ആഫ്രിക്കയിലെത്തി തടാകങ്ങളെ സംരക്ഷിച്ചു; പാവങ്ങളെ കൃഷി പഠിപ്പിച്ചു; പ്രസിഡന്റിന്റെ ജീവചരിത്രവും രചിച്ചു; അംഗീകാരം നൽകി രാജ്യവും ആദരിച്ചു; അഞ്ചു വർഷം കൊണ്ട് എത്യോപ്യയുടെ മനസ് കീഴടക്കി നാട്ടിലേക്കു മടങ്ങുന്ന തിരുവനന്തപുരത്തുകാരന്റെ കഥ
മറുനാടൻ മലയാളി ബ്യുറോ
മാജിക്കിലായിരുന്ന തുടക്കത്തിൽ താൽപ്പര്യം. മജീഷ്യൻ മുതുകാടിന്റെ പ്രിയ ശിഷ്യൻ മാജിക്കിനെ വിട്ട് അക്കാഡമിക്ക് രംഗത്തേയ്ക്ക് ചുവടു വച്ചപ്പോഴും പിഴച്ചില്ല. എത്യാപ്യയിലെ പാവപ്പെട്ടവർക്ക് താങ്ങും തണലുമായി ഈ തിരുവനന്തപുരത്തുകാരൻ മാറി.
പരിസ്ഥിതി സംരക്ഷണത്തിലൂടെ തന്റെ പ്രവർത്തനത്തിന് പുതു വഴി വെട്ടിത്തെളിച്ചു. എത്യോപ്യയുടെ മുൻ പ്രസിഡന്റ് ഗിർമ വോൾഡി ഗോർഗിസിന്റെ ജീവചരിത്രവും രചിച്ചു. എല്ലാത്തനുമംഗീകാരമായി മുൻ പ്രസിഡന്റിന്റെ അഭിന്ദനവും കിട്ടി. കെ പി ശിവകുമാർ ഇന്ന് ഈ ആഫ്രിക്കൻ രാജ്യത്തിന്റെ സ്വന്തം സേവകനാണ്. വാക്കുകളിൽ മാത്രം ആശയങ്ങളൊതുക്കാതെ കർമ്മപഥത്തിൽ അവ സാക്ഷാത്കരിക്കുകയായിരുന്നു ശിവകുമാർ.
പതിനഞ്ച് വർത്തോളം മുതുകാടിനൊപ്പമായിരുന്നു ഈ തിരുവനന്തപുരത്തുകാരന്റെ യാത്ര. ഭാര്യുമൊത്ത് എത്യോപ്യയിലെത്തിയ ശിവകുമർ ഗവേഷണ രംഗത്താണ് സജീവമായത്. എത്യോപ്യായിലെ അംബോ പട്ടണത്തിൽ മൈക്രോ ബിസിനസ് കോളേജിൽ ഗവേഷണ, വികസന പ്രസിദ്ധീകരണ വിഭാഗം മേധാവിയാണ് ശിവ കുമാർ. അഞ്ചുവർഷം മുൻപാണ് എത്യോപ്യയിലെത്തുന്നത്.
വിഖ്യാത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ കാഷ്വൽ അനൗൺസറായും സേവനം നൽകിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ ഗവേഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകലും പഠന വിഷയങ്ങൾ കണ്ടെത്തലുമായിരുന്നു ശിവകുമാറിന്റെ കോളേജിലെ പ്രധാന ദൗത്യം.
ഇതിനിടെയാണ് ആഫ്രിക്കൻ രാജ്യത്തിന്റെ തനത് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ശിവകുമാർ തിരിച്ചറിഞ്ഞത്. അങ്ങനെ കൃഷിക്കാരുടെ മനസ്സറിഞ്ഞുള്ള പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇതിനെല്ലാം പിന്തുണയുമായി മുൻ പ്രസിഡന്റെ ഗ്രിമ വോൾഡെ ഗിയോർഗിസുമെത്തി. എത്യോപ്യയുടെ രണ്ടാമത്തെ ഭരണതലവൻ. രാജ്യത്തിന്റെ വികസനത്തിന് ദിശാബോധം നൽകി 2001മുതൽ 2013 വരെ പ്രസിഡന്റ് പദത്തിൽ അദ്ദേഹമുണ്ടായിരുന്നു. മുൻ പ്രസിഡന്റിന്റെ ജീവചരിത്ര രചന ശിവകുമാറിന് വേറിട്ടൊരു അനുഭവമായി. കഴിഞ്ഞ ദിവസം ഗ്രിമ തന്നെ പുസ്തകത്തിന്റെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. അതിന് ശേഷമാണ് ശിവകുമാറിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി എത്യോപ്യൻ ജനതയുടെ ആദരം പ്രസിഡന്റ് നൽകിയത്. വികസനം തീരെയില്ലാത്ത ആഫ്രിക്കൻ രാജ്യത്ത് ഈ മലയാളി ചെയ്ത സേവനത്തിന്റെ നേർചിത്രമാണ് ആദരപത്രത്തിലുമുള്ളത്.
ജനകീയനും രാഷ്ട്രീയ പാർട്ടികൾക്കെല്ലാം പൊതുസമ്മതനുമായ നേതാവെന്ന നിലയിൽ ഗിർമ വോൾഡി ഗോർഗിസ് പ്രശസ്തനാണ്. ഗാന്ധിജിയുടെ ആരാധകനാണ്. ദീർഘകാലം പ്രസിഡന്റായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2005 മുതൽ 2013 വരെ എട്ടു വർഷം രാഷ്ട്രപതിയായിരുന്നു. നാലു വർഷമാണ് എത്യോപ്യൻ പ്രസിഡന്റിന്റെ കാലാവധി. ഹൈലെ സെലാസി ചക്രവർത്തി, തുടർന്ന് ഡെർഗ് കമ്യൂണിസ്റ്റ് ഭരണം, ഒടുവിൽ മെലിസ് സെനാവിയുടെ ജനാധിപത്യ പരീക്ഷണം എന്നീ കാലഘട്ടങ്ങളിൽ പരമപ്രധാനമായ ഗവൺമെന്റ് വകുപ്പുകളിൽ സേവനം ചെയ്തയാളാണ് തൊണ്ണൂറ്റൊന്നു വയസ്സുള്ള ഗിർമ. സൈനികനായി തുടങ്ങി പിൽക്കാലത്ത് പരമപ്രധാനമായ വകുപ്പുകളുടെ സാരഥ്യം ഏറ്റെടുത്തു. എത്യോപ്യയിൽ നിന്നും വേർപെടും മുൻപ് എറിത്രിയയിലും സേവനമനുഷ്ടിച്ചു.
ആഗോളതലത്തിൽ ഖ്യാതി നേടിയ എത്യോപ്യൻ എയർലൈൻസിന്റെ ഡയറക്ടർ ജനറലായ ആദ്യ എത്യോപ്യക്കാരനാണ്. തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഇദ്ദേഹമാണ് 50 വർഷങ്ങൾക്കു മുൻപ് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ സൗഹൃദം കിട്ടിയതോടെ ശിവകുമാറും തന്റെ പ്രവർത്തന മേഖലകൾ വിപുലീകരിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യവുമായി എത്യോപ്യയിലേക്ക് ശിവകുമാർ ഇറങ്ങി ചെന്നു. നാടിന്റെ വികസനത്തിന് വേണ്ടത് സ്വയം മനസ്സിലാക്കി. അത് പ്രചരിപ്പിച്ചു. അതിനിടെ നഷ്ടമാകുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലും പങ്കാളിയായി.
ഏത്യോപ്യയിലെ ഒരു താടകത്തിന്റെ സംരക്ഷം മുഴുവൻ ശിവകുമാർ ഏറ്റെടുത്തു. അതിനായി കൂട്ടായ്മയുണ്ടാക്കി. പ്രദേശത്തെ കർഷകരെ എല്ലാം ഇതിനായി അണിനരിത്തി. അങ്ങനെ മരണത്തിലേക്ക് നീങ്ങുകയായിരുന്ന ഒരു തടാകം സംരക്ഷിക്കപ്പെട്ടു. ഈ തടാകത്തിന്റെ പ്രത്യേകത മനസ്സിലാക്കിയാണ് ശിവകുമാർ തന്റെ ദൗത്യവുമായി ഇറങ്ങിയത്. അഗ്നപർവ്വത സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടതായിരുന്ന ആ തടാകം. എന്നു പറഞ്ഞാൽ സ്ഫോടന ഫലമായുണ്ടായ ഗർത്തത്തിൽ മഴവെള്ളം നിറഞ്ഞ് തടാകമുണ്ടായി. മഴവെള്ളം മാത്രമായിരുന്നു ഈ തടാകത്തിന്റെ സ്രോതസ്. ആ മേഖലയിലെ കാർഷിക വൃത്തിക്ക് വേണ്ട ജലം ഈ തടാകം നൽകി.
പക്ഷേ കാലക്രമത്തിൽ തടാകം നാശത്തിലേക്ക് നീങ്ങി. ചുറ്റുമുള്ള മലകൾ ഇടിഞ്ഞ് വീണ് തടാകം മൂടിപോകുന്ന അവസ്ഥ. ഇതിനെ തടയിടാനായിരുന്നു ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ രംഗത്ത് വന്നത്. തടാകത്തിന് ചുറ്റുമുള്ള കർഷകരെ ബോധവൽക്കരിച്ചും കാട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുയർത്തിയുമെല്ലാം തടാകത്തിലേക്കുള്ള നിക്ഷേപങ്ങൾ കുറച്ചു. ഇപ്പോഴും ഈ തടാക സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ആംബോയിലെ മൈക്രോ ബിസിനസ് കോളേജിനായുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഇത്തരം സാമൂഹിക പ്രശ്നങ്ങൾ ശിവകുമാർതിരിച്ചറിഞ്ഞത്. എത്യോപ്യയുടെ കാർഷിക മേഖലയാണ് ആംബോ. ഈ മേഖലയെ ചുറ്റിയുള്ള ഗവേഷണങ്ങളാണ് ആംബോയിലെ കോളേജിൽ പ്രധാനമായും നടന്നിരുന്നത്. അതുകൊണ്ട് തന്നെ അവരിലേക്ക് ഇറങ്ങി ഗവേഷണ വിഷയങ്ങൾ ശിവകുമാറിന് കണ്ടെത്തേണ്ടി വന്നു. അങ്ങനെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അതിൽ സജീവമായി ഇടപെടാനും ഈ മലയാളി മനസ്സിലുറപ്പിച്ചു.
അതിനുള്ള അംഗീകാരമാണ് എത്യോപ്യയിലെ ഭരണകൂടവും ജനങ്ങളും നൽകുന്നത്. പരിസ്ഥിതി സംരക്ഷണത്തിലൂടെ കാർഷിക മുന്നേറ്റത്തനിനുള്ള സാധ്യതകളാണ് ശിവകുമാർ പകർന്ന് നൽകിയത്. ഈ പ്രവർത്തനത്തിനിടെയാണ് മുൻ പ്രസിന്റുമായാ സൗഹൃദത്തിലാകുന്നതും. ഏത്യോപ്യയുടെ വികനസ പ്രക്രിയയിൽ അദ്ദേഹത്തിന്റെ സേവനങ്ങളാണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയതും. അതു ഏത്യോപ്യയിൽ സൂപ്പർ ഹിറ്റായി. അങ്ങനെ അവികസിതമായ കൊച്ചു ആഫ്രിക്കൻ രാജ്യത്തിന്റെ പ്രതീക്ഷയായി കെപി ശിവകുമാർ എന്ന തിരുവനന്തപുരത്തെ ശാസ്തമംഗലം കാരൻ. അഞ്ച് കൊല്ലത്തെ എത്യോപ്യയിലെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ശിവകുമാർ പൂർണ്ണ സംതൃപ്തനാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍