടിച്ചില്ലെന്നാണ് സിപിഎം ആരോപണം.ബിജെപിയാട് ഷാജി മൃദുസമീപനം എടുക്കുന്നുവെന്ന ആരോപണത്തിന് തെളിവായി ഗുജറാത്തിലെ നരേന്ദ്ര മോദിയുടെ വ്ികസനത്തെ പൊക്കിക്കൊണ്ടുള്ള ഷാജിയുടെ പ്രസംഗമാണ് സിപിഎം ഉയർത്തിക്കാട്ടുന്നു.
ശ്രദ്ധേയനായത് തീപ്പൊരി പ്രസംഗങ്ങളിലൂടെ
വയനാട് സ്വദേശിയായ കെ എം ഷാജി യൂത്ത് ലീഗിന്റെ തീപ്പൊരി പ്രാസംഗികനായാണ് ശ്രദ്ധനേടുന്നത്. ഷാജി കെ വയനാട് പ്രസംഗിക്കുന്നു എന്ന ഒറ്റബോർഡുകൊണ്ട് കേരളത്തിൽ മലബാറിൽ ജനം കൂടുന്ന ഒരു കാലം ഉണ്ടായിരുന്നു. തുടക്കം മുതൽ വിവാദങ്ങളും ഷാജിയുടെ കൂടെയുണ്ടായിരുന്നു. പാണക്കാട് ശിഹാബ് തങ്ങൾ ആത്മീയ നേതാവല്ല പാർട്ടി നേതാവാണെന്ന് ഒരു പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞതിന്റെപേരിൽ അദ്ദേഹം പുലിവാല് പിടിച്ചിരുന്നു. അതുപോലെ തന്നെ നിലവിളക്ക് വിവാദത്തിൽ അത് ആവശ്യമുള്ളവർക്ക് കത്തിക്കാമെന്ന ഷാജിയുടെ പുരാഗമ നിലപാട് പാർട്ടിയിലും ഭിന്നതയുണ്ടാക്കി.
ഇങ്ങനെയാക്കെയാണെങ്കിലും ആൾക്കൂട്ടത്തെ കൂട്ടാൻ കഴിയുന്ന തീപ്പൊരി പ്രസംഗങ്ങൾ തന്നെയായിരുന്നു എക്കാലവും ഷാജിയുടെ കരുത്ത്. വയനാട് വിട്ട് കണ്ണൂരിലെ അഴീക്കോട്ടേക്ക് അദ്ദേഹത്തെ എത്തിച്ചതും ഈ ജനസ്സമിതി തന്നെ. ഒരു എംഎൽഎ എന്ന നിലയിലും നിയമസസഭാ സാമാജികൻ എന്ന നിലയിലും മി്കച്ച പ്രകടനാമണ് ഷാജി കാഴ്ചവെച്ചതും.
ഷാജി മാതൃഭൂമി ദിനപത്രത്തിൽ ഐ.എസ് വിഷയത്തിൽ എഴുതിയ ലേഖനവും വലിയ വിവാദമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും നിർത്തിപൊരിക്കുന്ന ലേഖനത്തിനെതിരെ അവസാനം സമസ്തയും രംഗത്ത് എത്തിയിരുന്നു. ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം ദിനപത്രം സിഇഒയുമായ മുസ്തഫ മുണ്ടുപാറ അടക്കമുള്ളവർ ലേഖനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു.
സലഫിസത്തെ വെള്ളപൂശാൻ ഷാജി ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നതായും ലേഖകന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും മുസ്തഫ ആരോപിക്കുന്നു. 'ഷാജി വിധേയനാകുമ്പോൾ' എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നത് സലഫിസത്തെ വെള്ളപൂശാനാണെന്നും ലേഖകൻ സലഫിസത്തിന് വിധേയപ്പെട്ടുപോയോ എന്ന് ആരും ശങ്കിച്ചു പോകുമെന്നും പോസ്റ്റിൽ പറയുന്നു. നിലവിലെ ഐ.എസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രാദേശിക, ദേശീയ, അന്തർ ദേശീയ തലങ്ങളിൽ മൗദൂദിസത്തിന്റെ സാന്നിധ്യം പ്രകടമായി ദൃശ്യമല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
അതുപോലെ ഇടക്കാലത്ത് രണ്ടു പാൻകാർഡ് കൈയിൽ വെച്ചെന്ന വിവാദവും ഷാജിയുടെപേരിൽ ഉണ്ടായിരുന്നെങ്കിലും വൈകാതെ അത് കെട്ടടങ്ങി.മന്ത്രി കെടി ജലീലിന്റെ എക്കാലത്തെയും വലിയ വിമർശകനായിരുന്നു ഷാജി പലപ്പോഴും ജലീലുമായി സഭയിലടക്കം നേരിട്ട് ഏറ്റുമുട്ടിയിട്ടുമുണ്ട്. ഇപ്പോൾ ബന്ധു നിയമ വിവാദത്തിൽ കെടി ജലീലിനെതിരെ ശക്തമായ നിലപാടി എടുത്തുവരുമ്പോഴാണ്, ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതിവിധി വരുന്നത്.
'ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവർ ഭാര്യയെ കൂട്ടിക്കൊടുക്കുവർ'
അതുപോലെ ഫാറൂഖ് കോളജ് വിഷയത്തിൽ ഷാജി എടുത്ത നിലപാടും വൻ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.ഫാറൂഖ് കോളേജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവർ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരാണെന്ന് പറഞ്ഞത് വൻ വിവാദമായ. അള്ളാഹുവിന്റെ സഹായത്താൽ അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയവൻ സമൂഹത്തിന് മുന്നിൽ നാറുന്നത് കാണാനായെന്നും കെഎം ഷാജി ദുബായിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പറഞ്ഞു.
'സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരായിട്ടുള്ള കുറെ ആളുകൾ വന്നിട്ടാണ് ഫാറൂഖ് കോളേജിൽ ആണും പെണ്ണും ഇടകലർന്നിരിക്കണമെന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ വലിയ ആക്ടിവിസ്റ്റുകളാണ്. സ്ത്രീകൾ ഇടകലർന്നിരിക്കണം, ലിംഗസമത്വം എന്നൊക്കെ പറയാൻ. അങ്ങനെ ലിംഗസമത്വം ആവശ്യമെങ്കിൽ അത് കോളേജിൽ മാത്രമല്ല, ബാത്ത്റൂമുകളിൽ വേണമെന്നും കെഎം ഷാജി പരിഹസിക്കുന്നു. കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്നം ഫാറൂഖ് കോളേജിന് മേൽ ആക്ഷേപിക്കുന്നതും അതിന്റെ മറവിൽ ഇവരൊക്കെ പിന്തിരിപ്പന്മാരാണ് എന്ന് പ്രചരിപ്പിക്കുന്നതും. പക്ഷെ അള്ളാഹുവിന്റെ സഹായമുണ്ടായി. ഈ പ്രചരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവൻ ദിവസങ്ങൾക്കുള്ളിൽ സമൂഹത്തിന് മുമ്പിൽ നാറിപ്പോകുന്നതും കാണാൻ കഴിഞ്ഞു.' ഷാജി പറയുന്നു.
'ഫാറൂഖ് കോളേജ് വിവാദം കത്തി നിൽക്കുമ്പോഴാണ് മദ്രസ വിവാദം കൊണ്ടുവരുന്നത്. അതും മാധ്യമത്തിലെ ഒരു എഴുത്തുകാരി. മദ്രസയ്ക്കകത്താണത്രേ സർവ പ്രശ്നങ്ങളും നടക്കുന്നത്. എവിടെയാണ് പ്രശ്നങ്ങളില്ലാത്തത്. അമ്പലങ്ങളിലെ പൂജാരിമാർ പിടിക്കപ്പെടുന്നില്ലേ? ചർച്ചുകളിലെ വൈദികന്മാർ പിടിക്കപ്പെടുന്നില്ലേ? മദ്രസകളിലെ ഉസ്താദുമാരും പിടിക്കപ്പെടാറുണ്ട്. അതുകൊണ്ട് പള്ളികളും അമ്പലങ്ങളും മദ്രസകളും പൂട്ടണമെന്നാണോ.'- കെ.എം ഷാജി ചോദിക്കുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ഷാജി വല്ലാതെ മതേതര സർക്കിളിൽ പ്രതിരാധത്തിലായിരുന്നു. ഈ പ്രസംഗത്തിന്റെ സമാനമായ ഉള്ളടക്കമാണ് തെരഞ്ഞെടുപ്പ് കേസിന് ആധാരമായ വീഡിയോയിലും വന്നതെന്നാണ് സിപിഎം ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍